Connect with us

News

കൊറോണയെക്കുറിച്ച് ആദ്യം മുന്നറിയിപ്പ് നല്‍കിയ ഡോക്ടര്‍ ‘ലി’ മരിച്ചിട്ട് ഒരു വര്‍ഷം; ‘ചൈന വിലകൊടുക്കാതെ പോയ വാക്കുകള്‍’

ഇത് വെറുമൊരു പകര്‍ച്ച വ്യാധിയല്ല വ്യാപകമായി പടര്‍ന്നേക്കും എന്ന് സൂചന നല്‍കിയ ലീയ്ക്ക് അന്ന് ലഭിച്ചത് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നെന്നാരോപിച്ച് ചൈനീസ് പൊലീസിന്റെ അറസ്റ്റ് ഭീഷണിയായിരുന്നു

Published

on

വുഹാന്‍: കൊറോണ വൈറസ് ഒരു മഹാമാരിയായി ലോകമെങ്ങും പടരുന്നതിന് മുമ്പ്, ഒരു വൈറല്‍ പകര്‍ച്ച വ്യാധിയായി കണക്കാക്കപ്പെട്ടിരുന്ന സമയത്ത് ഇതൊരു ആപത് സൂചനയാണന്ന് ആദ്യം മുന്നറിയിപ്പ് നല്‍കിയ ഡോക്ടര്‍ ലി വെന്‍ ലിയാങ് കോവിഡ് ബാധിച്ച് മരിച്ചിട്ട് ഫെബ്രുവരി ആറോടു കൂടി ഒരു വര്‍ഷം പൂര്‍ത്തിയായി.

ഇത് വെറുമൊരു പകര്‍ച്ച വ്യാധിയല്ല വ്യാപകമായി പടര്‍ന്നേക്കും എന്ന് സൂചന നല്‍കിയ ലീയ്ക്ക് അന്ന് ലഭിച്ചത് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നെന്നാരോപിച്ച് ചൈനീസ് പൊലീസിന്റെ അറസ്റ്റ് ഭീഷണിയായിരുന്നു. ഒടുവില്‍ കോവിഡ് ബാധിച്ച് തന്നെ 34 കാരനായ ആ ഡോക്ടര്‍ മരണപ്പെട്ടു.

ഡോക്ടര്‍ പറഞ്ഞതു പോലെ തന്നെയാണ് പിന്നീട് ചൈനയില്‍ സംഭവിച്ചത്. ചില ബഹുമതികള്‍ മരണശേഷം ലീയ്ക്ക് സര്‍ക്കാര്‍ നല്‍കിയെങ്കിലും കോവിഡ് പ്രതിരോധത്തില്‍ മുന്നില്‍ നിന്നവരെ ചൈനീസ് സര്‍ക്കാര്‍ ആദരിച്ചപ്പോള്‍ ലീയെ അവഗണിക്കുകയാണുണ്ടായത്. രാജ്യത്തിന്റെ പ്രതിഛായ കളങ്കപ്പെടുത്താന്‍ ശ്രമിച്ച ഒരാളായി മാത്രമാണ് ഈ ഡോക്ടറെ ചൈനീസ് സര്‍ക്കാര്‍ കണ്ടത്.

മരണവാര്‍ഷിക ദിനത്തില്‍ ശനിയാഴ്ച രാവിലെ മുതല്‍ തന്നെ ലിയുടെ ഇപ്പോഴും നിലവിലുള്ള വെയ്‌ബോ അക്കൗണ്ടില്‍ ലീയെ സ്മരിച്ച് നിരവധി കമന്റുകള്‍ വന്നു. 10 ലക്ഷം കമന്റാണ് ഇതിനകം ലീയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലെ കമന്റ് ബോക്‌സില്‍ വന്നിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ ഓര്‍മ്മിച്ചെങ്കിലും ലീയെ മറന്ന സര്‍ക്കാരിനോടുള്ള പ്രതിഷേധം തീരെ കുറവാണ്. അത്തരമൊരു വിമര്‍ശനം വരാതിരിക്കാന്‍ സര്‍ക്കാര്‍ തല ശ്രമങ്ങളുമുണ്ട്. ചൈനീസ് ജനത ലീയെ ഓര്‍മ്മിച്ചു പക്ഷെ ലീയുടെ മരണം ചൈനയ്‌ക്കെതിരെയുള്ള ആയുധമാക്കാനുള്ള ശ്രമങ്ങളെ അവര്‍ തള്ളിക്കളഞ്ഞു എന്നു പറഞ്ഞാണ് ചൈനീസ് ദേശീയ മാധ്യയമായ ഗ്ലോബല്‍ ടൈംസ് ലീയുടെ മരണവാര്‍ഷിക ദിനത്തില്‍ വാര്‍ത്ത നല്‍കിയത്.

തുടക്കത്തില്‍ സര്‍ക്കാര്‍ ചെവി കൊടുത്തില്ലെങ്കിലും ലീയുടെ മുന്നറിയിപ്പിന് ഒരു പരിധി വരെ വുഹാന്‍ ജനത ചെവി കൊടുത്തിരുന്നു. ജി പെന്‍ഗുയ് എന്ന ചൈനീസ് ഡിസൈനര്‍ ലീയുടെ മുന്നറിയിപ്പ് കേട്ടാണ് മാസ്‌കുകളുടെ നിര്‍മാണം കൂട്ടാനും സ്റ്റോക്ക് ചെയ്യാനും തുടങ്ങിയത്. ആ സമയത്ത് ചൈനീസ് സര്‍ക്കാര്‍ കൊറോണ വൈറസിന്റെ വ്യാപന തീവ്രതയെ പറ്റി തുറന്നു പറഞ്ഞിട്ടില്ലായിരുന്നു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

മതസൗഹാര്‍ദ്ദത്തിനു മറ്റൊരു മാതൃക; അബുദാബി ഭരണകൂടം നല്‍കിയ സൗജന്യഭൂമിയില്‍ ക്രൈസ്തവ ദേവാലയം നാളെ തുറക്കും

അബുദാബി ദുബൈ റോഡില്‍ ഈയിടെ ഉല്‍ഘാടനം ചെയ്ത ഹൈന്ദവക്ഷേത്രത്തിന് സമീപമാണ് ക്രൈസ്തവ ദേവാലയവും നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുള്ളത്

Published

on

അബുദാബി: മതസൗഹാര്‍ദ്ദത്തിനും സഹിഷ്ണുതക്കും മറ്റൊരു മാതൃകയായി അബുദാബിയില്‍ യുഎഇ പ്രസിഡണ്ട് സൗജന്യമായി നല്‍കിയ ഭൂമിയില്‍ സിഎസ്‌ഐ (ചർച്ച് ഓഫ് സൗത്ത് ഇന്ത്യ പാരിഷ് ) ദേവാലയം നാളെ തുറക്കുന്നു.

അബുദാബി ദുബൈ റോഡില്‍ ഈയിടെ ഉല്‍ഘാടനം ചെയ്ത ഹൈന്ദവക്ഷേത്രത്തിന് സമീപമാണ് ക്രൈസ്തവ ദേവാലയവും നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുള്ളത്. യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ് യാന്‍ സൗജന്യമായി നല്‍കിയ 4.37 ഏക്കര്‍ സ്ഥലത്താണ് മനോഹരമായ ദേവാലയം നിര്‍മ്മിച്ചിട്ടുള്ളത്.

28ന് ഞായറാഴ്ച വൈകീട്ട് മൂന്നുമണിക്ക് സിഎസ്‌ഐ സഭ മധ്യകേരള മഹാഇടവക ബിഷപ്പ് ഡോ. മലയില്‍ സാബു കോശി ചെറിയാന്റെ മുഖ്യകാര്‍മ്മകത്വ ത്തില്‍ പ്രതിഷ്ട പൂര്‍ത്തിയാക്കി വിശ്വാസികള്‍ക്ക് തുറുന്നുകൊടുക്കുമെന്ന ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

സഭയുടെ ഏറ്റവും സുപ്രധാനമായ ഈ അവസരത്തില്‍
യുഎഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍നഹ് യാനെ സ്മരിക്കുകയും പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ് യാനോടുമുള്ള നന്ദിയും കടപ്പാടും പറഞ്ഞറിയിക്കാനാവാത്തതുമാണെന്ന് അവര്‍ പറഞ്ഞു.

സമാനതകളില്ലാത്ത നേതൃത്വം ഈ രാജ്യത്തു സഹിഷ്ണുത, സാേഹാദര്യം,
സഹവര്‍ത്തിത്വം എന്നീ ഉന്നത മൂല്യങ്ങളില്‍ അധിഷ്ടമായ സമൂഹത്തെ കെട്ടിപ്പെടുക്കുന്നു. കഴിഞ്ഞ 45 വര്‍ഷമായി അബുദാബി സിഎസ്‌ഐ സഭക്ക് നിലനില്‍ക്കാന്‍ സാധിച്ചുവെന്നതും ചാരിതാര്‍ത്ഥ്യത്തോടെ ഓര്‍ക്കുന്നു.

അഷ്ടഭുജ മാതൃകയില്‍ പണികഴിച്ചിട്ടുള്ള ദേവാലയത്തിന്റെ മുന്‍വശം സ്വര്‍ഗ്ഗീയ മാലാഖമാരുെട ചിറകുകളെയും വൃത്താകൃതിയിലുള്ള ദേവാലയത്തിന്റെ ഉള്‍ഭാഗം ദൈവത്തിന്റെ നിരന്തരമായ സാന്നിധ്യത്തെയും സൂചിപ്പിക്കുന്നതായി
ഭാരവാഹികള്‍ പറഞ്ഞു.

ഈ രാജ്യത്തെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങേളാടും ഇതര മത സാമൂഹിക
സ്ഥാപനങ്ങേളാടും ചേര്‍ന്ന് ഈ രാജ്യത്തിന്റെ വളര്‍ച്ചക്ക് പങ്കുേചരാന്‍ എന്നും ഈ സഭ മുന്‍പന്തിയില്‍ ഉണ്ടാകുമെന്ന് ഇടവക വികാരി ലാല്‍ജി എം ഫിലിപ്പ്
പറഞ്ഞു. ദവാലയ പ്രതിഷ്ഠാശുശ്രൂഷയില്‍ പെങ്കടുക്കുന്നവരുടെ
എണ്ണത്തില്‍ നിയന്ത്രണമുള്ളതിനാല്‍ ക്ഷണം ലഭിച്ചവര്‍ക്കും പ്രവേശന പാസ് ഉള്ളവര്‍ക്കും മാത്രമാണ് ചടങ്ങില്‍ പെങ്കടുക്കാന്‍ അനുമതി ഉണ്ടായിരിക്കുകയുള്ളു.

യുഎഇയിലും വിദേശത്തുമുള്ള എല്ലാ അഭ്യുദയകാംഷികള്‍ക്കും പ്രതിഷ്ഠാശുശ്രൂഷ ലൈവായി കാണാനുള്ള ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. ജോർജ് മാത്യു, ചെറിയാൻ വർഗീസ്, ജോൺസൻ തോമസ്, റെജി ജോൺ, ബിജു ജോൺ എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

Continue Reading

crime

അജ്മീറില്‍ മസ്ജിദിനുള്ളില്‍ കയറി ഇമാമിനെ അടിച്ചു കൊന്നു

മുഖംമൂടി ധരിച്ചെത്തിയ മൂന്ന് അക്രമികള്‍ മൗലവി മരിക്കുന്നതുവരെ മര്‍ദിച്ചു

Published

on

അജ്മീര്‍: രാജസ്ഥാനിലെ അജ്മീറില്‍ പള്ളിക്കുള്ളില്‍ കയറി ഇമാമിനെ അടിച്ച് കൊന്ന് മുഖംമൂടിധാരികള്‍. ദൗറായി പ്രദേശത്തെ മൊഹമ്മദി മദീന മസ്ജിദിനുള്ളില്‍ ഇന്ന് പുലര്‍ച്ചയോടെയാണ് അക്രമം നടന്നത്. ഉത്തര്‍ പ്രദേശിലെ രാംപൂര്‍ സ്വദേശി മൗലാന മാഹിര്‍ (30) ആണ് ദാരുണമായി കൊല്ലപ്പെട്ടത്.

മുഖംമൂടി ധരിച്ചെത്തിയ മൂന്ന് അക്രമികള്‍ മൗലവി മരിക്കുന്നതുവരെ മര്‍ദിച്ചു. ഇതേ സമയം ആറ് കുട്ടികളും പള്ളിക്കുള്ളില്‍ ഉണ്ടായിരുന്നു. ബഹളം വെച്ചാല്‍ കൊന്നു കളയുമെന്നും അക്രമികള്‍ ഭീഷണി പ്പെടുത്തി.

മസ്ജിദിന് പിറകിലൂടെയാണ് അക്രമികള്‍ പള്ളിക്കകത്തേക്ക് എത്തിയത്. കൊലപ്പെടുത്തിയ ശേഷം അതേ വഴിയിലൂടെ ഇവര്‍ രക്ഷപ്പെടുകയും ചെയ്തു. മുഖം മൂടി ധരിച്ച മൂന്ന് വ്യക്തികളാണ് കുറ്റവാളികളെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Continue Reading

kerala

കെഎസ്ആര്‍ടിസി ബസ്സിനു പിന്നില്‍ ഫാസ്റ്റ് പാസഞ്ചര്‍ ഇടിച്ചുകയറി 36 പേര്‍ക്ക് പരുക്ക്

ചവറ ഇടപ്പളളിക്കോട്ടയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ്സിനു പിന്നില്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസ് ഇടിച്ചുകയറി 36 പേര്‍ക്ക് പരിക്ക്.5 പേരുടെ നില ഗുരുതരം.

Published

on

കൊല്ലം:ചവറ ഇടപ്പളളിക്കോട്ടയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ്സിനു പിന്നില്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസ് ഇടിച്ചുകയറി 36 പേര്‍ക്ക് പരിക്ക്.5 പേരുടെ നില ഗുരുതരം.

യാത്രക്കാരില്‍ പലര്‍ക്കും മുഖത്താണ് പരുക്ക്. പരുക്കേറ്റവരെ കരുനാഗപ്പളളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇരു ബസ്സുകളും കൊല്ലത്തേക്ക് പോകുന്ന വഴി രാവിലെ 11:15 ന് ആയിരുന്നു അപകടം.ഗുരുതരമയി പരുക്കേറ്റവരെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രയിലെക്ക് മാറ്റി.

 

 

 

Continue Reading

Trending