Connect with us

News

ബൈ ബൈ ബോസ്;ക്രിസ് ഗെയില്‍ രാജ്യാന്തര ക്രിക്കറ്റ് വിടുന്നു

കൃസ്റ്റഫര്‍ ഹെന്‍ട്രി ഗെയില്‍ ലോക ക്രിക്കറ്റിന് സുപരിചിതനാവുന്നത് അദ്ദേഹത്തിന്റെ സിക്‌സര്‍ വേട്ടയിലാണ്.

Published

on

യുനിവേഴ്‌സല്‍ ബോസ് ഒന്നും പറഞ്ഞില്ല. പക്ഷേ പറയാതെ പറഞ്ഞ ചിലതുണ്ട്. ഇനി വിന്‍ഡീസ് ജഴ്‌സിയില്‍ താന്‍ കളിക്കളത്തിലേക്ക് ഇല്ലെന്ന് തന്നെയായിരുന്നു ആ പറച്ചില്‍. ഇന്നലെ ടി-20 ലോകകപ്പില്‍ അവസാന മല്‍സരമായിരുന്നു വിന്‍ഡീസിന്. കാര്യം നിലവിലെ ചാമ്പ്യന്മാരാണ്. പക്ഷേ തോറ്റ് തൊപ്പിയിട്ടതിനാല്‍ നേരത്തെ തന്നെ പുറത്തായി. ഇന്നലെ ഓസ്‌ട്രേലിയക്കെതിരെ ജയിച്ചിട്ടും കാര്യമുണ്ടായിരുന്നില്ല. അബുദാബി ഷെയിക് സായിദ് സ്‌റ്റേഡിയത്തിലേക്ക് ഗെയില്‍ വരുമ്പോള്‍ തന്നെ നല്ല കൈയ്യടി. ബാറ്റിംഗിന് അദ്ദേഹം വന്നപ്പോള്‍ തുടക്കത്തില്‍ തന്നെ രണ്ട് സിക്‌സറുകള്‍. പിറകെ പാറ്റ് കമിന്‍സിന്റെ പന്തില്‍ പുറത്താവുമ്പോള്‍ നിരാശയില്ല. ഓസീസ് താരങ്ങളോട് തമാശ പങ്കിട്ട് മടക്കം. മടങ്ങി വരുമ്പോള്‍ വിന്‍ഡീസ് താരങ്ങളുടെ വരവേല്‍പ്പ്. ഓസ്‌ട്രേലിയക്കാര്‍ ബാറ്റ് ചെയ്യുമ്പോള്‍ ഡേവിഡ് വാര്‍ണറുമായി നല്ല നിമിഷങ്ങള്‍. ഇടക്ക് പന്തെടുത്ത് തന്റെ സ്പിന്‍ പരീക്ഷിച്ചു. ഒരു വിക്കറ്റും കിട്ടി. കളി ഓസ്‌ട്രേലിയക്കാര്‍ അനായാസം ജയിച്ചപ്പോള്‍ മൈതാനത്ത് ഗെയില്‍ വക ചില നമ്പരുകള്‍. 42 കാരനായ ചാമ്പ്യന്‍ താരം ഇനി മൈതാനത്തേക്കില്ല എന്നതിന്റെ വളരെ വ്യക്തമായ സൂചനകള്‍ ധാരാളമായിരുന്നു.

കൃസ്റ്റഫര്‍ ഹെന്‍ട്രി ഗെയില്‍ ലോക ക്രിക്കറ്റിന് സുപരിചിതനാവുന്നത് അദ്ദേഹത്തിന്റെ സിക്‌സര്‍ വേട്ടയിലാണ്. ഇതിനകം 1045 സിക്‌സറുകളാണ് അദ്ദേഹം വിവിധ ഫോര്‍മാറ്റുകളില്‍ നേടിയത്. ഇത്രയും തവണ പന്ത് ഗ്യാലറിയിലെത്തിച്ച മറ്റൊരു താരമില്ല. ഇന്നലെ കളി പറയവെ വിന്‍ഡീസുകാരന്‍ തന്നെയായ ഇയാന്‍ ബിഷപ്പ് വളരെ വ്യക്തമായി പറഞ്ഞു-വിന്‍ഡീസ് ജഴ്‌സിയില്‍ ഇനി ഗെയിലിനെ കാണാന്‍ സാധ്യതയില്ല. ഇന്ത്യന്‍ താരമായിരുന്ന വി.വി.എസ് ലക്ഷ്മണ്‍ ഗെയിലിനെ വിശേഷിപ്പിച്ചത് ടി-20 യിലെ ഏറ്റവും മികച്ച താരമെന്നാണ്. 1999 ലാണ് ക്രിസ് ഗെയില്‍ എന്ന ജമൈക്കക്കാരന്‍ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറുന്നത്. രണ്ട് തവണ വിന്‍ഡീസ് ടി-20 ലോകകപ്പ് ഉയര്‍ത്തിയപ്പോള്‍ അതില്‍ വ്യക്തമായ പങ്ക് വഹിച്ച താരവും അദ്ദേഹമായിരുന്നു. 79 ടി-20 മല്‍സരങ്ങളിലാണ് അദ്ദേഹം കരിബീയന്‍ ജഴ്‌സി അണിഞ്ഞത്. 1899 റണ്‍സാണ് വിന്‍ഡീസിനായുള്ള സമ്പാദ്യം. ഇതില്‍ രണ്ട് സെഞ്ച്വറികളുണ്ട്, 14 അര്‍ധ ശതകങ്ങളും. 19 വിക്കറ്റും അദ്ദേഹത്തിന്റെ നാമധേയത്തിലുണ്ട്. സ്ഥിരമായി അദ്ദേഹം ഓപ്പണറായിരുന്നു. സമീപകാലത്ത് മൂന്നാം നമ്പറിലേക്ക് വന്നു. ഐ.പി.എല്‍, ബിഗ് ബാഷ്, പാക്കിസ്താന്‍ സൂപ്പര്‍ ലീഗ്, ജമൈക്കന്‍ സൂപ്പര്‍ ലീഗ്, ബംഗ്ലാ സൂപ്പര്‍ ലീഗ് ഉള്‍പ്പെടെയുളള ടി-20 കരിയറില്‍ 14,321 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. 445 ഇന്നിംഗ്‌സില്‍ നിന്നായിരുന്നു ഇത്. 22 സെഞ്ച്വറികളുണ്ട്. 2013 ഐ.പി.എല്‍ സീസണില്‍ 66 പന്തില്‍ നിന്നും നേടിയ 175 റണ്‍സ് ഇന്നും വലിയ റെക്കോര്‍ഡാണ്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടി കളിച്ച ഇന്നിംഗിസിലായിരുന്നു ഗംഭീര ബാറ്റിംഗ്. 2014 ന് ശേഷം അദ്ദേഹം ടെസ്റ്റ് ക്രിക്കറ്റില്‍ കളിച്ചിട്ടില്ല. 2019 ന് ശേഷം ഏകദിനങ്ങളും ഒഴിവാക്കി. 103 ടെസ്റ്റുകളാണ് അദ്ദേഹം കളിച്ചത്. 7214 റണ്‍സാണ് സമ്പാദ്യം. ഏകദിനങ്ങളില്‍ 301 മല്‍സരങ്ങള്‍ കളിച്ചു-10480 റണ്‍സും.

ക്രിസ് ഗെയിലിനൊപ്പം തന്നെ ഡ്വിന്‍ ബ്രാവോയും രാജ്യാന്തര ക്രിക്കറ്റ് വിടുകയാണ്. സീനിയേഴ്‌സായ കിരണ്‍ പൊലാര്‍ഡ്, ആന്ദ്രെ റസല്‍ തുടങ്ങിയവരെല്ലാം റിട്ടയര്‍മെന്റ് വഴിയിലാണ്.

ഡ്വിന്‍ ബ്രാവോ ഇനിയും രാജ്യാന്തര ക്രിക്കറ്റിലേക്ക് തിരികെ വരില്ലെന്ന് കരുതാം. ലോകകപ്പില്‍ നിന്നും വിന്‍ഡീസ് പുറത്തായതോടെ ഓള്‍റൗണ്ടര്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. നേരത്തെ രണ്ട് വട്ടം അദ്ദേഹം രാജ്യാന്തര ക്രിക്കറ്റ് വിട്ടിരുന്നു. പിന്നീട് തിരികെ വന്നു. എന്നാല്‍ ഇത്തവണ അദ്ദേഹത്തിന് പ്രായം തന്നെ തടസമാണ്. കൂടാതെ പ്രതീക്ഷ നല്‍കുന്ന പ്രകടനം നടത്താനും അദ്ദേഹത്തിനായില്ല. 18 വര്‍ഷമായി രാജ്യത്തിനായി കളിക്കുന്നു. തല ഉയര്‍ത്തിതന്നെയാണ് കളി മതിയാക്കുന്നതെന്നും ബ്രാവോ പറഞ്ഞു. പക്ഷേ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അദ്ദേഹം ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നിരയില്‍ ഉണ്ടാവുമെന്നാണ് സൂചന.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കടുത്ത വേനലിൽ മൃഗങ്ങൾക്കും രക്ഷയില്ല; സംസ്ഥാനത്ത് ചത്തൊടുങ്ങിയത് 300 പശുക്കൾ

പോത്ത്, എരുമ, ആട്, കോഴി ഉൾപ്പെടെയുള്ള വർത്തുമൃഗങ്ങളും വലിയ തോതിൽ ചത്തിട്ടുണ്ട്.

Published

on

കടുത്ത വേനലിൽ സംസ്ഥാനത്തെങ്ങുമായി ചത്തൊടുങ്ങിയത് 300 പശുക്കൾ. മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി മീഡിയവണിനോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കർഷകർക്ക് ദുരന്തനിവാരണ ഫണ്ടിൽനിന്നു നഷ്ടപരിഹാരം നൽകുമെന്നും അവർ അറിയിച്ചു. കൊല്ലം ജില്ലയിലാണ് ഏറ്റവും കൂടുതൽ പശുക്കൾ ചത്തത്(85). പോത്ത്, എരുമ, ആട്, കോഴി ഉൾപ്പെടെയുള്ള വർത്തുമൃഗങ്ങളും വലിയ തോതിൽ ചത്തിട്ടുണ്ട്.

ഇവയുടെ ജില്ല തിരിച്ചുള്ള കണക്ക് രണ്ട് ദിവസത്തിനകം ശേഖരിക്കാൻ തീരുമാനിട്ടുണ്ട്. പഞ്ചായത്ത് അടിസ്ഥാനത്തിൽ ഇടപെടാൻ വെറ്ററിനറി ഡോക്ടർമാർക്ക് നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു. ചൂട് കാരണമാണോ മരണം ഉണ്ടായതെന്ന് പോസ്റ്റുമോർട്ടത്തിലൂടെ പരിശോധിക്കും. കർഷകർക്ക് ദുരന്തനിവാരണ ഫണ്ടിൽനിന്നു നഷ്ടപരിഹാരം നൽകും. ഒരു പശുവിന് 16,000 രൂപ വീതം നഷ്ടപരിഹാരം നൽകുമെന്നും മന്ത്രി ചിഞ്ചു റാണി പറഞ്ഞു. ഇന്നു രാവിലെ മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഉദ്യോഗസ്ഥരുടെ അടിയന്തരയോഗം വിളിച്ചിരുന്നു.

Continue Reading

india

കിഷോരിലാല്‍ ശർമ്മ മികച്ച സ്ഥാനാർത്ഥി: പ്രിയങ്കാ ഗാന്ധി

അമേഠിയിലെ സ്ഥാനാര്‍ത്ഥിത്വം തനിക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണെന്ന്കിഷോരി ലാല്‍ ശര്‍മ്മയും പ്രതികരിച്ചു. രാജീവ് ഗാന്ധിക്കൊപ്പം പ്രവര്‍ത്തനം ആരംഭിച്ച താന്‍ അമേഠിയില്‍ കഴിഞ്ഞ നാല്‍പ്പത് വര്‍ഷമായി പ്രവര്‍ത്തിക്കുന്നു.

Published

on

അമേഠിയില്‍ കെ.എല്‍. ശര്‍മ്മയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതികരണവുമായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. കെ.എല്‍. ശര്‍മ്മ അമേഠിയില്‍ മികച്ച സ്ഥാനാര്‍ത്ഥിയാണെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു. മണ്ഡലത്തില്‍ വര്‍ഷങ്ങളുടെ പ്രവര്‍ത്തന പാരമ്പര്യം അദേഹത്തിനുണ്ട്. അമേഠിയിലെ എല്ലാ മേഖലകളെക്കുറിച്ചും അറിയുന്ന വ്യക്തിയാണ് ശര്‍മ്മയെന്നും പ്രിയങ്കാ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

അമേഠിയിലെ സ്ഥാനാര്‍ത്ഥിത്വം തനിക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണെന്ന്കിഷോരി ലാല്‍ ശര്‍മ്മയും പ്രതികരിച്ചു. രാജീവ് ഗാന്ധിക്കൊപ്പം പ്രവര്‍ത്തനം ആരംഭിച്ച താന്‍ അമേഠിയില്‍ കഴിഞ്ഞ നാല്‍പ്പത് വര്‍ഷമായി പ്രവര്‍ത്തിക്കുന്നു.

സ്ഥാനാര്‍ത്ഥിയാക്കിയതില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയാ ഗാന്ധി ഉള്‍പ്പെടെയുള്ളവരോട് കടപ്പാടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. താന്‍ അമേഠിയില്‍ വിജയിക്കുമെന്നും എതിരാളികളെ ഭയപ്പെടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Continue Reading

india

കടലേറ്റത്തിനും വലിയ തിരകള്‍ക്കും സാധ്യത ; ജാഗ്രതാനിര്‍ദേശം

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും, തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും നാളെ പുലർച്ചെ 02.30 മുതൽ മറ്റന്നാൾ രാത്രി 11.30 വരെ അതി തീവ്ര തിരമാലകൾ ഉണ്ടായേക്കും. 

Published

on

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും, തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും നാളെ പുലർച്ചെ 02.30 മുതൽ മറ്റന്നാൾ രാത്രി 11.30 വരെ അതി തീവ്ര തിരമാലകൾ ഉണ്ടായേക്കും.

ഇതു കാരണം ശക്തിയേറിയ കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക. ഇന്ന് രാത്രി 10 മണി മുതൽ എല്ലാ ബീച്ചുകളിൽ നിന്നും ആളുകളെ ഒഴിവാക്കണം. മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും അധികൃതർ നിർദേശിച്ചു.

Continue Reading

Trending