Article
നൂറു ദിന ഭരണം;എം.കെ സ്റ്റാലിന്‍ v/s പിണറായി വിജയന്‍
എന്നാല്‍ 100 ദിവസ ഭരണം പൂര്‍ത്തിയാക്കിയ പിണറായി വിജയന്‍ സര്‍ക്കാറിന്റെ സ്ഥിതിയെന്താണ്? പരമ ദയനീയമാണ് അവസ്ഥ! 100 ദിവസ ഭരണനേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി ഒരു പത്രസമ്മേളനം പോലും നടത്താന്‍ കഴിയാത്ത നിലയില്‍ നാണംകെട്ട് നില്‍ക്കുകയാണ് 100 ദിവസ ഭരണം പൂര്‍ത്തിയാക്കിയ പിണറായി സര്‍ക്കാര്‍
കെ.എം ഷാജഹാന്‍
ആദ്യ 100 ദിവസത്തെ ഭരണം വിലയിരുത്തിക്കൊണ്ട് ഒരു സര്‍ക്കാറിന്റെ പ്രവര്‍ത്തനം പരിശോധിക്കുന്നത് ശരിയോ എന്നു ചോദിച്ചാല്‍, അല്ല എന്ന് വേണമെങ്കില്‍ വാദിക്കാം. പക്ഷേ ഏതൊരു സര്‍ക്കാറിന്റെയും ആദ്യ 100 ദിന ഭരണം, ആ സര്‍ക്കാറിന്റെ പ്രവര്‍ത്തന പാന്ഥാവ് എന്ത് എന്നത് സംബന്ധിച്ച കൃത്യമായ ചില സൂചനകള്‍ നല്‍കുന്നുണ്ട് എന്ന് പൊതുവേ വിലയിരുത്തപ്പെടുന്നു. അതുകൊണ്ടാണ്, അധികാരത്തില്‍ വരുന്ന ഏതൊരു സര്‍ക്കാരും ആദ്യ 100 ദിവസംകൊണ്ട് നടപ്പിലാക്കിയതോ, നടപ്പിലാക്കും എന്ന് പ്രഖ്യാപിച്ചതോ ആയ നടപടികള്‍ എന്ത് എന്ന് മാധ്യമങ്ങളും രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്താറ്.
അങ്ങനെ നോക്കുമ്പോള്‍, 2021 മെയ് മാസത്തില്‍ അധികാരത്തില്‍ വന്ന എം.കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള തമിഴ്‌നാട് സര്‍ക്കാരും, പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കേരള സര്‍ക്കാരും ആദ്യ 100 ദിവസക്കാലത്ത് ചെയ്തത് എന്ത് എന്ന് വിലയിരുത്താന്‍ നാം നിര്‍ബന്ധിതരാകും. 2021 മെയ് 7 നാണ് എം.കെ സ്റ്റാലിന്റെ നേതൃത്വത്തില്‍ തമിഴ്‌നാട്ടില്‍ ഡി.എം.കെയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍, 234 സീറ്റില്‍ 159 സീറ്റിന്റെ ഭൂരിപക്ഷവുമായി അധികാരത്തിലേറിയത്. 2021 മെയ് 24 നാണ് കേരളത്തില്‍ പിണറായി വിജയന്റെ നേതൃത്വത്തില്‍ 140ല്‍ 99 സീറ്റിന്റെ ഭൂരിപക്ഷം നേടി ഇടതുപക്ഷമുന്നണി അധികാരത്തിലേറിയത്. ഓഗസ്റ്റ് 15ന് സ്റ്റാലിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറും സെപ്തംബര്‍ 2ന് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറും 100 ദിവസം പിന്നിട്ടു. ഈ രണ്ട് സര്‍ക്കാറുകളുടെയും ആദ്യ 100 ദിവസത്തെ പ്രകടനം എങ്ങനെയായിരുന്നു എന്ന് വിലയിരുത്തുന്നത് എന്തുകൊണ്ടും പ്രസക്തമായിരിക്കും. ആദ്യം സ്റ്റാലിന്റെ നേതൃത്വത്തിലുള്ള തമിഴ്‌നാട് സര്‍ക്കാറിന്റെ പ്രകടനം എങ്ങനെ ആയിരുന്നു എന്ന് നോക്കാം.
അധികാരമേറ്റ ഉടനെ തന്നെ, സ്റ്റാലിന്റെ നേതൃത്വത്തിലുള്ള തമിഴ്‌നാട് സര്‍ക്കാര്‍ എടുത്ത ചില തീരുമാനങ്ങള്‍ വ്യാപകമായ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അതില്‍ ഏറ്റവും പ്രധാനം ധനകാര്യ മന്ത്രിയായി, എന്‍.ഐ.ടി ട്രിച്ചിയില്‍ നിന്ന് എന്‍ജിനിയറിങ് ബിരുദവും അമേരിക്കയിലെ എം.ഐ.ടിയില്‍നിന്ന് ധനകാര്യത്തില്‍ എം. ബി.എയും ന്യൂയോര്‍ക്കിലെ സ്റ്റേറ്റ് യൂനിവേഴ്‌സിറ്റിയില്‍നിന്ന് ഉന്നത ബിരുദവും കരസ്ഥമാക്കിയ 55 കാരനായ പളനിവേല്‍ ത്യാഗരാജനെ നിയമിച്ച നടപടിയായിരുന്നു. ഒരു ധനകാര്യ വിദഗ്ധന്‍ ധനകാര്യമന്ത്രിയാകുന്നത് തമിഴ്‌നാട്ടില്‍ നടാടെയായിരുന്നു. തൊട്ടുപിറകെ എടുത്ത മറ്റൊരു തീരുമാനവും പരക്കെ സ്വാഗതം ചെയ്യപ്പെട്ടു. ആഗോള പ്രശസ്തരായ സാമ്പത്തിക വിദഗ്ധരെ ഉള്‍പ്പെടുത്തി സാമ്പത്തിക ഉപദേശക സമിതി രൂപീകരികരിക്കാനുള്ള തീരുമാനമായിരുന്നു അത്. നോബല്‍ സമ്മാന ജേതാവായ എസ്തര്‍ ഡെഫ്‌ലോ, മുന്‍ ആര്‍.ബി.ഐ ഗവര്‍ണര്‍ രഘുറാം രാജന്‍, കേന്ദ്ര സര്‍ക്കാരിന്റെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യം, ആഗോള പ്രശസ്ത സാമ്പത്തിക വിദഗ്ധന്‍ ജീന്‍ ഡ്രീസ്, മുന്‍ കേന്ദ്ര ധനകാര്യ സെക്രട്ടറി എസ്. നാരായണന്‍ എന്നിവര്‍ മുഖ്യമന്ത്രി സ്റ്റാലിന്റെസാമ്പത്തിക ഉപദേശക സമിതിയില്‍ അംഗങ്ങളായിരുന്നു. സമ്പദ്ഘടനയെ വളര്‍ച്ചാപാതയിലേക്ക് നയിക്കുക, സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുക എന്നീ ചുമതലകള്‍ നിര്‍വഹിക്കാന്‍ സര്‍ക്കാരിനെ സഹായിക്കുക ആഗോള പ്രശസ്തര്‍ അടങ്ങിയ ഈ സാമ്പത്തിക ഉപദേശക സമിതിയായിരിക്കും.
