Connect with us

india

പടിഞ്ഞാറന്‍ യു.പിയില്‍ ന്യൂനപക്ഷ വോട്ടുകള്‍ നിര്‍ണായകം; എസ്.പി-ആര്‍.എല്‍.ഡി സഖ്യം

2017ല്‍ വര്‍ഗീയ ധ്രുവീകരണം ബി.ജെ.പിക്ക്അനുകൂലമായെങ്കിലും ഇത്തവണ സ്ഥിതി വ്യത്യസ്ഥമാണ്. കര്‍ഷക പ്രക്ഷോഭവും കരിമ്പ് കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ പണം നല്‍കാത്തതും അഴിമതിയും ബി.ജെ.പിക്ക് കാര്യങ്ങള്‍ ദുഷ്‌കരമാക്കിയിട്ടുണ്ട്.

Published

on

ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ അടുത്ത മാസം 14ന് രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന പടിഞ്ഞാറന്‍ യു.പിയിലെ 55 മണ്ഡലങ്ങളില്‍ ബി.ജെ.പിക്ക് ഇത്തവണ ഏറെ വിയര്‍ക്കേണ്ടി വരും. സമാജ് വാദി പാര്‍ട്ടിയും പടിഞ്ഞാറന്‍ യു.പിയില്‍ ജാട്ട് സ്വാധീന പാര്‍ട്ടിയായ ജയന്ത് ചൗധരിയുടെ ആര്‍.എല്‍.ഡിയും സഖ്യം രൂപീകരിച്ചതോടെയാണ് ബി.ജെ.പിക്ക് കാര്യങ്ങള്‍ കടുപ്പമായത്.
2017ല്‍ പടിഞ്ഞാറന്‍ യു.പിയിലെ മൊറാദാബാദ്, സഹാറന്‍പൂര്‍, ബിജ്‌നോര്‍, അംറോഹ തുടങ്ങിയ ജില്ലകളും മധ്യ യു.പിയിലെ ബദൗന്‍, ഷാജഹാന്‍പൂര്‍ എന്നീ ജില്ലകളും ചേരുന്ന 55 മണ്ഡലങ്ങളില്‍ 38 ഇടത്തും ബി.ജെ.പിയാണ് ജയിച്ചത്. മോദി തരംഗമെന്ന് ബി.ജെ.പി അവകാശപ്പെടുമ്പോഴും മുസഫര്‍ നഗര്‍ കലാപത്തിനു ശേഷമുണ്ടായ വര്‍ഗീയ ധ്രുവീകരണത്തിലൂടെയാണ് ബി.ജെ.പി പടിഞ്ഞാറന്‍ യു.പി പിടിച്ചത്. സമാജ് വാദി പാര്‍ട്ടിയ്ക്ക് 15ഉം, കോണ്‍ഗ്രസിന് രണ്ടും സീറ്റുകള്‍ മേഖലയില്‍ നിന്നും ലഭിച്ചപ്പോള്‍ ഒരിടത്തു പോലും വിജയിക്കാന്‍ മായാവതിയുടെ ബി.എസ്.പിക്ക് ആയിരുന്നില്ല.
പടിഞ്ഞാറന്‍ യു.പിയില്‍ നിന്നും 11 മുസ്്‌ലിം സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചിരുന്നു. എല്ലാവരും എസ്.പി ടിക്കറ്റിലാണ് വിജയിച്ചത്. 27 സീറ്റുകളില്‍ എസ്.പിയായിരുന്നു കഴിഞ്ഞ തവണ രണ്ടാമത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആര്‍.എല്‍. ഡി-ബി.എസ്.പി സഖ്യത്തില്‍ മത്സരിച്ച എസ്.പി, മേഖലയിലെ ഏഴ് മണ്ഡലങ്ങളില്‍ വിജയിച്ചിരുന്നു. 35 നിയമസഭാ മണ്ഡലങ്ങളുടെ പരിധിയില്‍ വരുന്നതാണിത്. യാദവ വിഭാഗത്തിന്റെ കോട്ടയായ ബദൗന്‍ എസ്.പിയുടെ ശക്തികേന്ദ്രമാണ്. മറ്റിടങ്ങളില്‍ ദളിത്, മുസ്്‌ലിം വോട്ടുകള്‍ നിര്‍ണായകമാണ്.
ജാട്ട്, ഒ.ബി.സി വിഭാഗങ്ങള്‍ക്കും കാര്യമായ സ്വാധീനമുണ്ട്. 2017ല്‍ വര്‍ഗീയ ധ്രുവീകരണം ബി.ജെ.പിക്ക്അനുകൂലമായെങ്കിലും ഇത്തവണ സ്ഥിതി വ്യത്യസ്ഥമാണ്. കര്‍ഷക പ്രക്ഷോഭവും കരിമ്പ് കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ പണം നല്‍കാത്തതും അഴിമതിയും ബി.ജെ.പിക്ക് കാര്യങ്ങള്‍ ദുഷ്‌കരമാക്കിയിട്ടുണ്ട്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

അജ്മീറില്‍ മസ്ജിദിനുള്ളില്‍ കയറി ഇമാമിനെ അടിച്ചു കൊന്നു

മുഖംമൂടി ധരിച്ചെത്തിയ മൂന്ന് അക്രമികള്‍ മൗലവി മരിക്കുന്നതുവരെ മര്‍ദിച്ചു

Published

on

അജ്മീര്‍: രാജസ്ഥാനിലെ അജ്മീറില്‍ പള്ളിക്കുള്ളില്‍ കയറി ഇമാമിനെ അടിച്ച് കൊന്ന് മുഖംമൂടിധാരികള്‍. ദൗറായി പ്രദേശത്തെ മൊഹമ്മദി മദീന മസ്ജിദിനുള്ളില്‍ ഇന്ന് പുലര്‍ച്ചയോടെയാണ് അക്രമം നടന്നത്. ഉത്തര്‍ പ്രദേശിലെ രാംപൂര്‍ സ്വദേശി മൗലാന മാഹിര്‍ (30) ആണ് ദാരുണമായി കൊല്ലപ്പെട്ടത്.

മുഖംമൂടി ധരിച്ചെത്തിയ മൂന്ന് അക്രമികള്‍ മൗലവി മരിക്കുന്നതുവരെ മര്‍ദിച്ചു. ഇതേ സമയം ആറ് കുട്ടികളും പള്ളിക്കുള്ളില്‍ ഉണ്ടായിരുന്നു. ബഹളം വെച്ചാല്‍ കൊന്നു കളയുമെന്നും അക്രമികള്‍ ഭീഷണി പ്പെടുത്തി.

മസ്ജിദിന് പിറകിലൂടെയാണ് അക്രമികള്‍ പള്ളിക്കകത്തേക്ക് എത്തിയത്. കൊലപ്പെടുത്തിയ ശേഷം അതേ വഴിയിലൂടെ ഇവര്‍ രക്ഷപ്പെടുകയും ചെയ്തു. മുഖം മൂടി ധരിച്ച മൂന്ന് വ്യക്തികളാണ് കുറ്റവാളികളെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Continue Reading

india

ഫലമറിയാന്‍ ഇനി 39 ദിവസത്തെ കാത്തിരിപ്പ്

ഒരു മാസത്തിലധികം നീണ്ട തീപാറും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം സ്ഥാനാര്‍ത്ഥികള്‍ക്ക് വിശ്രമിക്കാന്‍ വേണ്ടുവോളം സമയം

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ വിധിയെഴുത്ത് കഴിഞ്ഞതോടെ ഫലമറിയാന്‍ ഇനി 39 ദിവസം നീണ്ട കാത്തിരിപ്പാണ്. ജൂണ്‍ നാലിനാണ് വോട്ടണ്ണല്‍. ഒരു മാസത്തിലധികം നീണ്ട തീപാറും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം സ്ഥാനാര്‍ത്ഥികള്‍ക്ക് വിശ്രമിക്കാന്‍ വേണ്ടുവോളം സമയം

ബൂത്ത് അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് വിലയിരുത്താനാണ് ഇടത് വലത് മുന്നണികള്‍ തീരുമാനിച്ചിട്ടുള്ളത്. പോള്‍ ചെയ്യപ്പെട്ട വോട്ടുകളുടെ എണ്ണം ക്രോഡീകരിച്ചാവും പരിശോധന. എവിടെയൊക്കെ പോളിംഗ് കുറഞ്ഞെന്നും അതിന്റെ കാരണങ്ങളും വിശകലനം ചെയ്യും.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ പോരായ്മകളും അപ്രതീതിക്ഷിതമായി നേട്ടമുണ്ടാക്കിയ സംഗതികളും വിശദമായി വിലയിരുത്തപ്പെടും. പ്രചാരണത്തിലെ പാളിച്ചകളും ചര്‍ച്ചയാവും.

Continue Reading

india

മണിപ്പൂരില്‍ വെടിപ്പെ്: രണ്ട് സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് വീരമൃത്യു

അര്‍ധരത്രി മുതല്‍ പുലര്‍ച്ചെ 2.15 വരെ വെടി വെപ്പ് തുടര്‍ന്നുവെന്നാണ് വിവരം

Published

on

മണിപ്പൂരിലെ ബിഷ്ണുപ്പുര്‍ ജില്ലയിലെ നരന്‍സേന മേഖലയിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് വീരമൃത്യു. 2 ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. താഴ്‌വരയിലെ സിആര്‍പിഎഫ് പോസ്റ്റുകള്‍ ലക്ഷ്യമാക്കി തീവ്രവാദികള്‍ വെടിവെക്കുകായിരുന്നെന്നാണു വിവരം. സിആര്‍പിഎഫ് രണ്ടുപേരും 128 ബറ്റിാലിയനില്‍പ്പെട്ടവരാണ്.

അര്‍ധരത്രി മുതല്‍ പുലര്‍ച്ചെ 2.15 വരെ വെടി വെപ്പ് തുടര്‍ന്നുവെന്നാണ് വിവരം. തെരഞ്ഞടുപ്പ് ഡ്യൂട്ടിക്കെത്തിയ സിആര്‍പിഎഫ് ജവാന്മാരാണ് ആക്രമണത്തിന് ഇരയായത്. ആക്രമണം നടക്കവേ തെരഞ്ഞടുപ്പു ഡൃൂട്ടിക്ക് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ക്യാപിലുണ്ടായിരുന്നു. ഭീകരരെ പിടികൂടനായി ശക്തമായ തിരച്ചില്‍ നടക്കുകയാണെന്നു പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

Continue Reading

Trending