Connect with us

kerala

30 മണിക്കൂറിന് മുകളിലായി യുവാവ്‌ മലയിടുക്കില്‍; രക്ഷാപ്രവര്‍ത്തനം ഇന്ന് പുലര്‍ച്ചെ ആരംഭിക്കും

രാത്രി ഹെലികോപ്റ്റര്‍യാത്ര അസാധ്യമായ സാഹചര്യത്തിലാണ് രക്ഷാപ്രവര്‍ത്തനം അടുത്ത ദിവസത്തേക്ക് മാറ്റിയത്.

Published

on

പാലക്കാട്: മലമ്പുഴ മലയിടുക്കില്‍ അകപ്പെട്ട യുവാവിനെ രക്ഷപ്പെടുത്താന്‍ കരസേനയെത്തി.  ആര്‍. ബാബു എന്ന മലമ്പുഴ ചെറാട് സ്വദേശി എലിച്ചിരം കുറുമ്പാച്ചി മലയില്‍നിന്ന് കാല്‍വഴുതി വീണ് മലയിടുക്കില്‍ അകപ്പെടുകയായിരുന്നു. 30 മണിക്കൂറായി ഭക്ഷവും വെള്ളവും ഇല്ലാത്തെയാണ്‌ 23കാരന്‍ മലയിടുക്കില്‍ കഴിയുന്നത്.

11 പേരടങ്ങുന്ന സംഘമാണ് തമിഴ്‌നാട് വെല്ലിങ്ടണില്‍ നിന്ന് പാലക്കാട്ടേക്ക് തിരിച്ചത്. അത്യാധുനിക സംവിധാനങ്ങളോടുകൂടിയ ഹെലികോപ്റ്ററും നാവികസേനാ ഉദ്യോഗസ്ഥരും ഉണ്ടാകും. രക്ഷാപ്രവര്‍ത്തനം ഇന്ന് പുലര്‍ച്ചെ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
രാത്രി ഹെലികോപ്റ്റര്‍യാത്ര അസാധ്യമായ സാഹചര്യത്തിലാണ് രക്ഷാപ്രവര്‍ത്തനം അടുത്ത ദിവസത്തേക്ക് മാറ്റിയത്.

മുഖ്യമന്ത്രി പിണറായി വിജയനാണ് കരസേനയുടെ സഹായം ആവശ്യപ്പെട്ടത്. ഹെലികോപ്റ്റര്‍ ഉപയോഗപ്പെടുത്തി രക്ഷിക്കാനാകുമെന്നായിരുന്നു ആദ്യം പ്രതീക്ഷിച്ചിരുന്നത്. പക്ഷേ ആ ശ്രമം വിഫലമായി. പാറകള്‍ നിറഞ്ഞ പ്രദേശത്ത് ഹെലികോപ്റ്റര്‍ ഇറക്കാന്‍ സാധിച്ചിരുന്നില്ല. പ്രദേശവാസികളും ഫയര്‍ഫോഴ്‌സും ആദ്യഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും യുവാവിനെ രക്ഷിക്കാനായില്ല.
ഇതിന് പിന്നാലെയാണ് മൂന്ന് സംഘങ്ങളായി ചെന്ന വനംവകുപ്പ്, ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ ശ്രമം നടത്തിയത്. ഇന്നലെ രാവിലെ തൊട്ട് 21 അംഗ എന്‍.ഡി.ആര്‍.എഫ് സംഘം രക്ഷാപ്രവര്‍ത്തനത്തിനെത്തിയിരുന്നു. കോസ്റ്റ്ഗാര്‍ഡിന്റെ ഹെലികോപ്ടര്‍ ഇതിന് പിന്നാലെയെത്തി.
കോസ്റ്റ് ഗാര്‍ഡിന്റെ കീഴില്‍ രക്ഷാപ്രവര്‍ത്തനം ശക്തമായിരുന്നെങ്കിലും  രക്ഷിക്കാനായില്ല. ഭക്ഷണവും വെള്ളവും നല്‍കാനുള്ള  ശ്രമമാണ് രക്ഷാപ്രവര്‍ത്തകര്‍ ആദ്യം ആരംഭിച്ചത്. പക്ഷേ ആ ശ്രമം വിഫലമായി.

തിങ്കളാഴ്ചയാണ് ബാബുവും തന്റെ മൂന്ന് സുഹൃത്തുക്കളും ചേര്‍ന്ന് മല കയറിയത്. കാല്‍വഴുതിയാണ് ബാബു കൊക്കയിലേക്ക് വീണത്.ഉച്ച 12 മണിയോടെയാണ് സംഭവം നടന്നത്. ഒപ്പമുണ്ടായിരുന്ന സഹൃത്തുക്കള്‍ ബാബുവിനെ രക്ഷിക്കാനായി ശ്രമം നടത്തിയിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ബൈക്കും കാറും കൂട്ടിയിടിച്ച് 18കാരൻ മരിച്ചു

ഞായറാഴ്ച രാവിലെ വേങ്ങര കുന്നുംപുറം യാറത്തും പടിയിൽ ആണ് അപകടം.

Published

on

ബൈക്കും കാറും കൂട്ടിയിടിച്ച് 18 കാരൻ മരിച്ചു. ഞായറാഴ്ച രാവിലെ വേങ്ങര കുന്നുംപുറം യാറത്തും പടിയിൽ ആണ് അപകടം. എ.ആർ നഗർ സ്വദേശി ഹിഷാം അലി ആണ് മരിച്ചത്.

കാറും ഹിഷാം സഞ്ചരിച്ചിരുന്ന പൾസർ ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകായിരുന്നു. അപകടത്തിൽ ഹിഷാമിനൊപ്പം ബൈക്കിലുണ്ടായിരുന്ന കുട്ടിക്ക് പരിക്കേറ്റു. ഹിഷാം അലിയുടെ മൃതദേഹം തിരൂരങ്ങാടിയിലെ ഗവ.ആശുപത്രിയിൽ മോർച്ചറിയിൽ. പരിക്കേറ്റ കുട്ടിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Continue Reading

kerala

ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി ഡൽഹി എയർപോർട്ടിൽ നിന്ന് പൊലീസ് പിടികൂടിയ പ്രതി രക്ഷപ്പെട്ടു

പോക്‌സോ കേസിലെ പ്രതി വടശ്ശേരിക്കര സ്വദേശി സച്ചിന്‍ രവിയാണ് പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്. 

Published

on

പോക്‌സോ കേസ് പ്രതി പൊലീസിന്റെ കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയി. ലുക്കൗട്ട് നോട്ടീസ് ഇറക്കി പിടികൂടിയ പ്രതിയാണ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടത്. പോക്‌സോ കേസിലെ പ്രതി വടശ്ശേരിക്കര സ്വദേശി സച്ചിന്‍ രവിയാണ് പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്.

ഡല്‍ഹി എയര്‍പോര്‍ട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്ത് കേരളത്തിലേക്ക് കൊണ്ടു വരുന്ന വഴി തമിഴ്‌നാട്ടിലെ കാവേരി പട്ടണത്തില്‍ വെച്ചാണ് പ്രതി രക്ഷപ്പെട്ടത്. പത്തനംതിട്ട സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസ് പ്രതിയാണ് ഇയാള്‍.

വിദേശത്തു നിന്നെത്തിയ പ്രതിയെ വിമാനത്താവളത്തില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റണമെന്ന ആവശ്യം ചൂണ്ടിക്കാട്ടി പ്രതി കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടു എന്നാണ് പൊലീസ് പറയുന്നത്. പ്രതിയെ കണ്ടെത്താന്‍ തമിഴ്‌നാട് പൊലീസും തിരച്ചില്‍ ആരംഭിച്ചു.

Continue Reading

kerala

ഡ്രൈവിംഗ് ടെസ്റ്റുകള്‍ നാളെ പുനരാരംഭിക്കും

ഗതാഗതവകുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചർച്ചയിലൂടെ പരിഹരിച്ചെങ്കിലും സാങ്കേതിക തകരാറിനെ തുടർന്ന് സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ പൂർണമായും പുനരാരംഭിക്കാൻ സാധിച്ചിരുന്നില്ല.

Published

on

ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ് പരിഷ്്കരണത്തിനെതിരേ ഡ്രൈവിംഗ് സ്കൂള്‍ ഉടമകള്‍ നടത്തിയ ബഹിഷ്കരണ സമരത്തെ തുടർന്ന് അനിശ്ചിതകാലമായി മുടങ്ങിയ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റുകള്‍ നാളെ പൂർണതോതില്‍ പുനരാരംഭിക്കും.

ഗതാഗതവകുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചർച്ചയിലൂടെ പരിഹരിച്ചെങ്കിലും സാങ്കേതിക തകരാറിനെ തുടർന്ന് സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ പൂർണമായും പുനരാരംഭിക്കാൻ സാധിച്ചിരുന്നില്ല. സാരഥി സോഫ്റ്റ്‌വേയറിലെ തകരാർ മൂലമായിരുന്നു ഇത്.

നാളെയോടെ സങ്കേതിക തകരാർ പൂർണമായും പരിഹരിച്ച്‌ ഡ്രൈവിംഗ് ടെസ്റ്റുകള്‍ പുനരാരംഭിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് മോട്ടോർ വാഹന വകുപ്പ്.

Continue Reading

Trending