Connect with us

Video Stories

രാജപക്‌സമാരുടെ ലങ്കാദഹനം- കെ.പി ജലീല്‍

പ്രതിപക്ഷത്തോടും മാധ്യമങ്ങളോടും കര്‍ഷകരോടുമുള്ള ധാര്‍ഷ്ട്യത്തിന്റെ രീതി ശ്രീലങ്കയെപോലെ ഇന്ത്യയെയും എങ്ങോട്ടാണ് നയിക്കുക? നോട്ടു നിരോധനവും ചരക്കുസേവനനികുതിയും കോവിഡ് കാലകൂട്ട മരണങ്ങളും സാമ്പത്തിക മാന്ദ്യവുമെല്ലാം തെളിയിക്കുന്നതെന്താണ്? മൂന്നര ലക്ഷം കോടി പൊതുകടമുള്ള കേരളത്തിനും ഇതില്‍നിന്ന് പലതും പഠിക്കാം!

Published

on

കെ.പി ജലീല്‍

തമിഴ് വംശജര്‍ക്കെതിരെ ശ്രീലങ്കന്‍ സേന കടുത്ത ആക്രമണം അഴിച്ചുവിടുന്ന കാലം. ശ്രീലങ്കയിലെ പ്രമുഖ ദിനപത്രമായ ഡെയ്‌ലി മിററിന്റെ പത്രാധിപര്‍ ചമ്പിക ലിയനാരച്ചിയോട് 2007ല്‍ രാജ്യത്തിന്റെ പ്രസിഡന്റ് ഇങ്ങനെ പറഞ്ഞു: സൈന്യത്തിനെതിരെ നിങ്ങള്‍ നിരന്തര വിമര്‍ശനം തുടരുന്നത് ശരിയല്ല. മഹാഭൂരിപക്ഷം ആളുകളും സേനക്ക് അനുകൂലമാണ്. സൈന്യത്തെ അവര്‍ വളരെയധികം ഇഷ്ടപ്പെടുന്നു. അവരെന്തു ചെയ്യണമെന്ന് ജനങ്ങള്‍ക്കറിയാം. ഇതിനെതിരെ മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധിച്ചപ്പോള്‍ മേജര്‍ ജനറല്‍ ഗോട്ടബായ രാജപക്‌സെയുടെ മറുപടി ഇങ്ങനെയായിരുന്നു: ഇനിയെന്താണ് സംഭവിക്കാന്‍ പോകുന്നതെന്നത് എന്റെ നിയന്ത്രണത്തിന് അതീതമാണ്. ശ്രീലങ്കയിലെ പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന ആഭ്യന്തര യുദ്ധത്തിന് അന്ത്യം കുറിച്ചത് ഗോട്ടബായയുടെയും സഹോദരന്‍ മഹീന്ദ രാജപക്‌സയുടെയും ഉരുക്കുമുഷ്ടികളായിരുന്നു. വേലുപ്പിള്ള പ്രഭാകരന്റെ നിയന്ത്രണത്തിലും നേതൃത്വത്തിലുമുള്ള ലിബറേഷന്‍ ടൈഗേഴ്‌സ് ഓഫ് തമിഴ് ഈഴം (എല്‍.ടി.ടി.ഇ) എന്ന ഭീകരസംഘടനയെ എന്നെന്നേക്കുമായി ലങ്കന്‍ മണ്ണില്‍ കുഴിച്ചുമൂടിയത് 2009ലായിരുന്നു. അതിന് ഭരണതലത്തില്‍ നേതൃത്വം നല്‍കിയതാകട്ടെ അന്നത്തെ പ്രസിഡന്റായിരുന്ന മഹീന്ദ രാജപക്‌സയും. പ്രഭാകരനെയും അയാളുടെ സൈനിക വ്യൂഹത്തെയാകെയും നാമാവശേഷമാക്കാന്‍ രാജപക്‌സമാര്‍ക്കായി. എന്നാല്‍ ഒളിമ്പിക്‌സ് മെഡല്‍ നേടിയയാള്‍ കുളിമുറിയില്‍ കാല്‍തെന്നി വീണു മരിച്ചതുപോലെയായി ഒരു പതിറ്റാണ്ടിനുശേഷം ആ ദ്വീപ് രാഷ്ട്രത്തിന്റെ അവസ്ഥ. രാജ്യം സാമ്പത്തികമായി തകര്‍ന്ന് തരിപ്പണമായിരിക്കുന്നു. സിംഹളര്‍ക്ക് മഹാഭൂരിപക്ഷമുള്ള രാജ്യത്ത് തമിഴ് ന്യൂനപക്ഷങ്ങള്‍ രണ്ടാം തരം പൗരന്മാരായി കഴിയേണ്ടിവരുന്ന അവസ്ഥ ഇന്ത്യയിലെ മുസ്്‌ലിംകളെ അനുസ്മരിക്കുന്നു.

