Connect with us

kerala

വാഗണ്‍ കൂട്ടക്കുരുതിക്ക് ഒരു നൂറ്റാണ്ട്, ജ്വലിക്കുന്ന ഓര്‍മയില്‍ നാട്

1921 നവംബര്‍ 20 ന്റെ പുലര്‍ച്ചെയിലാണ് സ്വാതന്ത്ര്യ സമരത്തിലെ മാപ്പിള പോരാളികളെ വിവിധ ഭാഗങ്ങളില്‍ നിന്നും പിടിച്ച് കൊണ്ടുവന്ന് തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഒരു വാഗണില്‍ കുത്തിനിറച്ച് സമാനതകളില്ലാത്ത ക്രൂരത അരങ്ങേറിയത്.

Published

on

സ്വാന്തന്ത്ര്യ സമരത്തിലെ ജ്വലിക്കുന്ന ഏടുകളിലൊന്നായ വാഗണ്‍ ട്രാജഡിക്ക് ഒരു നൂറ്റാണ്ട്. 1921 നവംബര്‍ 20 ന്റെ പുലര്‍ച്ചെയിലാണ് സ്വാതന്ത്ര്യ സമരത്തിലെ മാപ്പിള പോരാളികളെ വിവിധ ഭാഗങ്ങളില്‍ നിന്നും പിടിച്ച് കൊണ്ടുവന്ന് തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഒരു വാഗണില്‍ കുത്തിനിറച്ച് സമാനതകളില്ലാത്ത ക്രൂരത അരങ്ങേറിയത്. പുലാമന്തോള്‍ പാലം തകര്‍ത്തു എന്ന വ്യാജ ആരോപണമാണ് ഇവരുടെ മേല്‍ ചുമത്തിയിരുന്നത്.

കേണല്‍ ഹംഫ്രിസ്, സ്‌പെഷ്യല്‍ ഓഫീസര്‍ ഇവാന്‍സ്, ജില്ലാ പട്ടാള മേധാവി ഹിച്ച്‌കോക്ക്, ആമു സൂപ്രണ്ട് എന്നിവരായിരുന്നു കൂട്ടക്കുരുതിക്ക് നേതൃത്വം നല്‍കിയത്. ബ്രിട്ടീഷ് സായുധ പട്ടാളക്കാരോട് ഏറനാട്ടിലെയും വള്ളുവനാട്ടിലെയും സാധാരണക്കാര്‍ പോരാടിയതിന്റെ പരിണിതിയായിരുന്നു ഈ കൂട്ടക്കുരുതി. ജാലിയന്‍ വാലാബാഗിനേക്കാള്‍ ക്രൂരമായ കൂട്ടക്കൊലയാണ് വാഗണ്‍ ട്രാജഡിയിലൂടെ ബ്രിട്ടീഷുകാര്‍ നടപ്പിലാക്കിയത്. കുറ്റാരോപിതരും അല്ലാത്തവരുമായ നൂറോളം തടവുകാരെ എം.എസ്.എം – എല്‍.വി റെയില്‍വേയുടെ 1711 ാം നമ്പര്‍ വാഗണില്‍ കുത്തിനിറച്ച് കോയമ്പത്തൂരിലേക്ക് അയയ്ക്കുകയായിരുന്നു. നവംബര്‍ 19ന് വൈകീട്ട് പുറപ്പെട്ട ട്രെയിന്‍ 20ന് പുലര്‍ച്ചെ 12-30ന് പോത്തന്നൂരില്‍ എത്തി. വാഗണ്‍ തുറന്നപ്പോഴാണ് ദുരന്തത്തിന്റെ ഭീകരത പുറം ലോകമറിഞ്ഞത്. 56 പേര്‍ മരണപ്പെട്ടിരുന്നു. ഗുഡ്‌സ് വാഗണില്‍ വായുവോ വെളിച്ചമോ കടക്കുമായിരുന്നില്ല.