തമിഴ്‌നാട് സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ നേരിട്ട ഏറ്റവും വലിയ ഭീഷണി കോവിഡ് എന്ന മഹാമാരിയുടെ തീവ്രവ്യാപനമായിരുന്നു. കോവിഡിന്റെ രണ്ടാംതരംഗം അതിന്റെ പാരമ്യത്തില്‍ എത്തിനിന്ന അവസരത്തിലാണ് പുതിയ സര്‍ക്കാര്‍ അധികാരമേറ്റത്. 2021 മെയ് 7ന് സംസ്ഥാനത്ത് 26,465 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മെയ് 20 ഓടെ, കേസുകളുടെ എണ്ണം കുത്തനെ ഉയര്‍ന്ന് 36,184 ആയിത്തീര്‍ന്നു. സ്റ്റാലിന്‍ സര്‍ക്കാര്‍, കോവിഡ് നിയന്ത്രിക്കാന്‍ എടുത്ത ചടുലമായ നടപടികളുടെ ഭാഗമായി, 100 ദിവസം കൊണ്ട് തമിഴ്‌നാട്ടിലെ കോവിഡ് കേസുകളുടെ എണ്ണം, വെറും 1896 ആയി കുറഞ്ഞു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഇക്കാലത്ത് കുത്തനെ കുറഞ്ഞ് 2 ശതമാനമായിത്തീര്‍ന്നു. തെക്കേ ഇന്ത്യയില്‍ കോവിഡ് കാട്ടുതീ പോലെ പടര്‍ന്ന സംസ്ഥാനമായിരുന്നു തമിഴ്‌നാട്. അവിടെ കോവിഡിന്റെ വ്യാപനം പരിപൂര്‍ണ്ണമായി നിയന്ത്രിക്കാനായി എന്നത് സ്റ്റാലിന്‍ സര്‍ക്കാറിന്റെ സുവര്‍ണ നേട്ടമായി കണക്കാക്കാം. ഇതു കൂടാതെ തമിഴ്‌നാട്ടില്‍ കോവിഡ് രോഗത്തിനെതിരായ വാക്‌സിനേഷന്‍ പരിപൂര്‍ണ്ണമായി സൗജന്യവും, ഒപ്പം കോവിഡ് ചികിത്സയും സമ്പൂര്‍ണ്ണമായും സൗജന്യവുമാണ്.
മറുഭാഗത്ത് കോവിഡ്കാല ദുരിതമകറ്റാന്‍ സ്റ്റാലിന്‍ സര്‍ക്കാര്‍ 2 കോടിയിലധികം വരുന്ന റേഷന്‍ കാര്‍ഡ് ഉടമക്ക് 4000 രൂപ വീതം നല്‍കുകയും ഒപ്പം റേഷന്‍ കാര്‍ഡ് ഉടമക്ക് 14 ഇനം അവശ്യസാധനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു. ഇതോടൊപ്പം സ്റ്റാലിന്‍ സര്‍ക്കാര്‍ ചെയ്ത മറ്റൊരു നടപടിയും എടുത്തുപറയാതെ വയ്യ. കോവിഡ് കാലത്ത് പൊതുജനാരോഗ്യ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍ക്ക് 30,000 രൂപ വീതം അധികം നല്‍കി എന്നതാണത്. ഒപ്പം നഴ്‌സുമാര്‍ക്ക് 24,000 രൂപയും. മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് 15,000 രൂപ വീതവും നല്‍കി. മാധ്യമപ്രവര്‍ത്തകരെ മുന്നണിപ്പോരാളികളുടെ പട്ടികയില്‍ പെടുത്തി. മാത്രമല്ല, മരണപ്പെടുന്ന മാധ്യമപ്രവര്‍ത്തകരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതം ധനസഹായവും സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
കോവിഡ് വ്യാപനം തടയുന്നതിന് ആവശ്യമായ ഉപദേശങ്ങള്‍ നല്‍കുന്നതിനായി മുഖ്യമന്ത്രി സ്റ്റാലിന്‍ രൂപീകരിച്ച 13 അംഗ സമിതിയില്‍ മുഖ്യമന്ത്രി സ്റ്റാലില്‍ ഒഴിച്ചാല്‍ തമിഴ്‌നാട് നിയമസഭയില്‍ പ്രാതിനിധ്യമുള്ള എല്ലാ പാര്‍ട്ടികള്‍ക്കും പ്രധാന പാര്‍ട്ടികളുടെ ചിഹ്നങ്ങള്‍ കടം വാങ്ങി മത്സരിച്ച പാര്‍ട്ടികള്‍ക്കും പ്രാതിനിധ്യം ഉണ്ടായിരുന്നു. ഈ 13 അംഗ സമിതിയില്‍ മുന്‍ എ.ഡി.എം.കെ സര്‍ക്കാരിലെ ആരോഗ്യമന്ത്രിയായിരുന്ന ഡി. വിജയഭാസ്‌കര്‍ കൂടാതെ കോണ്‍ഗ്രസ്, പി.എം.കെ, ബി.ജെ.പി, എം.ഡി. എം.കെ, വി.സി.കെ, സി.പി.ഐ ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ക്കും പ്രാതിനിധ്യം ഉണ്ടായിരുന്നു.
വിപ്ലവകരമായ തീരുമാനങ്ങള്‍ ഇനിയുമുണ്ട്. സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്രയാണ് അതില്‍ പ്രധാനം. പെട്രോളിന്റെ വില ലിറ്ററിന് 3 രൂപ കുറച്ചതും ശ്രദ്ധേയ തീരുമാനമാണ്. 1160 കോടി രൂപയുടെ നഷ്ടമാണ് പെട്രോള്‍ വില കുറച്ചതിലൂടെ സര്‍ക്കാറിനുണ്ടായതെന്നോര്‍ക്കണം. അംഗപരിമിതര്‍ക്കും ട്രാന്‍സ്‌ജെന്ററുകള്‍ക്കും വൈറ്റ് ബോര്‍ഡ് ബസ്സുകളില്‍ സൗജന്യയാത്ര, ബ്രാഹ്മണേതര പൂജാരികളുടെ നിയമനം, അമ്പലങ്ങളില്‍ സംസ്‌കൃതത്തോടൊപ്പം തമിഴിലും പ്രാര്‍ത്ഥന, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് 7.5 ശതമാനം റിസര്‍വേഷന്‍, സ്‌കൂള്‍ പുസ്തകങ്ങളില്‍നിന്ന് പ്രശസ്തരായവരുടെ പേരുകള്‍ക്ക് ഒപ്പം ചേര്‍ത്ത ജാതിവാല്‍ ഒഴിവാക്കല്‍ എന്നീ തീരുമാനങ്ങളും 100 ദിവസങ്ങള്‍ക്കുള്ളില്‍ സ്റ്റാലിന്‍ സര്‍ക്കാര്‍ എടുത്ത വിപ്ലവകരമായ തീരുമാനങ്ങളാണ്. സ്റ്റാലിന്‍ സര്‍ക്കാര്‍ ഭാവിയില്‍ ഏത് വഴിയിലൂടെയാണ് സഞ്ചരിക്കുക എന്നതിന്റെ വ്യക്തമായ സൂചനയാണ് മേല്‍പറഞ്ഞ നിര്‍ണ്ണായക തീരുമാനങ്ങള്‍.
എന്നാല്‍ 100 ദിവസ ഭരണം പൂര്‍ത്തിയാക്കിയ പിണറായി വിജയന്‍ സര്‍ക്കാറിന്റെ സ്ഥിതിയെന്താണ്? പരമ ദയനീയമാണ് അവസ്ഥ! 100 ദിവസ ഭരണനേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി ഒരു പത്രസമ്മേളനം പോലും നടത്താന്‍ കഴിയാത്ത നിലയില്‍ നാണംകെട്ട് നില്‍ക്കുകയാണ് 100 ദിവസ ഭരണം പൂര്‍ത്തിയാക്കിയ പിണറായി സര്‍ക്കാര്‍!
കോവിഡിന്റെ കാര്യം തന്നെ എടുക്കൂ. 2020 മെയ് മാസത്തില്‍ കോവിഡിനെ തടഞ്ഞുനിര്‍ത്തി എന്ന് കൊട്ടിഘോഷിച്ചുകൊണ്ടിരുന്ന കേരളത്തില്‍ ഇപ്പോള്‍ എന്താണ് അവസ്ഥയെന്ന് നോക്കൂ. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെല്ലാം കോവിഡ് പഴങ്കഥയാകുമ്പോള്‍, ഇന്ത്യയില്‍ ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളില്‍ 60-65 ശതമാനവും കേരളത്തിലാണ് എന്നതല്ലേ സ്ഥിതി? ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ആക്ടീവ് കോവിഡ് കേസുകളില്‍ 55-60 ശതമാനവും കേരളത്തിലല്ലേ? മറ്റ് മിക്ക സംസ്ഥാനങ്ങളിലും ദൈനംദിനം റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് മരണങ്ങള്‍ കുത്തനെ കുറഞ്ഞപ്പോള്‍, കേരളത്തില്‍ കഴിഞ്ഞ 3 മാസക്കാലത്തോളമായി പ്രതിദിനം 100 ലധികം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയല്ലേ? കോവിഡിനെ തടയുന്നതില്‍ മാതൃക കാട്ടി എന്ന് അവകാശപ്പെട്ട കേരളം ഇന്ന് കോവിഡിനെ തടയുന്നതില്‍ അതിദയനീയമായി പരാജയപ്പെട്ട് ജനങ്ങള്‍ക്കുമുന്നില്‍ തലകുനിച്ച് നില്‍ക്കുകയല്ലേ? തീര്‍ത്തും ജനവിരുദ്ധമായ ലോക്ഡൗണ്‍ അടിച്ചേല്‍പ്പിച്ചതിനെ തുടര്‍ന്നുണ്ടായ വരുമാന നഷ്ടത്തെതുടര്‍ന്ന് 40 ഓളം പേരല്ലേ ആത്മഹത്യ ചെയ്തത്?
ജനങ്ങല്‍ ലോക്ഡൗണും കോവിഡും മറ്റും കൊണ്ട് അതിദുരിതത്തില്‍പെട്ട് നട്ടംതിരിയുമ്പോള്‍, പൊലീസ് ജനങ്ങളില്‍നിന്ന് ഏതാണ്ട് 125 കോടി രൂപയല്ലേ പിടിച്ചുപറിച്ചത്? കേരളത്തില്‍ പൊലീസ് അതിക്രമങ്ങള്‍ കുത്തനെ ഉയര്‍ന്നിരിക്കുകയല്ലേ? ഒരു പൊലീസ് അതിക്രമം എങ്കിലും റിപ്പോര്‍ട്ട് ചെയ്യാതെ ദിവസങ്ങള്‍ കടന്നുപോകുന്നുണ്ടോ? പൊലീസ് ജനങ്ങള്‍ക്ക് മേല്‍ ഇടതടവില്ലാതെ കുതിര കയറികൊണ്ടിരിക്കുമ്പോഴും മുഖ്യമന്ത്രി പൊലീസിന് എല്ലാവിധ പിന്തുണയും നല്‍കിക്കൊണ്ടിരിക്കുകയല്ലേ?
കേരളത്തില്‍ ഇതുവരെ കേട്ടിട്ടില്ലാത്തത്ര വലിയ മരംകൊള്ള റിപ്പോര്‍ട്ട് ചെയ്തത് സര്‍ക്കാറിന്റെ 100 ദിവസത്തെ ഭരണത്തിനിടയിലല്ലേ? ഈ വനം കൊള്ളക്ക് ഒത്താശ ചെയ്ത ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥനെയും മാധ്യമപ്രവര്‍ത്തകനെയും സര്‍ക്കാര്‍ അകമഴിഞ്ഞ് സംരക്ഷിക്കുകയല്ലേ? സി.പി.എമ്മിന്റെ നേതൃത്വത്തില്‍ വ്യാപകമായി കേരളത്തില്‍ നൂറ് കണക്കിന് കോടി രൂപയുടെ ബാങ്ക കൊള്ളകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയല്ലേ? സ്ത്രീ പീഡനം ഒത്തുതീര്‍പ്പാക്കാന്‍ ഇടപെട്ട മന്ത്രി ഇപ്പോഴും മന്ത്രിസഭയില്‍ തുടരുകയല്ലേ? നിയമസഭാ കയ്യാങ്കളി കേസില്‍ വിചാരണ നേരിടുന്ന വ്യക്തി യാതൊരു ഉളുപ്പുമില്ലാതെ മന്ത്രിസഭയില്‍ തുടരുകയല്ലേ? ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രിയെ പ്രതിസ്ഥാനത്ത് നിര്‍ത്തി കസ്റ്റംസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും മുഖ്യമന്ത്രി മൗനത്തിലല്ലേ?
രണ്ട് സര്‍ക്കാരുകളുടെ 100 ദിവസത്തെ ഭരണത്തെക്കുറിച്ചാണ് മുകളില്‍ വസ്തുതകളുടെ അടിസ്ഥാനത്തില്‍ പരിശോധിച്ചത്. അതില്‍ ഒരു സര്‍ക്കാര്‍ (തമിഴ്‌നാട്) 100 ദിവസം കൊണ്ട് തന്നെ വിപ്ലവകരമായ തീരുമാനങ്ങളെടുത്ത് ജനപിന്തുണ നേടി മുന്നോട്ട് കുതിക്കുന്നു. മറ്റൊരു സര്‍ക്കാര്‍ (കേരളം) 100 ദിവസ ഭരണംകൊണ്ട് തന്നെ ജനവിരുദ്ധ തീരുമാനങ്ങളും, പൊലീസ് അതിക്രമങ്ങളും, അഴിമതിയും കൊണ്ട് ജനങ്ങളുടെ മുന്നില്‍ നാണംകെട്ട് തല കുനിച്ച് നില്‍ക്കുന്നു.
താര ആരാധന എല്ലായിടത്തും ഉണ്ട്. ദക്ഷിണേന്ത്യയില്‍ ഇക്കാര്യത്തില്‍ എല്ലാവരേക്കാളും ഒരുപടി മുന്നിലാണ് തമിഴകം. തിരശ്ശീലയില്‍ അനീതിക്കെതിരെ പൊട്ടിത്തെറിക്കുന്ന നായകന്‍മാര്‍ രാഷ്ട്രീയ ഗോദയിലേക്കിറങ്ങുമ്പോള്‍ അല്‍പമൊരു പ്രതീക്ഷയും ചിലരൊക്കെ വെച്ചു പുലര്‍ത്തും. എന്നാല്‍ രാഷ്ട്രീയവും വെള്ളിത്തിരയും രണ്ടാണെന്ന് ഇവര്‍ തന്നെ താമസിയാതെ മനസിലാക്കി തരികയും ചെയ്യും. ഇതില്‍ ഏറ്റവും പുതിയത് വിജയിയുടെ വരവാണ്. അതിരുവിട്ട വൈകാരിക അടുപ്പവും നായകന്റെ ഉത്തരവാദിത്ത മില്ലായ്മയും ഒന്ന് ചേര്‍ന്നപ്പോള്‍ കരൂരില്‍ അത് നഷ്ടമാക്കിയത് 41 ജീവനുകളാണ്. വിജയ് സിനിമയെ പോലെ തന്നെയാണ് രാഷ്ട്രീയവും കാണുന്നതെന്ന് കരൂര്‍ വ്യക്തമാക്കിത്തരുന്നു. ജനസേവനത്തിനിറങ്ങിയ സൂപ്പര്‍ സ്റ്റാര്‍ കരിങ്കുപ്പായക്കാരായ അംഗരക്ഷകരുടെ സുരക്ഷയില്‍ സേഫ് സോ ണില്‍ വിരാജിക്കുമ്പോള്‍ നായകനെ ഒന്ന് തൊടാനായി എത്തുന്ന ആരാധകരെ പോലും എടുത്തെറിഞ്ഞാണ് സുരക്ഷക്കിറങ്ങിയ ബൗണ്‍സര്‍മാര്‍ കുറ് കാണിക്കുന്നത്. കുപ്രസിദ്ധരായ അധോലോക നായകരെ പോലെ ആരാധകര്‍ക്ക് നേരെ പോലും തോക്ക് ചൂണ്ടുന്ന കുപ്രസിദ്ധ വിഭാഗമായി ഇതിനോടകം തന്നെ വിജയിയുടെ കൂലിപ്പട മാറിക്കഴിഞ്ഞു.
തമിഴക വെട്രി കഴകം പാര്‍ട്ടി പ്രഖ്യാപിച്ചതു മുതല്‍ വിജയ്‌യെ പിന്തുടരുന്ന ക്രമസമാധാന പ്രശ്‌നങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണ് കരൂര്‍ സംഭവം. പക്ഷേ ഇതിലേറെ പ്രസക്തമായ കാര്യം രക്ഷകനാവുമെന്ന് പ്രഖ്യാപിച്ച് കരാവന്‍ ടൂറിനിറങ്ങിയ വിജയ് ആള്‍ക്കൂട്ടം തിക്കിലും തിരക്കിലും പെട്ട് മരിച്ചുവീഴുമ്പോള്‍ സേഫായി മുങ്ങുന്നു എന്നതാണ്. മരിച്ചവരേയും പരിക്കേറ്റവരേയും കൊണ്ട് ആംബുലന്‍സു കള്‍ തുരുതുരെ ഓടുമ്പോള്‍ നായകന്‍ നാട്ടിലേക്ക് വെച്ചു പിടിക്കാന്‍ വിമാനത്താവളത്തിലേക്ക് പായുകയായിരുന്നു. രണ്ട് കാഴ്ചകളാണ് മധുരൈ വിമാനത്താവളത്തില്‍ കഴിഞ്ഞ ആഴ്ച കരൂര്‍ അപകട സമയത്ത് കണ്ടത്. കോണ്‍ഗ്രസ് എം.പി ജ്യോതിമണി സെന്തില്‍ മണി അപകടമറിഞ്ഞ് എത്തി വിമാനമിറങ്ങി ആശുപത്രിയിലെത്താന്‍ വ്യഗ്രത കാണിച്ച് ഓടുന്നതായിരുന്നു ഒരു കാഴ്ച. അതേസമയം അപകട വിവരമറിഞ്ഞ് അംഗരക്ഷകര്‍ക്കൊപ്പം ചെന്നൈയിലേക്ക് മുങ്ങാന്‍ ഓടുന്ന വിജയിയായിരുന്നു മറു കാഴ്ച. പതിനായിരം പേര്‍ക്ക് ഒത്തുകൂടാന്‍ മാത്രം അനുമതി നല്‍കിയ സ്ഥലത്ത് ലക്ഷത്തിലേറെ പേര്‍ വന്നെങ്കില്‍ അതിന് ഉത്തരവാദി ആരാണ് എന്നത് പ്രസക്തമായ ചോദ്യമാണ്. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലും കെല്‍പില്ലാത്ത പാര്‍ട്ടിയും നേതാവും എങ്ങിനെ നാടിനെ രക്ഷിക്കും.
സ്വന്തം പരിപാടിക്ക് ആളെക്കൂട്ടാന്‍ പ്രഖ്യാപിച്ചതിനേക്കാളും മണിക്കൂറുകള്‍ കഴിഞ്ഞ് എത്തുന്ന നായകന്‍. എത്തിയ ഉടന്‍ സിനിമാ ഡയലോഗ് പോലെ ഭരണ കക്ഷിക്കെതിരെ ചറ പറ ഡയലോഗ് താന്‍ മുഖ്യമന്ത്രിയാവുന്നതോടെ എല്ലാം ശരിയാകുമെന്ന പ്രഖ്യാപനം. ഇതോടെ തന്റെ റോള്‍ തീര്‍ന്നെന്നാണ് നായകന്‍ കരുതുന്നത്. തന്റെ പ്രത്യേക പ്രചാരണ വാഹനത്തില്‍നിന്ന് ജനക്കൂട്ടത്തിലേക്ക് കുടിവെള്ള കുപ്പികള്‍ എറിഞ്ഞുകൊടുത്തതാണ് ഹീറോയുടെ ഹീറോയിസം എന്നാണ് ടി.വി.കെ നായകന്‍ കരുതുന്നത്. സെപ്തംബര്‍ 13ന് തിരുച്ചിറപ്പള്ളിയില്‍ നിന്നാണ് വിജയ് നടത്തുന്ന പാര്‍ട്ടിയുടെ സംസ്ഥാന പര്യടനം തുടങ്ങുന്നത്. ഇതിന് തുടക്കം കുറിക്കുന്നതിനു മുന്‍പുതന്നെ 23 പ്രത്യേക മാര്‍ഗ നിര്‍ദേശങ്ങള്‍ പൊലീസ് മുന്നോട്ടുവെച്ചിരുന്നു. ഒരു സിനിമാ താരമെന്ന നിലയില്‍ വിജയയെ കാണാന്‍ ധാരാ ളം പേര്‍ എത്തുമെന്നും ഇത്തരം ആള്‍ക്കൂട്ടം അപകടമുണ്ടാക്കുമെന്നും ബോധ്യമുള്ളതുകൊണ്ടുതന്നെയാണ് പൊലീസിനോട് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കിയത് എന്നാണ് സര്‍ക്കാരിന്റെ പക്ഷം. അതിന്റെ ഭാഗമായാണ് വിജയ്ക്ക് റോഡ് ഷോ നടത്തുന്നതിന് അനുമതി നിഷേധിച്ചത്. പകരം പ്രത്യേക ഒരുക്കിയ ബസിലായിരുന്നു വിജയ് ജനങ്ങള്‍ക്കിടയില്‍ എത്തിയത്. ഗര്‍ഭിണികള്‍, കുട്ടികള്‍, പ്രായമായവര്‍, ഭിന്നശേഷിക്കാര്‍ എന്നിവരെ കൊണ്ടുവരുന്നത് ഒഴിവാക്കാന്‍ പ്രത്യേക നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍, കരൂരില്‍ മരിച്ചവരില്‍ കുട്ടികളും ഉള്‍പ്പെട്ടത് നിയന്ത്രണങ്ങള്‍ പാലിക്കപ്പെട്ടില്ലെന്നതിനു തെളിവാണ്. വന്നവരില്‍ കുട്ടികള്‍ മാത്രം ആയിരത്തിലേറെ വരുമെന്നാണ് റിപ്പോര്‍ട്ട്. മരിച്ചവരിലുമുണ്ട് ഏഴ് കുട്ടികള്‍. വേദികളില്‍ അടിസ്ഥാന വൈദ്യസഹായവും കുടിവെള്ളവും സംഘാട കര്‍ ഉറപ്പാക്കണമെന്നായിരുന്നു മറ്റൊരു വ്യവസ്ഥ. വേദിക്ക് സമീപം ആംബുലന്‍സുകള്‍ക്ക് യാത്ര ചെയ്യാന്‍ തടസമുണ്ടാകരുതെന്നും നിര്‍ദേശിച്ചിരുന്നു. എല്ലാംകാറ്റില്‍ പറത്തി.
രാഷ്ട്രീയ മോഹവുമായി 2009 ലാണ് വിജയ് തന്റെ ഫാന്‍ ക്ലബ് ആയ വിജയ് മക്കള്‍ ഇയക്കം ആരംഭിക്കുന്നത്. 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സംഘടന അണ്ണാ ഡി.എം.കെസഖ്യത്തെ പിന്തുണച്ചു. 2021 ഒക്ടോബറില്‍ തമിഴ്‌നാട്ടില്‍ നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഫാന്‍ ക്ലബ് മത്സരിച്ചു. മത്സരിച്ച 169 സീറ്റുകളില്‍ 115 സീറ്റിലും വിജയിക്കുകയും ചെയ്തു. ശേഷം 2024 ഫെബ്രുവരിയിലാണ് വിജയ് തന്റെ രാഷ്ട്രീയ പാര്‍ട്ടിയായി തമിഴക വെട്രി കഴകം പ്രഖ്യാപിക്കുന്നത്. ഒരു വര്‍ഷത്തോളം വലിയ ഓളമുണ്ടാക്കാന്‍ പാര്‍ട്ടിക്കായില്ലെങ്കിലും പിന്നീട് സ്ഥിതി മാറി. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വിജയ് കളമറിഞ്ഞ് പണിതുടങ്ങി. അടുത്തിടെ അദ്ദേഹം നടത്തിയ വിവാദപ്രസംഗങ്ങളും അതിനു പിന്നാലെ പര്യടനത്തിനു തുടക്കം കുറിച്ചതും. സിനിമ പോലെത്തന്നെ ജനവിധിയും ഭാ ഗ്യവും തുണച്ചാല്‍ മാത്രമേ രാഷ്ട്രീയയാത്ര നൂറുകോടി ക്ലബ്ബിലെത്തൂ എന്നുള്ള തിരിച്ചറിവു കൂടി വിജയ്ക്ക് ഉണ്ടാകേണ്ടതുണ്ട്. ദുരന്തങ്ങള്‍ ക്ഷണിച്ചുവരുത്തി കോടതിയുടെ പഴി പോലും കേള്‍ക്കേണ്ടി വന്ന വിജയ്ക്ക് പ്രത്യയ ശാസ്ത്രമോ കൃത്യമായ കാഴ്ചപ്പാടോ ഇല്ല. ഇപ്പോഴും താരങ്ങളുടെ രസികര്‍ മണ്‍ട്രം പോലൊരു തട്ടിക്കൂട്ട് സെറ്റപ്പിലാണ് പാര്‍ട്ടിയെ ഓടിക്കുന്നത്. അതുകൊണ്ട് തന്നെ ജനങ്ങളെ നിയന്ത്രിക്കാനൊ മറ്റോ ശേഷിയുള്ള രണ്ടാം നിര നേതാക്കള്‍ പാര്‍ട്ടിയില്‍ തുലോം കുറവാണ്. കരൂര്‍ ദുരന്തം നടന്ന് ദിവസങ്ങള്‍ക്ക് ശേഷം കണ്ണീര്‍ വീഡിയോ പുറത്തിറക്കിയതു കൊണ്ട് മാത്രം ഇതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും അദ്ദേഹത്തിന് ഒഴിയാനാവില്ല. രാഷ്ട്രീയപരമായ മാനങ്ങള്‍ എത്ര ചമച്ചാലും ഈ മരണങ്ങള്‍ക്ക് വിജയ് ഉത്തരവാദിത്തം പറയേണ്ടിവരും.
