Connect with us

Video Stories

ശ്രീലങ്കന്‍ പ്രതിസന്ധി നല്‍കുന്ന പാഠം- എഡിറ്റോറിയല്‍

ശ്രീലങ്കയുടെ ഉയിര്‍ത്തെഴുന്നേല്‍പിന് വേണ്ട സഹായം ചെയ്യാനും അവരെ ചൈനയുടെ പിടിയില്‍നിന്ന് രക്ഷിക്കാനുമുള്ള ബാധ്യത നിറവേറ്റുന്നതോടൊപ്പം ഇതിലെ പാഠങ്ങള്‍ ഉള്‍ക്കൊള്ളാനും നാം സന്നദ്ധമാകണം.

Published

on

നമ്മുടെ അയല്‍രാജ്യമായ ശ്രീലങ്ക കടുത്ത സാമ്പത്തികപ്രതിന്ധിയിലൂടെ കടന്നുപോകുകയാണെന്ന റിപ്പോര്‍ട്ടുകള്‍ സമ്പദ്‌വ്യവസ്ഥയെ എവ്വിധം സൂക്ഷ്മതയോടെ കൈകാര്യംചെയ്യണമെന്ന പാഠമാണ് ലോകത്തിന് മുന്നില്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. ഭക്ഷ്യവസ്തുക്കളുടെയും പെട്രോളടക്കമുള്ള ഇന്ധനങ്ങളുടെയും കടുത്ത ക്ഷാമമാണ് പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നത്. വിദേശനാണ്യശേഖരം തീര്‍ത്തും ശൂന്യമായ സ്ഥിതിയും ഡോളറിനുള്ള ശ്രീലങ്കയുടെ മൂല്യം 280 രൂപ കടന്നതും അരിവില കിലോക്ക് 370 രൂപയിലെത്തിയതും ചൂണ്ടിക്കാട്ടുന്നത് രാജ്യം ഏതുനിമിഷവും പട്ടിണിമരണത്തെ നേരിടുമെന്നാണ്. പട്ടാളത്തെ വിളിച്ച് റേഷന്‍ ഭക്ഷ്യധാന്യ വിതരണത്തിന് കടുത്ത നിയന്ത്രണങ്ങള്‍ വരുത്തിയിരിക്കുകയാണ് രാജപക്‌സെ സര്‍ക്കാര്‍. പണപ്പെരുപ്പ നിരക്ക് 13 വര്‍ഷത്തെ ഉയരത്തിലേക്ക് കുതിച്ചിരിക്കുന്നതും വ്യക്തമാക്കുന്നത് പ്രതിസന്ധിയുടെ ആഴമാണ്. കോവിഡും അതിനനുബന്ധമായ സാമ്പത്തികത്തകര്‍ച്ചയുമാണ് ദ്വീപ് രാജ്യത്തെ ഇത്തരത്തിലൊരു കെണിയിലകപ്പെടുത്തിയതെന്നാണ് പറയുന്നതെങ്കിലും പുതുതായി രാജ്യഭരണമേറ്റ സര്‍ക്കാരിന്റെയും ഭരണാധികാരികളുടെയും കഴിവില്ലായ്മയാണ് കാരണമെന്നാണ് പ്രതിപക്ഷാരോപണം. മുന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ കഴിഞ്ഞദിവസം സര്‍ക്കാരിനെതിരെ കടുത്ത ഭാഷയുപയോഗിച്ചാണ് വിമര്‍ശിച്ചത്. അന്താരാഷ്ട്ര നാണയനിധിയുടെ പ്രത്യേക പാക്കേജ് കൊണ്ടുമാത്രമേ പോംവഴിയുള്ളൂവെന്നാണ് അദ്ദേഹം പറയുന്നത്. 2020ലെ പൊതുതിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായിരുന്ന യുണൈറ്റഡ് നാഷണല്‍പാര്‍ട്ടിയുടെ ഏകവിജയിയായിരുന്നു വിക്രമസിംഗെ. ഇതിനകം ഇന്ത്യ 90 കോടി രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്്. 2500 കോടി രൂപ വായ്പയും നല്‍കാമെന്നേറ്റതായാണ ്‌വിവരം.

കോവിഡ് കാലത്ത് രാജ്യത്തെ ടൂറിസം മേഖല നേരിട്ട സ്്തംഭനാവസ്ഥയാണ് ഇതിലേക്ക് പെട്ടെന്ന്് നയിച്ചതെന്നാണ്് ഒരു വ്യാഖ്യാനം. രാജ്യത്തിന്റെ പത്തു ശതമാനം വരുമാനവും വിനോദ സഞ്ചാരരംഗത്തുനിന്നാണ്. സഹസ്രകോടികള്‍വരുമിത്. കാനഡ, ഇന്ത്യ, ബ്രിട്ടന്‍ എന്നിവിടങ്ങളില്‍നിന്നാണ് പ്രധാനമായും ടൂറിസ്റ്റുകള്‍ വന്നുകൊണ്ടിരുന്നത്. അതോടൊപ്പം ഭരണാധികാരികള്‍ യാതൊരു തയ്യാറെടുപ്പുമില്ലാതെ പ്രഖ്യാപിച്ച രാസവള നിരോധനം കാര്‍ഷികമേഖലയുടെ ഇടിവിന് കാരണമായി. പകുതിയായി വിളയുത്പാദനം കുറഞ്ഞതോടെ വിപണിയില്‍ അരി, പഞ്ചസാര മുതലായവക്ക് കടുത്ത ക്ഷാമവും വിലക്കയറ്റവും അനുഭവപ്പെട്ടു. ഒരു ലിറ്റര്‍ പെട്രോളിന്റെ വില 283 രൂപയിലെത്തി. 500 കോടിഡോളറാണ് ചൈനക്കുള്ള ശ്രീലങ്കയുടെ കടബാധ്യത. 2019ല്‍ ഗോതബായരാജപക്‌സെ പ്രസിഡന്റായി അധികാരമേല്‍ക്കുമ്പോള്‍ 7.5 ബില്യന്‍ ഡോളറായിരുന്ന വിദേശനാണ്യകരുതല്‍ ഇന്ന് 1.58 ബില്യന്‍ ഡോളറായിരിക്കുന്നു. ഇതുമൂലം ഇറക്കുമതി വന്‍തോതില്‍ കുറഞ്ഞു. പഞ്ചസാര, പരിപ്പുകള്‍, പാല്‍പൊടികള്‍, മരുന്നുകള്‍ തുടങ്ങിയവയുടെ ഇറക്കുമതിയെ ബാധിച്ചത് മതിയായ വിദേശനാണ്യ കരുതലില്ലാത്തതിനാലാണ്.

കഴിഞ്ഞമാസം പെട്രോള്‍ പമ്പില്‍ ക്യൂനില്‍ക്കുന്നതിനിടെ തളര്‍ന്നുവീണ് രാജ്യത്ത് രണ്ടു പേരാണ് മരണമടഞ്ഞത്. ഇത് തെളിയിക്കുന്നത് ഇന്ധന ക്ഷാമത്തിന്റെ രൂക്ഷതയാണ്. മണ്ണെണ്ണയുടെ ആവശ്യത്തിനായും ജനം ക്യൂനില്‍ക്കുകയാണ്. പാചകവാതകവില കുതിച്ചുയര്‍ന്നതും അതുപോലും കിട്ടാനില്ലാതായതും കാരണം മണ്ണെണ്ണ ഉപയോഗിച്ചുള്ള പാചകമാണ് ശ്രീലങ്കയുടെ വലിയ ജനവിഭാഗത്തിന്റെ ഇപ്പോഴത്തെ ആശ്രയം. 15 ശതമാനത്തിന് മുകളിലാണ് ഇപ്പോഴത്തെ രാജ്യത്തിന്റെ പണപ്പെരുപ്പനിരക്ക്, ഭക്ഷ്യവസ്തുക്കളില്‍മാത്രം ഇത് 25 ശതമാനത്തിന് മുകളില്‍വരും. ഇത് തെളിയിക്കുന്നത് രാജ്യത്തിന്റെ വിലക്കയറ്റത്തിന്റെ തോതാണ്. ഏതാണ്ട് റഷ്യയുടെ യുദ്ധകാല സമ്പദ്‌വ്യവസ്ഥിതിയെയാണ് ഇത് ഓര്‍മിപ്പിക്കുന്നത്. യുക്രെയിനുമായുള്ള യുദ്ധം കാരണം റഷ്യയിലും പണപ്പെരുപ്പവും വിലക്കയറ്റവും ഉയരുകയാണെന്നാണ് റിപ്പോര്‍ട്ട്. 1990കളുടെ ആദ്യം ഇതുപോലെ കടുത്ത സാമ്പത്തിക മാന്ദ്യത്തെയാണ് റഷ്യ എതിരിട്ടത്. ഇന്ത്യയുടെ കാര്യത്തില്‍ നിലവില്‍ ഭയപ്പെടാനൊന്നുമില്ലെങ്കില്‍ കടുത്ത ജാഗ്രത പാലിച്ചില്ലെങ്കില്‍ സമ്പദ്‌രംഗം കൈവിട്ടുപോകുമെന്ന സൂചനയാണ് ശ്രീലങ്കയും റഷ്യയും നമുക്കിപ്പോള്‍ തരുന്നത്. നമ്മുടെ പണപ്പെരുപ്പനിരക്കും അടുത്ത കാലത്തായി വര്‍ധിച്ചുവരികയാണ്. രൂപയുടെ മൂല്യത്തിലുള്ള ഇടിവും തുടര്‍ച്ചയായി സംഭവിച്ചുകൊണ്ടേയിരിക്കുന്നു; ഡോളറിന് 60ല്‍നിന്ന് 80 രൂപയിലേക്ക്. 2014ല്‍ ഡോ. മന്‍മോഹന്‍സിങ് പ്രധാനമന്ത്രിയായിരുന്ന ഘട്ടത്തില്‍ പണപ്പെരുപ്പനിരക്ക് 5.8 ആയിരുന്നത് ഇന്നിപ്പോള്‍ ആറിനും മുകളിലാണ്. ഫെബ്രുവരിയിലെ പണപ്പെരുപ്പനിരക്ക് 6.7 ആയി. ഇത് എട്ടു മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്. അടുത്ത കാലത്തായി ഇന്ധനത്തിലും നിത്യോപയോഗ വസ്തുക്കളിലും ഉണ്ടായ വിലവര്‍ധന തെളിയിക്കുന്നത് ഇന്ത്യന്‍ ജനതയും സമ്പദ്‌വ്യവസ്ഥയും ശ്രീലങ്കയുടേതത്രയില്ലെങ്കിലും പ്രതിസന്ധി അനുഭവിക്കുന്നുണ്ടെന്നാണ്. ശ്രീലങ്കയുടെ ഉയിര്‍ത്തെഴുന്നേല്‍പിന് വേണ്ട സഹായം ചെയ്യാനും അവരെ ചൈനയുടെ പിടിയില്‍നിന്ന് രക്ഷിക്കാനുമുള്ള ബാധ്യത നിറവേറ്റുന്നതോടൊപ്പം ഇതിലെ പാഠങ്ങള്‍ ഉള്‍ക്കൊള്ളാനും നാം സന്നദ്ധമാകണം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഹരിയാന പ്രതിസന്ധി: അവിശ്വാസ പ്രമേയം വന്നാല്‍ ബി.ജെ.പിക്കെതിരേ വോട്ട് ചെയ്യും- ദുഷ്യന്ത് ചൗട്ടാല

ബി.ജെ.പി. സര്‍ക്കാരിനെ പിന്തുണച്ചിരുന്ന 7 സ്വതന്ത്ര എം.എല്‍.എമാരില്‍ മൂന്നുപേര്‍ പിന്തുണ പിന്‍വലിച്ചതോടെയാണ് നയാബ് സിങ് സൈനി സര്‍ക്കാര്‍ പ്രതിസന്ധിയിലായത്.

