Connect with us

Sports

തുറന്നടിച്ച് നെയ്മര്‍

Published

on

പാരീസ്:അമേരിക്കന്‍ സ്‌പോര്‍ട്‌സ് ഉല്‍പ്പന്ന നിര്‍മാണ കമ്പനിയായ നൈക്കിക്കെതിരെ തുറന്നടിച്ച് ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍. സെക്‌സ് അപവാദ കേസില്‍ അന്വേഷണവുമായി സഹകരിക്കാന്‍ വിസമ്മതിച്ച സാഹചര്യത്തിലാണ് നെയ്മറുമായുള്ള കരാറില്‍ നിന്ന് പിന്മാറിയതെന്ന് കഴിഞ്ഞ ദിവസം നൈകി വ്യക്തമാക്കിയിരുന്നു. നൈകി സ്റ്റാഫിലെ ഒരംഗമാണ് നെയ്മര്‍ക്കെതിരെ പരാതി നല്‍കിയതെന്നും എന്നാല്‍ സദ്ദുദ്ദേശ അന്വഷണത്തിനായി സമീപിച്ചപ്പോള്‍ നെയ്മര്‍ സഹകരിച്ചില്ലെന്നുമായിരുന്നു നൈകി വീശദീകരണം. എന്നാല്‍ ഇത്രയും വലിയ ഒരു കമ്പനി പച്ചക്കള്ളമാണ് പറയുന്നതെന്ന് നെയ്മര്‍ വ്യക്തമാക്കി. നെയ്മറും നൈക്കിയും തമ്മില്‍ ലോക റെക്കോര്‍ഡ് തുകക്ക് ഒപ്പിട്ട കരാര്‍ കാലാവധി 2022 വരെയുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ സെപ്തംബറില്‍ നെയ്മറും നൈകിയും വഴിപിരിയുകയായിരുന്നു. പിന്നീട് അദ്ദേഹം പ്യൂമയുടെ ബ്രാന്‍ഡ് അംബാസിഡറുമായി.

താന്‍ ആരെയും അപമാനിച്ചിട്ടില്ലെന്നാണ് വിശദമായ ഇന്‍സ്റ്റ പോസ്റ്റില്‍ നെയ്മര്‍ വ്യക്തമാക്കുന്നത്. പച്ചക്കള്ളമാണ് അവര്‍ പറയുന്നത്. നൈകിയുമായി വ്യക്തമായ കരാറുണ്ടായിരുന്നു. കരാര്‍ രഹസ്യരേഖയാണ്. ഞാന്‍ അത് വെളിപ്പെടുത്താറില്ല. പതിമൂന്നാം വയസില്‍ ആദ്യ കരാറില്‍ ഒപ്പിടുമ്പോള്‍ തന്നെ എനിക്ക് ലഭിച്ച ഉപദേശം അതായിരുന്നു. അവര്‍ പറയുന്ന പെണ്‍കുട്ടിയെ എനിക്കറിയില്ല. ഞാന്‍ കണ്ടിട്ടില്ല. എന്താണ് ഞാന്‍ ചെയ്ത അപമാനം എന്ന് പോലും എനിക്കറിയില്ല. കരാറിന്റെ ഭാഗമായി എത്രയോ തവണ അമേരിക്കയില്‍ ഷൂട്ടിന് പോയിട്ടുണ്ട്. മണിക്കൂറുകളും ദിവസങ്ങളും ദീര്‍ഘിക്കുന്ന ഷൂട്ടുകള്‍ക്ക് നിന്ന് കൊടുത്തിട്ടുണ്ട്. 2017,18,19 വര്‍ഷങ്ങളിലാണ് അമേരിക്കയിലേക്ക് പോയത്. ഈ സമയങ്ങളിലൊന്നും ഇത്തരമൊരു അപവാദക്കഥ അവര്‍ ആരും പറഞ്ഞിരുന്നുമില്ല. ഇങ്ങനെയൊരു അനുഭവം ആര്‍ക്കെങ്കിലും ഞാന്‍ മൂലം ഉണ്ടായിട്ടുണ്ടെങ്കില്‍ അവര്‍ അത് എന്നോട് പറയണമായിരുന്നു. അതുണ്ടായിട്ടില്ല. അനാവശ്യ കാര്യങ്ങള്‍ എന്നില്‍ അടിച്ചേല്‍പ്പിക്കുക എന്നത് വിധിയുടെ വിരോധഭാസാമവാം. പക്ഷേ അത് കൊണ്ട് ഞാന്‍ തളരില്ല. ദൈവത്തിലാണ് വിശ്വാസം. കരുത്തനായി തന്നെ മുന്നോട്ട് പോവും-അദ്ദേഹം കുറിച്ചു. 2016 ലാണ് തങ്ങളുടെ സ്റ്റാഫിന് ദുരനുഭവമുണ്ടായതെന്നാണ് നൈകി വിശദീകരിക്കുന്നത്. 2018 ലെ ഒരു കമ്പനി ക്യാമ്പയിനിലാണ് അവര്‍ ഇക്കാര്യം തുറന്ന് പറഞ്ഞത്. എല്ലാ സ്റ്റാഫിനും മുന്‍ സ്റ്റാഫിനുമെല്ലാം തങ്ങളുടെ അനുഭവങ്ങള്‍ രഹസ്യമായി പങ്ക് വെക്കാന്‍ നല്‍കിയ അവസരത്തിലായിരുന്നു വെളിപ്പെടുത്തല്‍.