തമിഴ്‌നാട്ടിലെ കരൂരില്‍ നടന്‍ വിജയ്‌യുടെ പര്യടനത്തിനിടെ പിഞ്ചുകുട്ടികളുള്‍പ്പെടെ നാല്‍പ്പത് പേരുടെ ജീവന്‍ നഷ്ടമായ സംഭവത്തെ വിളിച്ചുവരുത്തിയ വിന എന്നുമാത്രമേ വിശേഷിപ്പിക്കാനാകൂ. ജനക്കൂട്ടം ഒഴുകിയെത്തുമെന്ന കൃത്യമായ ധാരണയുണ്ടായിട്ടും ഒരു മുന്‍കരുതലുമെടുത്തില്ലെന്നു മാത്രമല്ല, അധികൃതരുടെ നിര്‍ദേശങ്ങളെല്ലാം കാറ്റില്‍പറത്തുകയും ചെയ്ത പരിപാടിയുടെ സംഘാടകരായ വെട്രി കഴകം പാര്‍ട്ടിക്കോ അതിന്റെ സംസ്ഥാന അധ്യക്ഷനായ നടന്‍ വിജയിക്കോ ഈ ദുരന്തത്തിന്റെ ഉ ത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ഒരിക്കലും സാധ്യമല്ല. എം.ജി.ആറിന്റെയും ജയലളിതയുടെയും ചുവടു പിടിച്ച്, അഭ്രപാളിയില്‍ കത്തിനില്‍ക്കുമ്പോള്‍ തന്നെ തമിഴ്‌നാടിന്റെ മുഖ്യമന്ത്രിപദം ലക്ഷ്യംവെക്കുകയും അത് ഉറക്കെ പറയുകയും ചെയ്ത് രാഷ്ട്രീയ പ്രവേശം നടത്തിയ ഇളയദളപതി പക്ഷേ അതിനുവേണ്ടത്ര ഗൃഹപാഠങ്ങളൊന്നും ചെയ്തിട്ടില്ലെന്നതാണ് ശനിയാഴ്ച്ചയുണ്ടായ ധാരുണ സംഭവങ്ങള്‍ തെളിയിക്കുന്നത്. രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങളും ആള്‍ക്കൂട്ടത്തിന്റെ മനശാസത്രവുമൊ ന്നും മനസ്സിലാക്കാതെയുള്ള വിജയ്‌യുടെ യാത്രയില്‍ ഇങ്ങനയൊരു ദുരന്തം ഒളിഞ്ഞിരിപ്പുണ്ടെന്നതിനുള്ള സൂചനകള്‍ നേരത്തെതന്നെ പ്രകടമായതാണ്. അത് എപ്പോള്‍ എവിടെ വെച്ച് എന്നുള്ളതിനുള്ള ഉത്തരമാണ് ശനിയാഴ്ച്ച കരൂരിലെ വേലുച്ചാമിപുരത്തുനിന്നുണ്ടായിരിക്കുന്നത്.
ഈ മാസം 13 നാണ് വിജയ്‌യുടെ സംസ്ഥാന പര്യടനം ആരംഭിച്ചത്. ശനിയാഴ്ച നാമക്കലിലും കരൂരിലുമായിരുന്നു റാലി. അരലക്ഷത്തോളം പേരാണ് കരൂര്‍ വേലുച്ചാമി പുരത്ത് വിജയെ കാണാനായി തടിച്ചുകൂടിയത്. പകല്‍ 1.45 ഓടെ വിജയ് കരൂരില്‍ എത്തുമെന്നാണ് അറിയിച്ചത് എന്നാല്‍ അഞ്ചുമണിക്കൂറോളം വൈകി രാത്രി 7.20 ഓടെയാണ് വിജയ് എത്തിയത്. വിജയയെ കാത്ത് രാവിലെ മുതല്‍ സ്ത്രീകളും കുട്ടികളും വയോധികരുമടക്കമുള്ള ജനങ്ങള്‍ പ്രദേശത്ത് തടിച്ചുകൂടിയിരുന്നു. പരിപാടിക്ക് 10,000 പേര്‍ മാത്രമേ എത്തിച്ചേരുള്ളൂ എന്നാണ് ടിവികെ നേതൃത്വം കരുതിയിരുന്നത്. എന്നാല്‍ പ്രതീക്ഷകള്‍ തെറ്റിച്ച് അനിയന്ത്രിതമായി പ്രദേശത്തേക്ക് ജനമൊഴുകിയെത്തി. രാവിലെ മുതല്‍ കാത്തിരുന്ന പലരും തിരക്ക് അനിയന്ത്രിതമായതോടെ തളര്‍ന്നുവീണു. പ്രദേശത്ത് പന്തലോ മറ്റ് സൗകര്യങ്ങളോ ഒരുക്കിയിരുന്നില്ല. കുടിവെള്ളവും ലഭ്യമാക്കിയിരുന്നില്ല. കനത്ത ചൂടും മണിക്കൂറുകളുടെ കാത്തിരിപ്പും തിരക്കും ആയതോടെ ആളുകള്‍ തളര്‍ന്നുവീണുതുടങ്ങി. പ്രചരണവാഹനത്തിനു മുകളില്‍ നിന്നാണ് വിജയ് ജനങ്ങളെ അഭിസംബോധന ചെയ്തത്. വാഹന ത്തിനടുത്തേക്ക് ആളുകള്‍ എത്താന്‍ ശ്രമിച്ചതോടെ തിര ക്കില്‍പ്പെട്ട് പലരും ശ്വാസം മുട്ടി വീണു. വാഹനത്തിനു മുകളില്‍ നിന്ന് വിജയ് വെള്ളക്കുപ്പികള്‍ ജനങ്ങള്‍ക്ക് എറിഞ്ഞു നല്‍കുകയുമുണ്ടായി. ഈ വെള്ളക്കുപ്പികള്‍ക്കായി ആളുകള്‍ തിരക്കുകൂട്ടിയതും ദുരന്തത്തിന് കാരണമായെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
അപകടമുണ്ടായതിന് പിന്നാലെ കാരവനില്‍ കയറി ദുരന്തമുഖത്ത് നിന്നും സ്ഥലം വിട്ട വിജയയെ പിന്നീട് കാണുന്നത് എസ്.യുവി വാഹനത്തില്‍ തിരുച്ചിറപ്പള്ളി വിമാനത്താവളത്തിലാണ്. ഇവിടെവെച്ചുപോലും മാധ്യമങ്ങള്‍ക്ക് മുഖം നല്‍കാതെ അദ്ദേഹം ചെന്നൈയിലേക്ക് പോകുകയായിരുന്നു. ഇതിനൊക്കെ ശേഷമാണ് എക്‌സില്‍ താരത്തിന്റെതായ ഒരു കുറിപ്പ് ദുരന്തം സംബന്ധിച്ച് ആദ്യമായി പുറത്തുവരുന്നത്. സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് പറഞ്ഞ നേതാവ്, അടുത്ത മുഖ്യമന്ത്രിയാകുമെന്ന് പറഞ്ഞ, ആറ് മാസത്തിനകം അധികാരം മാറുമെന്ന് പൊലീസിനെ താക്കീത് ചെയ്ത വിജയ് ആളുകള്‍ കുഴഞ്ഞുവീഴുന്നത് കണ്ടിട്ടും തന്റെ പ്രസംഗം തുടര്‍ന്ന് പിന്നീട് അപകടം വലിയ ദുരന്തത്തിലേക്കെത്തിയപ്പോള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറിയത് എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന ചോദ്യം തമിഴ്‌നാട്ടില്‍ വ്യാപകമായി ഉയരുകയാണ്.
