Connect with us

kerala

സ്‌കൂള്‍ പാചകപ്പുര നിര്‍മ്മാണം;സ്‌കൂളുകള്‍ക്കു നല്‍കി തിരിച്ചെടുത്ത 137 കോടി എവിടെ?

സംസ്ഥാനത്തെ സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയില്‍ വരുന്ന 3031 സര്‍ക്കാര്‍-എയ്ഡഡ് വിദ്യാലയങ്ങള്‍ക്ക് കിച്ചണ്‍ കം സ്‌റ്റോര്‍ നിര്‍മ്മിക്കുന്നതിനുള്ള 137.66 കോടി രൂപയുടെ പദ്ധതി എങ്ങുമെത്തിയില്ല.

Published

on

സംസ്ഥാനത്തെ സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയില്‍ വരുന്ന 3031 സര്‍ക്കാര്‍-എയ്ഡഡ് വിദ്യാലയങ്ങള്‍ക്ക് കിച്ചണ്‍ കം സ്‌റ്റോര്‍ നിര്‍മ്മിക്കുന്നതിനുള്ള 137.66 കോടി രൂപയുടെ പദ്ധതി എങ്ങുമെത്തിയില്ല.നാല് വ്യത്യസ്ത പ്ലിന്ത് ഏരിയകളിലായി നിര്‍മ്മിക്കുന്നതിന് 1 മുതല്‍ 100 കുട്ടികള്‍ പഠിക്കുന്ന ഒരു വിദ്യാലയത്തിന് യഥാക്രമം 6 ലക്ഷവും, 101 മുതല്‍ 200 വരെ 7,12,992 രൂപയും 201 മുതല്‍ 300 വരെ 7,70,000 രൂപയും 300 ന് മുകളില്‍ 8,58,976 രൂപയുമാണ് അനുവദിച്ചത്. 60 ശതമാനം കേന്ദ്ര വിഹിതവും 40 ശതമാനം സംസ്ഥാന വിഹിതവും ചെലവഴിച്ചുള്ള പദ്ധതിയില്‍, 2019 ല്‍ നടന്ന വിവരശേഖരണ പ്രകാരമാണ് സ്‌കൂളുകള്‍ തെരഞ്ഞെടുത്തത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 19 ന് കേന്ദ്രംവിളിച്ച യോഗത്തില്‍, ഡിസംബര്‍ 31 നകം പണിപൂര്‍ത്തീകരിക്കാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ തുടര്‍ ആസൂത്രണങ്ങള്‍ ഒരുക്കാതെ പദ്ധതി നഷ്ടപ്പെടുമെന്നുകണ്ട് സാമ്പത്തിക വര്‍ഷാവസാനമായ കഴിഞ്ഞ മാര്‍ച്ച് 19 ന് തിടുക്കപ്പെട്ട് നിര്‍മ്മാണ തുക വിദ്യാഭ്യാസ ഡയറക്ടര്‍ മുഖേന സ്‌കൂളുകള്‍ക്കു നല്‍കുന്നതിനായി ഉത്തരവിറക്കി. സ്‌കൂള്‍ പി.ടി.എ യുടെ നേതൃത്വത്തില്‍ വാര്‍ഡ് മെമ്പര്‍, പിടിഎ പ്രസിഡണ്ടന്റ്, എസ്.എം.സി ചെയര്‍മാന്‍, പ്രധാനാധ്യാപകന്‍, ഉച്ചഭക്ഷണ കമ്മിറ്റി അംഗങ്ങളായ രണ്ട് അധ്യാപകര്‍, ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ പൊതുമരാമത്ത് എഞ്ചിനീയര്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട നിര്‍മ്മാണ കമ്മിറ്റികള്‍ രൂപീകരിച്ച് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ മേല്‍നോട്ടത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനായിരുന്നു നിര്‍ദ്ദേശം.

2021 ഏപ്രില്‍ 30ന് നിര്‍മാണം പൂര്‍ത്തീകരിച്ച് കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ്, ധനവിനിയോഗപത്രം എന്നിവ മെയ് 15 നുള്ളില്‍ അഡ്വാന്‍സ് തുക തീര്‍പ്പാക്കണമെന്ന് കര്‍ശന വ്യവസ്ഥയിലാണ് മാര്‍ച്ച് മാസം മുന്‍കൂറായി മാറി സ്‌കൂളുകളുടെ സ്‌പെഷ്യല്‍ ടിഎസ്ബി അക്കൗണ്ടില്‍ നിക്ഷേപിക്കാനായി തുക നല്‍കിയത്. എന്നാല്‍ മാര്‍ച്ച് 15ന് ശേഷം സ്‌പെഷ്യല്‍ ടിഎസ്ബി അക്കൗണ്ടില്‍ തുക മാറ്റുന്നതിന് ട്രഷറികള്‍ക്ക് നിയന്ത്രണം ഉണ്ടായിരുന്നു. തുടര്‍ന്ന് പ്രത്യേക ഉത്തരവ് വഴി മര്‍ച്ച് 31ന് നിയന്ത്രണം പിന്‍വലിച്ചു. തുടര്‍ന്ന് പ്രധാനഅധ്യാപകര്‍ അന്ന് തന്നെ തുക സ്‌കൂള്‍ സ്‌പെഷ്യല്‍ ടിഎസ്ബി അക്കൗണ്ടിലേക്ക് മാറ്റി.

മാര്‍ച്ച് 31 രാത്രിയോടെ വീണ്ടും എത്തിയ നിര്‍ദ്ദേശം സ്‌പെഷ്യല്‍ ടിഎസ്ബി അക്കൗണ്ടില്‍ നിക്ഷേപിച്ച തുകയും സാമ്പത്തിക വര്‍ഷാവസാനമായ മര്‍ച്ച് 31നുശേഷം സര്‍ക്കാര്‍ ഖജനാവിലേക്ക് തിരിച്ചെടുക്കുമെന്നും തുക സറണ്ടര്‍ ചെയ്യാതെ തന്നെ ട്രഷറിയില്‍ ഇതിനോടകം ഇ സബ്മിറ്റ് ചെയ്ത ബില്ലുകള്‍ ക്യാന്‍സല്‍ ചെയ്യുന്നതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കുകയും തുക ലാപ്‌സ് ആകാതിരിക്കുന്നതിനായി ഇ ലാംസി (ഇലട്രോണിക് ലഡ്ജര്‍ അക്കൗണ്ട് മോണിറ്ററിംഗ് സിസ്റ്റം) ലേക്ക് പോസ്റ്റ് ചെയ്യുവാനാണ് ധനകാര്യ വകുപ്പ് തീരുമാനിച്ചിട്ടുള്ളതെന്നുമാണ്. ഇപ്രകാരം മാറ്റുന്ന തുക സാങ്കേതിക പ്രശ്‌നങ്ങള്‍ ഇല്ലാതെ 2021 ഏപ്രില്‍ 15ന് ശേഷം സ്‌കൂളുകള്‍ക്ക് തിരിച്ച് നല്‍കും എന്നും നിര്‍മ്മാണം സംബന്ധിച്ച് കാര്യങ്ങള്‍ പിടിഎ യ്ക്ക് വ്യക്തമായ നിര്‍ദ്ദേശം നല്‍കും എന്നും പറഞ്ഞു. അഞ്ച് മാസം പിന്നിട്ട് സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, സ്‌കൂള്‍ അടുക്കള നിര്‍മ്മാണം സംബന്ധിച്ച കാര്യങ്ങള്‍ എങ്ങുമെത്തിയില്ല.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പിഎച്ച് അബ്ദുള്ള മാസ്റ്ററുമായുള്ള ഓര്‍മ്മകള്‍ പങ്കുവച്ച് മുനവ്വറലി ശിഹാബ് തങ്ങള്‍

Published

on

കേരള മാപ്പിള കലാ അക്കാദമി ചെയര്‍മാനും മുസ്‌ലിം ലീഗ് നേതാവുമായ പി.എച്ച് അബ്ദുല്ല മാസ്റ്ററുടെ വിയോഗത്തില്‍ അദ്ദേഹവുമായുള്ള നല്ല ഓര്‍മ്മകള്‍ പങ്കുവെച്ച് മുനവ്വറലി ശിഹാബ് തങ്ങളുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. മുനവ്വറലി തങ്ങള്‍ക്ക് ആരായിരുന്നു അബ്ദുള്ള മാസ്റ്ററെന്ന് വൈകാരികമായ വാക്കുകളിലൂടെയാണ് തങ്ങള്‍ എഴുതിയത്.

