Connect with us

More

തമിഴ്‌നാടകം തുടരുന്നു; പന്നീര്‍ശെല്‍വവും ശശികലയും ഗവര്‍ണറെ കണ്ടു

Published

on

ചെന്നൈ: തമിഴ്‌നാട്ടില്‍ കാവല്‍ മുഖ്യമന്ത്രി ഒ. പന്നീര്‍ശെല്‍വവും അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറി വി.കെ ശശികലയും തമ്മിലുള്ള അധികാരപ്പോരിന് ഇന്ന് വിരാമമായേക്കും. ഇരുനേതാക്കളും ഇന്നലെ ഗവര്‍ണര്‍ സി.വിദ്യാസാഗര്‍ റാവുവുമായി കൂടിക്കാഴ്ച നടത്തി. സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ശശികല അവകാശവാദമുന്നയിച്ചിട്ടുണ്ട്.
ഗവര്‍ണര്‍ മഹാരാഷ്ട്രയില്‍ നിന്ന് ചെന്നൈയിലെത്തിയതിനു ശേഷം തലസ്ഥാനത്തു നടന്ന അതിനാടകീയമായ രാഷ്ട്രീയ സംഭവവികാസങ്ങളിലൂടെ;

  • ഉച്ച തിരിഞ്ഞ് നാലു മണിയോടെ ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു മുംബൈയില്‍ നിന്ന് ചെന്നൈയിലെത്തി. ഗവര്‍ണറെ സ്വീകരിക്കാനായി പന്നീര്‍ശെല്‍വം ചെന്നൈ വിമാനത്താവളത്തിലെത്തി.
  • വൈകിട്ട് അഞ്ചിന് കാവല്‍ മുഖ്യമന്ത്രി ഒ.പന്നീര്‍ശെല്‍വത്തിനും ഏഴരയ്ക്ക് ശശികലയ്ക്കും രാജ്ഭവന്റെ സന്ദര്‍ശനാനുമതി. സംഘത്തില്‍ പത്തില്‍ കൂടുതല്‍ ആളുകള്‍ പാടില്ലെന്ന് നിര്‍ദേശം.
  • ശശികലയെ പിന്തുണക്കുന്ന എം.എല്‍.എമാരെ പാര്‍പ്പിച്ചിരിക്കുന്നത് കല്‍പ്പാക്കത്തെ ആഡംബര റിസോര്‍ട്ടിലെന്ന റിപ്പോര്‍ട്ടുകളും ചിത്രങ്ങളും പുറത്ത്.
  • ഒരു എം.എല്‍.എ കൂടി പന്നീര്‍ശെല്‍വം ക്യാമ്പിലേക്ക്. കൂടാരത്തിലെത്തിയത് പാര്‍ട്ടി പ്രസീഡിയം ചെയര്‍മാന്‍ ഇ. മധുസൂദനന്‍. പാര്‍ട്ടിയില്‍ ജനറല്‍ സെക്രട്ടറിക്ക് ശേഷം ഏറ്റവും കൂടുതല്‍ അധികാരമുള്ള നേതാവാണ് പ്രസീഡിയം ചെയര്‍മാന്‍. പാര്‍ട്ടിയില്‍ മികച്ച പ്രതിച്ഛായയുള്ള വെറ്ററനാണ് മധുസൂദനന്‍.
  • തമിഴ്‌നാട്ടിലെ രാഷ്ട്രീയവിഷയങ്ങള്‍ അണ്ണാ ഡി.എം.കെയിലെ ആഭ്യന്തര വിഷയങ്ങളെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിന്റെ പ്രതികരണം.
