Connect with us

kerala

ഉപഭോക്താക്കള്‍ക്കും പ്രയാസം: പരിശോധനകള്‍ക്ക് വിലങ്ങായി റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം

Published

on

കോഴിക്കോട്: റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ പുതുതായി വരുത്തിയ മാറ്റം ഉപഭോക്താക്കള്‍ക്കും പരിശോധനാ ഉദ്യോഗസ്ഥര്‍ക്കും പ്രയാസമുണ്ടാക്കുന്നു. രാവിലെ 8.30 മുതല്‍ 12 മണി വരെയും ഉച്ചക്ക് ശേഷം 3.30 മുതല്‍ 6.30 വരെയുമാണ് ഇപ്പോഴത്തെ പ്രവര്‍ത്തന സമയം. 12 മണി മുതല്‍ 3.30 വരെയുള്ള പകല്‍ സമയത്തെ പ്രധാന മണിക്കൂറുകള്‍ റേഷന്‍ കടകള്‍ അടഞ്ഞു കിടക്കുകയാണ്. പകല്‍ 12 മണിയെന്നത് ഒരു മണി വരെയെങ്കിലും നീട്ടണമെന്നാണ് പല കോണുകളില്‍ നിന്നുമായി ആവശ്യമുയരുന്നത്. പ്രവര്‍ത്തന സമയം കുറയുന്നത് മൂലം റേഷന്‍ കടകളില്‍ നല്ല തിരക്ക് അനുഭവപ്പെടുന്നുണ്ട്. കോവിഡ് വ്യാപനത്തിനിടയില്‍ റേഷന്‍ വാങ്ങാനും കിറ്റ് വാങ്ങാനുമായി ഉപഭോക്താക്കള്‍ പല തവണ റേഷന്‍ കടകളില്‍ എത്തുന്നുണ്ട്.

റേഷന്‍ കടകളില്‍ പരിശോധനാ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്കും പകല്‍ സമയത്ത് മണിക്കൂറുകളോളം റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കാത്തത് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. രാവിലെ 8 മണിക്ക് പരിശോധനക്കായെത്തുക ബുദ്ധിമുട്ടാണ്. ഏതാനും കടകളില്‍ മാത്രമാണ് ദിവസം പരിശോധന നടത്താന്‍ കഴിയുക. 12 മണിക്ക് അടക്കുന്നതോടെ പരിശോധനക്കായി വേണ്ടത്ര സമയം ലഭിക്കുന്നില്ല. കടകളടച്ചാല്‍ മൂന്നരക്ക് തുറക്കുന്നത് വരെ പലയിടങ്ങളിലും കാത്തുകെട്ടി നില്‍ക്കേണ്ടി വരുന്നു. പരിശോധനയിഷ്ടപ്പെടാത്ത റേഷന്‍ കടക്കാര്‍ക്ക് പുതിയ സമയം സൗകര്യമാണെങ്കിലും ക്രമക്കേടുകള്‍ തടയുന്നതിനും പുതിയ സമയം മാറ്റം തടസ്സമാണ്. രാവിലെ 8 മണി മുതല്‍ 12 മണി വരെയും 4 മുതല്‍ 8 മണി വരെയുമായിരുന്ന പ്രവര്‍ത്തന സമയത്തില്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ആദ്യമായി മാറ്റം വരുത്തിയത്.

9 മുതല്‍ 1 മണി വരെയും മൂന്ന് മുതല്‍ ഏഴ് മണി വരെയുമായാണ് മാറ്റം വരുത്തിയത്. കോവിഡ് വ്യാപനം രൂക്ഷമായതോടെ റേഷന്‍ കടകളുടെ പ്രവര്‍ത്തനം വീണ്ടും മാറ്റി രാവിലെ 9 മണി മുതല്‍ 2.30 വരെ മാത്രമാക്കി. റേഷന്‍ വ്യാപാരികളുടെ ആവശ്യത്തെ തുടര്‍ന്നായിരുന്നു ഈ സമയ മാറ്റം. ഉച്ച സമയത്തെ ബ്രേക്കിന് വീട്ടില്‍ പോയി തിരിച്ചു വരാനും മറ്റും പ്രയാസമുണ്ടെന്നും ഇടവേള സമയം ഒഴിവാക്കണമെന്നുള്ള ആവശ്യം അംഗീകരിക്കുകയായിരുന്നു.

കഴിഞ്ഞ ജൂണ്‍ 29 നാണ് രാവിലെ 8 മണി മുതല്‍ 12 മണി വരെയും 3.30 മുതല്‍ 6.30 വരെയുമായി പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്തിയത്. അതേ സമയം റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം അടിക്കടി മാറ്റിക്കൊണ്ടിരിക്കുന്നത് ഉപഭോക്താക്കള്‍ക്ക് ഉണ്ടാക്കുന്ന പ്രതിസന്ധി ചില്ലറയല്ല. ഏത് സമയത്തൊക്കെയാണ് റേഷന്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതെന്ന് ഉപഭോക്താക്കള്‍ക്ക് ആകെ ആശയക്കുഴപ്പമാണ്. അധിക കടകളിലും പ്രവര്‍ത്തന സമയം പ്രദര്‍ശിപ്പിക്കുന്നുമില്ല. പരിശോധനാ ഉദ്യോഗസ്ഥര്‍ക്കും റേഷന്‍ കടക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും പ്രയാസം സൃഷ്ടിക്കാത്ത തരത്തില്‍ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം ക്ലിപ്തപ്പെടുത്തണമെന്നാണ് ആവശ്യമുയരുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കെഎസ്ആര്‍ടിസി ഡ്രൈവർ യദുവിന്റെ ഹർജി; മേയർക്കെതിരെ കേസെടുക്കാൻ കോടതി നിർദേശം

മേയർ ആര്യ രാജേന്ദ്രൻ, സച്ചിൻ ദേവ്, മേയറുടെ സഹോദരൻ ,സഹോദരന്റെ ഭാര്യ, കണ്ടാലറിയാവുന്ന ഒരാൾ എന്നിവർക്കെതിരെയാകും കേസ്

Published

on

തിരുവനന്തപുരം: മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ ഡ്രൈവര്‍ യദു നല്‍കിയ ഹര്‍ജിയില്‍ കേസെടുക്കാന്‍ കോടതി നിര്‍ദേശം. പരാതി കോടതി പൊലീസിന് കൈമാറി. എഫ്‌ഐആര്‍ ഇട്ട് അന്വേഷിക്കാനാണ് നിര്‍ദേശം.

മേയർ ആര്യ രാജേന്ദ്രൻ, സച്ചിൻ ദേവ്, മേയറുടെ സഹോദരൻ ,സഹോദരന്റെ ഭാര്യ, കണ്ടാലറിയാവുന്ന ഒരാൾ എന്നിവർക്കെതിരെയാകും കേസ്. കോടതി വിധി ലഭിച്ചശേഷം കന്‍റോണ്‍മെന്‍റ് പോലീസ് തുടർനടപടികൾ സ്വീകരിക്കും.

വിധിയിൽ സന്തോഷമെന്ന് യദു പ്രതികരിച്ചു. ആത്മാർത്ഥമായി കോടതി ഇടപെട്ടതിൽ സന്തോഷം. ശരി തന്റെ ഭാഗത്താണെന്ന് തെളിയുമെന്നും യെദു പറഞ്ഞു. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നും പൊതുഗതാഗതം സ്തംഭിപ്പിച്ചുവെന്നും ചൂണ്ടികാണിച്ചാണ് യദു കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. കുറ്റകൃത്യം ചെയ്യാനായി അന്യായമായി ബസില്‍ അതിക്രമിച്ചുകടന്നതും അന്യായമായി തടഞ്ഞുവെച്ചതും അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

Continue Reading

crime

യുവാവിനെ ഹോക്കി സ്റ്റിക്ക് കൊണ്ട് തലക്കടിച്ച് കൊന്നു

Published

on

ത്യശ്ശുര്‍: കോടന്നൂരില്‍ യുവാവിനെ ഹോക്കി സ്റ്റില്‍ കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി.വെങ്ങിണിശ്ശേരി ശിവപുരം സ്വദേശി മനുവാണ് കൊല പ്പെട്ടത്. മ്യതദേഹം റോഡരികില്‍ ഉപോക്ഷിച്ച നിലയില്‍ കണ്ടെത്തി.

ഇന്നലെ രാത്രി ശിവപുരം കോളനിയിലുണ്ടായ ഒരു കുടുംബ തര്‍ക്കത്തില്‍ മനു ഇടപ്പെട്ടതാണ് കൊലപാതകത്തിലേക്ക് വഴിവച്ചതെന്നാണ് പൊലീസ് പറയുന്നത്. തര്‍ക്കം പരിഹരിക്കാന്‍ മനുഇടപെട്ടിരുന്നു. എന്നാൽ മനുവിനും സംഘർഷത്തിൽ ചെറുതായി പരുക്കേറ്റു. തുടർന്ന്  ആശുപത്രിയിൽ പോയ മനു തിരികെ വരുന്ന വഴി കോടന്നൂരിലെ പെട്രോൾ പമ്പിന് സമീപത്ത് വച്ച് മൂന്നംഗ സംഘം ആക്രമിക്കുകയും തലയ്ക്കടിച്ച് കൊല്ലുകയുമായിരുന്നു. കുടുംബപ്രശ്നത്തിൽ ഇടപെട്ടതിലുള്ള വൈരാഗ്യമാണ് കൊലയ്ക്ക്  കാരണമെന്ന് പൊലീസ് പറഞ്ഞു.

ഹോക്കി സ്റ്റിക്കു കൊണ്ടുള്ള അടിയേറ്റ് വീണ മനുവിനെ റോഡിലുപേക്ഷിച്ച് പ്രതികള്‍ മടങ്ങി. മനുവിന്റെ ഒപ്പമുണ്ടായിരുന്ന സുഹൃത്തായിരുന്നു നാട്ടുകാരെയും പൊലീസിനെയും വിവരമറിയിച്ചത്. പൊലീസെത്തുമ്പോഴേക്കും മനു മരിച്ചിരുന്നു. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി ചേര്‍പ്പ് പൊലീസ് പറഞ്ഞു.

Continue Reading

kerala

നവജാതശിശുവിന്റെ മൃതദേഹം ഏറ്റെടുക്കില്ലന്ന് ബന്ധുക്കള്‍; സംസ്‌കാരം നടത്തി പൊലീസ്

യുവതി കുറ്റം സമ്മതിച്ചാല്‍ പീഡനത്തെക്കുറിച്ച്‌ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു

Published

on

കൊച്ചി: പനമ്പിളളി നഗറില്‍ അമ്മ കൊലപ്പെടുത്തിയ നവജാത ശിശുവിന്റെ സംസ്‌കാരം നടത്തി. കൊച്ചി പുല്ലേപ്പടി പൊതുശ്മശാനത്തിലാണ് സംസ്‌ക്കരിച്ചത്.പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കുകയായിരുന്നു.കുഞ്ഞിന്റെ മൃതദേഹം ഏറ്റെടുക്കാന്‍ അമ്മയുടെ കുടുംബവും യുവതിയുടെ ആണ്‍സുഹൃത്തിന്റെ കുടുംബവും തയ്യാറല്ലന്ന് പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് പൊലീസാണ് മൃതദേഹം ഏറ്റെടുത്ത് സംസ്‌ക്കാരം നടത്തിയത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ്‌ ജനിച്ച ഉടന്‍ കുഞ്ഞിനെ അമ്മ ശ്വസം മുട്ടിച്ച് കൊന്ന് റോഡിലേക്ക് വലിച്ചെറിഞ്ഞത്. കേസിലെ പ്രതിയായ യുവതി റിമാന്‍ഡിലാണ്. കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരിക്കുന്ന യുവതിയെ ആശുപത്രി വിട്ട ശേഷമാണ് പൊലീസ് കസ്റ്റഡില്‍ എടുക്കുന്നതും ചോദ്യം ചെയ്യുന്നതും. യുവതി കുറ്റം സമ്മതിച്ചാല്‍ പീഡനത്തെക്കുറിച്ച്‌ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു. ആണ്‍സുഹൃത്തിന്റെ മൊഴി പൊലീസ് നേരത്തെ എടുത്തിരുന്നു. താന്‍ യുവതിയെ പീഡിപ്പിച്ചിട്ടില്ലെന്നാണ് ആണ്‍സുഹൃത്തിന്റെ മൊഴി.

Continue Reading

Trending