പരസ്പരം മാന്തിപ്പൊളിച്ചും കണ്ണുകള്‍ തുറിച്ചും കെട്ടിപ്പുണര്‍ന്നും മരണം വരിച്ച മൃതദേഹങ്ങള്‍. ബാക്കിയുള്ളവര്‍ ബോധരഹിതരായിരുന്നു. എട്ടുപേര്‍ കൂടി അടുത്ത ദിവസം ആശുപത്രിയിലെത്തിയപ്പോഴേക്കും മരിച്ചു. അക്കരവീട്ടില്‍ കുന്നുംപള്ളി അച്യുതന്‍ നായര്‍, കിഴക്കില്‍ പാലത്തില്‍ തട്ടാന്‍ ഉണ്ണി പുറവന്‍, ചോലകപറമ്പില്‍ ചെട്ടിച്ചിപ്പു, മേലടത്ത് ശങ്കരന്‍ നായര്‍ എന്നിവരാണ് വാഗണ്‍ ട്രാജഡി ദുരന്തത്തില്‍ ജീവന്‍ പൊലിഞ്ഞ നാല് ഹൈന്ദവ സഹോദരങ്ങള്‍. ശേഷിച്ച 28 പേരെ തടവുകാരാക്കി. വായും മൂക്കും കെട്ടി സന്നദ്ധസേവാ പ്രവര്‍ത്തകരാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തതും ശുദ്ധീകരിച്ചതും. തിരൂരിലെ കോരങ്ങത്ത് ജുമുഅത്ത് പള്ളിയിലും, കോട്ട് ജുമുഅത്ത് പള്ളിയിലുമാണ് ഈ രക്തസാക്ഷികള്‍ക്ക് അന്ത്യവിശ്രമമൊരിക്കയത്. ഹൈന്ദവ സഹോദരങ്ങളെ മുത്തൂരിലും സംസ്‌കരിച്ചു.

വാഗണില്‍ പൊലിഞ്ഞ 70ല്‍ 41 പേര്‍ കുരുവമ്പലത്തുകാര്‍. മലപ്പുറം ജില്ലയിലെ പാലക്കാടന്‍ അതിര്‍ത്തി പ്രദേശമായ കുരുവമ്പലം എന്ന ഗ്രാമത്തിന് ഈ ദുരന്തത്തിന്റെ ഓര്‍മയുടെ മുറ്റത്തിരുന്ന് ചോരയില്‍ ചാലിച്ച ചില ചരിത്ര സത്യങ്ങള്‍ പറയാനുണ്ട്. ധീരദേശാഭിമാനികള്‍ക്ക് ജന്മം നല്‍കിയ ഒരു നാടിന്റെ ഇതിഹാസതുല്യമായ ഓര്‍മ.

ബ്രിട്ടീഷ് വിരോധത്തിന്റ തീ കെടാതെ മനസില്‍ സൂക്ഷിച്ച ഈ പ്രദേശത്തെ നാല്‍പ്പത്തിയൊന്നു പേരെയാണ് 1921 നവംബര്‍ 19ന് ബ്രിട്ടീഷ് പട്ടാളം തിരൂരില്‍ നിന്നു കോയമ്പത്തൂര്‍ ജയിലിലടയ്ക്കാന്‍ കൊണ്ടുപോയ ചരക്ക് വാഗണില്‍ ഒരിറ്റു ശ്വാസത്തിനു വേണ്ടി ആര്‍ത്തുവിളിച്ചു പിടഞ്ഞു മരിച്ചത്.

ഏറ്റവും കൂടുതല്‍ പേരുടെ ജീവന്‍ രാജ്യത്തിനു നല്‍കിയ ഗ്രാമത്തെ പില്‍ക്കാല ചരിത്രം വേണ്ടത്ര പരിഗണിച്ചില്ല. ഈ മഹാദുരന്തത്തിന്റെ ഓര്‍മകള്‍ നിറംമങ്ങിയ താളുകളിലാണ് രേഖപ്പെടുത്തിയത്.ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയോളം ഭീകരമായിരുന്നു വാഗണ്‍ ദുരന്തവും. മരിച്ച 70 പേരില്‍ 41 പേരും പുലാമന്തോള്‍ പഞ്ചായത്തുകാരും അതില്‍ 35 പേര്‍ കുരുവമ്പലം നിവാസികളുമായിരുന്നു. കുരുവമ്പലത്തുകാരായ കാളിയ റോഡില്‍ കോയക്കുട്ടി തങ്ങളും വാഴയില്‍ കുഞ്ഞയമ്മുവും ഈ മഹാദുരന്തത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെടുകയും പിന്നീട് ദീര്‍ഘകാലം ജയില്‍വാസം അനുഭവിക്കുകയും ചെയ്തിരുന്നു.

ദുരന്തത്തില്‍പ്പട്ട് വീരമൃത്യു വരിച്ച ധീരദേശാഭിമാനികള്‍ക്ക് സ്വന്തം നാട്ടില്‍ ഉചിതമായ സ്മാരകം ഉയര്‍ന്ന് വരാന്‍ ഏറെ താമസിച്ചു. 2005ല്‍ ജില്ലാ പഞ്ചായത്തിന്റെയും നാട്ടുകാരുടെയും സഹായത്തോടെ വാഗണ്‍ ട്രാജഡി സ്മാരകം നിര്‍മിച്ച് നാട്ടുകാര്‍ ചരിത്രത്തോട് നീതികാണിച്ചു. എങ്ങനെയാണ് ഒരു പ്രത്യേക പ്രദേശത്തെ ഇത്രയും ചെറുപ്പക്കാര്‍ ഒരുമിച്ച് ഒരു വാഗണില്‍ അകപ്പെട്ടതെന്നതിനു വ്യക്തമായ ചരിത്രം ഇപ്പോഴും അറിയില്ല.അന്വേഷിക്കാന്‍ ആരും മെനക്കെട്ടതുമില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ശബരിമല വൃശ്ചിക പുലരി: ഭക്തരുടെ വലിയ തിരക്ക്, ഡിസംബര്‍ 2 വരെ വിര്‍ച്വല്‍ ബുക്കിംഗ് പൂര്‍ത്തിയായി

ദിവസേന 70,000 തീര്‍ത്ഥാടകര്‍ക്ക് വിര്‍ച്വല്‍ ബുക്കിംഗ് വഴി ദര്‍ശന സൗകര്യം ലഭ്യമാക്കിയിരിക്കെ, ഡിസംബര്‍ 2 വരെ എല്ലാ സ്ലോട്ടുകളും പൂര്‍ണ്ണമായി ബുക്ക് ചെയ്തു കഴിഞ്ഞു.

Published

on

ശബരിമല: വൃശ്ചിക പുലരിയോടനുബന്ധിച്ച് ശബരിമലയില്‍ ഇന്ന് വലിയ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. ദിവസേന 70,000 തീര്‍ത്ഥാടകര്‍ക്ക് വിര്‍ച്വല്‍ ബുക്കിംഗ് വഴി ദര്‍ശന സൗകര്യം ലഭ്യമാക്കിയിരിക്കെ, ഡിസംബര്‍ 2 വരെ എല്ലാ സ്ലോട്ടുകളും പൂര്‍ണ്ണമായി ബുക്ക് ചെയ്തു കഴിഞ്ഞു.

ചെങ്ങന്നൂര്‍, എരുമേലി, വണ്ടിപ്പെരിയാര്‍ സത്രം, പമ്പ, നിലക്കല്‍ തുടങ്ങിയ കേന്ദ്രങ്ങളില്‍ സ്‌പോട്ട് ബുക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇതുവഴി ദിവസവും 20,000 തീര്‍ത്ഥാടകര്‍ക്ക് പ്രവേശനം അനുവദിക്കും. ഇന്ന് രാവിലെ 7 മണി മുതല്‍ സത്രം വഴി പ്രവേശനം ആരംഭിച്ചു. പുലര്‍ച്ചെ 3 മുതല്‍ ഉച്ചയ്ക്ക് 1 വരെയും വൈകിട്ട് 3 മുതല്‍ രാത്രി 11 വരെയുമാണ് ദര്‍ശന സമയം.

അതേസമയം, ശബരിമല സ്വര്‍ണ്ണകൊള്ള കേസില്‍ എസ്.ഐ.ടി സംഘം ഇന്ന് സന്നിധാനത്ത് പരിശോധന നടത്തും. ശ്രീകോവിലിലെ ദ്വാരപാലക പാളി, കട്ടിളപ്പാളി എന്നിവര്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ച് ശാസ്ത്രീയ പരിശോധന നടത്തുകയാണ്.

സ്വര്‍ണ്ണകൊള്ള കേസിലെ രേഖകള്‍ ആവശ്യപ്പെട്ടുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സി.എസ്. ഡയസ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിശോധിക്കുന്നത്. കേസില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നിട്ടുണ്ടെന്നത് സംബന്ധിച്ചാണ് ഇ.ഡിയുടെ നിലപാട്. നേരത്തെ റാന്നി മജിസ്‌ട്രേറ്റ് കോടതി രേഖകള്‍ നല്‍കുന്നതിനെതിരെ വിധി പറഞ്ഞിരുന്നു, ഇതിനെതിരെയാണ് ഇ.ഡി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

 

Continue Reading

kerala

ട്രെയിനില്‍ കയറുന്നതിനിടെ യാത്രക്കാരന്‍ പാളത്തിലേക്ക് വീണു; ഒരു കാല്‍ നഷ്ടമായി

ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം.

Published

on

കൊച്ചി: ആലുവ റെയില്‍വേ സ്റ്റേഷനില്‍ ഗുരുവായൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ ഒരു യാത്രക്കാരന്‍ പാളത്തിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റു. ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം.

ട്രെയിനിനും ട്രാക്കിനുമിടയില്‍ പെട്ട് അദ്ദേഹത്തിന്റെ ഒരു കാലാണ് നഷ്ടമായത്. അപകടം കണ്ട റെയില്‍വേ പൊലീസും സഹയാത്രക്കാരും ചേര്‍ന്ന് പരിക്കേറ്റയാളെ ഉടന്‍ ആലുവ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്കുശേഷം വിദഗ്ധ ചികിത്സ ആവശ്യമായതിനാല്‍ പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

 

 

Continue Reading

kerala

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു

ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 11,455, പവന് 91,640 എന്ന നിലയിലായി.

Published

on

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് (നവം. 17) വീണ്ടും കുറഞ്ഞു. അവധി ദിനമായ ഇന്നലെ ഒഴികെ നോക്കുമ്പോള്‍ തുടര്‍ച്ചയായി മൂന്നുദിവസമാണ് വില ഇടിഞ്ഞത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 11,455, പവന് 91,640 എന്ന നിലയിലായി.

അന്താരാഷ്ട്ര വിപണിയില്‍ ട്രോയ് ഔണ്‍സിന് 4,083.09 ഡോളര്‍ എന്ന നിരക്കിലാണ് സ്വര്‍ണം വ്യാപാരം നടക്കുന്നത്.

ശനിയാഴ്ച പവന് 1,140 ഇടിഞ്ഞ് 91,720 ആയിരുന്നു. വെള്ളിയാഴ്ച രാവിലെ, ഉച്ച എന്നീ രണ്ടു ഘട്ടങ്ങളിലായി ഗ്രാമിന് 145, പവന് 1,160 വീതം വില കുറഞ്ഞിരുന്നു. അന്നത്തെ പവന്‍ വില 93,160 ആയിരുന്നു

 

Continue Reading

Trending