Connect with us

india

ഇരുചക്രവാഹനമോടിക്കുന്നവര്‍ക്ക് പെട്രോള്‍ വില 25 രൂപ കുറച്ച് ജാര്‍ഖണ്ഡ് സര്‍ക്കാര്‍

ഈ ഇളവ് ഇരുചക്രവാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് മാത്രമാണ് ലഭിക്കുക.ഹേമന്ദ് സോറന്‍ സര്‍ക്കാറിന്റെ 2 വര്‍ഷം തികയുന്ന ദിവസമാണ് മുഖ്യമന്ത്രിയുടെ അപ്രതീക്ഷിത പ്രഖ്യാപനം.

Published

on

ഇരുചക്രവാഹനമോടിക്കുന്ന യാത്രക്കാര്‍ക്ക് ഒരു ലിറ്റര്‍ പെട്രോളിന് 25 രൂപ ഇളവ് നല്‍കി ജാര്‍ഖണ്ഡ് സര്‍ക്കാര്‍. മുഖ്യമന്ത്രി ഹേമന്ദ് സോറനാണ് സംഭവം അറിയിച്ചത്. 2022 ജനുവരി 26 മുതലാണ് ഇളവ് നല്‍ക്കുക.

രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില ഉയര്‍ന്ന സാഹചര്യത്തിലാണ് ജാര്‍ഖണ്ഡ് സര്‍ക്കാറിന്റെ നടപടി.
പാവപ്പെട്ടവരെയാണെന്ന് പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ദ്ധനവ് കൂടുതല്‍ ബാധിക്കുന്നതെന്നും ആയതിനാലാണ്  ഒരു ലിറ്റര്‍ പെട്രോളിന് 25 രൂപ വീതം സംസ്ഥാന സര്‍ക്കാര്‍ കുറയ്ക്കുന്നതെന്നും മുഖ്യമന്ത്രി ഹേമന്ദ് സോറന്‍ അറിയിച്ചു. ഈ ഇളവ് ഇരുചക്രവാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് മാത്രമാണ് ലഭിക്കുക.

സംസ്ഥാനം ഭരിക്കുന്നത് മുഖ്യമന്ത്രി ഹേമന്ദ് സോറന്റെ പാര്‍ട്ടിയായ ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയും കോണ്‍ഗ്രസും ആര്‍.ജെ.ഡിയും ചേര്‍ന്നുള്ള സഖ്യമാണ്. ഹേമന്ദ് സോറന്‍ സര്‍ക്കാറിന്റെ 2 വര്‍ഷം തികയുന്ന ദിവസമാണ് മുഖ്യമന്ത്രിയുടെ അപ്രതീക്ഷിത പ്രഖ്യാപനം.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മധുരം നൽകിയവന് മധുര വിജയം സമ്മാനിച്ചു; രാഹുൽ ഗാന്ധിക്ക് നന്ദി പറഞ്ഞ് സ്റ്റാലിൻ

തെരഞ്ഞെടുപ്പ് പ്രചരണത്തിനായി രാഹുല്‍ ഗാന്ധി തമിഴ് നാട്ടില്‍ വന്നപ്പോള്‍ സ്റ്റാലിനായി മൈസൂര്‍ പാക്ക് വാങ്ങിയിരുന്നു.

Published

on

ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജയത്തില്‍ രാഹുല്‍ ഗാന്ധിക്ക് നന്ദി പറഞ്ഞ് തമിഴ്‌നാട് മുഖ്യമന്ത്രിയും ഡി.എം.കെ നേതാവുമായ എം.കെ. സ്റ്റാലിന്‍. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ ഡി.എം.കെ വിജയം നേടിയതിന് പിന്നാലെ സംസ്ഥാനത്തെ എല്ലാ സഖ്യ കക്ഷികളെയും ആദരിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പ് പ്രചരണത്തിനായി രാഹുല്‍ ഗാന്ധി തമിഴ് നാട്ടില്‍ വന്നപ്പോള്‍ സ്റ്റാലിനായി മൈസൂര്‍ പാക്ക് വാങ്ങിയിരുന്നു. തന്റെ സഹോദരന് നല്‍കാനാണിതെന്നാണ് രാഹുല്‍ പറഞ്ഞിരുന്നത്. പിന്നീട് സ്റ്റാലിന് ഈ മധുരം നല്‍കുകയും ചെയ്തിരുന്നു.

മധുരം നല്‍കിയ രാഹുലിന് മധുരവിജയം സമ്മാനിക്കുമെന്ന് സ്റ്റാലിന്‍ പറഞ്ഞിരുന്നു. രാഹുലിന്റെ സ്‌നേഹം ഒരിക്കലും മറക്കാന്‍ സാധിക്കാത്ത ഒന്നാണെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തമിഴ്നാട്ടിലെ ഏറ്റവും വലിയ ഘടകകക്ഷിയായ ഡി.എം.കെയുടെ കീഴില്‍, കോണ്‍ഗ്രസ്-പാര്‍ട്ടി നേതൃത്വത്തിലുള്ള ഇന്ത്യാ സഖ്യം സംസ്ഥാനത്തെ 39 ലോക്സഭാ സീറ്റുകളും പുതുച്ചേരി കേന്ദ്രഭരണ പ്രദേശത്തെ ഏക പാര്‍ലമെന്റ് മണ്ഡലവും നേടി.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യാ സഖ്യത്തിന്റെ വിജയം ചരിത്രമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ടി.ഡി.പി യുടെ ചന്ദ്രബാബു നായിഡുവിന്റെയും ജെ.ഡി.യുവിന്റെ നിതീഷ് കുമാറിന്റെയും പിന്തുണ കൊണ്ടാണ് നരേന്ദ്ര മോദി പ്രധാനമന്ത്രിയായത്.
സര്‍ക്കാര്‍ രൂപീകരിക്കാന്‍ സഖ്യകക്ഷികളെ ആശ്രയിക്കേണ്ടി വന്നതിനാല്‍ മോദിക്ക് ഇത് വലിയ തിരിച്ചടി കൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭൂരിപക്ഷം തികക്കാന്‍ മറ്റുള്ളവരുടെ വാക്കുകള്‍ മോദിക്ക് കേള്‍ക്കേണ്ടി വന്നെന്നും ഇഷ്ട്ടപ്രകാരം ബി.ജെ.പി ക്ക് ഒന്നുംചെയ്യാന്‍ കഴിയില്ലെന്നും സ്റ്റാലിന്‍ പറഞ്ഞു. മോദി എട്ട് പ്രാവശ്യം തമിഴ്നാട്ടില്‍ വന്നു. എന്നാല്‍ രാഹുലിന്റെ ഒരു മധുരപ്പൊതി മോദിയുടെ ലക്ഷ്യങ്ങളെയെല്ലാം തകര്‍ത്തെന്നും മോദിയെ സ്റ്റാലിന്‍ പരിഹസിച്ചു.

Continue Reading

crime

ഹാപൂരിലെ ടോൾ തകർത്ത പ്രതി മുസ്ലിമല്ല; തീവ്രഹിന്ദുത്വ സംഘടനകളുടെ വാദം വ്യാജം

വലതുപക്ഷ മാധ്യമപ്രവർത്തകനായ സാ​ഗർ കുമാർ, വിവിധ ഹിന്ദുത്വ ​ഗ്രൂപ്പുകളും സമൂഹമാധ്യമ പേദുകളും സമാന വാദം ഉന്നയിച്ച് രം​ഗത്തെത്തിയിരുന്നു.

Published

on

മദ്യപിച്ചെത്തി ഹാപൂരിലെ ടോൾ ബുൾഡോസർ ഉപയോ​ഗിച്ച് ആക്രമിച്ച പ്രതി മുസ്ലിമാണെന്ന ഹിന്ദുത്വ സംഘടനകളുടെ പ്രചരണം വ്യാജമെന്ന് റിപ്പോർട്ട്. പൊലീസ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം കുറ്റം നടത്തിയ വ്യക്തിയുടെ പേര് ധീരജ് എന്നാണ്.

ഹാപൂരിൽ നിന്ന് ഛജാർസി ടോൾ ബൂത്തിൽ എത്തിയ ഇയാൾ ടോൾ തുക അടക്കാൻ വിസമ്മതിക്കുകയും ചോദ്യം ചെയ്തപ്പോൾ ബുൾഡോസർ ഉപയോ​ഗിച്ച് ടോൾ കാബിനുകൾ തകർക്കാൻ ശ്രമിക്കുകയുമായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

വീഡിയോ ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ട് പ്രതി മുസ്ലിം സമുദായക്കാരനാണെന്നും സാജിദ് എന്നയാളാണ് ഇതിന് പിന്നിലെന്നുമുള്ള വ്യാജ പ്രചരങ്ങൾ ഹിന്ദുത്വ സംഘടനകൾ നടത്തിയിരുന്നു. വലതുപക്ഷ മാധ്യമപ്രവർത്തകനായ സാ​ഗർ കുമാർ, വിവിധ ഹിന്ദുത്വ ​ഗ്രൂപ്പുകളും സമൂഹമാധ്യമ പേദുകളും സമാന വാദം ഉന്നയിച്ച് രം​ഗത്തെത്തിയിരുന്നു.