രാജ്യത്ത് ആള്‍ക്കൂട്ട ദുരന്തങ്ങള്‍ അടിക്കടി ആവര്‍ത്തിക്കപ്പെടുകയാണ്. മാസങ്ങള്‍ക്ക് മുമ്പ് ജൂണ്‍ നാലിന് ബെംഗളൂരു നഗരവും സമാനമായ ദുരന്തത്തിന് സാക്ഷ്യം വഹിക്കുകയുണ്ടായി. 18 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഐ.പി.എല്‍ കിരീടം സ്വന്തമാക്കിയതിലുള്ള റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ആഘോഷമായിരുന്നു അന്ന് ദുരന്തത്തില്‍ കലാശിച്ചത്. ടീമിന്റെ വിക്ടറി പരേഡിനിടെ 11 പേരാണ് തിക്കിലും തിരക്കിലും ജീവന്‍ വെടിഞ്ഞത്. ന്യൂഡല്‍ഹി റെയില്‍വേ സ്‌റ്റേഷനിലുണ്ടായ തിരക്കില്‍ 18 പേരുടെയും മഹാകുംഭമേളക്കിടെ 25 ഓളം പോരുടെയും ജീവന്‍ നഷ്ടമായതിന് രാജ്യം സാക്ഷ്യംവഹിച്ചിട്ട് അധിക കാലമായിട്ടില്ല. സാമൂഹ്യ മാധ്യമങ്ങള്‍ തരങ്കംതീര്‍ക്കുന്ന പുതിയ കാലത്ത് രാഷ്ട്രീയം, കല, സാംസ്‌കാരി കം എന്നിങ്ങനെ എന്തിന്റെ പേരിലും ആഘോഷങ്ങള്‍ പൊടിപൊടിക്കുകയാണ്. അതുകൊണ്ടുതന്നെ ഇത്തര ത്തിലുള്ള ഏതു കൂടിച്ചേരലുകളും യുവാക്കളുടെയും കു ട്ടികളുടെയുമെല്ലാം അനസ്യൂതമായ ഒഴുക്കിന് വേദിയായി ക്കൊണ്ടിരിക്കുന്നുണ്ട്. ആള്‍ക്കൂട്ടത്തെ വിളിച്ചുവരുത്തു കയെന്നത് വളരെ എളുപ്പമാണെങ്കിലും അതിനെ നിയന്ത്രി ക്കുകയെന്നത് ഏറെ ശ്രമകരമായ കാര്യമാണ്. ഈ മുന്നറി യിപ്പുകൂടിയാണ് ഇത്തരം ദുരന്തങ്ങള്‍ നല്‍കുന്നു പാഠം
കൊട്ടിഘോഷിച്ച് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ജി.എസ്.ടി നിരക്കിളവ് ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച പ്രാബല്യത്തില്‍ വന്നിരിക്കുകയാണ്. വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന രാജ്യത്തെ സാധാരണക്കാരായ ജനങ്ങള്‍ ഏറെ പ്രതീക്ഷയോടെയാണ് സര്‍ക്കാറിന്റെ പ്രഖ്യാപനങ്ങള്‍ക്ക് കാതോര്‍ത്തിരുന്നതെങ്കിലും അതിന്റെ ആനുകൂല്യങ്ങള്‍ അവരിലേക്കെത്താന്‍ കടമ്പകള്‍ ഏറെയുണ്ടെന്നതാണ്, നിയമം പ്രായോഗികപദത്തിലെത്തിയപ്പോഴുള്ള വിലയിരുത്തല്‍. നാല് സ്ലാബുകളുണ്ടായിരുന്ന ജി.എസ്.ടി രണ്ടു സ്ലാബുകളായി പുനസംഘടിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. 5, 12, 18, 28 എന്നിങ്ങനെയായിരുന്നു നേരത്തെ എങ്കില്‍ ഇനി മുതല്‍ ഇതില്‍ 12, 28 സ്ലാബുകള്‍ ക്ക് പകരം നാല്, 18 സ്ലാബുകളിലായിരിക്കും നികുതി കണക്കാക്കുക. ഭൂരിഭാഗം പാക് ചെയ്ത ഭക്ഷ്യോത്പന്നങ്ങളുടെയും തീരുവ അഞ്ചു ശതമാനമാവുമെന്നതാണ് വിപണിയില്‍ വലിയ ചലനമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്. നെയ്യ്, പനീര്‍, ഭട്ടര്‍, കെച്ചപ്പ്, ജാം, ഡ്രൈ ഫ്രൂട്ട്‌സ്, കോഫി, ഐസ്‌ക്രീം എന്നിവ ഈ പട്ടികയില്‍ വരും. കൂടാതെ ടി.വി, എ.സി, വാഷിങ് മെഷീന്‍ തുടങ്ങി ഫാസ്റ്റ് മൂവിങ് കണ്‍സ്യൂമര്‍ ഗുഡ്‌സുകള്‍ക്കും (എഫ്.എം.സി.ജി) വില കുറയുമെന്നായിരുന്നു സര്‍ക്കാറിന്റെ അവകാശവാദം. മരുന്നുകുള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍ എന്നിവയുടെ തീരുവയും കുറയുന്നുണ്ട്. കാറുകളുടെ ജി.എസ്.ടി 28ല്‍ നിന്ന് 18 ശതമാനമായാണ് കുറച്ചത്. അതേസമയം ആഢംബര ഉത്പന്നങ്ങള്‍ക്ക് 40 ശതമാനം എന്ന പ്രത്യേക സ്ലാബ് നിശ്ചയിച്ചിട്ടുണ്ട്. ആഢംബര ഉത്പന്നങ്ങള്‍ക്ക് നേരത്തെ 28 ശതമാനം ജി.എസ്.ടിക്കു പുറമെ പ്രത്യേക സെസ് ആണ് ഏര്‍പ്പെടുത്തിയിരുന്നത്.