  • ശശികലയെ മുഖ്യമന്ത്രിയായി നിര്‍ദേശിച്ച മധുസൂദനന്റെ കൂടുമാറ്റം ദൗര്‍ഭാഗ്യകരമെന്ന് വൈഗൈ സെല്‍വന്‍ എം.എല്‍.എ മാധ്യമങ്ങളോട്
  • രാജി പിന്‍വലിക്കാനുള്ള പന്നീര്‍ശെല്‍വത്തിന്റെ നീക്കം എളുപ്പത്തില്‍ സാധ്യമല്ലെന്ന് ഭരണഘടനാ വിദഗ്ധര്‍
  • ലോക്‌സഭ പിരിഞ്ഞ ശേഷം തമിഴ്‌നാട്ടിലെ രാഷ്ട്രീയ സംഭവവികാസങ്ങളെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഡപ്യൂട്ടി സ്പീക്കര്‍ തമ്പി ദുരൈയില്‍ നിന്ന് വിവരങ്ങള്‍ ആരാഞ്ഞു.
  • വൈകിട്ട് അഞ്ചിന് പന്നീര്‍ശെല്‍വം രാജ്ഭവനില്‍. 30 വരെ എം.എല്‍.എമാരുടെ പിന്തുണ അവകാശപ്പെട്ട് കാവല്‍ മുഖ്യമന്ത്രി. അതേസമയം, പരസ്യമായി ശെല്‍വത്തെ പിന്തുണക്കുന്നത് അഞ്ചു പേര്‍ മാത്രം.
  • അഞ്ചരയ്ക്ക് ഗവര്‍ണറുമായുള്ള കൂടിക്കാഴ്ചക്കു ശേഷം പന്നീര്‍ശെല്‍വം മാധ്യമങ്ങളുമായി സംസാരിക്കുന്നു. തന്നെ രാജിവെക്കാന്‍ നിര്‍ബന്ധിച്ചെന്ന ആരോപണം ആവര്‍ത്തിച്ചു.
  • യുവാക്കളുടെ പിന്തുണ തനിക്കാണെന്നും അവകാശവാദം. നല്ല കാര്യങ്ങളാണ് നടക്കുന്നതെന്നും ധര്‍മം ജയിക്കുമെന്നും പ്രതികരണം.
  • അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ശശികലയ്‌ക്കെതിരെയുള്ള പരാതിയില്‍ ഇന്ന് സുപ്രീംകോടതി വാദം കേള്‍ക്കില്ല. അടുത്തയാഴ്ച വിധി വന്നേക്കും
  • വൈകിട്ട് ആറേ മുക്കാലിന് ആദരാഞ്ജലി അര്‍പ്പിക്കാനായി ശശികല മറീന ബീച്ചിലെ ജയയുടെ സ്മൃതി മണ്ഡപത്തില്‍. കൂടെ നേതാക്കളുടെ പട. ഏഴ് വനിതാ നേതാക്കളുടെ സാന്നിധ്യം ശ്രദ്ധേയം.
  • ഏഴരയ്ക്ക് ശശികലയും നേതാക്കളും രാജ്ഭവനില്‍. ചിന്നമ്മ നീണാള്‍ വാഴട്ടെ എന്ന് പ്രവര്‍ത്തകരുടെ മുദ്രാവാക്യം വിളികള്‍.
  • കൂടിക്കാഴ്ച അരമണിക്കൂര്‍ നീണ്ടു. എട്ട് മണിക്ക് ശശികല പുറത്തേക്ക്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി അവകാശ വാദമുന്നയിച്ചു. 130 എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്ന് അവകാശ വാദം. പേരുകള്‍ കൈമാറി. കൂടെയുണ്ടായിരുന്നത് പത്തു മന്ത്രിമാര്‍.

