kerala
പി.ശാദുലിയുടെയും എ.യൂനുസ് കുഞ്ഞിന്റെയും മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി എം.പി അബ്ദുസ്സമദ് സമദാനി
രാഷ്ട്രീയ രംഗത്ത് മാത്രമല്ല, സാമൂഹികവും സാമുദായികവുമായ വിവിധ മേഖലകളില്‍ അന്ത്യം വരെയും സജീവമായിരുന്നു രണ്ടുപേരെന്നും സമദാനി പറഞ്ഞു.
ന്യൂ ഡല്‍ഹി: മുസ്ലിം ലീഗ് നേതാക്കളായ പി.ശാദുലിയുടെയും എ.യൂനുസ് കുഞ്ഞിന്റെയും മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി ഡോ. അബ്ദുസ്സമദ് സമദാനി എം.പി. വേര്‍പാട് ഏറെ ദു:ഖകരമാണ്. രാഷ്ട്രീയ രംഗത്ത് മാത്രമല്ല, സാമൂഹികവും സാമുദായികവുമായ വിവിധ മേഖലകളില്‍ അന്ത്യം വരെയും സജീവമായിരുന്നു രണ്ടുപേരെന്നും , സമദാനി പറഞ്ഞു. വിദ്യാര്‍ത്ഥിജീവിതകാലത്ത് തന്നെ പൊതുരംഗത്തേക്ക് വന്ന പി.ശാദുലി സാഹിബ് നദാപുരം നാടിന്റെ മികവുറ്റ സംഭാവനയാണ്. എഴുത്തും പ്രസംഗവും സംഘാടനവുമെല്ലാം അദ്ദേഹത്തിന്റെ ജീവിത ഭാവങ്ങളായി ശോഭിക്കുകയുണ്ടായി. രാഷ്ട്രീയ പ്രവര്‍ത്തനത്തോടൊപ്പം സാമൂഹിക, സാംസ്കാരിക സംരംഭങ്ങളിലും അദ്ദേഹം സജീവ പങ്കാളിത്തം വഹിച്ചവെന്നും സമദാനി പറഞ്ഞു.
എ.യൂനുസ് കുഞ്ഞ് സാഹിബിന്റെ വേര്‍പാട് ഏറെ ദു:ഖകരമാണ്. സാഹിബിന്റെ വിയോഗം ആ രംഗങ്ങളില്‍ ശൂന്യതയും നഷ്ടവും സൃഷ്ടിക്കും. ദക്ഷിണ കേരളത്തിന്റെ സമുന്നതരായ രാഷ്ട്രീയ നേതാക്കളില്‍ പ്രമുഖനായിരുന്ന യൂനുസ് കുഞ്ഞ് സാഹിബ് ഒട്ടേറെ സാമൂഹിക സേവന സംരംഭങ്ങള്‍ക്ക് നേതൃത്വം നല്കി. ചെറുപ്പം മുതലേ മുസ്ലിം ലീഗിന്റെ പ്രവര്‍ത്തന രംഗത്തേക്ക് പ്രവേശിച്ച അദ്ദേഹം വിദ്യാഭ്യാസ രംഗത്തും സേവനങ്ങള്‍ അര്‍പ്പിക്കുകയുണ്ടായി. ദക്ഷിണ കേരളത്തിലെ മഹല്ലുകളുടെ ക്ഷേമത്തിനും ഏകീകരണത്തിനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളുടെ മുന്‍നിരയിലും അദ്ദേഹം സജീവമായിരുന്നു. സമുദായ മൈത്രി കാത്തു സൂക്ഷിക്കുന്നതിനും സാമൂഹിക സമാധാനം ഉറപ്പ് വരുത്തുന്നതിനും വേണ്ടി അദ്ദേഹം ശക്തമായി നിലകൊണ്ടു, സമദാനി പറഞ്ഞു.
കൊല്ലം ജില്ലയുടെയും നഗരത്തിന്റെയും എല്ലാമെല്ലാമായിരുന്ന യൂനുസ് കുഞ്ഞ് സാഹിബ് അക്ഷരാര്‍ത്ഥത്തില്‍ ഒരു കൊല്ലത്തുകാരനായിരുന്നു. കൊല്ലത്തിന്റെ സാമൂഹിക, രാഷ്ട്രീയ ചിത്രങ്ങള്‍ അദ്ദേഹത്തെ കൂടാതെ പൂര്‍ണ്ണമാകുമായിരുന്നില്ല. തന്റെ പ്രദേശത്തിന്റെ യഥാര്‍ത്ഥ സന്തതിയായിരുന്ന അദ്ദേഹം അവിടത്തെ നേതാവുമായിത്തീര്‍ന്നു. വ്യക്തിബന്ധങ്ങളില്‍ സൗഹൃദം പടര്‍ത്തിയ അദ്ദേഹത്തിന്റെ സാമിപ്യ സമ്പര്‍ക്കങ്ങള്‍ ഹൃദ്യമായാരുന്നെന്നും സമദാനി വ്യക്തമാക്കി. ഒരിക്കല്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനായി കൊല്ലത്ത് പോയപ്പോള്‍ അവിടെ താമസിച്ച് കാലത്ത് കൊല്ലം കടപ്പുറത്ത് അദ്ദേഹത്തോടൊപ്പം ഓടിയത് മറക്കാനാവാത്ത അനുഭവമാണ്. നിയമസഭാംഗം എന്ന നിലയിലും സഭയിലും മണ്ഡലത്തിലും സജീവ സാന്നിദ്ധ്യമായിരുന്നു യൂനുസ് കുഞ്ഞ് സാഹിബ് എന്നും സമദാനി പറഞ്ഞു.
kerala
മലപ്പുറത്ത് കരടി ആക്രമണം: ആദിവാസി യുവാവിന് പരിക്ക്
ചെറുപുഴ വള്ളികെട്ട് ഉന്നതിയിലെ കീര (50) നെയാണ് ആക്രമിച്ചത്.
മലപ്പുറം കരുളായിയില്‍ കരടി ആക്രമണത്തില്‍ ആദിവാസി യുവാവിന് ഗുരുതരമായി പരിക്കേറ്റു. ചെറുപുഴ വള്ളികെട്ട് ഉന്നതിയിലെ കീര (50) നെയാണ് ആക്രമിച്ചത്. സംഭവസമയത്ത് അപ്രതീക്ഷിതമായി നേരിട്ടുവന്ന കരടി കീരയുടെ കാലിന് കടിയേല്‍പ്പിച്ചതാണ് പരിക്ക് ഗുരുതരമാകാന്‍ കാരണം. പരിക്കേറ്റ യുവാവിനെ ഉടന്‍ തന്നെ നാട്ടുകാര്‍ രക്ഷപ്പെടുത്തി നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്ത് കരടികളുടെ സാന്നിധ്യം വര്‍ധിക്കുന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ ആശങ്കയിലാണ്. വനവകുപ്പ് അധികാരികള്‍ സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
kerala
ബിഎല്‍ഒയെ മര്‍ദിച്ച സംഭവം; കാസര്‍കോട് സിപിഎം ലോക്കല്‍ സെക്രട്ടറി റിമാന്‍ഡില്‍
സിപിഎം ലോക്കല്‍ സെക്രട്ടറിയും പഞ്ചായത്തംഗവുമായ എ. സുരേന്ദ്രനെയാണ് ദേലമ്പാടി പഞ്ചായത്ത് എട്ടാം വാര്‍ഡിലെ ബൂത്ത് ലെവല്‍ ഓഫീസറായ പി. അജിത്തിന് മര്‍ദ്ദനമേറ്റ കേസില്‍ റിമാന്റ് ചെയ്തത്.
കാസര്‍കോട് ബിഎല്‍ഒയെ മര്‍ദിച്ച സംഭവത്തില്‍ സിപിഎം ലോക്കല്‍ സെക്രട്ടറി റിമാന്‍ഡില്‍. സിപിഎം ലോക്കല്‍ സെക്രട്ടറിയും പഞ്ചായത്തംഗവുമായ എ. സുരേന്ദ്രനെയാണ് ദേലമ്പാടി പഞ്ചായത്ത് എട്ടാം വാര്‍ഡിലെ ബൂത്ത് ലെവല്‍ ഓഫീസറായ പി. അജിത്തിന് മര്‍ദ്ദനമേറ്റ കേസില്‍ റിമാന്റ് ചെയ്തത്. എസ്ഐആര്‍ ക്യാമ്പിനിടെയുണ്ടായ വിഷയത്തില്‍ ബിഎല്‍ഒയെ മര്‍ദ്ദിച്ചെന്നാണ് പരാതി. സിപിഎം പാണ്ടി ലോക്കല്‍ സെക്രട്ടിയാണ് സുരേന്ദ്രന്.
