Connect with us

gulf

ഡിസ്പാക്ക് റിപ്പബ്ലിക് ദിന പരിപാടികള്‍ സംഘടിപ്പിക്കുന്നു

2015 ൽ ഡിസ്പാക്ക് രൂപീകരിക്കപ്പെട്ട ശേഷം നിരവധി പരിപാടികൾ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ചിട്ടുണ്ട്.

Published

on

ദമാം : ദമാം ഇന്‍റര്‍ നാഷണല്‍ ഇന്ത്യന്‍ സ്കൂളിലെ മലയാളി രക്ഷിതാക്കളുടെ കൂട്ടായ്മയായ ഡിസ്പാക്കിന്‍റെ നേത്യത്വത്തില്‍ റിപ്പബ്ലിക് ദിന പരിപാടികള്‍ സംഘടിപ്പിക്കുന്നു. അല്‍ കോബാര്‍ തുക്ബയിലെ ജെര്‍ജീര്‍ റെസ്റ്റാറന്‍റുമായി സഹകരിച്ച് ഫെബ്രവരി നാലിന് ദമാം ഷിറമാൾ ലുലു ഓഡിറ്റോറിയത്തിൽ വെച്ച് നടത്തുന്ന പരിപാടിയില്‍ മെഗാ ക്വിസ്, പ്രസംഗ മത്സരം, ചിത്രരചനാ മത്സരം എന്നിവയാണ് സംഘടിപ്പിക്കുന്നത്.

എഴാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കായിട്ടാണ് മെഗാ ക്വിസ് മത്സരം ഒരുക്കിയിട്ടുള്ളത്. ഒരോ ടീമിലും മുന്ന് പേര്‍ വീതം ആറു ടീമുകളാണ് മത്സരിക്കുന്നത്. പ്രസംഗ മത്സരം, ചിത്രരചനാ മത്സരം മുന്ന് വിഭാഗങ്ങളായി തിരിച്ചാണ് മത്സരം ഒരുക്കിയിട്ടുള്ളത്. വെല്ലുവിളികളുടെ മുന്നിൽ പതറാതെ നിലയുറപ്പിക്കുവാൻ കുട്ടികളെ പ്രാപ്തരാക്കുവാനും അവർക്ക് ആത്മധൈര്യം പകരുവാനും ഇത് പോലെയുള്ള പോലുള്ള പരിപാടികൾക്ക് കൊണ്ട് കഴിയുമെന്ന് സംഘാടകര്‍ പറഞ്ഞു. 2015 ൽ ഡിസ്പാക്ക് രൂപീകരിക്കപ്പെട്ട ശേഷം നിരവധി പരിപാടികൾ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ചിട്ടുണ്ട്. പ്രശസത മജീഷ്യനും മോട്ടിവേറ്റ് സ്പീക്കറുമായ ഗോപിനാഥ് മുതുകാടിനെ സൗദിയിൽ എത്തിച്ചു കൊണ്ടായിരുന്നു തുടക്കം. അതിനു ശേഷം ഡൊ: രഞിത്കുമാര്‍, ഡൊ: അലക്സാണ്ടർ ജേക്കബ് എന്നിവരേയും ദമാമിലെത്തിക്കുവാന്‍ ഡിസ്പ്പാക്കിന്‌ കഴിഞ്ഞു.
ഫീസ് കുടിശ്ശിക വരുത്തിയ കുട്ടികളുടെ കുടിശ്ശിക തീർക്കുകയും ഒരോ വർഷവും നിരവധി കുട്ടികളെ സഹായിക്കുവാനും അവരുടെ പഠനം മുടങ്ങാതിരിക്കുവാനും കഴിഞ്ഞു. സാമ്പത്തിക ബുദ്ധിമുട്ട് മൂലം യൂണിഫോം വാങ്ങാൻ പോലും കഴിയാത്തവർക്ക് ആവശ്യമായ യൂണിഫോം എത്തിച്ച് നൽകുവാനും സംഘടനക്ക് കഴിഞ്ഞിട്ടുണ്ട്.
ഓരോ വർഷവും ഇക്കാമ പുതുക്കാൻ പോലും കഴിയാത്തവർ, സ്കുൾഫീ നല്‍കാന്‍ കഴിയാത്തവര്‍ നമുക്കിടയിൽ ഉണ്ട്. ആ യാഥാർത്യം മനസ്സിലാക്കി കുട്ടികളുടെ പ0നം മുടങ്ങാതിരിക്കുവാൻ ഡിസ്പാക്കിന്‍റെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് നിരവധി സേവന പരിപാടികള്‍ സംഘടിപ്പിക്കാന്‍ സാധിച്ചു. പാഠപുസ്തകങ്ങളുടെ പുനരുപയോഗം എന്ന ആശയം മുന്നോട്ട് വയ്ക്കുകയും പ്രധാനമാളുകളിൾ കേന്ദ്രീകരിച്ച് അത് ശേഖരിച്ച് വിതരണം ചെയ്യുവാനും കഴിഞ്ഞിട്ടുണ്ടെന്നും ഡിസ്പാക്ക് ഭാരവാഹികള്‍ വിശദീകരിച്ചു. വര്‍ത്താസമ്മേളനത്തില്‍ ഡിസ്പാക് പ്രസിഡന്‍റ് ഷഫീക് സി.കെ., ജന: സെക്രട്ടറി അഷ് റഫ് ആലുവ, പ്രോഗ്രാം കമ്മറ്റി കണ്‍ വീനര്‍ ഷമീം കാട്ടാക്കട, സബ് കമ്മറ്റി കണ്‍ വീനര്‍മാരായ താജു അയ്യാരില്‍, അനില്‍ കുമാര്‍ എന്നിവരും ജെര്‍ജീര്‍ റെസ്റ്റാറന്‍റ് എം ഡി താജുദ്ദീൻ ഫിറോസ്‌ ഖാൻ എന്നിവര്‍ പങ്കെടുത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

EDUCATION

പ്ലസ് ടു പരീക്ഷയിലും ഗള്‍ഫിലെ കുട്ടികള്‍ മികവ് പുലര്‍ത്തി

568 പേരാണ് ഇത്തവണ ഗള്‍ഫില്‍നിന്നും പ്ലസ് ടു പരീക്ഷയെഴുതിയത്.

Published

on

റസാഖ് ഒരുമനയൂര്‍

അബുദാബി: എസ്എസ്എല്‍സി പരീക്ഷാ ഫലത്തില്‍ അഭിമാന വിജയം നേടിയ ഗള്‍ഫിലെ കുട്ടികള്‍ പ്ലസ്ടു പരീക്ഷയിലും മികവ് പുലര്‍ത്തി. 568 പേരാണ് ഇത്തവണ ഗള്‍ഫില്‍നിന്നും പ്ലസ് ടു പരീക്ഷയെഴുതിയത്. ഇതില്‍ 500 പേര്‍ വിജയിച്ചു. 81പേര്‍ ഫുള്‍ എ പ്ലസ് നേടി.

അബുദാബി മോഡല്‍ സ്‌കൂളില്‍തന്നെയാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പ്ലസ് ടു പരീക്ഷയെഴുതിയത്. എഴുപത് പേര്‍ സയന്‍സ് വിഭാഗത്തിലും 55 പേര്‍ കൊമേഴ്‌സിലുമായി 125 പേരാണ് ഇത്തവണ ഇവിടെ പരീക്ഷയെഴുതിയത്.
പരീക്ഷയെഴുതിയ മുഴുവന്‍ പേരും പാസ്സായി. പരീക്ഷാ തലേന്നാള്‍ അപകടത്തില്‍ പെട്ടതുകൊണ്ട് ഒരുവിദ്യാര്‍ത്ഥിക്ക് പരീക്ഷയെഴുതാന്‍ കഴിഞ്ഞില്ല.

മുപ്പത്തിയെട്ടുപേര്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയാണ് മിന്നുന്ന വിജയം കരസ്ഥമാക്കിയത്. 1200ല്‍ 1196 മാര്‍ക്കുനേടി സയന്‍സ് വിഭാഗത്തില്‍ ലിയ റഫീഖ് യുഎഇയിലെ ഏറ്റവും മികച്ച വിജയം നേടി. ആശിത ഷാജിര്‍ 1195 മാര്‍ക്കോടെ രണ്ടാം സ്ഥാനവും 1194 മാര്‍ക്ക്‌നേടി ഷംന മൂന്നാം സ്ഥാനവും സ്വന്തമാക്കി.

ദുബൈ ന്യൂ ഇന്ത്യന്‍ മോഡല്‍ സ്‌കുളില്‍ പരീക്ഷയെഴുതിയ 109 പേരില്‍ 108 പപേരും വിജയിച്ചു. ഇതില്‍ 26 പേര്‍ എല്ലാവിഷയങ്ങൡും എ പ്ലസ് നേടി.

ദുബൈ ഗള്‍ഫ് മോഡല്‍ സ്‌കൂളില്‍ 104 പേര്‍ പരീക്ഷയെഴുതിയെങ്കിലും 68 പേര്‍ക്ക് മാ്ത്രമാണ് വിജയിക്കാനായത്.

ഉമ്മുല്‍ഖുവൈന്‍ ദി ഇംഗ്ലീഷ് സ്‌കൂളില്‍ 74 പേര്‍ പരീക്ഷക്കിരുന്നുവെങ്കിലും 59പേര്‍ക്കാണ് വിജയിക്കാനായത്. റാസല്‍ഖൈമ ഇന്ത്യന്‍ സ്‌കൂളില്‍ 62 പേരില്‍ 50 പേര്‍ പാസ്സായി. അല്‍ഐന്‍ നിംസില്‍ 23ല്‍ 19 പേര്‍ വിജയിച്ചു. ഫുജൈറയില്‍ 50 പേര്‍ പരീക്ഷയെഴുതി. 45 പേര്‍ പാസ്സായി.

Continue Reading

gulf

ഉനൈസ: കെഎംസിസി ഉനൈസ സെന്‍ട്രല്‍ കമ്മിറ്റി റംസാൻ റിലീഫ് ഫണ്ട് ഉദ്ഘാടനം നടത്തി

പത്തോളം സിഎച്ച് സെന്റെറുകള്‍ക്ക് ഓരോ സെന്ററുകളിലും 100 പാവപ്പെട്ട രോഗികള്‍ക്ക് ഡയാലിസിസ് ചെയ്യാനുള്ള സഹായത്തിനാണ് ഈവര്‍ഷത്തെ റംസാൻ റിലീഫ് ഫണ്ട് വിനിയോഗിക്കുന്നത്.

Published

on

ഉനൈസ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി,സി എച്ച് സെന്ററുകള്‍ക്കുള്ള റംസാൻ റിലീഫ് ഫണ്ട് വിതരണ ഉദ്ഘാടനം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പത്തോളം സിഎച്ച് സെന്റെറുകള്‍ക്ക് ഓരോ സെന്ററുകളിലും 100 പാവപ്പെട്ട രോഗികള്‍ക്ക് ഡയാലിസിസ് ചെയ്യാനുള്ള സഹായത്തിനാണ് ഈവര്‍ഷത്തെ റംസാൻ റിലീഫ് ഫണ്ട് വിനിയോഗിക്കുന്നത്.

പാണക്കാട് വെച്ച് നടന്ന പരിപാടിയില്‍ സൗദി കെഎംസിസി പ്രസിഡന്റ് കുഞ്ഞിമോന്‍ കാക്കിയ, ഉനൈസ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ജംഷീര്‍ മങ്കട കമ്മിറ്റി ഭാരവാഹികള്‍ മറ്റ് ഏരിയ കമ്മിറ്റി ഭാരവാഹികള്‍ പ്രസ്തുത പരിപാടിയില്‍ പങ്കെടുത്തു.

Continue Reading

gulf

ശൈഖ് തഹ്‌നൂന്‍ ബിന്‍ മുഹമ്മദ്: ബാബാ സായിദിന്റെ പ്രിയപ്പെട്ട ഹബീബ്‌ ; ചരിത്രത്തിനൊപ്പം നടന്ന കര്‍മ്മകുശലന്‍

ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍നഹ്‌യാന്‍ ഭരണാധികാരിയായി സ്ഥാനമേറ്റപ്പോള്‍ അബുദാബിയുടെ കിഴക്കന്‍ പ്രവിശ്യയും ബാബാ സായിദിന്റെ ജന്മഗേഹം ഉള്‍പ്പെടുന്ന അല്‍ഐനിന്റെ ചുമതല നല്‍കിയത് ശൈഖ് തഹ്‌നൂന്‍ ബിന്‍ മുഹമ്മദിനെയായിരുന്നു.

Published

on

റസാഖ് ഒരുമനയൂര്‍

അബുദാബി: അന്തരിച്ച ശൈഖ് തഹ് നൂന്‍ ബിന്‍ മുഹമ്മദ് അല്‍ നഹ്‌യാന്‍ യുഎഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്റെ പ്രിയപ്പെട്ട ഹബീബ്‌  ചരിത്രത്തോടൊപ്പം നടന്ന കര്‍മ്മകുശലനുമായിരുന്നു.

ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍നഹ്‌യാന്‍ ഭരണാധികാരിയായി സ്ഥാനമേറ്റപ്പോള്‍ അബുദാബിയുടെ കിഴക്കന്‍ പ്രവിശ്യയും ബാബാ സായിദിന്റെ ജന്മഗേഹം ഉള്‍പ്പെടുന്ന അല്‍ഐനിന്റെ ചുമതല നല്‍കിയത് ശൈഖ് തഹ്‌നൂന്‍ ബിന്‍ മുഹമ്മദിനെയായിരുന്നു. അത് തന്റെ മരണംവരെയും വിശ്വസ്ഥതയോടെ അദ്ദേഹം കൊണ്ടുനടന്നു.

ഭരണതന്ത്രജ്ഞനും സരസനുമായിരുന്നു. എല്ലാവരുമായും സ്‌നേഹവും സൗഹൃദവും പങ്കുവെക്കുന്നതില്‍ അദ്ദേഹം പ്രത്യേകം താല്‍പര്യം കാട്ടിയിരുന്നു.
്അബുദാബി ഏക്‌സിക്യൂട്ടീവ് കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍, അബുദാബി നാഷണല്‍ ഓയില്‍ കമ്പനി (അഡ്‌നോക്) ചെയര്‍മാന്‍, സുപ്രിം പെട്രോളിയം കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.

1942ല്‍ അല്‍ഐനിലാണ് ജനനം. 2024 മെയ് 1ന് ഈ ലോകത്തോട് വിട പറയുന്നതുവരെ സ്‌നേഹവും സൗഹൃദവും കാത്തുസൂക്ഷിക്കുന്നതില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തി. നിരവധി ഇന്ത്യക്കാരുമായി അദ്ദേഹം അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.

Continue Reading

Trending