2018 മെയ് 7ന് ഇതേ ദിവസമാണ് മുനവ്വറലി തങ്ങള്‍ അബ്ദുള്ള മാസ്റ്ററുടെ മകളുടെ നിക്കാഹ് പാണക്കാട് വച്ച് നടത്തി കൊടുത്തിരുന്നതെന്നും ഈ വേളയില്‍ തങ്ങള്‍ ഓര്‍ത്തു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

എഴുത്തുകാരൻ,പ്രസംഗികൻ,മുസ്ലിംലീഗ് ക്യാമ്പുകളിൽ പാടിയും പറഞ്ഞും പാർട്ടിയെ പകർന്നു നൽകിയ ചരിത്രാദ്ധ്യാപകൻ,സ്നേഹമസൃണമായ വ്യക്തിത്വത്തിനുടമ.
ഇങ്ങനെ വിശേഷണങ്ങളാൽ ധന്യനാണ് പി എച്ച് അബ്ദുള്ള മാസ്റ്ററെന്ന സാത്വികനായ മനുഷ്യൻ.
കുട്ടിക്കാലം മുതൽ കാണുന്ന മുഖമാണ് അദ്ദേഹത്തിന്റേത്.ബാപ്പ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുമായുള്ള ആത്മബന്ധം പിന്നീട് ഞങ്ങളുമായും അദ്ദേഹം തുടർന്നു.ആ ബന്ധം പിന്നീട് പല തലങ്ങളിലേക്കും വ്യാപിച്ചു.പൊതുപ്രവർത്തനങ്ങളിലേക്കിറങ്ങുന്ന വേളയിൽ അദ്ദേഹത്തിന്റെ ആശയങ്ങൾ മനസ്സിനെ ഏറെ സ്വാധീനിച്ചു.
മുസ്ലിംലീഗിലെ നവ തലമുറക്ക് രാഷ്ട്രീയ-ധൈഷണിക വിദ്യാഭ്യാസം നൽകുന്നതിനായി ഞാൻ ചെയർമാനും അബ്ദുള്ള മാഷ് ജനറൽ സെക്രട്ടറിയുമായി’ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്കൽ സയൻസ്'(IIPS)എന്നൊരു സംവിധാനം കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്നു.
ദാർശനികരും ബുദ്ധിജീവികളും ചരിത്രകാരന്മാരുമായ നിരവധി മഹദ് വ്യക്തിത്വങ്ങൾ അതിൻറെ ഭാഗമായി.മികച്ച ഫാക്കൽറ്റികളുടെ സേവനങ്ങൾ ഉറപ്പു വരുത്തി.പ്രതിഭയുടെ മിന്നലാട്ടമുള്ള വിദ്യാർത്ഥികൾ അതിൽ നിന്നുമുണ്ടായി.ലീഗിലും പോഷക സംഘടനകളിലും അവരുടെ നേതൃസാന്നിദ്ധ്യം ഉയർന്നു വന്നു.അബ്ദുള്ള മാഷിന്റെ നിശ്ശബ്ദമായ പ്രവർത്തനത്തിന്റെ മുദ്രയായിരുന്നു അത്.
രോഗാവസ്ഥയിലും എല്ലാ ചൊവ്വാഴ്ചകളിലും മാഷ് പാണക്കാട് വരും.കൂടെ മക്കളും.അദ്ദേഹത്തിന്റെ വീട്ടിലെ ഏതൊരു വിശേഷാവസരത്തിലും പങ്കെടുത്തും സന്ദർശിച്ചും ഒരു കുടുംബാംഗങ്ങളെ പോലെയായിരുന്നു ഞങ്ങൾ.അദ്ദേഹത്തിന്റെ കാഴ്ച ശക്തിയടക്കം നഷ്ടപ്പെട്ട ഒരു ഘട്ടത്തിലാണ് മകൾ ആയിഷ ബാനുവിൻറെ നിക്കാഹ്.ചെറുപ്പം തൊട്ടേ ഞങ്ങളുടെ വന്ദ്യപിതാവിൻറെ ലാളനയിൽ വളർന്ന മകളുടെ നിക്കാഹ് കൊടപ്പനക്കൽ വീട്ടിൽ പന്തൽ കെട്ടി അവിടെ വെച്ച് നടത്തണമെന്നത് അദ്ദേഹത്തിന്റെ വലിയ ആഗ്രഹമായിരുന്നു.
അബ്ദുള്ള മാഷിൻറെ തന്നെ വാക്കുകളിൽ അതിങ്ങനെ വായിക്കാം;
“ആയിഷയുടെ നിക്കാഹിൻറെ സമയം. ഉള്ളിലെ ആഗ്രഹം പറയാൻ പ്രിയപ്പെട്ട സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ ജീവിച്ചിരിപ്പില്ല.ആ ആലോചനകളിൽ മനസ്സ് മുഴുകിയിരിക്കുന്ന സമയത്താണ് മുനവ്വറലി ശിഹാബ് തങ്ങൾ നിക്കാഹ് പാണക്കാട് നിന്നാക്കാമെന്നും അത് അദ്ദേഹം ഏറ്റു എന്നും പറയാൻ എന്നെ വിളിക്കുന്നത്.മഴവില്ലുകൾക്കിടയിലൂടെ ആലിപ്പഴം പെയ്യുന്ന പോലെ ഒരനുഭവമായിരുന്നു എനിക്കത്.പാണക്കാട്ടെ മുറ്റത്ത് മോൾക്ക് വേണ്ടി ഉയർത്തിയ പന്തലിൽ നിന്ന നേരത്തിന്റെ ആത്മഹർഷങ്ങളെ വാക്കുകൾ കൊണ്ട് അടയാളപ്പെടുത്താൻ ഞാൻ അശക്തനാണ്.കൊടപ്പനക്കൽ തറവാട് അന്ന് ഞങ്ങൾക്ക് വേണ്ടി വാതിലില്ലാത്ത ലോകം പോലെ തുറന്നിട്ടു.എന്റെ സ്ഥാനത്ത് നിന്ന് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ എല്ലാ കാര്യങ്ങളും നോക്കി നടത്തി”.!
പ്രിയപ്പെട്ട മാഷിൻറെ ആഗ്രഹസഫലീകരണത്തിനൊപ്പം നിൽക്കാൻ സാധിച്ചത് വ്യക്തിപരമായ വലിയ സന്തോഷങ്ങളിൽ ഒന്നാണ്.
സർവ്വ ശക്തനായ റബ്ബ്
ജന്നാത്തുൽ ഫിർദൗസിൽ ഒന്നിച്ചു ചേർക്കുമാറാവട്ടെ..

 

Continue Reading

kerala

കേരളത്തിൽ അടുത്ത അഞ്ച് ദിവസം പരക്കെ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

അതേസമയം, സംസ്ഥാനത്ത് ഇന്നും നാളെയും ഉയർന്ന താപനിലയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണം നൽകുന്ന മുന്നറിയിപ്പ്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച മുതൽ വേനൽ മഴ ലഭിക്കും. അടുത്ത അഞ്ച് ദിവസം പരക്കെ മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചു.

മെയ് 9ന് മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. മെയ് 10ന് ഇടുക്കിയിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

അതേസമയം, സംസ്ഥാനത്ത് ഇന്നും നാളെയും ഉയർന്ന താപനിലയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണം നൽകുന്ന മുന്നറിയിപ്പ്.

Continue Reading

kerala

ടിപ്പര്‍ ലോറി കയറി ഇറങ്ങി; തലസ്ഥാനത്ത് ബൈക്ക് യാത്രികയായ യുവതിക്ക് ദാരുണാന്ത്യം

ഓവർടേക്ക് ചെയ്തുവന്ന ടിപ്പർ ഇടത്തേക്ക് ഒതുക്കിയപ്പോൾ സ്‌കൂട്ടറിൽ തട്ടുകയായിരുന്നു

Published

on

തിരുവനന്തപുരത്ത് ടിപ്പർ ലോറി ശരീരത്തിലൂടെ കയറിയിറങ്ങി സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം. കഴക്കൂട്ടം വെട്ടുറോഡിലാണ് അപകടം നടന്നത്. മരിച്ചത് പെരുമാതുറ സ്വദേശി റുക്‌സാന(35)യാണ് മരിച്ചത്. കഴക്കൂട്ടം ഭാഗത്തുനിന്ന് കണിയാപുരത്തേക്ക് പോകുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. ഓവർടേക്ക് ചെയ്തുവന്ന ടിപ്പർ ഇടത്തേക്ക് ഒതുക്കിയപ്പോൾ സ്‌കൂട്ടറിൽ തട്ടുകയായിരുന്നു.

ബന്ധുവായ യുവതിക്ക് ഒപ്പം പോകുമ്പോഴായിരുന്നു അപകടം. സ്കൂട്ടറോടിച്ചിരുന്ന യുവതിക്ക് പരിക്കില്ല. സ്കൂട്ടറിന്റെ പിൻസീറ്റിലായിരുന്നു റുക്സാന. ടിപ്പർ വശം ചേർന്ന് ഒതുക്കിയപ്പോൾ സ്കൂട്ടറിൻറെ പിന്നിലിരുന്ന യുവതി വീഴുകയും ടയറിനടിയിൽ പെടുകയുമായിരുന്നു. ടിപ്പറിന്റെ പിൻ ടയർ കയറിയിറങ്ങിയ യുവതി സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ലോറി ഡ്രൈവറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Continue Reading

Trending