ഇന്ത്യ സ്വതന്ത്രമായതിന് തൊട്ടടുത്തവര്‍ഷം ബ്രിട്ടീഷുകാരില്‍നിന്ന് വിമോചനം നേടിയ രാജ്യത്തിന് ഇന്ന് ഇതര രാജ്യങ്ങളോട് ഭിക്ഷ തെണ്ടേണ്ട അവസ്ഥയാണ്. സ്വേച്ഛാധിപതികളും സ്വാര്‍ഥമോഹികളും ഭരണത്തെക്കുറിച്ചും സമ്പദ്‌വ്യവസ്ഥയെക്കുറിച്ചും പിടിപാടില്ലാത്തവരും എങ്ങനെയാണ് ഒരുനാടിനെ കുട്ടിച്ചോറാക്കുന്നതെന്നതിന് ഉത്തമ ദൃഷ്ടാന്തമാണ് ഇന്നത്തെ ശ്രീലങ്ക. 2020ല്‍ പ്രസിഡന്റായി അധികാരമേറ്റെടുത്തയുടന്‍ ഗോട്ടബായ ചെയ്ത മണ്ടന്‍ നടപടികളാണ് രാജ്യത്തെ നരകതുല്യമാക്കിയിരിക്കുന്നത്. ഒരു ലിറ്റര്‍ പെട്രോളിന്റെ വില 254ഉം ഒരുകിലോ അരിയുടെ വില 448 രൂപയുമായതാണ് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ പ്രതീകങ്ങള്‍. വന്‍തോതില്‍ നികുതിവെട്ടിക്കുറച്ചതും നോട്ടടിച്ചതും രാസവളം ഒഴിവാക്കാന്‍ ഉത്തരവിട്ടതുമാണ് പൊടുന്നനെയുള്ള ശ്രീലങ്കയുടെ തകര്‍ച്ചക്ക് കാരണമായത്. നേരത്തെതന്നെ വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന രാജ്യത്തിന് ചൈനയില്‍നിന്നും അന്താരാഷ്ട്രനാണയ നിധിയില്‍നിന്നും വന്‍തോതില്‍ വായ്പയെടുത്തതും കൂടി വലിയ ബാധ്യതയായി മാറുകയായിരുന്നു. വിദേശത്തുനിന്ന് അത്യാവശ്യ ഭക്ഷ്യധാന്യങ്ങള്‍പോലും ഇറക്കുമതി ചെയ്യാനാവാഞ്ഞതോടെ ജനം പട്ടിണിയിലായി. ഏതൊരു രാജ്യത്തിനും ഇറക്കുമതി ചെയ്യാനാവശ്യമായ മിനിമം വിദേശ നാണ്യശേഖരം സൂക്ഷിക്കണമെന്നത് സാമാന്യമായ ഇക്കണോമിക് അറിവാണ്. അതുപോലും ശ്രീലങ്കയുടെ ഭരണാധികാരികള്‍ക്ക് ചിന്തിക്കാനാവാതെപോയതും പ്രതിസന്ധിയുടെ ആഴവും വ്യാപ്തിയും പതിന്മടങ്ങ് വര്‍ധിപ്പിച്ചു.