Published

on

ഹരിയാനയിലെ ബി.ജെ.പി. സര്‍ക്കാര്‍ പ്രതിസന്ധിയിലായതിന് പിന്നാലെ പ്രതികരണവുമായി മുന്‍സഖ്യകക്ഷിയായ
ജെ.ജെ.പി (ജന്‍നായക് ജനതാ പാര്‍ട്ടി). പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവരുന്നപക്ഷം ബി.ജെ.പിക്കെതിരേ വോട്ട് ചെയ്യുമെന്ന് ജെ.ജെ.പി. നേതാവ് ദുഷ്യന്ത് ചൗട്ടാല പറഞ്ഞു. ബി.ജെ.പി. സര്‍ക്കാരിനെ പിന്തുണച്ചിരുന്ന 7 സ്വതന്ത്ര എം.എല്‍.എമാരില്‍ മൂന്നുപേര്‍ പിന്തുണ പിന്‍വലിച്ചതോടെയാണ് നയാബ് സിങ് സൈനി സര്‍ക്കാര്‍ പ്രതിസന്ധിയിലായത്.

പ്രതിപക്ഷ നേതാവ് ഭൂപീന്ദര്‍ ഹൂഡ അവിശ്വാസ പ്രമേയം കൊണ്ടുവന്നാല്‍ ഞങ്ങളുടെ മുഴുവന്‍ എം.എല്‍.എമാരും ബി.ജെ.പി. സര്‍ക്കാരിനെതിരേ വോട്ട് ചെയ്യും, ദുഷ്യന്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 90 അംഗ ഹരിയാണ നിയമസഭയില്‍ 10 അംഗങ്ങളാണ് ജെ.ജെ.പിക്ക് ഉള്ളത്. 2019-ല്‍ ബി.ജെ.പിയുമായി ജെ.ജെ.പി. സഖ്യം ചേര്‍ന്ന് സര്‍ക്കാര്‍ രൂപവത്കരിച്ചിരുന്നു. അങ്ങനെ നിലവില്‍വന്ന മനോഹര്‍ ലാല്‍ ഘട്ടര്‍ മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രിയായിരുന്നു ദുഷ്യന്ത്. എന്നാല്‍ ഇക്കൊല്ലം മാര്‍ച്ചില്‍ ഇരുകൂട്ടരും വഴി പിരിയുകയായിരുന്നു.

സൈനി സര്‍ക്കാരിനെ താഴെയിറക്കാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നുവെങ്കില്‍ അതിനെ പിന്തുണയ്ക്കുമെന്നും ദുഷ്യന്ത് ചൗട്ടാല കൂട്ടിച്ചേര്‍ത്തു. മനോഹര്‍ ലാല്‍ ഘട്ടറിന് പിന്‍ഗാമിയായി എത്തിയ സൈനി, ദുര്‍ബലനായ മുഖ്യമന്ത്രിയാണെന്നും ദുഷ്യന്ത് വിമര്‍ശിച്ചു.

അതേസമയം ദുഷ്യന്തിന്റെ നിലപാടിനോട് പ്രതികരണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ബി.ജെ.പിയുടെ ബി ടീം അല്ല ജെ.ജെ.പി. എന്ന് തെളിയിക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ ഭൂപീന്ദര്‍ ഹൂഡ ആവശ്യപ്പെട്ടു. അവര്‍ ബി ടീം അല്ലെങ്കില്‍ ഉടന്‍ തന്നെ ഗവര്‍ണര്‍ക്ക് കത്തയക്കണം. ഞങ്ങള്‍ ആവശ്യപ്പെടുന്നത് രാഷ്ട്രപതിഭരണമാണ്. തിരഞ്ഞെടുപ്പ് നടത്തുകയും വേണം, ഹൂഡ കൂട്ടിച്ചേര്‍ത്തു. ഇക്കൊല്ലം ഒക്ടോബര്‍ വരെയാണ് ഹരിയാണയിലെ നിലവിലെ സര്‍ക്കാരിന്റെ കാലാവധി.

Continue Reading

Health

കൊവിഡ് വാക്സിന്‍ പിന്‍വലിച്ച് അസ്ട്രാസെനക; നടപടി പാർശ്വഫലമുണ്ടെന്ന റിപ്പോർട്ടിന് പിന്നാലെ

വാക്സിന് പാർശ്വഫലങ്ങളുണ്ടെന്ന സ്ഥിരീകരണത്തിനു പിന്നാലെ കൊവിഡ് വാക്സിന്‍ സർട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രവും പിന്‍വലിച്ചിരുന്നു.

Published

on

അസ്ട്രാസെനകയുടെ കൊവിഡ് വാക്സിനുകൾ വിപണിയിൽ നിന്നു പിൻവലിച്ചു. വ്യവസായ കാരണങ്ങളാലാണെന്നാണ് കമ്പനിയുടെ വിശദീകരണം. എന്നാല്‍ പാർശ്വഫലങ്ങളുണ്ടെന്ന റിപ്പോർട്ടിന് പിന്നാലെയാണ് വാക്സിൻ പിൻവലിക്കുന്നത്. മാര്‍ക്കറ്റില്‍ അവശേഷിക്കുന്ന സ്റ്റോക്ക് തിരിച്ചെടുക്കാനും തീരുമാനമായിട്ടുണ്ട്. വാക്സിന് പാർശ്വഫലങ്ങളുണ്ടെന്ന സ്ഥിരീകരണത്തിനു പിന്നാലെ കൊവിഡ് വാക്സിന്‍ സർട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രവും പിന്‍വലിച്ചിരുന്നു.

ഇന്ത്യയിൽ സിറം ഇൻസ്റ്റിറ്റ്യൂട്ട് കൊവിഷീൽഡ് എന്ന പേരിലാണ് വാക്സിന്‍ പുറത്തിറക്കിയത്. ഓക്സ്ഫഡ് സര്‍വകലാശാലയുമായി ചേര്‍ന്ന് അസ്ട്രാസെനക വികസിപ്പിച്ച വാക്സിനാണിത്. 51 പേര്‍ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായി എന്ന പരാതി യുകെയില്‍ നിന്നാണ് ആദ്യമായി ഉയര്‍ന്നുവന്നത്.

യുകെയിൽ നിന്നുള്ള ജാമി സ്കോട്ട് എന്നയാൾ കൊവിഷീൽഡ് സ്വീകരിച്ചപ്പോൾ തനിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടായെന്ന് കാട്ടി കോടതിയെ സമീപിച്ചിരുന്നു. സ്കോട്ടിന്‍റെ പരാതിയില്‍ കഴമ്പുണ്ടെന്ന് മറുപടിയാണ് കമ്പനി കോടയില്‍ നല്‍കിയത്.  കൊവിഷീൽഡ് വാക്സിൻ എടുത്തവർക്ക് രക്തം കട്ടപിടിക്കുന്ന രോഗമുണ്ടാകാനും പ്ലേറ്റ്ലെറ്റിന്‍റെ എണ്ണം കുറയാനും സാധ്യതയുണ്ടെന്നും കമ്പനി കോടതിയെ അറിയിച്ചു. ഇതോടെയാണ് സംഭവം വിവാദമാകുന്നത്. ഇന്ത്യയില്‍ ഏറ്റവുമധികം പേര്‍ക്ക് നല്‍കിയതും കമ്പനിയുടെ കൊവിഷീല്‍ഡ് വാക്സിൻ ആണ്.

അതേസമയം പാര്‍ശ്വഫലങ്ങളെക്കുറിച്ച് അമിത ആശങ്ക വേണ്ടെന്നും കമ്പനി പറയുന്നുണ്ട്. രക്തം കട്ട പിടിക്കുന്ന, അല്ലെങ്കില്‍ പ്ലേറ്റ്‍ലെറ്റ് കൗണ്ട് കുറയ്ക്കുന്ന ടിടിഎസ് എന്ന അവസ്ഥയ്ക്ക് അപൂര്‍വം പേരില്‍ വാക്സിൻ സാധ്യതയുണ്ടാക്കുമെന്നാണ് കമ്പനി പറയുന്നത്. കൊവിഡ് സമയത്ത് നിരവധി പേർ വാക്സിനില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നെങ്കിലും അന്ന് കൊവിഡ് വാക്സിനുകളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സർക്കാരുകള്‍ ഉള്‍പ്പെടെ സ്വീകരിച്ചത്. എന്നാല്‍ ഇപ്പോള്‍ കമ്പനിയുടെ ഏറ്റുപറച്ചിലോടെ വലിയ ആശങ്കയാണ് ഉടലെടുത്തിരിക്കുന്നത്.

Continue Reading

kerala

ഉഷ്ണതരംഗം മൂലം മരിച്ചവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കണം; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

സംസ്ഥാനത്തെ കനത്ത ചൂടില്‍ ഉഷ്ണതരംഗം മൂലം മരണപ്പെട്ടവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ ആവിശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രക്ക് കത്തയച്ചു.

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ കനത്ത ചൂടില്‍ ഉഷ്ണതരംഗം മൂലം മരണപ്പെട്ടവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ ആവിശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രക്ക് കത്തയച്ചു.

കടുത്ത ചൂട് കാര്‍ഷിക-ക്ഷീര മേഖലകളിലും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വിളകള്‍ കരിഞ്ഞു പോവുകയും ഉദ്പാദനം കുറയുകയും ചെയ്തതോടെ കര്‍ഷര്‍ പ്രതിസന്ധിയിലാണ്. തോട്ടം മേഖലയില്‍ ഉദ്പാദനത്തില്‍ 25-50 ശതമാനം വരെയാണ്
കുറവ് സംഭവിച്ചിരിക്കുന്നത്. ഈ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും കത്തില്‍ പ്രതിപക്ഷ നേതാവ് ആവിശ്യപ്പെട്ടു.

കത്തിന്റെ പൂര്‍ണ രൂപം

നമ്മുടെ സംസ്ഥാനം ഏറ്റവും കഠിനമായ ഉഷ്ണതരംഗം നേരിടുകയാണ്. ചരിത്രത്തില്‍ ആദ്യമായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഉഷ്ണ തരംഗ മാപ്പില്‍ കേരളവും ഉള്‍പ്പെട്ടിരിക്കുന്നു. വേനല്‍ച്ചൂടില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി പേരാണ് മരണമടഞ്ഞത്. ഉഷ്ണതരംഗത്തെ പ്രകൃതി ദുരന്തമായി പരിഗണിച്ച് മരിച്ചവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം.

ദിവസ വേതനത്തിന് ജോലി ചെയ്ത് അന്നന്നത്തെ അന്നം നേടുന്ന നിരവധി പേര്‍ നമുക്കിടയിലുണ്ട്. നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മത്സ്യത്തൊഴിലാളികള്‍ അടക്കമുള്ളവര്‍ പൊള്ളുന്ന വെയിലില്‍ ജോലി ചെയ്യണ്ട അവസ്ഥയിലാണ്. ഇതില്‍ അതിഥി തൊഴിലാളികളും ഉള്‍പ്പെടുന്നു. ഇവരുടെ ജീവനോപാധിക്ക് കോട്ടം തട്ടാത്ത രീതിയില്‍ ജോലി സമയത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തുകയും ആവശ്യമുള്ളവര്‍ക്ക് സര്‍ക്കാര്‍ സഹായം എത്തിക്കുകയും വേണം.

അതോടൊപ്പം കടുത്ത ചൂട് കാര്‍ഷിക-ക്ഷീര മേഖലകളിലും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വിളകള്‍ കരിഞ്ഞു പോവുകയും ഉദ്പാദനം കുറയുകയും ചെയ്തതോടെ കര്‍ഷകര്‍ പ്രതിസന്ധിയിലാണ്. തോട്ടം മേഖലയില്‍ ഉദ്പാദനത്തില്‍ 25-50 ശതമാനം വരെയാണ് കുറവ് സംഭവിച്ചിരിക്കുന്നത്. ഈ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം.

കുടിവെള്ള ക്ഷാമവും സംസ്ഥാനത്ത് രൂക്ഷമാണ്. ഇത് പരിഹരിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഗ്രാമീണ മേഖലകളില്‍ ഉള്‍പ്പെടെ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും അടിയന്തര ഇടപെടലുണ്ടാകണം.

Continue Reading

Trending