Connect with us

kerala

സി.പി.എം-ഐ.എന്‍.എല്‍ തര്‍ക്കം; സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ പ്രഖ്യാപനം വൈകുന്നു

ചെയര്‍മാനെ പ്രഖ്യാപിക്കാത്തത് മൂലം സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും നിലച്ച അവസ്ഥാണ്.

Published

on

സംസ്ഥാന ഹജ്ജ് കമ്മിറ്റിയില്‍ ഐ.എന്‍.എല്‍, സി.പി.എം പോര്. നിലവില്‍ പ്രഖ്യാപിച്ച ഹജ്ജ് കമ്മിറ്റിയില്‍ ഐ.എന്‍.എല്‍ പ്രതിനിധിയെ ഉള്‍പ്പെടുത്താതെ പകരം സി.പി.എം പ്രതിനിധിയെ ഉള്‍പ്പെടുത്തിയതാണ് പോരിനു കാരണം. മുന്നണിയിലെ ഇരു പാര്‍ട്ടികളുടെയും തര്‍ക്കം മൂലം ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് നീളുകയാണ്. ചെയര്‍മാനെ പ്രഖ്യാപിക്കാത്തത് മൂലം സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും നിലച്ച അവസ്ഥാണ്.

ഓഗസ്റ്റ് മാസം അവസാനം പ്രഖ്യാപിച്ച സംസ്ഥാന ഹജ്ജ് കമ്മിറ്റിയിലാണ് ഐ.എന്‍.എല്‍ പ്രതിനിധി ഉള്‍പ്പെടാതിരുന്നത്. കഴിഞ്ഞ കമ്മിറ്റിയില്‍ ഐ.എന്‍.എല്‍ പ്രതിനിധിയായി കഞ്ഞങ്ങാട് നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ എല്‍. സുലൈഖ ഉള്‍പ്പെട്ടിരുന്നു. പിന്നീട് തദ്ദേശ തെരഞ്ഞെടുപ്പ് നടന്നതോടെ ഐ.എന്‍.എല്‍ പ്രതിനിധിയും നീലേശ്വരം നഗരസഭാ കൗണ്‍സിലറുമായ ശംസുദ്ദീന്‍ അരിഞ്ചിറയെ ഉള്‍പ്പെടുത്തി. എന്നാല്‍ കാലാവധി പൂര്‍ത്തിയാക്കി ഹജ്ജ് കമ്മിറ്റി പുന:സംഘടിപ്പിച്ചപ്പോള്‍ സി.പി.എം നേതാവും മുന്‍ നഗരസഭാ വൈസ് ചെയര്‍മാനുമായിരുന്ന പി.പി മുഹമ്മദ് റാഫിയെയാണ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത്്.

നിലവിലെ കമ്മിറ്റി അംഗങ്ങളെ ഉള്‍പ്പെടുത്തി ഉത്തരവിറങ്ങിയെങ്കിലും ഇതുവരെ ഗസ്റ്റ് വിജ്ഞാപനവും പുറപ്പെടുവിച്ചിട്ടില്ല. തങ്ങളെ ഹജ്ജ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താതിന്റെ അതൃപ്തി ഐ.എന്‍.എല്‍ ഇടതു മുന്നണിയെ അറിയിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടിയിലുണ്ടായ തമ്മിലടി മൂലം സി.പിഎം ചെവി കൊടുത്തിരുന്നില്ല. എല്ലാ കെട്ടടങ്ങിയ ശേഷം ഇടതു മുന്നണിയില്‍ കാര്യം അവതരിപ്പിച്ചപ്പോള്‍ സി.പി.എമ്മിനുണ്ടായ മൗനമാണ് ഐ. എന്‍.എല്ലിനെ ചൊടിപ്പിച്ചത്. ഐ.എന്‍.എല്ലിന് നല്‍കിയ മന്ത്രി സ്ഥാനം കൊണ്ടുതന്നെ പൊല്ലാപ്പിലായ സി.പി.എം ഹജ്ജ് കമ്മിറ്റിയില്‍ അവരെ ഉള്‍പ്പെടുത്താന്‍ സാധ്യതയില്ലെന്നാണ് ലഭിക്കുന്ന വിവരം.

സമുദായിക വിഷയമായതിനാല്‍ ഒരു വിട്ടുവീഴ്ചക്കും തയാറല്ലെന്നാണ് ഐ.എന്‍.എല്‍ വാദം. മുന്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി.മുഹമ്മദ് ഫൈസി അടക്കം 16 പേരാണ് പുതിയ കമ്മറ്റിയില്‍ ഉള്‍പ്പെട്ടത്. ഇവരില്‍ ആറ് അംഗങ്ങള്‍ പഴയ കമ്മിറ്റിയിലുള്ളവരാണ്. ഹജ്ജ് കമ്മിറ്റി അംഗങ്ങളുടെ ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷമാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് നടത്തേണ്ടത്. പുതിയ ഹജ്ജ് കമ്മിറ്റി അംഗങ്ങളായവരില്‍ സി.മുഹമ്മദ് ഫൈസി, അഡ്വ.പി.ടി.എ റഹീം എന്നിവര്‍ മുന്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്മാരാണ്. സി.മുഹമ്മദ് ഫൈസി ചെയര്‍മാനായുള്ള കഴിഞ്ഞ കമ്മിറ്റിയുടെ കാലാവധി 2021 ജൂലൈ മാസം അവസാനിച്ചിരുന്നു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കെഎസ്ആര്‍ടിസി ബസ്സിനു പിന്നില്‍ ഫാസ്റ്റ് പാസഞ്ചര്‍ ഇടിച്ചുകയറി 36 പേര്‍ക്ക് പരുക്ക്

ചവറ ഇടപ്പളളിക്കോട്ടയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ്സിനു പിന്നില്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസ് ഇടിച്ചുകയറി 36 പേര്‍ക്ക് പരിക്ക്.5 പേരുടെ നില ഗുരുതരം.

Published

on

കൊല്ലം:ചവറ ഇടപ്പളളിക്കോട്ടയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ്സിനു പിന്നില്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസ് ഇടിച്ചുകയറി 36 പേര്‍ക്ക് പരിക്ക്.5 പേരുടെ നില ഗുരുതരം.

യാത്രക്കാരില്‍ പലര്‍ക്കും മുഖത്താണ് പരുക്ക്. പരുക്കേറ്റവരെ കരുനാഗപ്പളളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇരു ബസ്സുകളും കൊല്ലത്തേക്ക് പോകുന്ന വഴി രാവിലെ 11:15 ന് ആയിരുന്നു അപകടം.ഗുരുതരമയി പരുക്കേറ്റവരെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രയിലെക്ക് മാറ്റി.

 

 

 

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

ഫലമറിയാന്‍ ഇനി 39 ദിവസത്തെ കാത്തിരിപ്പ്

ഒരു മാസത്തിലധികം നീണ്ട തീപാറും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം സ്ഥാനാര്‍ത്ഥികള്‍ക്ക് വിശ്രമിക്കാന്‍ വേണ്ടുവോളം സമയം

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ വിധിയെഴുത്ത് കഴിഞ്ഞതോടെ ഫലമറിയാന്‍ ഇനി 39 ദിവസം നീണ്ട കാത്തിരിപ്പാണ്. ജൂണ്‍ നാലിനാണ് വോട്ടണ്ണല്‍. ഒരു മാസത്തിലധികം നീണ്ട തീപാറും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം സ്ഥാനാര്‍ത്ഥികള്‍ക്ക് വിശ്രമിക്കാന്‍ വേണ്ടുവോളം സമയം

ബൂത്ത് അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് വിലയിരുത്താനാണ് ഇടത് വലത് മുന്നണികള്‍ തീരുമാനിച്ചിട്ടുള്ളത്. പോള്‍ ചെയ്യപ്പെട്ട വോട്ടുകളുടെ എണ്ണം ക്രോഡീകരിച്ചാവും പരിശോധന. എവിടെയൊക്കെ പോളിംഗ് കുറഞ്ഞെന്നും അതിന്റെ കാരണങ്ങളും വിശകലനം ചെയ്യും.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ പോരായ്മകളും അപ്രതീതിക്ഷിതമായി നേട്ടമുണ്ടാക്കിയ സംഗതികളും വിശദമായി വിലയിരുത്തപ്പെടും. പ്രചാരണത്തിലെ പാളിച്ചകളും ചര്‍ച്ചയാവും.

Continue Reading

Trending