Connect with us

News

ഇന്ന് ഐക്യരാഷ്ട്രദിനം

ലോകമെങ്ങും ശാന്തിയും സമാധാനവും നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെ 1945 ഒക്‌ടോബര്‍ 24 നാണ് ഐക്യരാഷ്ട്ര സംഘടന എന്ന യുണൈറ്റഡ് നേഷന്‍സ് നിലവില്‍ വന്നത്.

Published

on

ലോകമെങ്ങും ശാന്തിയും സമാധാനവും നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെ 1945 ഒക്‌ടോബര്‍ 24 നാണ് ഐക്യരാഷ്ട്ര സംഘടന എന്ന യുണൈറ്റഡ് നേഷന്‍സ് നിലവില്‍ വന്നത്.രണ്ടാം ലോകമഹായുദ്ധത്തിന്റെ ദുരിതാനുഭവങ്ങളില്‍ നിന്നുണ്ടായ വികാരമാണ് ഈ സംഘടനയുടെ പിറവിക്ക് കാരണമായത്. മനുഷ്യരാശിയുടെ ക്ഷേമമാണ് പ്രധാന ലക്ഷ്യം. രാഷ്ട്രങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങളും പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനുള്ള പൊതുവേദികൂടിയാണ് ഐക്യരാഷ്ട്രസംഘടന. ഏതു സ്വതന്ത്ര രാഷ്ട്രത്തിനും യു.എന്നില്‍ അംഗമാകാം. ദാരിദ്രമോ സമ്പത്തോ വലിപ്പചെറുപ്പമോ ഒന്നും തന്നെ പരിഗണിക്കാതെ യു.എന്‍ പൊതുസഭയില്‍ എല്ലാ അംഗരാജ്യങ്ങള്‍ക്കും തുല്യസ്ഥാനമാണ് നല്കിയിരിക്കുന്നത്.

1945 ല്‍ സാന്‍ഫ്രാന്‍സിസ്‌കോയില്‍ ഇന്ത്യ ഉള്‍പ്പടെ അമ്പത് രാജ്യങ്ങള്‍ ചേര്‍ന്ന് എന്‍ ചാര്‍ട്ടര്‍ എഴുതിയുണ്ടാക്കി. ഈ ചാര്‍ട്ടറിന്റെ അടിസ്ഥാനത്തിലാണ് സംഘടനയുടെ പ്രവര്‍ത്തനം.193 അംഗരാജ്യങ്ങളാണ് നിലവില്‍ യു.എന്നിലുള്ളത്. 2011 ജൂലൈ 14 ന് എത്തിയ ദക്ഷിണ സുഡാന്‍ ആണ് ഒടുവിലത്തെ അംഗം. സ്വിറ്റസര്‍ലന്‍ഡ്, കിഴക്കന്‍ തിമോര്‍ എന്നീ രാജ്യങ്ങള്‍ അംഗമായത് 2002 ലായിരുന്നു.

യു.എന്നിലെ വികസ്വര രാജ്യങ്ങളുടെ കൂട്ടായ്മയായ ഗ്രൂപ്പ് 77 ലെ അംഗസംഖ്യ നൂറ്റിമുപ്പതോളമാണ്. 1964 ജൂണ്‍ 15 നാണ് ഈ കൂട്ടായ്മരൂപം കൊണ്ടത്. അനേകം സംഘടനകളുടെ പൊതുവേദികൂടി യാണ് ഐക്യരാഷ്ട്രസംഘടനം. യൂണിസെഫ്, യുന്‍ഇപി, ലോകാരോഗ്യസംഘടന എന്നിവയും ഇതില്‍ ഉള്‍പ്പെടും. യു.എസ്.എ. യിലെ ന്യൂയോര്‍ക്ക് സിറ്റിയിലാണ് ഐക്യരാഷ്ട്രസംഘടനയുടെ ആസ്ഥാനം. സ്വന്തമായ പതാകയും പോസ്‌റ്റോഫീസും സ്റ്റാമ്പും സംഘടനക്കുണ്ട്.അറബിക്, ചൈനീസ്, ഇംഗ്ലീഷ്, ഫ്രഞ്ച്, റഷ്യന്‍, സ്പാനീഷ് എന്നിവയാണ് യു.എന്നിന്റെ ഔദ്യോഗിക ഭാഷകള്‍. സംഘടനയുടെ പ്രധാനഓഫീസ് പ്രവര്‍ത്തിക്കുന്നത് സ്വിസര്‍ലന്‍ഡിലെ ജനീവയിലാണ്. സെക്രട്ടറി ജനറല്‍ ആണ് ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥന്‍.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍; സൈനികന് വീരമൃത്യു

Published

on

ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ സൈനികന് വീരമൃത്യു. രണ്ട് ഭീകരെ വധിച്ചു. സന്ദീപ് പണ്ടുറങ് എന്ന സൈനികനാണ് ഏറ്റുമുട്ടലില്‍ പരുക്കേറ്റ് ചികിത്സക്കിടെ വീരമൃത്യു വരിച്ചത്.

സിംഗ്‌പോരയിലെ ഛത്രൂ മേഖലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. പ്രദേശത്ത് സുരക്ഷസേനയുടെ തിരച്ചില്‍ തുടരുന്നു. മേഖലയില്‍ നാല് ഭീകരവാദികള്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അര്‍ധരാത്രിയോടെ തിരച്ചില്‍ ആരംഭിച്ചത്. രാവിലെ 6.30ഓടെ ഭീകരര്‍ സുരക്ഷ സേനക്ക് നേരെ വെടിയുതിര്‍ത്തതോടെ ആണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.

ജയ്‌ഷെ മുഹമ്മദ് ഭീകര സംഘടനയിലെ, സൈഫുള്ള, ഫര്‍മാന്‍, ആദില്‍, ബാഷ എന്നീ ഭീകരര്‍ക്ക് വേണ്ടി കഴിഞ്ഞ ദിവസം പ്രദേശത്ത് പോസ്റ്ററുകള്‍ പതിച്ചിരുന്നു. കൊല്ലപ്പെട്ടത് സെയ്ഫുള്ള ഗ്യാങ്ങില്‍ ഉള്‍പ്പെട്ട ഭീകരവാദികള്‍ എന്നാണ് സൂചന. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം പ്രാദേശിക ഭീകരര്‍ക്കെതിരായ നടപടിയുടെ ഭാഗമായി കഴിഞ്ഞ എട്ട് ദിവസത്തിനിടെ മൂന്ന് ഏറ്റുമുട്ടലുകളിലായി എട്ട് ഭീകരവാദികളെ സുരക്ഷാസേന വധിച്ചു.

Continue Reading

kerala

ഇ ഡി ഉദ്യോ​ഗസ്ഥന് എതിരായ വിജിലൻസ് കേസ്; അറസ്റ്റിലായ മൂന്ന് പേർക്ക് ജാമ്യം

Published

on

കൊച്ചി: ഇഡി ഉദ്യോഗസ്ഥൻ പ്രതിയായ കൈക്കൂലി കേസിൽ അറസ്റ്റിലായ മൂന്ന് പേർക്ക് ജാമ്യം. മൂവാറ്റുപുഴ വിജിലൻസ് കോടതിയെയാണ് ജാമ്യം അനുവദിച്ചത്. പ്രതികളെ കസ്റ്റഡിയിൽ വേണമെന്നുള്ള അന്വേഷണ സംഘത്തിന്റെ ആവശ്യം കോടതി തള്ളി. പ്രതികൾ ഒരാഴ്ച വിജിലൻസിന് മുമ്പിൽ ഹാജരാകണമെന്ന് കോടതി നിർദേശം നൽകി.

കൊല്ലത്തെ കശുവണ്ടി വ്യവസായിയുടെ പേരിലുളള കേസ് ഒഴിവാക്കാന്‍ രണ്ടുകോടി രൂപ കൈക്കൂലി ആവശ്യപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടാണ് പ്രതികൾക്കെതിരെ വിജിലൻസ് കേസെടുത്തത്. ഇ ഡി കൊച്ചി യൂണിറ്റ് അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍കുമാറാണ് കേസിലെ ഒന്നാം പ്രതി.

സംഭവത്തിൽ പരാതിക്കാരനെതിരായ ഇഡി കേസിന്റെ ഫയൽ ആവശ്യപ്പെട്ട് ഇഡിക്ക്‌ വിജിലൻസ് കത്ത് നൽകി. വിജിലൻസ് കേസിന്റെ എഫ്ഐആർ ഇഡിയും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതികളിൽ നിന്നും പിടിച്ചെടുത്ത ഡിജിറ്റൽ ഉപകരണങ്ങൾ ഫോർമാറ്റ് ചെയ്ത അവസ്ഥയിലാണുള്ളത്. ഇതിന്‍റെ ശാസ്ത്രീയ പരിശോധനകള്‍ നടത്തുമെന്നും വിജിലന്‍സ് ഇന്നലെ അറിയിച്ചിരുന്നു.

Continue Reading

kerala

കാസര്‍കോട് മാണിക്കോത്ത് രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒരു കുട്ടിയുടെ നില ഗുരുതരം

Published

on

കാസർകോട്∙ കാഞ്ഞങ്ങാട്  മാണിക്കോത്ത് കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒരു കുട്ടിയുടെ ആരോഗ്യനില ഗുരുതരമാണ്.

ഇവരുടെ പേരുവിവരങ്ങൾ ലഭ്യമായിട്ടില്ല. വൈകിട്ട് 4.15 ഓടെയായിരുന്നു സംഭവം. കൂടുതൽ കുട്ടികൾ കുളത്തിൽ കുളിക്കാനിറങ്ങിയിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ കുളത്തിൽ തിരച്ചിൽ തുടരുകയാണ്.

Continue Reading

Trending