നിരക്കിളവ് ജനങ്ങളിലേക്കെത്തുമോയെന്ന ആശങ്കകള്‍ക്ക് അടിവരയിടുന്നതാണ് തുടക്കത്തില്‍ തന്നെ വിപണിയില്‍ നിന്ന് ലഭിക്കുന്ന സൂചന. വിലകുറയുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന അവശ്യ സാധനങ്ങളില്‍ പലതിനും ഇപ്പോഴും വിലയില്‍ മാറ്റമൊന്നുമുണ്ടായിട്ടില്ല. ബേക്കറി ഉല്‍പന്നങ്ങള്‍, മസാല സാധനങ്ങള്‍, പാദരക്ഷകള്‍, തുണിത്തരങ്ങള്‍, ഇരുമ്പു സാധനങ്ങള്‍ തുടങ്ങിയവക്കെല്ലാം പഴയ വിലതന്നെയാണ് നിലവിലുള്ളത്. മരുന്നുകള്‍ക്കും വിലക്കുറവ് അനുഭവപ്പെട്ടുതുടങ്ങിയിട്ടില്ല. തങ്ങളുടെ കൈവശമുള്ള സ്‌റ്റോക്കുകള്‍ പഴയ നിരക്കില്‍ വാങ്ങിയതാണെന്നും ഇത് കമ്പനികള്‍ തിരിച്ചെടുക്കാത്തതിനാലാണ് വിലയില്‍ മാറ്റംവരുത്താന്‍ കഴിയാത്തതെന്നുമാണ് വ്യാപാരികളുടെ പക്ഷം. പഴയ സംവിധാനത്തില്‍ 12, 18 ശതമാനം നികുതി ഒടുക്കി വാങ്ങിയ സാധനങ്ങള്‍ പുതിയ രീതിയനുസരിച്ച് അഞ്ചുശതമാനം നിരക്കില്‍ വിറ്റയിക്കുമ്പോള്‍ തങ്ങള്‍ക്കുണ്ടാകുന്ന ഭീമമായ നഷ്ടം ആരു നികത്തുമെന്ന ചോദ്യം ന്യായവും ഭരണകൂടം ഉത്തരം നല്‍കേണ്ടതുമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ നേരത്തെയുള്ള സ്‌റ്റോക്കുകള്‍ കമ്പനികളിലേക്ക് തിരിച്ചയക്കണമെന്നും പകരം പുതിയ നികുതി നിരക്കില്‍ സാധന ങ്ങള്‍ ഇറക്കണമെന്നുമാണ് ഇതിനുള്ള അധികൃതരുടെ മറുപടി. അപ്പോള്‍ കമ്പനികള്‍ക്ക് വരുന്ന നഷ്ടം ആരു നികത്തുമെന്ന ചോദ്യത്തിന് സര്‍ക്കാറിന് ഉത്തരമില്ലാത്ത അവസ്ഥയാണ്. നിത്യോപയോഗ സാധനങ്ങളും വീട്ടുപകരണങ്ങളുമുള്‍പ്പെടെ ഏകദേശം 99 ശതമാനം വസ്തുക്കളും അഞ്ച്, 18 ശതമാനം നികുതിയിലേക്ക് മാറിയിട്ടും അതിന്റെ ആനുകൂല്യങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമായിത്തുടങ്ങിയിട്ടില്ലെന്നത് ഇതുമായ ബന്ധപ്പെട്ട് വിദഗ്ധര്‍ ചൂണ്ടിക്കാണിച്ച ആശങ്കക്ക് അടിവരയിടുകയാണ്.
രാജ്യത്ത് ജി.എസ്.ടി കൊണ്ടുവന്ന ഘട്ടത്തില്‍ രൂപപ്പെട്ട അതേ അവ്യക്തത പുതിയ പരിശ്കാരത്തിലും തുടരുന്നുവെന്നത് വ്യക്തമാവുകയാണ്. ബീഹാര്‍ തിരഞ്ഞെടുപ്പുമുന്നില്‍ കണ്ടുകൊണ്ടുള്ള രാഷ്ട്രീയ നാടകമാണിതെന്ന ആരോപണത്തെ സര്‍ക്കാര്‍ സമീപനം തന്നെ അടി വരയിടുന്നുണ്ട്. വേണ്ടത്ര പഠനങ്ങളോ ആലോചനകളോ ഇല്ലാത്തതിന്റെ പ്രയാസങ്ങള്‍ തുടക്കത്തില്‍ തന്നെ മുഴച്ചുനില്‍ക്കുകയാണ്. 500 ഓളം സാധനങ്ങളിലാണ് നിരക്കിളവ് ഉണ്ടാകേണ്ടത്. നാലുകോടിയോളം വരുന്ന ചില്ലറ വ്യാപാരികളിലൂടെയാണ് ഈ ഇളവ് ജനങ്ങളിലേക്കെത്തേണ്ടത്. അതുകൊണ്ടുതന്നെ ശക്തമായ നിരീക്ഷണം ഉണ്ടായിട്ടില്ലെങ്കില്‍ നേട്ടം ജനങ്ങളിലേക്കെത്തില്ലെന്നുറപ്പാണ്. തുടക്കത്തില്‍ തന്നെ ഇതാണ് അവസ്ഥയെങ്കില്‍ ഏതാനും മാസങ്ങള്‍ കഴിഞ്ഞാല്‍ കാര്യങ്ങളെല്ലാം പഴയപടിയില്‍ തന്നെയായിരിക്കുമെന്നകാര്യത്തില്‍ സംശയത്തിനുപോലും ഇടയില്ല. കമ്പനികളും ഇടനിലക്കാരുമെല്ലാം ആനുകൂല്യങ്ങളുടെ പങ്ക് മുഴുവന്‍ പറ്റുന്ന അവസ്ഥയായിരിക്കും ഉണ്ടാവുക. സംസ്ഥാനങ്ങള്‍ക്ക് കിട്ടേണ്ട വരുമാനവും വലിയതോതില്‍ കുറയുമെന്നതാണ് ഈ പരിഷ്‌കരണത്തിന്റെ മറ്റൊരുവശം. 2017ല്‍ അവതരിപ്പിച്ച ജി.എസ്.ടി യുടെ സ്ലാബ് സ്ട്രക്ചര്‍ തന്നെ വലിയ ആശയക്കുഴപ്പത്തിനും അനീതിക്കും ഇടയാക്കിയിരുന്നു. 5%, 12%, 18%, 28% എന്നിങ്ങനെ വിഭജിച്ച നിരക്കുകള്‍, ആദ്യം തന്നെ ധനികര്‍ക്കു സൗകര്യവും സാധാരണക്കാര്‍ക്ക് ഭാരവും നല്‍കുന്ന രീതിയിലായിരുന്നു. ദിവസേന ആവശ്യമായ പല സാധനങ്ങളും 18% സ്ലാബിലേക്ക് കയറി. 28% വരെ എത്തിച്ച ചില ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മാണ മേഖലയെയും അടിസ്ഥാന സൗകര്യ വികസനത്തെയും ബാധിച്ചു. എട്ട് വര്‍ഷമായി നികുതി കൊള്ളയിലൂടെ സമാഹരിച്ച പണം എവിടെ പോയി എന്ന ചോദ്യവും ഇവിടെ ഉയരുകയാണ്.
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
GULF2 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര്‍ മരിച്ചു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala2 days agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News1 day agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം
-
Video Stories14 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