ജില്ലാ കളക്ടറുടെ നിര്‍ദേശ പ്രകാരം ആദൂര്‍ പൊലീസാണ് കേസെടുത്തത്. ദേലംപാടി പഞ്ചായത്ത് പയറടുക്ക ബൂത്തിലെ ബിഎല്‍ഒ അജിത്തിന് നേരെയാണ് കയ്യേറ്റം ഉണ്ടായത്. പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനാണ് സുരേന്ദ്രന്.
kerala
കണ്ണിമല വളവില്‍ ശബരിമല തീര്‍ത്ഥാടക ബസ് അപകടത്തില്‍പെട്ടു
ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം.
കോട്ടയം: എരുമേലി റൂട്ടിലെ കണ്ണിമല വളവില്‍ ശബരിമല തീര്‍ത്ഥാടക ബസ് പുലര്‍ച്ചെ അപകടത്തില്‍പെട്ട് അഞ്ചുപേര്‍ക്ക് പരിക്ക് സംഭവിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. തമിഴ്നാട് സ്വദേശികള്‍ സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം വിട്ട് വളവിലെ ക്രാഷ് ബാരിയറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസ് കുഴിയിലേക്ക് മറിയുന്ന തരത്തിലേക്ക് ചെന്നെങ്കിലും അവസാന നിമിഷം ബാരിയര്‍ പിന്താങ്ങിയതിനാല് വലിയ ദുരന്തം ഒഴിവായി. ബസിലുണ്ടായിരുന്ന അഞ്ച് തീര്‍ഥാടകര്‍ക്ക് ലഘു പരിക്കുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കണ്ണിമല വളവില്‍ നിരന്തരം അപകടങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ പോലീസ് ഇറക്കം ആരംഭിക്കുന്നതിന് മുന്‍പ് മുന്നറിയിപ്പുകള്‍ നല്‍കാറുണ്ട്. എന്നാല്‍ അമിതവേഗവും അശ്രദ്ധയും തുടര്‍ച്ചയായി അപകടങ്ങള്‍ക്ക് വഴിവയ്ക്കുന്നതായി അധികൃതര്‍ പറയുന്നു.
-
News2 days agoമുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് കൊല്ലപ്പെട്ടെന്ന് അഭ്യൂഹം; പ്രതികരിക്കാതെ ജയില്‍ അധികൃതര്‍
-
kerala2 days agoആരോഗ്യ പ്രശ്നം; വേടനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു
-
kerala19 hours agoലേബര്‍ കോഡും പിഎം ശ്രീ പോലെ എല്‍ഡിഎഫിലറിയിക്കാതെ ഒളിച്ചുകടത്തി; വി.ഡി സതീശന്
-
kerala21 hours agoപാലക്കാട് തെരുവുനായ ആക്രമണത്തില്‍ നാലുവയസ്സുകാരന് ഗുരുതര പരിക്ക്
-
india3 days agoപരീക്ഷാഫലത്തെ തുടര്‍ന്ന് ഹൈദരാബാദില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു
-
india3 days agoഉത്തര്‍പ്രദേശില്‍ വീണ്ടും ബിഎല്‍ഒ ആത്മഹത്യ; രണ്ടാഴ്ചയ്ക്കിടെ ആറാമത്തെ സംഭവം
-
kerala21 hours agoഅറസ്റ്റിലായ യുവതിയെ പീഡിപ്പിച്ചു; ഡിവൈഎസ്പിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് സിഐയുടെ ആത്മഹത്യാക്കുറിപ്പ്
-
kerala2 days ago‘തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഐപിഎസ് വേണ്ട’; ബിജെപി സ്ഥാനാർഥി ആർ ശ്രീലേഖക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ

