Connect with us

india

ഗോവ,ഉത്തരാഖണ്ഡ്,യു.പി:രണ്ടാം ഘട്ടം;നാളെ ബൂത്തിലേക്ക്

ഗോവ, ഉത്തരാഖണ്ഡ് നിയമസഭകളിലേക്കും ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിനുമുള്ള പരസ്യ പ്രചാരണത്തിന് കൊടിയിറങ്ങി. യു.പിയിലെ 55 മണ്ഡലങ്ങളിലേക്കും ഗോവയിലെ 40 സീറ്റുകളിലേക്കും ഉത്തരാഖണ്ഡിലെ 70 മണ്ഡലങ്ങളിലേക്കും 14നാണ് വോട്ടെടുപ്പ്.

Published

on

ന്യൂഡല്‍ഹി: ഗോവ, ഉത്തരാഖണ്ഡ് നിയമസഭകളിലേക്കും ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിനുമുള്ള പരസ്യ പ്രചാരണത്തിന് കൊടിയിറങ്ങി. യു.പിയിലെ 55 മണ്ഡലങ്ങളിലേക്കും ഗോവയിലെ 40 സീറ്റുകളിലേക്കും ഉത്തരാഖണ്ഡിലെ 70 മണ്ഡലങ്ങളിലേക്കും 14നാണ് വോട്ടെടുപ്പ്.

യു.പിയില്‍ കര്‍ഷക പ്രതിഷേധം നിലനില്‍ക്കുന്ന പടിഞ്ഞാറന്‍ യുപിയിലെ വോട്ടെടുപ്പിന് ശേഷം രണ്ടാംഘട്ടത്തിലേക്ക് എത്തുമ്പോള്‍ എസ്പിക്കും ബിജെപിക്കും ചങ്കിടിപ്പ് ഏറുകയാണ്. 9 ജില്ലകളിലെ 55 സീറ്റുകളിലേക്കായി 586 സ്ഥാനാര്‍ത്ഥികളാണ് രണ്ടാം ഘട്ടത്തില്‍ മത്സര രംഗത്തുള്ളത്. രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ ന്യൂനപക്ഷ വോട്ടുകള്‍ നിര്‍ണായകമാണ്. രണ്ടാഘട്ടവും യാദവ ശക്തികേന്ദ്രങ്ങള്‍ ഉള്‍പ്പെടുന്ന മൂന്നാം ഘട്ടത്തിലും പരമാവധി സീറ്റ് പിടിച്ചെടുക്കുകയാണ് അഖിലേഷ് യാദവിന്റെ എസ്.പി ലക്ഷ്യമിടുന്നത്. ഭരണം തിരിച്ചു പിടിക്കാന്‍ ആദ്യ മൂന്ന് ഘട്ടങ്ങള്‍ അതീവ നിര്‍ണായകമാണ് എസ്.പിക്ക്. ബി.ജെ.പി തൂത്തു വാരിയ 2017 ല്‍ ഭരണവിരുദ്ധ വികാരത്തിനിയിലും 15 സീറ്റ് നേടാന്‍ രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന മേഖലകളില്‍ സമാജ്‌വാദി പാര്‍ട്ടിക്ക് കഴിഞ്ഞിരുന്നു. ദളിത,് ഒബിസി വിഭാഗങ്ങളിലെയും ന്യൂനപക്ഷ വിഭാഗങ്ങളിലെ പിന്തുണ സമാജ്‌വാദി പാര്‍ട്ടിക്ക് ഉറപ്പിക്കാനായോയെന്ന് രണ്ട്, മൂന്ന് ഘട്ട വോട്ടെടുപ്പോടെ വ്യക്തമാവും.

40 അംഗ ഗോവ നിയമസഭയിലേക്ക് ഒറ്റഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പില്‍ 301 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനുമിടയില്‍ ഭരണം നഷ്ടമായ കോണ്‍ഗ്രസിന് ഇത്തവണ ഗോവയില്‍ അഭിമാന പോരാട്ടമാണ്. ഭരണ കക്ഷിയായ ബി.ജെ.പിക്ക് പാളയത്തിലെ പടയാണ് വലിയ ഭീഷണി ഉയര്‍ത്തുന്നത്. പുതുതായി സംസ്ഥാനത്തേക്ക് ചുവടുറപ്പിക്കാനെത്തിയ ആംആദ്മി പാര്‍ട്ടിയും തൃണമൂല്‍ കോണ്‍ഗ്രസും എത്ര കണ്ട് വിജയിക്കുമെന്നതും ഈ തിരഞ്ഞെടുപ്പ് ഫലം നിര്‍ണായകമാക്കും. 70 അംഗ ഉത്തരാഖണ്ഡ് നിയമസഭയിലേക്ക് 14ന് നടക്കുന്ന വോട്ടെടുപ്പില്‍ 632 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. ഒന്നില്‍ കൂടുതല്‍ തവണ സംസ്ഥാനത്ത് തുടര്‍ച്ചയായി ഒരു കക്ഷിക്കും ഭരണം ലഭിച്ചിട്ടില്ലെന്നതും പാര്‍ട്ടിയ്ക്കകത്തെ ഗ്രൂപ്പിസവും സംസ്ഥാനത്ത് ഭരണ കക്ഷിയായ ബി.ജെ.പിയെ കുഴക്കുന്നുണ്ട്.

അതേ സമയം കഴിഞ്ഞ തവണ തങ്ങളില്‍ നിന്നും വിട്ടുപോയ പലരും തിരഞ്ഞെടുപ്പിന് മുമ്പേ തിരിച്ചെത്തിയതോടെ വര്‍ധിത ആത്മി വിശ്വാസത്തോടെയാണ് സംസ്ഥാനത്ത് കോണ്‍ഗ്രസ് മത്സരിക്കുന്നത്. മിക്ക തിരഞ്ഞെടുപ്പ് സര്‍വേകളും കോണ്‍ഗ്രസും ബി. ജെ.പിയും ഒപ്പത്തിനൊപ്പമാണ് സംസ്ഥാനത്തെന്ന പ്രവചനമാണ് നടത്തുന്നത്. കോണ്‍ഗ്രസ് പ്രചാരണത്തിന് രാഹുലും പ്രിയങ്കയുമാണ് മൂന്നിടങ്ങളിലും ചുക്കാന്‍ പിടിച്ചതെങ്കില്‍ ബി.ജെ.പിക്കായി പ്രധാനമന്ത്രി മോദി, അമിത് ഷാ എന്നിവര്‍ക്കു പുറമെ കേന്ദ്ര മന്ത്രിമാരുടെ വന്‍പട തന്നെ സംസ്ഥാനങ്ങളില്‍ പ്രചാരണത്തിനെത്തിയിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

അദാനി, ഇലക്ടറല്‍ ബോണ്ട് എന്നിവയില്‍ ഉത്തരമില്ല, ആ ഭയമാണ് മോദി സംവാദത്തിന് വരാത്തതിന്റെ കാരണം: രാഹുല്‍ ഗാന്ധി

‘പ്രധാനമന്ത്രി തന്റെ പ്രിയപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍ക്ക് നിര്‍ത്താതെ അഭിമുഖങ്ങള്‍ നല്‍കുന്നുണ്ട്. പക്ഷെ അദ്ദേഹം ഞാനുമായി സംവാദത്തിന് വരാന്‍ തയ്യാറാകുന്നില്ല. കാരണം എന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ കഴിയില്ലെന്ന് അദ്ദേഹത്തിന് അറിയാം,’ രാഹുല്‍ ഗാന്ധി പറഞ്ഞു. 

Published

on

പ്രധാനമന്ത്രി നരേന്ദ്ര മോദി താനുമായി സംവാദത്തിന് തയ്യാറാവാത്തതില്‍ വീണ്ടും വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അദാനിയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കും തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ എങ്ങനെ ദുരുപയോഗം ചെയ്തു എന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കാന്‍ മോദിക്ക് സാധിക്കില്ല. അതാണ് സംവാദത്തിന് വരാന്‍ തയ്യാറാവാത്തതിന്റെ കാരണമെന്ന് രാഹുല്‍ പറഞ്ഞു.

‘പ്രധാനമന്ത്രി തന്റെ പ്രിയപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍ക്ക് നിര്‍ത്താതെ അഭിമുഖങ്ങള്‍ നല്‍കുന്നുണ്ട്. പക്ഷെ അദ്ദേഹം ഞാനുമായി സംവാദത്തിന് വരാന്‍ തയ്യാറാകുന്നില്ല. കാരണം എന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ കഴിയില്ലെന്ന് അദ്ദേഹത്തിന് അറിയാം,’ രാഹുല്‍ ഗാന്ധി പറഞ്ഞു. അദാനി, അംബാനി എന്നിവരില്‍ നിന്ന് കോണ്‍ഗ്രസിന് ധാരാളം പണം ലഭിക്കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചിരുന്നു. പക്ഷെ അത് അന്വേഷിക്കാന്‍ അദ്ദേഹം ധൈര്യപ്പെടുന്നില്ലെന്നും രാഹുല്‍ പറഞ്ഞു.
‘പധാനമന്ത്രിയുമായി എപ്പോള്‍ വേണമെങ്കിലും എവിടെ വേണമെങ്കിലും ഞാന്‍ സംവാദത്തിന് തയ്യാറാണ്. പക്ഷെ അദ്ദേഹം വരില്ലെന്ന് എനിക്ക് ഉറപ്പാണ്. മോദിയോട് ഞാന്‍ ചോദിക്കുന്ന ആദ്യത്തെ ചോദ്യം അദാനിയുമായുള്ള അദ്ദേഹത്തിന്റെ ബന്ധമെന്താണെന്നാണ്. ഇലക്ടറല്‍ ബോണ്ടുകളെ കുറിച്ചും ഞാന്‍ അദ്ദേഹത്തോട് ചോദിക്കും,’ രാഹുല്‍ ഗാന്ധി പറഞ്ഞു. ഈ രണ്ട് ചോദ്യങ്ങള്‍ക്കും മോദി ഉത്തരം നല്‍കിയാല്‍ മാത്രമേ സംവാദം അവസാനിപ്പിക്കുള്ളൂ എന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദല്‍ഹിയില്‍ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ദല്‍ഹിയിലെ
ഏഴ് ലോക്‌സഭാ സീറ്റുകളിലും ഇന്ത്യാ സഖ്യത്തിന്റെ വിജയം ഉറപ്പാക്കണമെന്നും രാഹുല്‍ പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിച്ചു.

Continue Reading

india

വീണ്ടും വിദ്വേഷ പരാമര്‍ശം; മോദി സര്‍ക്കാരിന് കീഴില്‍ മദ്രസകളല്ല കോളേജുകളാണ് വേണ്ടത്: ഹിമന്ത ബിശ്വ ശര്‍മ

ബീഹാറിലെ മുസാഫര്‍പൂര്‍, സിവാന്‍, ബക്‌സര്‍ എന്നീ ലോക്സഭാ മണ്ഡലങ്ങളിലെ ബി.ജെ.പി പ്രചരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അസം മുഖ്യമന്ത്രി.

Published

on

വിദ്വേഷ പരാമര്‍ശം തുടര്‍ക്കഥയാക്കി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് കീഴില്‍ മദ്രസകളല്ല വേണ്ടതെന്നും ആധുനിക കോളേജുകളാണെന്നും ഹിമന്ത പറഞ്ഞു. ബീഹാറിലെ മുസാഫര്‍പൂര്‍, സിവാന്‍, ബക്‌സര്‍ എന്നീ ലോക്സഭാ മണ്ഡലങ്ങളിലെ ബി.ജെ.പി പ്രചരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അസം മുഖ്യമന്ത്രി.

‘മോദി ജിയുടെ പുതിയ ഇന്ത്യക്ക് മദ്രസകളല്ല വേണ്ടത്. ഡോക്ടര്‍മാരെയും എഞ്ചിനീയര്‍മാരെയും സൃഷ്ടിക്കുന്ന ആധുനിക സ്‌കൂളുകളും കോളേജുകളുമാണ്. അല്ലാതെ മദ്രസകളില്‍ നിന്നുള്ള മൗലവികളെയല്ല,’ എന്നാണ് ഹിമന്ത പറഞ്ഞത്. ഇന്ത്യയുടെ അവിഭാജ്യ ഘടകമായ പാക് അധിനിവേശ കാശ്മീര്‍ രാജ്യത്തേക്ക് തിരികെയെത്തുമെന്ന് എന്‍.ഡി.എ ഉറപ്പാക്കുമെന്നും അസം മുഖ്യമന്ത്രി പറഞ്ഞു.

‘രാഹുല്‍ ഗാന്ധിയും ലാലു പ്രസാദ് യാദവും രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠയില്‍ പങ്കെടുത്തില്ല. രാം ലല്ലയെ വീണ്ടും കൂടാരത്തിലേക്ക് അയക്കാനാണ് അവര്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ അതിന് ഞങ്ങള്‍ സമ്മതിക്കില്ല,’ ഹിമന്ത പറയുകയുണ്ടായി.രാഹുല്‍ ഗാന്ധിയ്ക്ക് ഒരു കാലത്തും ഇന്ത്യയുടെ പ്രധാനമന്ത്രി ആകാന്‍ സാധിക്കില്ല. ഒരുപക്ഷെ പാക്കിസ്ഥാനിലെ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് പ്രധാനമന്ത്രിയാകാം. രാഹുലും കോണ്‍ഗ്രസും പ്രീണന രാഷ്ട്രീയത്തിലേക്ക് മാറിയെന്നും ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു.

വാരാണസിയിലും മഥുരയിലും വലിയ ക്ഷേത്രങ്ങള്‍ നിര്‍മിക്കുമെന്നും 400 സീറ്റുകള്‍ നേടി ബി.ജെ.പി വീണ്ടും അധികാരത്തിലെത്തുമെന്നും ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു. എന്‍.ഡി.എ അധികാരത്തിലെത്തിയാല്‍ രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുമെന്നും ഹിമന്ത കൂട്ടിച്ചേര്‍ത്തു.

അഴിമതിയില്‍ മുങ്ങിയ കോണ്‍ഗ്രസ്-ആര്‍.ജെ.ഡി സഖ്യം ബീഹാറിന്റെ വികസനം തടയാന്‍ ശ്രമിക്കുന്നെന്നുവെന്നും ഹിമന്ത ആരോപിച്ചു. അവസരം കിട്ടുമ്പോഴെല്ലാം കോണ്‍ഗ്രസ് സ്വന്തം താത്പര്യങ്ങള്‍ നിറവേറ്റുന്നതില്‍ മുഴുകുകയാണെന്നും ഹിമന്ത പറഞ്ഞു.

Continue Reading

india

ഇന്ത്യ മുന്നണി മതേതര ഇന്ത്യയെ തിരിച്ചു പിടിക്കും: മുസ്‌ലിം ലീഗ്‌

സി.എ.എക്കെതിരായ നിയമ പോരാട്ടം തുടരും

Published

on

നിർണായകമായ പൊതുതെരഞ്ഞെടുപ്പിന് ശേഷം മതേതര ഇന്ത്യയെ തിരിച്ചുപിടിക്കാൻ പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിക്ക് സാധിക്കുമെന്ന് കോഴിക്കോട് ലീഗ് ഹൗസിൽ ചേർന്ന മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി യോഗം അംഗീകരിച്ച പ്രമേയം വിലയിരുത്തി. ഇന്ത്യ മുന്നണിക്ക് അനുകൂലമായ സാഹചര്യമാണ് രാജ്യത്തുടനീളം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. 10 വർഷം നീണ്ട നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ മുന്നണി ഭരണം രാജ്യത്തെ വലിയ പ്രതിസന്ധികളിലേക്കാണ് കൊണ്ടെത്തിച്ചത്.

സാമ്പത്തിക മേഖലയിലും സാമൂഹിക സഹവർത്തിത്വത്തിലും ഈ ഭരണം വരുത്തിവെച്ച ആഘാതം വളരെ വലുതാണ്. കർഷകരും തൊഴിലാളികളും ഈ ഭരണത്തിൽ അനുഭവിച്ച പ്രയാസങ്ങൾ വിവരണാതീതമാണ്. ഇത് തിരിച്ചറിഞ്ഞ ജനം ഈ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ അധികാരത്തിൽനിന്ന് അകറ്റി നിർത്തും. ദക്ഷിണേന്ത്യ പോലെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ഇന്ത്യ മുന്നണിക്ക് അനുകൂലമായ കാറ്റ് വീശും.- പ്രമേയം വിശദീകരിച്ചു.

സംസ്ഥാന ഭാരവാഹികൾ, സെക്രട്ടേറിയറ്റ് അംഗങ്ങൾ, പ്രത്യേക ക്ഷണിതാക്കൾ, ജില്ലാ പ്രസിഡന്റ് സെക്രട്ടറിമാർ, എം.എൽ.എമാർ, പോഷക ഘടകം ഭാരവാഹികൾ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ആമുഖ പ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം സ്വാഗതം പറഞ്ഞു.

ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി, ദേശീയ ട്രഷറർ പി.വി അബ്ദുൽ വഹാബ് എം.പി, ദേശീയ സീനിയർ വൈസ് പ്രസിഡന്റ് ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി, നിയമസഭാ പാർട്ടി സെക്രട്ടറി കെ.പി.എ മജീദ്, ഉപനേതാവ് ഡോ. എം.കെ മുനീർ പ്രസംഗിച്ചു. സംസ്ഥാന ഭാരവാഹികളായ സി.ടി അഹമ്മദലി, എം.സി മായിൻ ഹാജി, അബ്ദുറഹ്‌മാൻ കല്ലായി, സി.എച്ച് റഷീദ്, ടി.എം സലീം, സി.പി ബാവ ഹാജി, ഉമർ പാണ്ടികശാല, സി.പി സൈതലവി, പ്രൊഫ. കെ.കെ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, അബ്ദുറഹ്‌മാൻ രണ്ടത്താണി, അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ, കെ.എം ഷാജി, സി.പി ചെറിയ മുഹമ്മദ്, പി.എം സാദിഖലി, പാറക്കൽ അബ്ദുല്ല, യു.സി രാമൻ, അഡ്വ. മുഹമ്മദ് ഷാ, ഷാഫി ചാലിയം സെക്രട്ടേറിയറ്റ് അംഗങ്ങളായ പി.കെ അബ്ദുറബ്ബ്, എൻ.എ നെല്ലിക്കുന്ന് എം.എൽ.എ, പി.കെ ബഷീർ എം.എൽ.എ, മഞ്ഞളാംകുഴി അലി എം.എൽ.എ, കളത്തിൽ അബ്ദുല്ല, വി.എം ഉമർ മാസ്റ്റർ, എം.പി.എം ഇസ്ഹാഖ് കുരിക്കൾ, എം.എ സമദ്, കെ.എം അബ്ദുൽ മജീദ്, എൻ.സി അബൂബക്കർ, പ്രത്യേക ക്ഷണിതാക്കളും പോഷക ഘടകം പ്രതിനിധികളുമായ അഹമ്മദ് കുട്ടി ഉണ്ണികുളം, അഡ്വ. എം. റഹ്‌മത്തുല്ല, സുഹ്‌റ മമ്പാട്, അഡ്വ. പി. കുൽസു, അഡ്വ. നൂർബിന റഷീദ്, സി.കെ സുബൈർ, അഡ്വ. ഫൈസൽ ബാബു, പി.കെ നവാസ്, അഡ്വ. എ.എ റസാഖ്, ഹനീഫ മൂന്നിയൂർ, ഇ.പി ബാബു, സി.കെ നജാഫ്, അരിമ്പ്ര മുഹമ്മദ് മാസ്റ്റർ ജില്ലാ പ്രസിഡന്റ് സെക്രട്ടറിമാരായ എ. അബ്ദുറഹ്‌മാൻ, അബ്ദുൽ കരീം ചേലേരി, കെ.ടി സഅദുല്ല, പി. അബ്ദുൽ ഹമീദ് എം.എൽ.എ, കെ.കെ അഹമ്മദ് ഹാജി, ടി. മുഹമ്മദ്, മരക്കാർ മാരായമംഗലം, അഡ്വ. ടി.എ സിദ്ദീഖ്, പി.എം അമീർ, അഡ്വ. വി.ഇ അബ്ദുൽ ഗഫൂർ, കെ.എം.എ ഷുക്കൂർ, അസീസ് ബഡായിൽ, റഫീഖ് മണിമല, എ.എം നസീർ, അഡ്വ. ബഷീർ കുട്ടി, വൈ. നൗഷാദ്, അഡ്വ. സുൽഫീക്കർ സാലം, ബീമാപ്പള്ളി റഷീദ്, എം. നിസാർ മുഹമ്മദ് സുൽഫി, കെ.എ ഖാദർ മാസ്റ്റർ, സി.പി.എ അസീസ് മാസ്റ്റർ, എം.എൽ.എമാരായ കുറുക്കോളി മൊയ്തീൻ, അഡ്വ. യു.എ ലത്തീഫ്, ടി.വി ഇബ്രാഹിം, നജീബ് കാന്തപുരം ചർച്ചയിൽ പങ്കെടുത്തു. ഈ വർഷം ഹജ്ജിന് പോകുന്ന മുസ്ലിംലീഗ് സംസ്ഥാന ട്രഷറർ സി.ടി അഹമ്മദലി ഉൾപ്പെടെയുള്ളവർക്ക് വേണ്ടി സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ പ്രത്യേകം പ്രാർത്ഥന നടത്തി.

Continue Reading

Trending