india

മതപരിവര്‍ത്തന ആരോപണം: ആറ് എന്‍.ജി.ഒകളുടെ കൂടി എഫ്.സി.ആര്‍.എ റദ്ദാക്കി കേന്ദ്ര സര്‍ക്കാര്‍

വിദേശ സംഭാവനകള്‍ ഉപയോഗിച്ച് മതപരിവര്‍ത്തനം നടത്തുന്നു എന്നാരോപിച്ച് ആറ് എന്‍.ജി.ഒകളുടെ വിദേശ സംഭാവന സ്വീകരിക്കാനുള്ള ലൈസന്‍സ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റദ്ദാക്കി.

Published

on

ന്യൂഡല്‍ഹി: വിദേശ സംഭാവനകള്‍ ഉപയോഗിച്ച് മതപരിവര്‍ത്തനം നടത്തുന്നു എന്നാരോപിച്ച് ആറ് എന്‍.ജി.ഒകളുടെ വിദേശ സംഭാവന സ്വീകരിക്കാനുള്ള ലൈസന്‍സ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റദ്ദാക്കി.

മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ നടന്ന വിശദമായ പരിശോധനക്ക് ശേഷമാണ് വിദേശ സംഭാവന രജിസ്‌ട്രേഷന്‍ ആക്ടിന്റെ മാനദണ്ഡങ്ങള്‍ തെറ്റിച്ചു, വിദേശ ഫണ്ട് ദുരുപയോഗം ചെയ്തു, മതപരിവര്‍ത്തനത്തിനായി ഈ പണം ഉപയോഗിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ചൂണ്ടികാണിച്ച് കേന്ദ്രം ലൈസന്‍സ് റദ്ദാക്കിയത്. ലൈസന്‍സ് റദ്ദാക്കിയാല്‍ ഈ സന്നദ്ധ സംഘടനകള്‍ക്ക് വിദേശ സംഭാവന സ്വീകരിക്കാനോ നിലവില്‍ ലഭിച്ച സംഭാവനകള്‍ ഉപയോഗിക്കുവാനോ കഴിയില്ല. വെറും നാല് ശതമാനം വിദേശ സംഭാവന മാത്രമാണ് ലഭിച്ചിരുതെന്നും എന്‍.ജി.ഒ അധിക്യതര്‍ തിരിച്ചയച്ച മെയിലുകള്‍ക്ക് ഒന്നും കൃത്യമായ ഉത്തരം കിട്ടിയിരുന്നില്ല എന്നും ഇതിനെതിരെ തങ്ങള്‍ കോടതിയെ സമീപിക്കുമെന്നും എന്‍.ജി.ഒ അധികൃതര്‍ അറിയിച്ചു.

ഇതാദ്യമായല്ല കേന്ദ്ര സര്‍ക്കാര്‍ സന്നദ്ധസംഘടനകളുടെ ലൈസന്‍സ് റദ്ദാക്കുന്നത്.കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ 20,700 സന്നദ്ധസംഘടനകളുടെ എഫ്.സി.ആര്‍.എ ലൈസന്‍സ് റദ്ദാക്കിയിരുന്നുവെന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു.

Continue Reading

india

ബലാത്സംഗക്കേസ് പ്രതിയെ സഹായിച്ച മോദി മാപ്പുപറയണം-രാഹുല്‍ ഗാന്ധി

ജെ.ഡിഎസുമായി സംഘംച്ചേര്‍ന്ന് കൂട്ടബലാത്സംഗക്കേസ് പ്രതിക്ക് വോട്ടുതേടുകയാണ് ബി.ജെ.പിയും നരേന്ദ്ര മോദിയും എന്ന് രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു.

Published

on

ബംഗളൂരു: ജെ.ഡിഎസുമായി സംഘംച്ചേര്‍ന്ന് കൂട്ടബലാത്സംഗക്കേസ് പ്രതിക്ക് വോട്ടുതേടുകയാണ് ബി.ജെ.പിയും നരേന്ദ്ര മോദിയും എന്ന് രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു.ഹാസനിലെ എന്‍.ഡി.എ സ്ഥാനാര്‍ത്തിയും ജെ.ഡിഎസ് എംപിയുമായ പ്രജ്വല്‍ രേവണ്ണയുടേത് വെറും ലൈംഗികാപവാദമല്ലെന്നും തുടര്‍ച്ചയായി നടത്തിയത് കൂട്ടബലാത്സംഗമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.വേദിയില്‍ ബലാത്സംഗിയായ ഒരാളെ പിന്തുണക്കാന്‍ പറയുന്ന നരേന്ദ്ര മോദിക്ക് ജനങ്ങള്‍ വോട്ട് ചെയ്താല്‍ അത് തനിക്ക് സഹായകമാകുമെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി.നൂറുകണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും അശ്ശീല വിഡിയോകള്‍ പകര്‍ത്തുകയും ചെയ്തയാളാണ് പ്രജ്വല്‍ രേവണ്ണ.

പ്രജ്വലിന്റെപധാനമന്ത്രി ഇരകളായ മുഴുവന്‍ സ്ത്രീകളോടും മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.അഴിമതിക്കാരനാണങ്കിലും ബലാത്സംഗ പ്രതിയാണങ്കിലും ബിജെപി അയാളെ സംരക്ഷിക്കും.എല്ലാവിധ സംവിധാനങ്ങള്‍ ഉണ്ടായിട്ടും അയാള്‍ ജര്‍മനിയിലേക്ക് കടക്കുന്നത് മോദി തടഞ്ഞില്ല.ഇതാണ് മോദിയുടെ ഗ്യാരന്റിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

നിരവധി അശ്ലീല വിഡിയോകൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവരുകയും വീട്ടുജോലിക്കാരി ലൈംഗികാതിക്രമ പരാതി നൽകുകയും ചെയ്തതോടെ ജർമനിയിലെ ഫ്രാങ്ക്ഫർട്ടിലേക്ക് കടന്ന പ്രജ്വൽ രേവണ്ണക്കെതിരെ പ്രത്യേകാന്വേഷണ സംഘം ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. ലൈംഗിക പീഡന പരാതിയുടെ അടിസ്ഥാനത്തിൽ പ്രജ്വൽ രേവണ്ണക്കും പിതാവും എം.എൽ.എയുമായ രേവണ്ണക്കും പ്രത്യേകാന്വേഷണസംഘം കഴിഞ്ഞ ദിവസം സമൻസയച്ചിരുന്നു. ഇതിനിടെ പ്രജ്വലിന്‍റെ ഡിപ്ലോമാറ്റിക് പാസ്പോർട്ട് റദ്ദാക്കുന്നത് ഉൾപ്പെടെ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയക്കുകയും ചെയ്തു.

പ്രജ്വല്‍ രേവണ്ണ ഉള്‍പ്പെട്ട അശ്ലീല വിഡിയോകളെ കുറിച്ച് 2023 ഡിസംബര്‍ എട്ടിന് കര്‍ണാടകയിലെ ബി.ജെ.പി നേതാവും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഹൊലെനർസിപുരയിൽ സ്ഥാനാർഥിയുമായിരുന്ന ദേവരാജ ഗൗഡ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന് അയച്ച കത്ത് കഴിഞ്ഞ ദിവസം കോൺഗ്രസ് പുറത്തുവിട്ടിരുന്നു. തനിക്ക് ലഭിച്ച പെന്‍ഡ്രൈവില്‍ ആകെ 2976 വിഡിയോകളുണ്ടെന്നാണ് ദേവരാജ ഗൗഡ കത്തില്‍ പറഞ്ഞിരുന്നത്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ സ്ത്രീകളടക്കമുള്ളവരുമായി 33കാരൻ ലൈംഗിക വേഴ്ചയിലേര്‍പ്പെടുന്ന ദൃശ്യങ്ങളാണിതെന്നും വിഡിയോകൾ സൂക്ഷിച്ചുവെച്ച് സ്ത്രീകളെ ഭീഷണിപ്പെടുത്തി വീണ്ടും ലൈംഗിക ആവശ്യത്തിന് ഉപയോഗിച്ചിരുന്നതായും ദേവരാജ ഗൗഡ കത്തിൽ ആരോപിച്ചിരുന്നു. ഇക്കാര്യം ബി.ജെ.പി മറച്ചുവെച്ചതും പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പ്രജ്വലിനൊപ്പം വേദി പങ്കിട്ടതും ആയുധമാക്കിയ കോൺഗ്രസ് പ്രതിഷേധ പരിപാടികളുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.

Continue Reading

kerala

ജസ്‌ന തിരോധാന കേസ് ; ഹൈക്കോടതിയുടെ നിര്‍ണായക വിധി ഇന്ന്

ജസ്‌ന തിരോധാന കേസില്‍ തുടരന്വേഷണം വേണമെന്ന പിതാവിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും

Published

on

തിരുവനന്തപുരം: ജസ്‌ന തിരോധാന കേസില്‍ തുടരന്വേഷണം വേണമെന്ന പിതാവിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും.സിബിഐയുടെ അന്വേഷണത്തില്‍ വീഴ്ചകള്‍ ചൂണ്ടിക്കാണിച്ചാണ് ജസ്‌നയുടെ പിതാവ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.തുടരന്വേഷണത്തിന്‍ കൂടുതല്‍ തെളിവുകള്‍ നല്‍കാന്‍ സിബിഐ പിതാവ് ജയിംസ് ജോസഫിനോട് ആവിശ്യപ്പെട്ടിരുന്നു.

സിബിഐക്ക് കണ്ടത്താനാവാത്ത പല തെളിവുകളും തനിക്ക് കണ്ടത്താനായി എന്ന് പിതാവ് കോടതിയെ അറിയിച്ചു.ഈ തെളിവുകള്‍ സീല്‍ ചെയ്തു സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശം നല്‍കി. ആവിശ്യങ്ങള്‍ എഴുതി നല്‍കിയാല്‍ തുടരന്വേഷണത്തിന് തയ്യാറെന്നായിരുന്നു സിബിഐയുടെ നിലപാട്.പിതാവ് കൂടുതല്‍ തെളിവുകള്‍ ഇന്ന് സമര്‍പ്പിച്ചാല്‍ കോടതി തുടരന്വേഷണത്തിന്‍ ഉത്തരവിട്ടേക്കാം.

Continue Reading

Trending