Connect with us

kerala

രാഷ്ട്രീയ എതിരാളിയെ ഇല്ലാതാക്കാന്‍ ഉത്തരവ് കൊടുത്തിരുന്ന പാര്‍ട്ടി സെക്രട്ടറിയുടെ തലത്തിലേക്ക് മുഖ്യമന്ത്രി താഴരുത്; വി ഡി സതീശന്‍

ഗുരുതരമായ ഈ വിഷയം ലഘൂകരിച്ചതിലും നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് വാക്കൗട്ട് നടത്തി

Published

on

ഗുണ്ടകളെയും എസ്എഫ്‌ഐ പ്രവര്‍ത്തകരെയും കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയാത്ത സ്ഥിതിയാണ് കേരളത്തിലുള്ളതെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. തിരുവനന്തപുരം ലോ കോളേജില്‍ വിദ്യാര്‍ത്ഥികളെ ആക്രമിച്ചതിനെ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയ എതിരാളിയെ ഇല്ലാതാക്കാന്‍ വേണ്ടി പണ്ട് ഉത്തരവ് കൊടുത്തിരുന്ന പാര്‍ട്ടി സെക്രട്ടറിയുടെ തലത്തിലേക്ക് മുഖ്യമന്ത്രി തരംതാഴരുത്. ഗുരുതരമായ ഈ വിഷയം ലഘൂകരിച്ചതിലും നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് വാക്കൗട്ട് നടത്തി.

പ്രതിപക്ഷ നേതാവ് അവതരിപ്പിച്ച വാക്കൗട്ട് പ്രസംഗത്തിന്റെ പൂര്‍ണരൂപം

തിരുവനന്തപുരം ലോ കോളജിലെ യൂണിയന്‍ ഉദ്ഘാടനത്തിനു പിന്നലെ ഇന്നലെ രാത്രി എട്ടിന് കെ.എസ്.യു യൂണിറ്റ് ജനറല്‍ സെക്രട്ടറി ആഷിക്കിനെയും മറ്റൊരു ഭാരവാഹിയായ ജിതിനെയും എസ്.എഫ്.ഐക്കാര്‍ ക്രൂരമായി ആക്രമിച്ചു. മര്‍ദ്ദനം തടയാനെത്തിയ കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ് സഫ്ന യാക്കൂബിനെ ചവിട്ടി നിലത്തിട്ടു. തുടര്‍ന്ന് നിലത്ത് കൂടി വലിച്ചിഴച്ച് കൂട്ടംകൂടി നിന്ന് ക്രൂരമായി മര്‍ദ്ദിച്ചു. ഇരുപത് വയസുള്ളൊരു പെണ്‍കുട്ടിയെയാണ് മര്‍ദ്ദിച്ചത്. പെണ്‍മക്കള്‍ ഉള്ളവരെങ്കിലും ഈ പറയുന്നതൊന്നു ശ്രദ്ധിക്കണം. സ്വന്തം മക്കളെ കോളജിലേക്ക് വിട്ടിട്ട് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയെന്നതിന്റെ പേരില്‍ വലിച്ചിട്ട് ചവിട്ടി കൂട്ടുമ്പോള്‍ ന്യായീകരിക്കാന്‍ നില്‍ക്കരുത്. ഇവരെ ആശുപത്രിയില്‍ കൊണ്ടു ചെന്നപ്പോള്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ക്രൂരമായി മര്‍ദ്ദിച്ചു. രാത്രി 12:30 ന് രണ്ടാം വര്‍ഷ വിദ്യാര്‍ഥികള്‍ താമസിക്കുന്ന വീട്ടില്‍ അതിക്രമിച്ച് കയറി ഏഴു പേരെ മര്‍ദ്ദിച്ചു. അതിലൊരാളെ തേപ്പുപെട്ടി വച്ച് തലയില്‍ ഇടിച്ച് ബോധരഹിതനാക്കി. എന്തൊരു ക്രൂരതയാണിത്?

ഇന്നലെ കട്ടപ്പന സര്‍ക്കാര്‍ കോളജില്‍ രണ്ടാം വര്‍ഷ മലയാളം വിദ്യാര്‍ഥിനിയായ ഗായത്രിയേയും എസ്.എഫ്.ഐക്കാര്‍ മര്‍ദ്ദിച്ചു. പൊലീസ് നോക്കി നില്‍ക്കുമ്പോഴാണ് ലോ കോളജില്‍ അക്രമം നടന്നത്. ടെക്നോപാര്‍ക്ക് ഉദ്യോഗസ്ഥനെയും മകനെയും എസ്.എഫ്.ഐ നേതാവ് മര്‍ദ്ദിച്ചെന്ന വാര്‍ത്ത ഇന്ന് പത്രങ്ങളിലുണ്ട്. 2020-ല്‍ ഇയാള്‍ അസുഖം ബാധിച്ച് കിടക്കുന്ന മാതാപിതാക്കള്‍ക്ക് ഭക്ഷണം വാങ്ങാന്‍ പോയ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ തടികൊണ്ട് അടിച്ച് പരിക്കേല്‍പ്പിക്കുകയും നിലവിളി പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തയാളാണ്. ഫോര്‍ട്ട് പൊലീസ് ആളുമാറി പിടികൂടിയ ഓട്ടോ തൊഴിലാളിയുടെ നട്ടെല്ല് ഇടിച്ചു തകര്‍ത്തതും ഇന്നലെയാണ്. കഴിഞ്ഞ ദിവസം ഉത്സവപറമ്പില്‍ ഡാന്‍സ് ചെയ്തതിന്റെ പേരില്‍ ദളിത് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചു. ഓട്ടോ ഡ്രൈവറെയും ദളിത് യുവാവിനെയും പോലുള്ള പാവങ്ങള്‍ക്ക് എതിരെ മാത്രമെ പൊലീസ് ആക്ട് ചെയ്യുകയുള്ളൂ. പക്ഷെ പെണ്‍കുട്ടിയെ മര്‍ദ്ദിക്കുന്നത് നോക്കി നില്‍ക്കും.

എം.ജി സര്‍വകലാശാല കാമ്പസില്‍ എ.ഐ.എസ്.എഫ് പ്രവര്‍ത്തകയെ എസ്.എഫ്.ഐ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികളെ അറസ്റ്റു ചെയ്യാന്‍ പൊലീസ് ഇതുവരെ തയാറായിട്ടില്ല. പെണ്‍കുട്ടികളെ കാമ്പസില്‍ പഠിക്കാന്‍ വിടാന്‍ സാധിക്കാത്ത സാഹചര്യമാണ് കേരളത്തിലെ കാമ്പസുകളില്‍ ഉണ്ടായിരിക്കുന്നത്. എസ്.എഫ്.ഐ പ്രവര്‍ത്തകരെയും ഗുണ്ടകളെയും കണ്ടാല്‍ തിരിച്ചറിയാന്‍ പറ്റാത്ത സ്ഥിതിയാണ്. ഇതിന് പരിഹാരമുണ്ടാക്കണം. ഇതിനെല്ലാം കുടപിടിച്ചു കൊടുക്കാതെ അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള കേരളത്തിന്റെ മുഖ്യമന്ത്രി സി.പി.എമ്മുമായി ബന്ധപ്പെട്ട വിദ്യാര്‍ഥി സംഘടനയെ ഇതുപോലെ അഴിഞ്ഞാടാന്‍ അനുവദിക്കരുത്. മുഖ്യമന്ത്രിക്ക് നിയമസഭയില്‍ വന്ന് ഇങ്ങനെ പ്രതിക്കൂട്ടില്‍ നില്‍ക്കേണ്ട സാഹചര്യം ഉണ്ടാക്കരുതെന്നെങ്കിലും അവരെ ഉപദേശിക്കണം.

പ്രതിപക്ഷ നേതാവ് പിന്‍നിരയില്‍ ഇരിക്കുന്നവരെ പോലെ അധഃപതിച്ചെന്നാണ് മുഖ്യമന്ത്രി പറയുന്നത്. പിന്‍നിരയില്‍ ഇരിക്കുന്നവര്‍ ഓട് പൊളിച്ച് വന്നവരൊന്നുമല്ല. അവരെയും ജനങ്ങള്‍ തെരഞ്ഞെടുത്ത് വിട്ടതാണ്. എനിക്കും അതേ നിലവാരം തന്നെയാണ്. അതില്‍ കൂടുതലൊന്നുമില്ല. അങ്ങ് എന്നെ അപമാനിച്ചു കൊണ്ട് സംസാരിച്ചത് കേരളത്തില്‍ ഗുണ്ടകളെ പോലെ പെരുമാറുന്ന ഒരു കൂട്ടം ആളുകള്‍ക്ക് അഴിഞ്ഞാടാനുള്ള ലൈസന്‍സ് കൊടുക്കലാണ്. എന്തു വൃത്തികേടും ചെയ്യാനുള്ള ലൈസന്‍സാണ് മുഖ്യമന്ത്രി ഈ പ്രസ്താവനയിലൂടെ കൊടുക്കുന്നത്. അതിവിടിടെ നടക്കില്ല. ഞങ്ങളുടെ പെണ്‍മക്കള്‍ ആക്രമിക്കപ്പെടുന്ന വിഷയം നിയമസഭയില്‍ കൊണ്ടുവരും. ഞങ്ങള്‍ രൂക്ഷമായ ഭാഷയില്‍ സംസാരിക്കും, വിമര്‍ശിക്കും. അതിന് എന്താണ് കുഴപ്പം?

ഞാന്‍ കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് നേതാവായി വളര്‍ന്നു വന്ന ആള്‍ തന്നെയാണ്. അതേ ആവേശം ഇക്കാര്യങ്ങളില്‍ ഇപ്പോഴുമുണ്ട്. ഞാന്‍ അത് സമ്മതിക്കുന്നു. മുഖ്യമന്ത്രിയുടെ ആരോപണത്തെ അതേരീതിയില്‍ സ്വീകരിക്കുന്നു. എന്നാല്‍ മുഖ്യമന്ത്രി വളരെ പ്രധാനപ്പെട്ട ഒരു സ്ഥാനത്താണ് ഇരിക്കുന്നത്. രാഷ്ട്രീയ എതിരാളിയെ ഇല്ലാതാക്കാന്‍ വേണ്ടി പണ്ട് ഉത്തരവ് കൊടുത്തിരുന്ന പാര്‍ട്ടി സെക്രട്ടറിയുടെ തലത്തിലേക്ക് അങ്ങ് താഴരുത്. ഗുരുതരമായ ഈ വിഷയം ലഘൂകരിച്ചതിലും ഉചിതമായ നടപടികളും സ്വീകരിക്കാത്തതിലും പ്രതിഷേധിച്ച് പ്രതിപക്ഷം വാക്കൗട്ട് നടത്തുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കടുത്ത വേനലിൽ മൃഗങ്ങൾക്കും രക്ഷയില്ല; സംസ്ഥാനത്ത് ചത്തൊടുങ്ങിയത് 300 പശുക്കൾ

പോത്ത്, എരുമ, ആട്, കോഴി ഉൾപ്പെടെയുള്ള വർത്തുമൃഗങ്ങളും വലിയ തോതിൽ ചത്തിട്ടുണ്ട്.

Published

on

കടുത്ത വേനലിൽ സംസ്ഥാനത്തെങ്ങുമായി ചത്തൊടുങ്ങിയത് 300 പശുക്കൾ. മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി മീഡിയവണിനോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കർഷകർക്ക് ദുരന്തനിവാരണ ഫണ്ടിൽനിന്നു നഷ്ടപരിഹാരം നൽകുമെന്നും അവർ അറിയിച്ചു. കൊല്ലം ജില്ലയിലാണ് ഏറ്റവും കൂടുതൽ പശുക്കൾ ചത്തത്(85). പോത്ത്, എരുമ, ആട്, കോഴി ഉൾപ്പെടെയുള്ള വർത്തുമൃഗങ്ങളും വലിയ തോതിൽ ചത്തിട്ടുണ്ട്.

ഇവയുടെ ജില്ല തിരിച്ചുള്ള കണക്ക് രണ്ട് ദിവസത്തിനകം ശേഖരിക്കാൻ തീരുമാനിട്ടുണ്ട്. പഞ്ചായത്ത് അടിസ്ഥാനത്തിൽ ഇടപെടാൻ വെറ്ററിനറി ഡോക്ടർമാർക്ക് നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു. ചൂട് കാരണമാണോ മരണം ഉണ്ടായതെന്ന് പോസ്റ്റുമോർട്ടത്തിലൂടെ പരിശോധിക്കും. കർഷകർക്ക് ദുരന്തനിവാരണ ഫണ്ടിൽനിന്നു നഷ്ടപരിഹാരം നൽകും. ഒരു പശുവിന് 16,000 രൂപ വീതം നഷ്ടപരിഹാരം നൽകുമെന്നും മന്ത്രി ചിഞ്ചു റാണി പറഞ്ഞു. ഇന്നു രാവിലെ മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഉദ്യോഗസ്ഥരുടെ അടിയന്തരയോഗം വിളിച്ചിരുന്നു.

Continue Reading

kerala

സംസ്ഥാനത്ത് കൊടും ചൂടു തുടരുന്നു; 4 ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ് തുടരും

കഴിഞ്ഞ 12 ദിവസത്തില്‍ 10 ദിവസവും 40°c മുകളില്‍ ചൂടാണ് പാലക്കാട് രേഖപ്പെടുത്തിയത്.

Published

on

സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. പാലക്കാട്, തൃശൂര്‍, കോഴിക്കോട്, ആലപ്പുഴ എന്നീ 4 ജില്ലകളില്‍ ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ് പ്രഖ്യാപിച്ച കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇതടക്കം 12 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പുണ്ട്.

കഴിഞ്ഞ 12 ദിവസത്തില്‍ 10 ദിവസവും 40°c മുകളില്‍ ചൂടാണ് പാലക്കാട് രേഖപ്പെടുത്തിയത്. പാലക്കാട് ഇന്നലെ സാധാരണയെക്കാള്‍ 4.4°c കൂടുതല്‍ ചൂട് രേഖപ്പെടുത്തിയപ്പോള്‍ കോഴിക്കോട് സിറ്റിയില്‍ സാധാരണയെക്കാള്‍ 4.6°c കൂടുതല്‍ ചൂടും രേഖപ്പെടുത്തി. പുനലൂര്‍, കണ്ണൂര്‍ എയര്‍പോര്‍ട്ട്, തൃശൂര്‍ വെള്ളാനിക്കര, കോട്ടയം എന്നിവിടങ്ങളില്‍ 37 മുതല്‍ 39 ഡിഗ്രി സെല്‍ഷ്യസ് വരെയായിരുന്നു താപനില.

സംസ്ഥാനത്ത് പൊള്ളുന്ന ചൂട് ഈ ആഴ്ച കൂടി തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പാലക്കാട്, തൃശൂര്‍, കോഴിക്കോട്, ആലപ്പുഴ ജില്ലകളില്‍ ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ് ഉള്‍പ്പെടെ 12 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സാധാരണയേക്കാള്‍ 3 മുതല്‍ അഞ്ചു ഡിഗ്രി സെല്‍ഷ്യസ് വരെ താപനില വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്. തീരദേശങ്ങളിലും ഉള്‍പ്രദേശങ്ങളിലും ചൂട് കൂടിയ, അസ്വസ്ഥതത സൃഷ്ടിക്കുന്ന അന്തരീക്ഷാവസ്ഥയ്ക്ക് സാധ്യതയുണ്ട്. പകല്‍ചൂടിനൊപ്പം രാത്രികാല താപനിലയും അസഹനീയമായ നിലയിലാണ്.

തിങ്കളാഴ്ച വരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ച് ഇടണം എന്നതടക്കം ദുരന്തനിവാരണ അതോറിറ്റി പുറപ്പെടുവിച്ചിട്ടുള്ള ജാഗ്രത നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. എന്നാല്‍ കൊടുംചൂടില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടണമെന്ന സര്‍ക്കാര്‍ ഉത്തരവ് കോട്ടയത്തെ പാലാ സെന്റ് ജോസഫ് കോളജ് തള്ളി. വിദ്യാര്‍ത്ഥികള്‍ കോളേജില്‍ എത്തണമെന്നാണ് സര്‍ക്കുലര്‍ ഇറക്കി.ദേശീയ അക്രഡിറ്റേഷന്‍ ബോര്‍ഡിന്റെ സന്ദര്‍ശനം ഉണ്ടെന്നാണ് വിശദീകരണം. സംസ്ഥാനത്ത് വേനല്‍ മഴ തുടരും. ഉച്ചയ്ക്കുശേഷം മഴയ്ക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം.

 

Continue Reading

kerala

മേയർ ആര്യ രാജേന്ദ്രനെതിരായ ഡ്രൈവർ യദുവിന്റെ പരാതിയിൽ അന്വേഷണം ആരംഭിച്ച് പൊലീസ്

കേസിലെ നിര്‍ണായക തെളിവായ ബസ്സിലെ സിസിടിവി ക്യാമറ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് കണ്ടെത്താനുള്ള ശ്രമം മൂന്നാം ദിവസവും തുടരുകയാണ്.

Published

on

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരായ ഡ്രൈവര്‍ യദുവിന്റെ പരാതിയില്‍ അന്വേഷണം ആരംഭിച്ച് പൊലീസ്. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി യദുവിന്റെ മൊഴി എടുക്കും. അതിനിടെ മെമ്മറി കാര്‍ഡ് കാണാതായ സംഭവത്തില്‍ തമ്പാനൂര്‍ പൊലീസ്, ഡിപ്പോയിലെ കെഎസ്ആര്‍ടിസി ജീവനക്കാരെ ചോദ്യം ചെയ്യും. ബസ് ടെര്‍മിനലിനുള്ളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും.

കേസിലെ നിര്‍ണായക തെളിവായ ബസ്സിലെ സിസിടിവി ക്യാമറ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് കണ്ടെത്താനുള്ള ശ്രമം മൂന്നാം ദിവസവും തുടരുകയാണ്. മെമ്മറി കാര്‍ഡ് എടുത്തു മാറ്റിയത് തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍ നിന്നാവാം എന്ന പ്രാഥമിക നിഗമനത്തിലാണ് അന്വേഷണസംഘം.

കെഎസ്ആര്‍ടിസിയുടെ ആഭ്യന്തര അന്വേഷണവും ഇക്കാര്യത്തില്‍ തുടരുകയാണ്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ഫോറന്‍സിക് സംഘം കെഎസ്ആര്‍ടിസി ബസില്‍ പരിശോധന നടത്തിയിരുന്നു. അതിന്റെ ഫലം കൂടി കാത്തിരിക്കുകയാണ് അന്വേഷണസംഘം. അതേസമയം മെമ്മറി കാര്‍ഡ് കാണാത്ത പശ്ചാത്തലത്തില്‍ മേയര്‍ കൊടുത്ത പരാതിയില്‍ അന്വേഷണം എങ്ങനെ മുന്നോട്ടു പോകുമെന്ന സംശയത്തിലാണ് കണ്ടോണ്‍മെന്റ് പോലീസ് ഉള്ളത്.

എന്നാല്‍ മേയര്‍ക്കെതിരായ ഡ്രൈവര്‍ യദുവിന്റെ പരാതിയില്‍ കന്റോണ്‍മെന്റ് എസിപി പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണ റിപ്പോര്‍ട്ട് ഡിസിപി ക്ക് ലഭിക്കുന്ന മുറയ്ക്ക് ആയിരിക്കും കേസെടുക്കണമോ എന്ന കാര്യത്തില്‍ തീരുമാനമാവുക. യദു നല്‍കിയ പരാതിയില്‍ ഇനിയെന്ത് തുടര്‍നടപടി എന്നതും നിര്‍ണായകമാണ്.

 

Continue Reading

Trending