Connect with us

Video Stories

ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് താരങ്ങളുടെ ആശംസാ പ്രവാഹം; ഗോളുകള്‍ ഗാലറിയിലേക്ക്

Published

on

ഹോം ഗ്രൗണ്ടിലെ ആദ്യ മത്സരത്തില്‍ തോറ്റെങ്കിലും മത്സരം കാണാനെത്തിയ അര ലക്ഷത്തോളം ആരാധകരെ പ്രശംസകള്‍ കൊണ്ട് മൂടി ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍. ട്വിറ്ററിലും ഫെയ്‌സ്ബുക്കിലുമായാണ്  താരങ്ങള്‍, ആരാധകരെ മുക്തകണ്ഠം പ്രശംസിച്ച് രംഗത്തെത്തിയത്. ഞങ്ങള്‍ നിങ്ങളെ സ്‌നേഹിക്കുന്നു, തിരികെ ഞങ്ങള്‍ക്ക് വിജയം തരൂ എന്ന മറുപടികള്‍ താരങ്ങളുടെ അഭിനന്ദന പോസ്റ്റിന് താഴെ ആരാധകര്‍ കുറിച്ചു.

ബുധനാഴ്ച്ച കൊല്‍ക്കത്തക്കെതിരായ മത്സരം കാണാന്‍ 54,900 പേരാണ് കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിലെത്തിയത്. ടീമിന്റെ വിജയം കാണാന്‍ ആഗ്രഹിച്ചെത്തിയ അരലക്ഷം കാണികളെ തീര്‍ത്തും നിരാശപ്പടുത്തുന്ന പ്രകടനമായിരുന്നു താരങ്ങളുടെ ഭാഗത്ത് നിന്നുണ്ടായത്. സ്വന്തം ടീം കളത്തില്‍ ഒരു മികച്ച നീക്കം പോലും നടത്തുന്നത് കാണാനാവാതെ ഏറെ നിരാശരയാണ് ആരാധകരെല്ലാം ഗാലറി വിട്ടത്. ‘അതിശയിപ്പിക്കുന്ന കാണികൂട്ടത്തിന് മുന്നില്‍ കളിക്കാനായതില്‍ സന്തോഷമുണ്ട്, അടുത്ത തവണ നിങ്ങള്‍ക്ക് ഞങ്ങള്‍ വിജയം സമ്മാനിക്കും’, സെനഗല്‍ മിഡ്ഫീല്‍ഡര്‍ ഓസിന്‍ എന്‍ദോയെ ട്വിറ്ററില്‍ കുറിച്ചു.

തുടരെ രണ്ടു മത്സരങ്ങളില്‍ തോറ്റിട്ടും സമ്പൂര്‍ണ പിന്തുണ ടീമിന് നല്‍കുന്ന ആരാധകരെ വേറൊരിടത്തും കാണാനാവില്ലെന്നാണ് ഹോസുവിന്റെ ട്വീറ്റ്. ഇന്ത്യയിലെ മികച്ച ഫാന്‍സ്, ഈ പിന്തുണ അത്ഭുതപ്പെടുത്തുന്നു, ഹോസു പറയുന്നു. കൊല്‍ക്കത്തെക്കെതിരായ മത്സരത്തില്‍ ഗോള്‍ വഴങ്ങിയത് നിര്‍ഭാഗ്യവശാലാണെന്ന് ഗോള്‍ കീപ്പര്‍ ഗ്രഹാം സ്റ്റാക്ക് ആരാധകര്‍ക്കായി കുറിച്ചു. ടീമെന്ന നിലയില്‍ തങ്ങള്‍ മെച്ചപ്പെട്ടിട്ടുണ്ടെന്നും തങ്ങളുടെ സകല കഴിവുകളും പ്രകടനവും ഉപയോഗപ്പെടുത്തി വരും മത്സരങ്ങളില്‍ വിജയം സമ്മാനിക്കുമെന്നും സ്റ്റാക്ക് പറഞ്ഞു.
ഹോം മാച്ചിലെ തോല്‍വിയെ കുറിച്ച് നിര്‍ഭാഗ്യകരം എന്ന് ട്വീറ്റ് ചെയ്ത സ്‌ട്രൈക്കര്‍ അന്റോണിയോ ജെര്‍മെയ്ന്‍ ആരാധകര്‍ക്ക് നന്ദി പറയാനും മറന്നില്ല. ഐ.എസ്.എലിലെ ഏറ്റവും മികച്ച ഫാന്‍സ് എന്ന വിശേഷണമാണ് മലയാളി താരം മുഹമ്മദ് റാഫി ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് നല്‍കുന്നത്. ചെന്നൈയിന്‍ എഫ്.സി ഉടമയായ അഭിഷേക് ബച്ചനും ബുധനാഴ്ച്ച നടന്ന മത്സരത്തിന്റെ ഹൈലൈറ്റ് കണ്ട ശേഷം ബ്ലാസ്റ്റേഴ്‌സ് ഫാന്‍സിന് ട്വിറ്ററില്‍ അഭിനന്ദനങ്ങള്‍ അറിയിച്ചു. സുപ്പേര്‍ബ് എന്നാണ് ജൂനിയര്‍ ബച്ചന്‍ കേരളത്തിന്റെ ആരാധകരെ വിശേഷിപ്പിക്കുന്നത്. നേരത്തെ മത്സര ശേഷം നടത്തിയ പത്രസമ്മേളനത്തിനിടെ ടീം കോച്ച് സ്റ്റീവ് കോപ്പലും ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകരെ പ്രശംസകള്‍ കൊണ്ട് മൂടിയിരുന്നു.
അതേസമയം നാളെ നടക്കുന്ന തുടര്‍ച്ചയായ രണ്ടാ ഹോം മത്സരത്തിനായി കഠിന പരിശീലനത്തിലാണ് ബ്ലാസ്റ്റേഴ്‌സ്. തൃപ്പൂണിത്തുറ ചോയ്‌സ് സ്‌കൂള്‍ ഗ്രൗണ്ടിലാണ് ടീം പരിശീലിക്കുന്നത്. രാവിലെയും വൈകിട്ടുമായാണ് പരിശീലനം. ആദ്യ മത്സരത്തില്‍ ചാമ്പ്യന്‍മാരായ ചെന്നൈയിനെ വന്‍ മാര്‍ജ്ജിനില്‍ തോല്‍പിച്ച ഡല്‍ഹി ഡൈനാമോസാണ് ഞായറാഴ്ച്ച ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികള്‍. ഇതുവരെ ടീമിന് ജയിക്കാനായില്ലെങ്കിലും നാളെയും കാണികളുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടാവാന്‍ സാധ്യതയില്ല. അവധി ദിവസമായതിനാല്‍ അരലക്ഷത്തോളം കാണികളെ സംഘാടകര്‍ പ്രതീക്ഷിക്കുന്നുണ്ട്. മറുഭാഗത്ത്, ഘടനയില്‍ മാറ്റം വരുത്തി ആദ്യ സീസണിലേത് പോലെ ടീം ശക്തമായി തിരിച്ചു വരുമെന്ന പ്രതീക്ഷയിലാണ് ആരാധകരെല്ലാം. ആദ്യ സീസണില്‍ അഞ്ചു മത്സരങ്ങള്‍ക്ക് ശേഷമായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ വിജയം. നിര്‍ണായക മത്സരങ്ങളില്‍ ജയവും സമനിലയും നേടി ഫൈനല്‍ വരെ എത്തുകയും ചെയ്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Celebrity

‘എന്നെ വേടന്‍ എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്‍

ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്.

Published

on

സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ് താന്‍ നടത്തുന്നതെന്നും വേടന്‍ പറയുന്നു.’ നമ്മള്‍ നടത്തുന്നത് വ്യക്തികള്‍ക്കെതിരായ പോരാട്ടമല്ല, സംഘടിതമായി നിലനില്‍ക്കുന്ന ചാതുര്‍വര്‍ണ്യത്തിന് എതിരായി, സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. ഞാന്‍ സമത്വവാദിയാണ് എന്ന് വിശ്വസിക്കുന്ന ആളാണ്. ഞാന്‍ വേദികളില്‍ കയറി തെറി വിളിക്കുന്നു, പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഞ ഒരു വ്യക്തിയെ അല്ല തെറി വിളിക്കുന്നത്.

ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്. ഇത് ഇപ്പോഴുമുണ്ടോ എന്ന് ചോദിക്കുന്നിടത്ത് കൂടിയാണ് നമ്മള്‍ ജീവിക്കുന്നത്. വളരെ വിസിബിളായി ജാതി പറയുന്നിടത്ത് വന്നു ഇവിടെ ജാതിയുണ്ടോ വേടാ എന്ന് പറയുന്ന ആളുകളുമുണ്ട്,’ എന്നും വേടൻ കൂട്ടിച്ചേർത്തു.

Continue Reading

film

ഒ.ടി.ടി റിലീസിനൊരുങ്ങി ഈ മൂന്ന് ചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലേക്ക്

കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.

Published

on

സിനിമ പ്രേമികള്‍ ഏറെ നാളായി കാത്തിരുന്ന മൂന്ന് ചിത്രങ്ങളാണ് ഈ ആഴ്ച ഒ.ടി.ടിയില്‍ എത്തുന്നത്. കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.
ആലപ്പുഴ ജിംഖാന, പടക്കളം, കര്‍ണിക എന്നി ചിത്രങ്ങളാണ് ഈ ആഴ്ച കാണികളുടെ മുന്നിലേക്കെത്തുന്നത്.

ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന ഈ വര്‍ഷം വിഷു റിലീസായി തിയറ്ററുകളില്‍ എത്തിയിരുന്നു. ഖാലിദ് റാഹ്മാനും ശ്രീനി ശശീന്ദ്രനും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിന് സംഭാഷണം തയ്യാറാക്കിയത് രതീഷ് രവിയാണ്. മുന്‍നിര താരങ്ങളായ നസ്ലിന്, ഗണപതി, ലുക്ക്മാന്‍, സന്ദീപ് പ്രദീപ്, അനഘ രവി, ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്‍, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാന്‍സി എന്നിവരാണ് ചിത്രത്തില്‍ പ്രാധാനവേഷത്തിലെത്തിയത്. ചിത്രത്തില്‍ ജിംഷി ഖാലിദ് ഛായഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിങ്ങുമാണ് നിര്‍വഹിച്ചിരിക്കുന്നത്. സോണിലൈവിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.

സുരാജ് വെഞ്ഞാറാമൂട്,ഷറഫുദ്ദീന്‍,സന്ദീപ് പ്രദീപ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ഫാന്റസി കോമഡി ചിത്രമായ ‘പടക്കളം’ ജൂണ്‍ പത്തിന് ജിയോ ഹോട്ട് സ്റ്റാറിലൂടെ സ്ട്രീമിംങ് ആരംഭിക്കും. ചിത്രത്തിന്റെ പേരുപോലെ ആദ്യവസാനം ഒരു ഗെയിം മോഡലിലാണ് പടക്കളം കഥ പറയുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രാധാന അഭിനേതാക്കളായി സാഫ്, അരുണ്‍ അജികുമാര്‍, യൂട്യൂബര്‍ അരുണ്‍ പ്രദീപ്, നിരഞ്ജ അനൂപ്, ഇഷാന്‍ ഷൗക്കത്ത്,പൂജ മോഹന്‍രാജ് എന്നിവരാണ് ഉള്ളത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും വിജയ് സുബ്രഹ്മണ്യവുമാണ് നിര്‍മാണം വഹിച്ചത്.

അരുണ്‍ വെണ്‍പാല സംവിധാനം ചെയ്ത ചിത്രമായ ‘കര്‍ണികയാണ് ‘ അടുത്ത ചിത്രം. പയ്യാവൂര്‍ എന്ന ഗ്രാമത്തില്‍ ഒരു എഴുത്തുകാരന്‍ ദുരൂഹ ആക്രമണത്തിനിരയാകുന്നതിനെ കേന്ദ്രീകരിച്ചുള്ള ഒരു ത്രിലര്‍ ചിത്രമാണിത്. പ്രിയങ്ക നായര്‍, വിയാന്‍ മംഗലശേരി, ടി.ജി രവി, ക്രിസ് വേണുഗോപാല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നത്. മനോരമ മാക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു കഴിഞ്ഞു.

Continue Reading

Video Stories

നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം’ സര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലം; പി.കെ കുഞ്ഞാലിക്കുട്ടി

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്.

Published

on

സര്‍ക്കാറിന്റെ കഴിവുകേടിന്റെയും വനംവകുപ്പിന്റെ നിസ്സംഗതയുടെയും ഫലമാണ് നാട്ടില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നും വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മലയോര കര്‍ഷക ജനതയുടെ പ്രശ്‌നങ്ങള്‍ ഏറ്റവും ചര്‍ച്ചയായ പ്രദേശമാണ് നിലമ്പൂര്‍. അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നു എന്നത് കൊണ്ട് ഇതൊന്നും ചര്‍ച്ചയാകാതെ പോകണം എന്നാണോ പറയുന്നത്? നിരുത്തരവാദപരമായ കമന്റുകളാണ് വനം മന്ത്രി നടത്തിയത്. തെരഞ്ഞെടുപ്പ് ഉള്ളത് കൊണ്ട് ഈ പ്രശ്‌നങ്ങള്‍ പ്രശ്‌നങ്ങളല്ലാതായി മാറുന്നില്ല.

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്. സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യാതെ ഉത്തരവാദിത്തമില്ലാതെ സംസാരിച്ചാല്‍ സര്‍ക്കാര്‍ കൂടുതല്‍ പരിഹാസ്യമാവുകയാണ് ചെയ്യുക. ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞ് മാറിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Trending