അവര്‍ തന്നെ അതീവ രഹസ്യമായാണ് കാര്യങ്ങള്‍ പറഞ്ഞത്. അന്വേഷണം വേണ്ടെന്നും പറഞ്ഞു. അവരുടെ സ്വകാര്യതയെ മാനിച്ച് ഞങ്ങള്‍ അന്വേഷണം നടത്തിയില്ല. എന്നാല്‍ 2019 ല്‍ അവര്‍ തന്നെ അന്വേഷണമാവാമെന്ന് പറഞ്ഞു. ഉടന്‍ തന്നെ ഒരു സ്വതന്ത്ര അന്വേഷണ സംഘത്തെ നിയോഗിച്ചു. പരാതികാരിക്ക് കമ്പനി ചെലവില്‍ അഭിഭാഷകനെ നല്‍കി. എന്നാല്‍ ഈ അന്വേഷണവുമായി സഹകരിക്കാന്‍ നെയ്മര്‍ തയ്യാറായില്ലെന്നും നൈകി വിശദീകരിക്കുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Cricket

ടി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ന്യൂസിലാന്‍ഡ്; വില്യംസണ്‍ ക്യാപ്റ്റന്‍

ഐസിസി ടി20 ലോകകപ്പ് ജൂണില്‍ യുഎസിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കാനിരിക്കെ 15 അംഗ ടീമിനെ പ്രഖ്യാപിക്കിന്ന ആദ്യ രാജ്യമായി ന്യൂസിലാന്‍ഡ്

Published

on

വെല്ലിങ്ടണ്‍: ഐസിസി ടി20 ലോകകപ്പ് ജൂണില്‍ യുഎസിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കാനിരിക്കെ 15 അംഗ ടീമിനെ പ്രഖ്യാപിക്കിന്ന ആദ്യ രാജ്യമായി ന്യൂസിലാന്‍ഡ്. കെയിന്‍ വില്യംസനാണ് ക്യാപ്റ്റന്‍. ട്രെന്റ് ബോള്‍ട്ട്, ടിം സൗത്തി, ലോക്കി ഫെര്‍ഗൂസണ്‍ എന്നിവരടങ്ങിയ ടീം ബൗളിങ്ങ് ആക്രമണത്തിലേക്ക് ഹെന്റി ഇടംപിടിച്ചു. കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ന്യൂസിലാന്‍ഡിന്റെ മികച്ച ഓള്‍ റൗണ്ടറായി പ്രകടനം കാഴ്ച വെച്ച രച്ചിന്‍ രവീന്ദ്രയും ടീമിലുണ്ട്.ആദം മില്‍നെയും കൈല്‍ ജാമിസണും കണങ്കാലിനു പരിക്കേറ്റതിനാല്‍ ഇത്തവണ ടീമിലില്ല.

നാലാം തവണയാണ് വില്യംസണ്‍ ന്യൂസിലാന്‍ഡിന്റെ ടി20 ലോകകപ്പ് ടീമിന്റെ ക്യാപ്റ്റനാവുന്നത്. കഴിഞ്ഞ മൂന്ന് തവണയും സെമി ഫൈനലില്‍ എത്തിയെങ്കിലും കിരീടം നേടാനാവാതെ ന്യൂസിലാന്‍ഡ് കളിക്കളം വിട്ടിരുന്നു.

കെയിന്‍ വില്യംസണ്‍ (ക്യാപ്റ്റന്‍),ഫിന്‍ അലന്‍, ട്രെന്റ് ബോള്‍ട്ട്, മൈക്കിള്‍ ബ്രോസ് വെല്‍, മാര്‍ക്ക് ചപ്മാന്‍, ദേവണ്‍ കോണ്‍ വെ, ലോക്കി ഫെര്‍ഗൂസണ്‍, മാറ്റ് ഹെന്റി, ഡറില്‍ മിച്ചല്‍, ജിമ്മി നീഷാം, ഗ്ലെന്‍ ഫിലിംപ്‌സ്, രചിന്‍ രവീന്ദ്ര, മിച്ചല്‍ സാന്റ്‌നര്‍, ഇഷ് സോധി, ടിം സൗത്തി എന്നിവരാണ് ന്യൂസിലന്‍ഡ് ടീം അംഗങ്ങള്‍. ഗ്രൂപ്പ് സിയില്‍ ജൂണ്‍ ഏഴിന് അഫ്ഗാനിസ്ഥാനെതിരെയാണ് ന്യൂസിലാന്‍ഡിന്റെ ആദ്യ മത്സരം.

 

Continue Reading

Football

ഫ്രഞ്ച് ലീഗ്; തുടര്‍ച്ചയായി മൂന്നാം തവണ കിരീടം ചൂടി പിഎസ്ജി

പിഎസ്ജിയുടെ പന്ത്രണ്ടാമത്തെയും തുടര്‍ച്ചയായ മൂന്നാമത്തെയും കിരീട നേട്ടമാണിത്.

Published

on

പാരിസ്:ഫ്രഞ്ച് ലീഗില്‍ തുടര്‍ച്ചയായി മൂന്നാം തവണയും കിരീടം ചൂടി പിഎസ്ജി.രണ്ടാം സ്ഥാനത്തുളള മൊണാക്കോ ലിയോണിനോട് 3-2ന് തോറ്റാതോടെയാണ് മൂന്ന് മത്സരങ്ങള്‍ ശേഷിക്കെ പിഎസ്ജി വിജയിച്ചത്.പിഎസ്ജിയുടെ പന്ത്രണ്ടാമത്തെയും തുടര്‍ച്ചയായ മൂന്നാമത്തെയും കിരീട നേട്ടമാണിത്.

യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമിയിലെത്തിയ പിഎസ്ജി ബുധനാഴ്ച ആദ്യപാദ മത്സരത്തില്‍ ബൊറൂസിയ ഡോട്ട്മുണ്ടുമായി ഏറ്റുമുട്ടും. മേയ് 25ന് ഫ്രഞ്ച് കപ്പ് ഫൈനലില്‍ ലിയോണിനെതിരെ ഇറങ്ങുന്ന ടീം മൂന്ന് കിരീടങ്ങഴളുമായി ചരിത്ര നേട്ടമാണ് ലക്ഷ്യമിടുന്നതന്.

 

Continue Reading

Football

വീണ്ടും മെസ്സി മാജിക്; നാഷ്‌വില്ലയെ തകര്‍ത്ത് മയാമി ഒന്നാമത്‌

രട്ട ഗോളും അസിസ്റ്റുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി തിളങ്ങിയ മത്സരത്തില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സും മയാമിക്ക് വേണ്ടി ലക്ഷ്യം കണ്ടു.

Published

on

എം.എല്‍.എസില്‍ തകര്‍പ്പന്‍ വിജയത്തോടെ ഇന്റര്‍ മയാമി തലപ്പത്ത്. നാഷ്വില്ലയ്ക്കെതിരെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകളുടെ വിജയമാണ് മയാമി സ്വന്തമാക്കിയത്. ഇരട്ട ഗോളും അസിസ്റ്റുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി തിളങ്ങിയ മത്സരത്തില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സും മയാമിക്ക് വേണ്ടി ലക്ഷ്യം കണ്ടു.

മത്സരത്തിന്റെ രണ്ടാമത്തെ മിനിറ്റില്‍ തന്നെ ഇന്റര്‍ മയാമിയുടെ വല കുലുങ്ങി. ഫ്രാങ്കോ നെഗ്രി സെല്‍ഫ് ഗോള്‍ വഴങ്ങിയതോടെയാണ് നാഷ്വില്ല മുന്നിലെത്തിയത്. 11-ാം മിനിറ്റില്‍ മെസ്സിയിലൂടെ മയാമി സമനില പിടിച്ചു. ലൂയി സുവാരസിന്റെ പാസില്‍ നിന്നാണ് മെസ്സി ഗോള്‍ കണ്ടെത്തിയത്.

39-ാം മിനിറ്റില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സ് മയാമിയെ മുന്നിലെത്തിച്ചു. ഇത്തവണ മെസ്സിയുടെ അസിസ്റ്റാണ് മയാമിക്ക് തുണയായത്. മെസ്സിയുടെ കോര്‍ണര്‍ കിക്കില്‍ നിന്ന് ഒരു ഹെഡറിലൂടെയാണ് ബുസ്‌ക്വെറ്റ്സ് ഗോളടിച്ചത്. മത്സരത്തിന്റെ 81-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി മാറ്റി മെസ്സി മയാമിയുടെ വിജയം ഉറപ്പിച്ചു. വിജയത്തോടെ പത്ത് മത്സരങ്ങളില്‍ നിന്ന് 18 പോയിന്റുമായി ഒന്നാമതെത്താന്‍ മയാമിക്ക് കഴിഞ്ഞു.

Continue Reading

Trending