വ്യാജപ്രചരണം ശക്തമായതോടെ കേസ് വിവരിച്ച് ഹാപൂർ പൊലീസ് സമൂഹമാധ്യമമായ എക്സിൽ വീഡിയോ പങ്കുവെച്ചിരുന്നു. അറസ്റ്റ് ചെയ്യപ്പെട്ട ബുൾഡോസർ ഡ്രൈവറുടെ പേര് ധീരജ് എന്നാണെന്നും പ്രതിക്കെതിരെ ഇന്ത്യൻ ശിക്ഷ നിയമത്തിലെ 307ാം വകുപ്പ് പ്രാകരം കേസെടുത്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. സംഭവ സമയത്ത് ഇയാൾ മദ്യപിച്ചിരുന്നതായും എസ്.പി അഭിഷേക് വർമ പറഞ്ഞു.

ബുൾഡോസർ സാജിദ് അലി എന്ന വ്യക്തിയുടേതാണെന്നും അദ്ദേഹത്തിന്റെ അനുവാദമില്ലാതെ ധീരജ് വാഹനമെടുത്ത് കടക്കുകയായിരുന്നുവെന്നും ആൾട് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നുണ്ട്.

Continue Reading

india

‘ഹാക്ക് ചെയ്യാൻ സാധ്യത കൂടുതൽ’; തെരഞ്ഞെടുപ്പുകളിൽ ഇ.വി.എം ഒഴിവാക്കണമെന്ന് ഇലോൺ മസ്ക്

തെരഞ്ഞെടുപ്പില്‍ ഇ.വി. എമ്മിന് പകരം പേപ്പര്‍ ബാലറ്റുകള്‍ ഉപയോഗിക്കുന്നത് തന്നെയാണ് നല്ലതെന്നും എലോണ്‍ മസ്‌ക് പറഞ്ഞു.

Published

on

ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ (ഇ.വി.എം) മനുഷ്യനോ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സോ ഹാക്ക് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് സ്പേസ് എക്സ്, ടെസ്ല സി.ഇ.ഒ എലോണ്‍ മസ്‌ക്. തെരഞ്ഞെടുപ്പില്‍ ഇ.വി. എമ്മിന് പകരം പേപ്പര്‍ ബാലറ്റുകള്‍ ഉപയോഗിക്കുന്നത് തന്നെയാണ് നല്ലതെന്നും എലോണ്‍ മസ്‌ക് പറഞ്ഞു. എക്‌സിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി റോബര്‍ട്ട്. എഫ്. കെന്നഡി ജൂനിയര്‍ ഇ.വി.എം മൂലമുള്ള പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ പേപ്പര്‍ ബാലറ്റിലേക്ക് മടങ്ങാന്‍ ആഹ്വനം ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് മസ്‌കിന്റെ പരാമര്‍ശം.

പ്യൂര്‍ട്ടോ റിക്കോയിലെ പ്രൈമറി തെരഞ്ഞെടുപ്പുകളില്‍ അടുത്തിടെ നടന്ന വോട്ടിങ് ക്രമക്കേടുകളുടെ പശ്ചാത്തലത്തില്‍, തെരഞ്ഞെടുപ്പുകളുടെ സമഗ്രത ഉറപ്പാക്കാന്‍ പേപ്പര്‍ ബാലറ്റുകളിലേക്ക് മടങ്ങണമെന്ന് റോബര്‍ട്ട്. എഫ്. കെന്നഡി ജൂനിയര്‍ ആവശ്യപ്പെട്ടിരുന്നു.

‘പ്യൂര്‍ട്ടോ റിക്കോയുടെ പ്രാഥമിക തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുമായി ബന്ധപ്പെട്ട് നൂറുകണക്കിന് വോട്ടിങ് ക്രമക്കേടുകള്‍ അനുഭവപ്പെട്ടു. ഭാഗ്യവശാല്‍, ഒരു പേപ്പര്‍ ട്രയല്‍ ഉണ്ടായിരുന്നതിനാല്‍ പ്രശ്‌നം തിരിച്ചറിയുകയും വോട്ടുകളുടെ എണ്ണം ശരിയാക്കുകയും ചെയ്തു,’ യു.എസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി റോബര്‍ട്ട്. എഫ്. കെന്നഡി ജൂനിയര്‍ എക്‌സില്‍ പറഞ്ഞിരുന്നു.എം.3 ഇ.വി.എമ്മുകള്‍ എന്നറിയപ്പെടുന്ന മൂന്നാം തലമുറ ഇ.വി.എമ്മുകള്‍ ഇന്ത്യ ഉപയോഗിക്കുമ്പോഴാണ്, അമേരിക്കയില്‍ ഇ.വി.എമ്മുകളെ കുറിച്ചുള്ള ആശങ്കകള്‍ സജീവമാകുന്നത്.

Continue Reading

Trending