Connect with us

kerala

കാസര്‍കോട് ഡി.എഫ്.ഒയുടെ സ്ഥലംമാറ്റം; എല്‍.ഡി.എഫില്‍ വിവാദം പുകയുന്നു

സ്ഥലംമാറ്റ നടപടിക്കെതിരെ സിപിഎം എംഎല്‍എമാരടക്കം പരസ്യമായി രംഗത്തുവന്നതോടെ എന്‍സിപിയും പ്രതിരോധത്തിലായിട്ടുണ്ട്. കോടികളുടെ ചന്ദന വേട്ട നടത്തിയിട്ടും മുഖ്യപ്രതികളെ പോലും അറസ്റ്റ് ചെയ്യാതെ നേരത്തെയുണ്ടായിരുന്ന വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഒത്തുകളിച്ചതും എറെ വിവാദമായിരുന്നു.

Published

on

ശരീഫ് കരിപ്പൊടി

മുട്ടില്‍ മരംമുറി കേസിന്റെ അന്വേഷണത്തിനിടെ തിടുക്കത്തില്‍ കാസര്‍കോട്ടേക്ക് സ്ഥലം മാറ്റിയ ഡി.എഫ്.ഒയെ വീണ്ടും സ്ഥലം മാറ്റിയ നടപടി വിവാദത്തില്‍. വനം വകുപ്പിന്റെയും മന്ത്രിയുടെയും അതൃപ്തി നേടിയ, അഞ്ചുമാസം മുമ്പ് വയനാട്ടില്‍ നിന്ന് സ്ഥലം മാറിയെത്തിയ കാസര്‍കോട് ഡിഎഫ്ഒ പി. ധനേഷ് കുമാറിനെതിരെയാണ് രാഷ്ട്രീയ സമ്മര്‍ദത്തെ തുടര്‍ന്ന് നടപടിയുണ്ടായത്.

എന്‍സിപി ജില്ലാ നേതൃത്വത്തിന്റെ സമ്മര്‍ദത്തെ തുടര്‍ന്ന് സ്ഥലംമാറ്റിയ നടപടിയില്‍ എല്‍ഡിഎഫില്‍ പുതിയ പോര്‍മുഖത്തിന് തുടക്കമിട്ടിരിക്കുകയാണ്. രണ്ടുദിവസം മുമ്പാണ് ധനേഷ് കുമാറിനെ മാറ്റി അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആയിരുന്ന പി. ബിജുവിനെ കാസര്‍കോട് ഡിഎഫ്ഒ ആയി നിയമിച്ച് ഉത്തരവിറങ്ങിയത്. പകരം കണ്‍സര്‍വേറ്ററായി ധനേഷ് കുമാറിനെ നിയമിക്കുകയും ചെയ്തു.
അഞ്ചുമാസം മുമ്പാണ് വയനാട് മുട്ടില്‍ മരം മുറി കേസിന്റെ അന്വേഷണത്തിനിടെ തിടുക്കത്തിലാണ് പി. ധനേഷ് കുമാറിനെ കാസര്‍കോട്ടേക്ക് മാറ്റിയത്. എന്നാല്‍ ജില്ലയില്‍ ഫോറസ്റ്റ് ഓഫീസറായി ചുമതലയേറ്റതോടെ ഇദ്ദേഹം എന്‍.സി.പിയിലെ ചില പ്രാദേശിക നേതാക്കളുടെ കണ്ണിലെ കരടായി മാറി. വനാതിര്‍ത്തിയിലെ ക്വാറികള്‍ക്ക് അനുമതി നല്‍കാത്തതും എന്‍സിപിയുടെ ശുപാര്‍ശ പ്രകാരമുള്ള ജീവനക്കാരെ നിയമിക്കാത്തതും ഇടയാന്‍ കാരണമായി. വനംവകുപ്പില്‍ വര്‍ഷങ്ങളായി ജോലി ചെയ്യുന്ന 47 വാച്ചര്‍മാരെ പിരിച്ചുവിടാന്‍ കൂട്ടുനിന്നില്ലെന്ന പേരില്‍ പല തവണ എന്‍സിപിയുടെ ചില പ്രാദേശിക നേതാക്കള്‍ സ്ഥലംമാറ്റ ഭീഷണിയുമായി ഡിഎഫ്ഒ ഓഫീസില്‍ എത്തിയതായും വിവരമുണ്ട്. അതിനിടെയാണ് ഭരണപരമായ ചുമതലയില്ലാത്ത സാമൂഹിക വനവല്‍ക്കരണ വിഭാഗം ഡിഎഫ്ഒയായി പി ധനേഷ് കുമാറിന് സ്ഥാനമാറ്റമുണ്ടായത്.

എന്നാല്‍ ജില്ലയിലെ ഭരണപക്ഷ എംഎല്‍എമാരുടെ എതിര്‍പ്പ് മറികടന്ന് തിടുക്കത്തില്‍ സ്ഥലം മാറ്റിയ നടപടിക്കെതിരെ മുന്നണിക്കുള്ളില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. നടപടിക്കെതിരെ ശക്തമായ പ്രതിഷേധവുമായി സിപിഎം എംഎല്‍എ സിഎച്ച് കുഞ്ഞമ്പു രംഗത്തുവന്നു. ഇതോടെ സിപിഎം- എന്‍സിപി പോര് ശക്തമായി. വന്യജീവി അക്രമണം തടയല്‍ ഉള്‍പ്പടെ മറ്റു പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കുന്ന വേളയില്‍ ചുമതലയുള്ള ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയ നടപടി ന്യായീകരിക്കാനാവില്ലെന്നും സ്ഥലം മാറ്റ ഉത്തരവ് റദ്ദാക്കണമെന്നും എംഎല്‍എ പരസ്യമായി ആവശ്യപ്പെട്ടു. നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് എംഎല്‍എ കത്ത് നല്‍കുകയും ചെയ്തു.

സ്ഥലംമാറ്റ നടപടിക്കെതിരെ സിപിഎം എംഎല്‍എമാരടക്കം പരസ്യമായി രംഗത്തുവന്നതോടെ എന്‍സിപിയും പ്രതിരോധത്തിലായിട്ടുണ്ട്. കോടികളുടെ ചന്ദന വേട്ട നടത്തിയിട്ടും മുഖ്യപ്രതികളെ പോലും അറസ്റ്റ് ചെയ്യാതെ നേരത്തെയുണ്ടായിരുന്ന വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഒത്തുകളിച്ചതും എറെ വിവാദമായിരുന്നു. അതേസമയം, സ്ഥലമാറ്റത്തിന് പിന്നില്‍ സിപിഎമ്മിലെ ചില നേതാക്കള്‍ സമ്മര്‍ദം ചെലുത്തിയതായും സിപിഎം സഹയാത്രികനായ പി. ബിജുവിനെ ഡിഎഫ്ഒ ആക്കാനുള്ള നീക്കമാണ് ഇതിനു പിന്നിലെന്നും ആരോപണമുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നടി ആക്രമിക്കപ്പെട്ട കേസ്; കോടതിയലക്ഷ്യ പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കേസുമായി ദിലീപ്

നികേഷ് കുമാര്‍, അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസ്, സംവിധായകന്‍ ബാലചന്ദ്രകുമാര്‍, ചില മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്

Published

on

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ വെറുതേവിട്ടതിന് പിന്നാലെ കോടതിയലക്ഷ്യ പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കേസുമായി നടന്‍ ദിലീപ്. മാധ്യമപ്രവര്‍ത്തകര്‍ നികേഷ് കുമാര്‍, അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസ്, സംവിധായകന്‍ ബാലചന്ദ്രകുമാര്‍, ചില മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്കെതിരെയാണ് കേസ് നല്‍കിയത്. ദിലീപിന് വേണ്ടി അഭിഭാഷകനാണ് കോടതിയലക്ഷ്യ കേസുമായി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിച്ചത്.

കോടതിയലക്ഷ്യ കേസുകള്‍ ഡിസംബര്‍ 18ന് കോടതി പരിഗണിക്കും. പള്‍സര്‍ സുനി എന്ന സുനില്‍ എന്‍.എസ്. (37), മാര്‍ട്ടിന്‍ ആന്റണി (33), ബി. മണികണ്ഠന്‍ (36), വി.പി. വിജീഷ് (38), വടിവാള്‍ സലിം എന്ന എച്ച്. സലിം (29), പ്രദീപ് (31) എന്നിവരെ കേസില്‍ കുറ്റക്കാരായി കോടതി കണ്ടെത്തിയിരുന്നു.

കൂട്ടബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ പ്രേരണാക്കുറ്റം, തെളിവ് നശിപ്പിക്കല്‍ ഗൂഢാലോചന, ബലപ്രയോഗത്തിലൂടെ സ്ത്രീകളെ അപമാനിക്കല്‍, നഗ്നയാകാന്‍ നിര്‍ബന്ധിക്കല്‍, തൊണ്ടിമുതല്‍ ഒളിപ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍, അന്യായമായി തടവില്‍ പാര്‍പ്പിക്കല്‍, സ്വകാര്യത ലംഘിച്ച് അപകീര്‍ത്തികരമായ ചിത്രമെടുക്കല്‍, ലൈംഗികചൂണണ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് പള്‍സര്‍ സുനി അടക്കമുള്ള പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇന്ന് മൂന്നു മണമിക്ക് പ്രതികളുടെ ശിക്ഷാവിധി.

 

 

Continue Reading

kerala

നടി ആക്രമണക്കേസ്: പ്രതികളുടെ ശിക്ഷാവിധി ഇന്ന് 3.30ന്

ശിക്ഷയെ സംബന്ധിച്ച വാദം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ പൂര്‍ത്തിയായി

Published

on

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതികള്‍ക്കുള്ള ശിക്ഷ ഇന്ന് ഉച്ചതിരിഞ്ഞ് 3.30ന് പ്രഖ്യാപിക്കും. ശിക്ഷയെ സംബന്ധിച്ച വാദം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ പൂര്‍ത്തിയായി. ആറു പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം.

”യഥാര്‍ത്ഥത്തില്‍ കുറ്റം ചെയ്തത് സുനി മാത്രമല്ലേയെന്ന്?” എന്നായിരുന്നു കോടതിയുടെ ചോദ്യം. എന്നാല്‍ എല്ലാവരും ചേര്‍ന്നാണ് കുറ്റകൃത്യം നടന്നതെന്നും യഥാര്‍ത്ഥ പ്രതി ഇപ്പോഴും മറഞ്ഞിരിക്കുകയാണെന്നും പ്രോസിക്യൂഷന്‍ മറുപടി നല്‍കി.

വാദത്തിനിടെ അനാവശ്യ വിവാദങ്ങള്‍ തുടക്കം മുതല്‍ സൃഷ്ടിക്കപ്പെട്ടുവെന്നും ”എന്റെ ഭൂതകാലം അന്വേഷിക്കേണ്ടവര്‍ തിരയട്ടെ” എന്നും ജഡ്ജി ഹണി എം. വര്‍ഗീസ് അഭിപ്രായപ്പെട്ടു.

വാദത്തിനിടെ പ്രതികളായ മാര്‍ട്ടിനും പ്രദീപും കണ്ണീരൊഴുക്കിയതായി കോടതിവിവരങ്ങള്‍ വ്യക്തമാക്കുന്നു.

 

Continue Reading

kerala

ദേശീയപാത വട്ടപ്പാറ വയഡക്റ്റില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു; യാത്രക്കാര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

വാഹനം പൂര്‍ണമായും കത്തിനശിച്ചു.

Published

on

മലപ്പുറം: ദേശീയപാത വട്ടപ്പാറ വയഡക്റ്റിന് മുകളില്‍ ഓടി ക്കൊണ്ടിരിക്കെ കാര്‍ കത്തിനശിച്ചു. ചാവക്കാട് സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാറാണ് കത്തിനശിച്ചത്. പുക വരുന്നത് ശ്രദ്ധയില്‍പ്പെട്ടയുടന്‍ യാത്രക്കാര്‍ പുറത്തിറങ്ങിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

വാഹനം പൂര്‍ണമായും കത്തിനശിച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ടോടെയാണ് കാറിന് തീപിടിച്ചത്. ഫയര്‍ ഫോഴ്‌സ് എത്തിയാണ് തീ പൂര്‍ണമായും അണച്ചത്. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെ നേരം ഗതാഗത തടസ്സം നേരിട്ടു. വളാഞ്ചേരി പൊലിസ് സ്ഥലത്തെത്തി തുടര്‍ നടപടി സ്വീകരിച്ചു.

 

Continue Reading

Trending