kerala
ബിജെപി സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു; ശോഭാ സുരേന്ദ്രന് ഒരിടത്തുമില്ല
115 സീറ്റുകളിലാണ് ബിജെപി കേരളത്തില്‍ മത്സരിക്കുക

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. 115 സീറ്റുകളിലാണ് ബിജെപി കേരളത്തില്‍ മത്സരിക്കുക. കെ സുരേന്ദ്രന് കോന്നിയിലും മഞ്ചേശ്വരത്തും മത്സരിക്കും. കുമ്മനം നേമത്തും സുരേഷ് ഗോപി തൃശൂരിലും മത്സരിക്കുമ്പോള്‍ നടന് കൃഷ്ണകുമാര്‍ തിരുവനന്തപുരത്തും ഇ ശ്രീധരന് പാലക്കാട്ടും ജനവിധി തേടും. മുന്‍ കാലിക്കറ്റ് വിസി അബ്ദുല്‍ സലാം തിരൂരില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കുന്നുണ്ട്. അതേസമയം ശോഭാ സുരേന്ദ്രനെ ഒരിടത്തേക്കും പരിഗണിച്ചില്ല.
സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ്
കുമ്മനം രാജശേഖരന് – നേമം
പി.കെ. കൃഷ്ണദാസ് – കാട്ടക്കട
സി.കെ. പദ്മനാഭന് – ധര്‍മ്മടം
സുരേഷ് ഗോപി – തൃശൂര്‍
അല്‍ഫോണ്‍സ് കണ്ണന്താനം – കാഞ്ഞിരപ്പള്ളി
ഡോ. അബ്ദുള്‍ സലാം – തിരൂര്‍
മാനന്തവാടി – മണിക്കുട്ടന്
കൃഷ്ണകുമാര്‍ – തിരുവനന്തപുരം
ജേക്കബ് തോമസ് – ഇരിങ്ങാലക്കുട
കാസര്‍ഗോഡ് – അഡ്വ. ശ്രീകാന്ത്
ഉദുമ – വേലായുധന് എ.
കാഞ്ഞങ്ങാട് – ബല്‍രാജ് എം
തൃക്കരിപ്പൂര്‍ – ഷിബിന്‍ ടി.വി.
പയ്യന്നൂര്‍ – കെ.കെ. ശ്രീധരന്
കല്ല്യാശേരി – അരുണ്‍ കൈതപുറം
തളിപ്പറമ്പ് – ഗംഗാധരന് എ.പി.
ഇരിക്കൂര്‍ – ആനിയമ്മ രാജേന്ദ്രന്
അഴീക്കോട് – കെ. രഞ്ജിത്ത്
കണ്ണൂര്‍ – അഡ്വ. അര്‍ച്ചന
തലശേരി – എന്‍. ഹരിദാസ്
കൂത്തുപറമ്പ് – സി. സദാനന്ദന് മാസ്റ്റര്‍
മട്ടന്നൂര്‍ – ബിജു ഇലക്കുഴി
പേരാവൂര്‍ – സ്മിത ജയമോഹന്
കല്പറ്റ – സുബീഷ് ടി.എം.
വടകര – എം. രാജേഷ് കുമാര്‍
കുറ്റ്യാടി – പി.പി. മുരളി
നാദാപുരം – എം.പി. രാജന്
കൊയിലാണ്ടി – എം.പി. രാധാകൃഷ്ണന്
പേരാമ്പ്ര – സുധീര്‍ കെ.വി.
ബാലുശേരി – ലിബിന് ഭാസ്കര്‍
എലത്തൂര്‍ – ടി.പി. ജയചന്ദ്രന് മാസ്റ്റര്‍
കോഴിക്കോട് നോര്‍ത്ത് – എം.ടി. രമേശ്
കോഴിക്കോട് സൗത്ത് – നവ്യ ഹരിദാസ്
ബേപ്പൂര്‍ – കെ.പി. പ്രകാശ് ബാബു
കുന്നമംഗലം – വി.കെ. സജീവന്
കൊടുവേലി – ടി. ബാലസോമന്‍
തിരുവമ്പാടി – ബേബി അമ്പാട്ട്
കൊണ്ടോട്ടി – ഷീബാ ഉണ്ണികൃഷ്ണന്
ഏറനാട് – അഡ്വ. ദിനേശ്
നിലമ്പൂര്‍ – അഡ്വ. ടി.കെ. അശോക് കുമാര്‍
വണ്ടൂര്‍ – ഡോ. പി.സി. വിജയന്
മഞ്ചേരി – രശ്മിനാഥ് പി.ആര്.
പെരിന്തല്‍മണ്ണ – അഡ്വ. സുചിത്ര
മങ്കട- സജേഷ് ഇളയില്‍
മലപ്പുറം – സേതുമാധവന്
വേങ്ങര – പ്രേമന് മാസ്റ്റര്‍
വള്ളിക്കുന്ന് – പീതാംബരന് പാലാട്ട്
തിരൂരങ്ങാടി – സത്താര്‍ ഹാജി
താനൂര്‍ – നാരായണന് മാസ്റ്റര്‍
തിരൂര്‍ – ഡോ. അബ്ദുള്‍ സലാം
കോട്ടക്കല്‍ – പി.പി. ഗണേശന്
തൃത്താല – ശങ്കു ടി. ദാസ്
പട്ടാമ്പി – കെ.എം. ഹരിദാസ്
ഷൊര്‍ണൂര്‍ – സന്ദീപ് വാര്യര്‍
ഒറ്റപ്പാലം – പി. വേണുഗോപാല്‍
കോങ്ങാട് – എം. സുരേഷ് ബാബു
മലമ്പുഴ – സി. കൃഷ്ണകുമാര്‍
തരൂര്‍ – കെ.പി. ജയപ്രകാശ്
ചിറ്റൂര്‍ – വി. നടേശന്
ആലത്തൂര്‍ – പ്രശാന്ത് ശിവന്
ചേലക്കര – ഷാജുമോന്‍
കുന്നമംഗലം – അഡ്വ. കെ.കെ. അനീഷ്കുമാര്‍
ഗുരുവായൂര്‍ – അഡ്വ. നിവേദിത
മണലൂര്‍ – എ.എന്‍. രാധാകൃഷ്ണന്
വടക്കാഞ്ചേരി – അഡ്വ. ഉല്ലാസ് ബാബു
ഒല്ലൂര്‍ – അഡ്വ.ബി. ഗോപാലകൃഷ്ണന്
നാട്ടിക – എ.കെ. ലോചനന്‍
പുതുക്കാട് – എ. നാഗേഷ്
കൊടുങ്ങല്ലൂര്‍ – സന്തോഷ് ചിറക്കുളം
പെരുമ്പാവൂര്‍ – ടി.പി. സിന്ധുമോള്‍
അങ്കമാലി – അഡ്വ. കെ.വി. സാബു
ആലുവ – എം.എന്‍. ഗോപി
വൈപ്പിന്‍ – അഡ്വ. കെ.എസ്. ഷൈജു
കൊച്ചി – സി.ജി. രാജഗോപാല്‍
തൃപ്പൂണിത്തുറ – ഡോ. കെ.എസ്. രാധാകൃഷ്ണന്
എറണാകുളം – പദ്മജ എസ്. മേനോന്
തൃക്കാക്കര – എസ്. സജി
കുന്നത്തുനാട് – രേണു സുരേഷ്
പിറവം – എം.എ. ആശിഷ്
മൂവാറ്റുപുഴ – ജിജി ജോസഫ്
ഉടുമ്പന്‍ചോല – രമ്യ രവീന്ദ്രന്
തൊടുപുഴ – ശ്യം രാജ് പി.
പീരുമേട് – ശ്രീനഗരി രാജന്
പാല – ഡോ.ജെ. പ്രമീളാ ദേവി
കടുത്തുരുത്തി – ലിജിന്‍ലാല്‍ ജി.
കോട്ടയം – മിനര്‍വാ മോഹന്‍
പുതുപ്പള്ളി – എന്‍. ഹരി
ചങ്ങനാശേരി – ജി. രാമന് നായര്‍
കാഞ്ഞിരപ്പിള്ളി – അല്‍ഫോണ്‍സ് കണ്ണന്താനം
ആലപ്പുഴ – ആര്. സന്ദീപ് വചസ്പതി
അമ്പലപ്പുഴ – അനൂപ് ആന്റണി ജോസഫ്
ഹരിപ്പാട് – കെ. സോമന്
മാവേലിക്കര – സഞ്ജു
ചെങ്ങന്നൂര്‍ – എ.വി. ഗോപകുമാര്‍
തിരുവല്ല – അശോകന് കുളനട
ആറന്മുള – ബിജു മാത്യു
അടൂര്‍ – പന്തളം പ്രതാപന്
ചവറ – വിവേക് ഗോപന്
കുന്നത്തൂര്‍ – രാജി പ്രസാദ്
കൊട്ടാരക്കര – അഡ്വ. വയക്കല്‍ സോമന്
പത്തനാപുരം – ജിതിന് ദേവ്
പുനലൂര്‍ – ആയൂര്‍ മുരളി
ചടയമംഗലം – വിഷ്ണു പട്ടത്താനം
ചാത്തന്നൂര്‍ – ബി.ബി. ഗോപകുമാര്‍
ആറ്റിങ്ങല്‍ – പി. സുധീര്‍
ചിറയിന്‍കീഴ് – ആശാനാഥ്
നെടുമങ്ങാട് – ജെ.ആര്. പദ്മകുമാര്‍
വട്ടിയൂര്‍ക്കാവ് – വി.വി. രാജേഷ്
തിരുവനന്തപുരം – കൃഷ്ണകുമാര്‍
അരുവിക്കര – സി. ശിവന്‍കുട്ടി
പാറശാല – കരമന ജയന്
നെയ്യാറ്റിന്‍കര – രാജശേഖരന് എസ്. നായര്‍
kerala
കുടുംബ തര്‍ക്കം; കോട്ടയത്ത് മകന് അമ്മയെ വെട്ടിക്കൊന്നു
പള്ളിക്കത്തോട് എട്ടാം വാര്‍ഡ് ഇളമ്പള്ളിയില്‍ പുല്ലാന്നിതകിടിയില്‍ അടുകാണിയില്‍ വീട്ടില്‍ സിന്ധു (45) ആണ് കൊല്ലപ്പെട്ടത്.

കോട്ടയത്ത് കുടുംബ തര്‍ക്കത്തെ തുടര്‍ന്ന് ലഹരിക്ക് അടിമയായ മകന് അമ്മയെ വെട്ടിക്കൊന്നു. പള്ളിക്കത്തോട് എട്ടാം വാര്‍ഡ് ഇളമ്പള്ളിയില്‍ പുല്ലാന്നിതകിടിയില്‍ അടുകാണിയില്‍ വീട്ടില്‍ സിന്ധു (45) ആണ് കൊല്ലപ്പെട്ടത്. മകന് അരവിന്ദിനെ (26) പള്ളിക്കത്തോട് പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് രാത്രി ഒമ്പതു മണിയോടെയാണ് സംഭവം. ലോട്ടറി വില്‍പ്പനക്കാരിയാണ് സിന്ധു. പ്രതിക്ക് ലഹരി ഉപയോഗം മൂലം മാനസിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി അയല്‍വാസികള്‍ പൊലീസിന് മൊഴി നല്കി. കുടുംബവഴക്കിനെ തുടര്‍ന്ന് ഇയാള്‍ വാക്കത്തി കൊണ്ട് സിന്ധുവിനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു.
ആക്രമണത്തിനു ശേഷം ഇയാള്‍ തന്നെ അയല്‍വാസികളോട് അമ്മയെ വെട്ടിയെന്ന് പറയുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരാണ് വിവരം പള്ളിക്കത്തോട് പൊലീസില്‍ അറിയിച്ചത്. പൊലീസ് സംഭവ സ്ഥലത്തെത്തി മൃതദേഹം കണ്ടെത്തി. തുടര്‍ന്ന് പൊലീസ് സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തു.
india
മഴ ശക്തമായാല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് ശനിയാഴ്ച തുറക്കുമെന്ന് മുന്നറിയിപ്പ്
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 134.30 അടിയായതായി അറിയിപ്പ്.

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 134.30 അടിയായതായി അറിയിപ്പ്. നീരൊഴുക്ക് ശക്തമായതോടെ അണക്കെട്ട് തുറക്കുന്നതിനുള്ള മുന്നറിയിപ്പ് തമിഴ്നാട് ഇടുക്കി ജില്ലാ ഭരണകൂടത്തിന് നല്കി.
സെക്കന്റില്‍ 6084 ഘനയടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നുണ്ട്. എന്നാല്‍ സെക്കന്റില്‍ 1867 ഘനയടി വെള്ളം മാത്രമാണ് തമിഴ്നാട് കൊണ്ടു പോകുന്നത്. നിലവിലെ റൂള്‍ കര്‍വ് പ്രകാരം 136 അടി വെള്ളമാണ് തമിഴ്നാടിന് ജൂണ്‍ 30 വരെ സംഭരിക്കാനാകുക.
അതേസമയം ഈ സ്ഥിതി തുടര്‍ന്നാല്‍ 28 സ്പില്‍ വേ ഷട്ടര്‍ ഉയര്‍ത്തേണ്ടി വരുമെന്ന് തമിഴ്നാട് വ്യക്തമാക്കിയിട്ടുണ്ട്. ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നാല്‍ ശനിയാഴ്ച അണക്കെട്ട് തുറക്കാനാണ് തമിഴ്നാട് തീരുമാനിച്ചിരിക്കുന്നത്. ജലനിരപ്പ് 136 അടിയില്‍ എത്തിയാല്‍ സ്പില്‍വേ വഴി വെള്ളം പുറത്തേക്ക് ഒഴുക്കും. പെരിയാര്‍ തീരത്ത് താമസിക്കുന്നവരടക്കം ജാഗ്രത പാലിക്കണം.
kerala
വിദ്യാര്‍ത്ഥികള്‍ ലഹരി ഉപയോഗിക്കുന്നതായി സംശയം തോന്നിയാല്‍ അധ്യാപകര്‍ ബാഗ് പരിശോധിക്കണം; മുഖ്യമന്ത്രി
നേരത്തെ വിദ്യാര്‍ത്ഥികളുടെ ബാഗ് അധ്യാപകര്‍ പരിശോധിക്കരുതെന്ന് ബാലാവകാശ കമ്മീഷന് നിര്‍ദ്ദേശിച്ചിരുന്നു.

വിദ്യാര്‍ത്ഥികളുടെ ബാഗ് അധ്യാപകര്‍ പരിശോധിക്കരുതെന്ന ബാലാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം തള്ളി മുഖ്യമന്ത്രി പിണറായി വിജയന്. ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് സംശയം തോന്നിയാല്‍ ബാഗ് പരിശോധിക്കുന്നതില്‍ അധ്യാപകര്‍ മടിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അധ്യാപകര്‍ക്ക് ഇതിനുള്ള അധികാരമുണ്ടെന്നും ഇക്കാര്യത്തിന് അധ്യാപകരെ വ്യാജ പരാതിയില്‍ കുടുക്കുമെന്ന ഭയം വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചാരണത്തില്‍ നോട്ട് റ്റു ഡ്രഗ്സ്സ് ക്യാമ്പയിന് അഞ്ചാംഘട്ടത്തിന്റെ തുടക്കം കുറിച്ചുകൊണ്ടുള്ള പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗം തടയേണ്ടതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം സമൂഹത്തിനാണെന്നും കുട്ടികളിലെ ലഹരി ഉപയോഗം തടയുന്നതിന് അധ്യാപകര്‍ക്ക് വലിയ പങ്കുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
നേരത്തെ വിദ്യാര്‍ത്ഥികളുടെ ബാഗ് അധ്യാപകര്‍ പരിശോധിക്കരുതെന്ന് ബാലാവകാശ കമ്മീഷന് നിര്‍ദ്ദേശിച്ചിരുന്നു. ബാഗ് പരിശോധിക്കാതെ ഇരിക്കുന്നത് ദോഷം ചെയ്യുമെന്ന് അധ്യാപക സംഘടനകള്‍ അടക്കം വ്യക്തമാക്കിയിരുന്നു.
-
News3 days ago
ഇസ്രാഈലില്‍ നിന്നും 18 മലയാളികള്‍ കൂടി ഇന്ത്യയിലെത്തി
-
film2 days ago
ചിരിയും ആക്ഷനുമായി ത്രസിപ്പിക്കാൻ “ധീരൻ” ജൂലൈ നാലിനു; ട്രെയ്ലർ പുറത്ത്
-
kerala3 days ago
നന്ദി അറിയിക്കാന്‍ പാണക്കാടെത്തി ഷൗക്കത്ത്; മധുരം നല്കി സ്വീകരിച്ച് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍
-
india3 days ago
യുപിയിലെ ആശുപത്രിയില്‍ 13കാരിക്ക് നേരെ അതിക്രമം; രോഗിയുടെ കൂട്ടിരിപ്പുകാരന് അറസ്റ്റില്‍
-
kerala2 days ago
മൂന്നാറില്‍ ഓടിക്കൊണ്ടിരുന്ന ബസ്സിന്റെ ടയര്‍ ഊരി തെറിച്ച് അപകടം
-
india2 days ago
ഭാര്യയെ കൊലപ്പെടുത്തിയ കേസ്; ഓപ്പറേഷന് സിന്ദൂറില്‍ പങ്കെടുത്തത് നിയമ നടപടികളില്‍ നിന്ന് ഒഴിവാക്കാനുള്ള കാരണമല്ല; സുപ്രീം കോടതി
-
News2 days ago
ട്രംപിന്റ പ്രഖ്യാപനത്തിന് പിന്നാലെ ഇറാനില്‍ വീണ്ടും ഇസ്രാഈല്‍ ആക്രമണം
-
kerala2 days ago
യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദിച്ചതായി പരാതി; പ്രൊബേഷന്‍ എസ്ഐക്ക് സ്ഥലമാറ്റം