കേരളത്തിന്റെ നാലില്‍ മൂന്ന് മാത്രം ജനസംഖ്യയുള്ള (2.2 കോടി), നമ്മുടെ അതിര്‍ത്തിയില്‍നിന്ന് 55 കിലോമീറ്റര്‍ മാത്രം ദൂരമുള്ള ‘രാവണരാജ്യ’ത്തിന് കരകയറണമെങ്കില്‍ ഇനി മറ്റു രാജ്യങ്ങള്‍ കാര്യമായി തന്നെ കനിയേണ്ടതുണ്ട്. 2021 ഏപ്രിലിലാണ് കര്‍ഷകരോട് മുഴുവന്‍ ജൈവ കൃഷിയിലേക്ക് മാറണമെന്ന് ഗോ്ട്ടബായ ഭരണകൂടം ഉത്തരവിറക്കുന്നത്. രാജപക്‌സമാരുടെ ശൈലിയനുസരിച്ച് ഉത്തരവനുസരിച്ചില്ലെങ്കില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്നത് അറിയാവുന്ന ജനങ്ങള്‍ അതപ്പടി അനുസരിക്കാന്‍ നിര്‍ബന്ധിതരായി. ഫലമോ രാജ്യത്തെ കാര്‍ഷികോത്പാദനം പകുതിയിലും താഴെയായി കുറഞ്ഞു. ഏതാണ്ട് ഇന്ത്യയില്‍ കാര്‍ഷിക കരിനിയമങ്ങള്‍ പാസാക്കിയ അതേ സമയത്താണ് ശ്രീലങ്കന്‍ സര്‍ക്കാരും കര്‍ഷകര്‍ക്കെതിരെ അവിടെ തലതിരിഞ്ഞ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഏതൊരു രാജ്യത്തിന്റെയും നിലിനല്‍പിന്റെ അടിസ്ഥാനം കാര്‍ഷിക മേഖലയാണെന്നത് തിരിച്ചറിയാതെയായിരുന്നു ഇന്ത്യയിലെ പോലെ ശ്രീലങ്കയിലെ ഫാസിസ്റ്റ് സര്‍ക്കാരും മുന്നോട്ടുനീങ്ങിയത്. പത്തു ലക്ഷം പേരാണ് ഇവിടെ കാര്‍ഷിക വൃത്തിയില്‍ ഏര്‍പെട്ടിരിക്കുന്നത്. അവരോട് പൊടുന്നനെ ജൈവ കൃഷിയിലേക്ക് മാറാന്‍ നിര്‍ദേശിച്ചതോടെ ഉത്പാദനം താറുമാറായി. നെല്ല്, തേയില, പച്ചക്കറി തുടങ്ങിയവയുടെ വിളവ് മൂന്നിലൊന്നായി കുറഞ്ഞു. അരിക്ക് വിദേശരാജ്യങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണിപ്പോള്‍ രാജ്യം. കാര്‍ഷികോത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് കുറയ്ക്കുക എന്നായിരുന്നു സര്‍ക്കാര്‍ കര്‍ഷകരോട് പറഞ്ഞതെങ്കില്‍ ഒരേ സമയം ഉത്പാദനം ഇടിയുകയും ഇറക്കുമതി കുറയുകയുംചെയ്തതോടെ ഭക്ഷ്യസാധനങ്ങള്‍ക്ക് പിടിച്ചാല്‍കിട്ടാത്ത വിലയായി. ധാന്യങ്ങള്‍പോലും കിട്ടാക്കനിയായി. അത്യാവശ്യ റേഷന്‍ ധാന്യങ്ങള്‍ക്ക് കിലോമീറ്ററുകള്‍ വരിനില്‍ക്കേണ്ട ഗതികേടിലായി ജനത. ഇവരെ നിയന്ത്രിക്കാന്‍ സൈന്യത്തെ വിളിക്കേണ്ട അവസ്ഥ ദൈന്യതയുടെ അളവ് വ്യക്തമാക്കുന്നുണ്ട്. രാസവളം, വാഹനങ്ങള്‍, മഞ്ഞള്‍ തുടങ്ങിയവ ഇറക്കുമതി ചെയ്യുന്നതിലൂടെ രാജ്യത്തിന്റെ നാണ്യസമ്പത്ത് പുറംലോകത്തേക്ക് ഒഴുകുന്നുവെന്നാണ് ഗോട്ടബായ പറഞ്ഞ കാരണം. രാസവളം ശീലിച്ച കര്‍ഷകരാകട്ടെ അതില്ലാതെ കൃഷിയിറക്കാന്‍ കഴിയാതെ വീര്‍പ്പുമുട്ടി. പ്രതിവര്‍ഷം 40 കോടി രൂപയുടെ രാസവളമാണ് ശ്രീലങ്ക ഇറക്കുമതി ചെയ്തതെങ്കില്‍ അത് പകുതിയായി കുറഞ്ഞു. വസ്ത്രവിപണിയും നാമാവശേഷമായി. ബട്ടനുകള്‍പോലും ഇറക്കുമതി ചെയ്യുന്നനാടാണ് ശ്രീലങ്ക. പ്രതിവര്‍ഷം 37 കോടിയുടെ മൊബൈല്‍ ഇറക്കുമതിചെയ്യുന്നു. നിലവില്‍ 600 കോടി ഡോളറിന്റെ വിദേശനാണ്യകമ്മിയാണ് രാജ്യം നേരിടുന്നത്. രാജപക്‌സ കുടുംബത്തിന്റെ കൊള്ളയാണ് കാരണമെന്നാണ് ജനം പറയുന്നത്.

ടൂറിസമാണ് ഹരിതാഭമായ ഈ ദ്വീപുരാജ്യത്തിന്റെ മറ്റൊരു വരുമാന മാര്‍ഗം. കോവിഡ് കാലത്ത് അത് ഏതാണ്ട് പൂര്‍ണമായി നിലച്ചതും കുരുക്ക് മുറുക്കി. രാജ്യത്തെ വരുമാനത്തിന്റെ (ജി.ഡി.പി) 11 ശതമാനമാണ് ശ്രീലങ്കയുടെ ടൂറിസത്തില്‍ നിന്നുള്ള വരവ്. മിക്ക രാജ്യത്തിനും ഇത് സംഭവിച്ചിട്ടുണ്ടെങ്കില്‍ നേരത്തെതന്നെ തളര്‍ന്നുകിടക്കുന്ന സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലൊടിക്കുന്ന തീരുമാനങ്ങള്‍ കൂടിയായതോടെയാണ് സര്‍വം കൈവിട്ടുപോയത്. 13 വര്‍ഷത്തെ ചരിത്രത്തിലാദ്യമായാണ് പണപ്പെരുപ്പനിരക്ക് 15 ശതമാനത്തിന് മുകളില്‍ കടന്നിരിക്കുന്നത്. ഇന്ത്യയുടെ പണപ്പെരുപ്പനിരക്ക് 5 ശതമാനത്തിനടുത്താണെന്നത് കണക്കിലെടുത്താല്‍ വിലക്കയറ്റത്തിന്റെ തോത് വ്യക്തമാകും.

ജനങ്ങളുടെയും ഭരണാധികാരികളുടെയും മുന്നില്‍ ഇനിയെന്ത് എന്ന ചോദ്യമാണ് ഉയര്‍ന്നുനില്‍ക്കുന്നത.് ധാന്യങ്ങളും അവശ്യവസ്തുക്കളും ശേഖരിച്ചുവെക്കാന്‍ ശേഷിയുള്ള ഭരണാധികാരികളും വന്‍കിടക്കാരും സര്‍ക്കാരുമായി അടുപ്പമുള്ളവരും സസുഖം കഴിയുമ്പോള്‍ സാധാരണക്കാരും പാവപ്പെട്ടവരുമാണ് തീ തിന്നാന്‍ വിധിക്കപ്പെട്ടിരിക്കുന്നത.് പുരാണത്തിലെ ലങ്കാദഹനത്തിന്റെ നേര്‍ചിത്രമാണിത്. ഐ.എം.ഫില്‍നിന്നും മറ്റും വീണ്ടും വായ്പയെടുത്ത് കരകയറാനാണ് സര്‍ക്കാരിന്റെ ശ്രമം. ഇതെത്രകണ്ട് രക്ഷിക്കുമെന്ന് കണ്ടറിയണം. 100 രൂപയുടെ വരുമാനത്തിന് 115 രൂപ കടമുള്ളവരുടെ നാടായി മാറിയിരിക്കുകയാണിപ്പോള്‍ ശ്രീലങ്ക എന്ന ‘ഇന്ത്യയുടെ കണ്ണീര്‍’. ഈ കണ്ണീരെന്ന്, ആര് തുടയ്ക്കുമെന്നാണ് എല്ലാവരും കാത്തിരിക്കുന്നത്. അതേസമയം ഇന്ത്യപോലെ ഫാസിസത്തിലേക്ക് അതിദ്രുതം കുതിച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങള്‍ക്ക് ഏകാധിപതികളായ ഭരണാധികാരികള്‍ എന്തെല്ലാം കെടുതികളാണ് ജനതയുടെ തലയില്‍ കെട്ടിവെക്കുക എന്നതിന് ഉദാഹരണമാണ് ഈ ശ്രീലങ്കന്‍ ക്രൈസിസ്. ഇതേക്കുറിച്ച് ഗവേഷണം നടത്തുന്നവരെല്ലാം സമ്മതിക്കുന്ന ഒന്നുണ്ട്. അത് ജനാധിപത്യ രീതിയിലുള്ള, സര്‍വരെയും, ഭിന്നങ്ങളായ സര്‍വതും ഉള്‍ക്കൊള്ളുന്ന ഭരണകൂടങ്ങള്‍ക്കും രാജ്യങ്ങള്‍ക്കും ജനതയ്ക്കും മാത്രമേ നിലനില്‍പുള്ളൂവെന്നതാണ്. ജനങ്ങള്‍ വലിയൊരു കലാപത്തിലേക്ക് ഇറങ്ങാതിരിക്കാന്‍ കാരണം രാജപക്‌സമാരുടെ ഉരുക്കുമുഷ്ടികളാണ്. അതെത്രത്തോളം ജനരോഷമെന്ന അണക്കെട്ടിനെ പിടിച്ചുനിര്‍ത്തുമെന്ന് തീര്‍ത്തു പറയാനാവില്ല. പ്രതിപക്ഷത്തോടും മാധ്യമങ്ങളോടും കര്‍ഷകരോടുമുള്ള ധാര്‍ഷ്ട്യത്തിന്റെ രീതി ശ്രീലങ്കയെപോലെ ഇന്ത്യയെയും എങ്ങോട്ടാണ് നയിക്കുക? നോട്ടു നിരോധനവും ചരക്കുസേവനനികുതിയും കോവിഡ് കാലകൂട്ട മരണങ്ങളും സാമ്പത്തിക മാന്ദ്യവുമെല്ലാം തെളിയിക്കുന്നതെന്താണ്? മൂന്നര ലക്ഷം കോടി പൊതുകടമുള്ള കേരളത്തിനും ഇതില്‍നിന്ന് പലതും പഠിക്കാം!

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending