kerala
‘അമ്മയെ വേണം’;പ്രതീക്ഷയുമായി മിഷേലെത്തി, പാണക്കാട്ടെ പൂമുഖത്ത്

യമനിലെ സന്‍അ ജയിലില്‍ വധശിക്ഷ കാത്തു കഴിയുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷ പ്രിയയുടെ മോചനത്തിന് സഹായം തേടി കുടുംബം പാണക്കാട്ടെത്തി. ഇന്നലെ രാവിലെ ഒമ്പത് മണിയോടെയാണ് നിമിഷയുടെ അമ്മ പ്രേമകുമാരിയും മകള്‍ മിഷേലും പാണക്കാടെത്തി സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെയും സയ്യിദ് മുനവ്വറലി തങ്ങളെയും പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എയേയും കണ്ടത്.
മരണപ്പെട്ടയാളുടെ കുടുംബത്തിന് ബ്ലഡ് മണി നല്‍കി നിമിഷയുടെ മോചനം സാധ്യമാക്കാനുള്ള ശ്രമങ്ങളാണ് സേവ് നിമിഷ പ്രിയ ആക്ഷന്‍ കമ്മിറ്റി നടത്തുന്നത്. ഇതിന് ഭീമമായ തുകവേണം. കുടുംബത്തിനോ ആക്ഷന്‍ കമ്മിറ്റിക്കോ താങ്ങാന്‍ കഴിയാത്തതാണിത്. ഈ സാഹചര്യത്തിലാണ് കുടുംബം പാണക്കാട്ടെത്തി മുസ്‌ലിംലീഗ് പ്രസ്ഥാനത്തിന്റെയും നേതാക്കളുടേയും സഹായം തേടിയത്.
നിമിഷ ജയിലിലായതോടെ കേസിനും മറ്റുമായി വീടുള്‍പ്പെടെയുള്ള സമ്പാദ്യം വില്‍ക്കേണ്ടി വന്നു. വാര്‍ത്ത കേട്ടതു മുതല്‍ ഭര്‍ത്താവ് മാനസികമായി തകര്‍ന്ന നിലയിലാണ്. ഏക മകളുടെയും അവസ്ഥ സമാനമാണ്. സര്‍ക്കാര്‍ സഹായത്തിനായും നിയമ സഹായത്തിനായും മുസ്‌ലിംലീഗ് ഇടപെടല്‍ വേണമെന്ന് നേതക്കള്‍ക്ക് നല്‍കിയ നിവേദനത്തില്‍ കുടുംബം ആവശ്യപ്പെട്ടു.
യമനി യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് നിമിഷ ശിക്ഷ അനുഭവിക്കുന്നത്. തൊഴിലിടത്തില്‍ നേരിട്ട ക്രൂരമായ ശാരീരിക, മാനസിക പീഡനങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ നടത്തിയ ശ്രമമാണ് നിമിഷയെ തീരാനഷ്ടത്തിലാക്കിയത്. പിടിച്ചുവെച്ച പാസ്‌പോര്‍ട്ട് കൈവശപ്പെടുത്താനായി യുവാവിന് അനസ്‌ത്തേഷ്യ കുത്തിവെച്ചത് മരണ കാരണമാവുകയായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ യമന്‍ അതിര്‍ത്തിയില്‍ നിന്നാണ് നിമിഷ പിടിയിലായത്. യുവാവിന്റെ മൃതശരീരം പല തുണ്ടുകളായി പിന്നീട് കണ്ടെടുക്കപ്പെട്ടിരുന്നു. ഈ കുറ്റകൃത്യം താന്‍ ചെയ്തിട്ടില്ലെന്നും തന്റെമേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ടതാണെന്നുമാണ് നിമിഷ പറയുന്നത്. സഹായം തേടി നേരത്തെ കുടുംബം ഭരണ, പ്രതിപക്ഷ നേതാക്കളെ കണ്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് യെമനില്‍ ഏറെ ബന്ധങ്ങളുള്ള മുസ്‌ലിംലീഗ് നേതാക്കള്‍ക്കരികെ ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ ജയചന്ദ്രന്‍ അടക്കമുള്ളവര്‍ക്കൊപ്പം കുടുംബം എത്തിയത്. വിഷയത്തില്‍ എംബസിയുമായും സര്‍ക്കാരുമായും സംസാരിക്കാമെന്ന് തങ്ങള്‍ കുടുംബത്തിന് ഉറപ്പുനല്‍കി.
kerala
താമരശേരിയില്‍ കാര്‍ തടഞ്ഞു നിര്‍ത്തി ബസ് ജീവനക്കാര്‍ മര്‍ദിച്ചതായി പരാതി
പുല്‍പ്പള്ളി പഴശ്ശിരാജ കോളജ് വിദ്യാര്‍ഥിയായ നൂറാം തോട് സ്വദേശി അലന്‍ ജോസിനാണ് മര്‍ദനമേറ്റത്.

കോഴിക്കോട് താമരശേരിയില്‍ കാര്‍ തടഞ്ഞു നിര്‍ത്തി സ്വകാര്യ ബസ് ജീവനക്കാര്‍ മര്‍ദിച്ചതായി യുവാവിന്റെ പരാതി. വയനാട്ടിലേക്ക് പോകുകയായിരുന്ന ഫിനിക്‌സ് ബസിലെ ജീവനക്കാര്‍ മര്‍ദ്ദിച്ചെന്നാണ് പരാതി. പുല്‍പ്പള്ളി പഴശ്ശിരാജ കോളജ് വിദ്യാര്‍ഥിയായ നൂറാം തോട് സ്വദേശി അലന്‍ ജോസിനാണ് മര്‍ദനമേറ്റത്.
kerala
തിരുവനന്തപുരത്ത് യുവതിയെ അടിച്ച് കൊന്നു; സഹോദരന്‍ കസ്റ്റഡിയില്‍
പോത്തന്‍കോട് സ്വദേശിനി ഷെഫീന (33) ആണ് കൊല്ലപ്പെട്ടത്.

തിരുവനന്തപുരത്ത് യുവതിയെ അടിച്ച് കൊന്നു. തിരുവനന്തപുരം മണ്ണന്തലയിലെ മുക്കോലക്കലിലാണ് സംഭവം. പോത്തന്‍കോട് സ്വദേശിനി ഷെഫീന (33) ആണ് കൊല്ലപ്പെട്ടത്. സംഭവവവുമായി ബന്ധപ്പെട്ട് സഹോദരന്‍ ഷംസാദിനെ മണ്ണന്തല പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണ കാരണം വ്യക്തമല്ല.
kerala
തിരുവനന്തപുരം കാര്യവട്ടത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു
കാര്യവട്ടം ക്യാമ്പസിലെ വിദ്യാര്‍ഥിനികള്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ ഫ്രിഡ്ജാണ് പൊട്ടിത്തെറിച്ചത്.

തിരുവനന്തപുരം കാര്യവട്ടത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ കാര്യവട്ടം ക്യാമ്പസിലെ വിദ്യാര്‍ഥിനികള്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ ഫ്രിഡ്ജാണ് പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ ആളപായമില്ല.
പൊട്ടിത്തെറിയിൽ ഉണ്ടായ തീപിടുത്തത്തിൽ അടുക്കള പൂർണമായും കത്തി. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഫയർഫോഴ്സ് എത്തി തീ അണച്ചു.
-
kerala14 hours ago
മാര്‍ഗദീപം സ്കോളര്‍ഷിപ്പില്‍ വിവേചനം; മുസ്ലിം അപേക്ഷകരില്‍ 1.56 ലക്ഷം പുറത്ത്
-
india3 days ago
അഹമ്മദാബാദ് വിമാനാപകടം; മാപ്പ് പറഞ്ഞ് എയര്‍ ഇന്ത്യ ചെയര്മാന് എന്‍.ചന്ദ്രശേഖരന്
-
News3 days ago
അഹമ്മദാബാദ് വിമാനാപകടം: 210 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു
-
kerala3 days ago
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ഇന്ന്
-
kerala2 days ago
കണ്ണൂരിലെ സദാചാര ഗുണ്ടായിസം: കാരണം ആൺസുഹൃത്തെന്ന് കുടുംബം, സദാചാര പൊലീസിങ് നടന്നിട്ടില്ലെന്ന് മാതാവ്
-
News3 days ago
ഇറാന് ഗസ്സയല്ല, ഇസ്രാഈല്‍ ആക്രമണം പുതിയ യുദ്ധത്തിനുള്ള വാതില്‍തുറക്കല്‍; ജസ്റ്റിസ് മാര്‍കണ്ഡേയ കട്ജു
-
kerala3 days ago
നിലമ്പൂരില്‍ പോളിങ് പുരോഗമിക്കുന്നു; നാല് മണിക്കൂര്‍ പിന്നിടുമ്പോള്‍ 30.15% പോളിങ്
-
News3 days ago
ടെല്‍ അവീവില്‍ ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം