Connect with us

News

കഷ്ടകാലം; 12ല്‍ 216 റണ്‍സ്

ഐ.പി.എല്ലിനേക്കാള്‍ ക്രിക്കറ്റ് ലോകം വിരാതിന്റെ മികവ് ആവശ്യപ്പെടുന്നത് ഇന്ത്യന്‍ ജഴ്‌സിയിലാണ്.

Published

on

മുംബൈ: മല്‍സരത്തിലെ ആദ്യ പന്തില്‍ തന്നെ പുറത്താവുക എന്നത് വലിയ നാണക്കേടാണ്. പുതിയ പന്തിനെ അഭിമുഖീകരിക്കാന്‍ വരുന്നത് ടീമിലെ മികച്ച ബാറ്ററാവുമല്ലോ…. മറുഭാഗത്ത് പുതിയ പന്ത് ഏല്‍പ്പിക്കപ്പെടുക നല്ല ബൗളറെയും.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ കഴിഞ്ഞ ദിവസം സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ അത്രയൊന്നും വിലാസമില്ലാത്ത ന്യൂ ബോള്‍ ബൗളര്‍-ജെ.സുജിതിന്റെ ആദ്യ പന്തില്‍ തന്നെ പ്രതിരോധം നഷ്ടമായി സ്ലിപ്പില്‍ ക്യാച്ചും നല്‍കി മടങ്ങിയത് ഇന്ത്യന്‍ ക്രിക്കറ്റില ഏറ്റവും മികച്ച ബാറ്ററായിരുന്നു-സാക്ഷാല്‍ വിരാത് കോലി. ഐ.പി.എല്‍ പതിനഞ്ചാം സീസണില്‍ ഇതാദ്യമായല്ല അദ്ദേഹം ഗോള്‍ഡന്‍ ഡക്കാവുന്നത്-കൃത്യമായി കണക്കെടുത്താല്‍ മൂന്നാം തവണ.

ബെംഗളൂരു റോയല്‍ ചാലഞ്ചേഴ്‌സ് സൂപ്പര്‍ താരം ടീമിന്റെ 12 മല്‍സരങ്ങളിലും കളിച്ചു. തുടക്കത്തില്‍ മൂന്നാം നമ്പറില്‍. പിന്നെ ഒന്നാം നമ്പറില്‍. ആകെ സമ്പാദ്യം 216 റണ്‍സ്. അതിലൊരു അര്‍ധ ശതകവും. ആറ് തവണയാണ് ഒറ്റയക്കത്തില്‍ പുറത്തായത്. 33 കാരന് എന്താണ് സംഭവിച്ചതെന്ന ചോദ്യത്തിന് അദ്ദേഹത്തിന് പോലും ഉത്തരമില്ല.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് ശേഷം രാജ്യം കണ്ട ഏറ്റവും മികച്ച ബാറ്റര്‍ ഇത്തവണ നായക സ്ഥാനമില്ലാതെ, ടെന്‍ഷന്‍ കുറച്ചാണ് ചാമ്പ്യന്‍ഷിപ്പിന് എത്തിയത്. ഫാപ് ഡുപ്ലസി എന്ന ദക്ഷിണാഫ്രിക്കക്കാരനാണ് ടീമിന്റെ അമരത്ത്. കോലി ചോദിച്ച ഏത് റോളും എളുപ്പത്തില്‍ നല്‍കുന്ന ക്യാപ്റ്റന്‍. പക്ഷേ ഡുപ്ലസി ഗംഭീരമായി കളിക്കുമ്പോള്‍ കോലി തല താഴ്ത്തി മടങ്ങുന്നു. ഓഫ് സ്റ്റംമ്പിലേക്ക് വരുന്ന പന്തിനെ വിറച്ചാണ് വിരാത് നേരിടുന്നത്. അദ്ദേഹത്തിന് തന്നെ ക്രീസിലെ ചുവടില്‍ ഉറപ്പില്ല. ഈ വര്‍ഷം ടി-20 ലോകകപ്പ് ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കെ ദേശീയ ടീമില്‍ പോലും അദ്ദേഹത്തിന്റെ സ്ഥാനത്തെ ചൊല്ലി ചോദ്യമുയരുകയും ചെയ്യുന്നു.

ക്രിക്കറ്റ് ലോകം ഒന്നടങ്കം ആവശ്യപ്പെടുന്നത് വിരാത് തല്‍ക്കാലം കളത്തില്‍ നിന്ന് മാറി നില്‍ക്കണമെന്നാണ്. രവിശാസ്ത്രിയാണ് ഈ വാദത്തിലെ പ്രമുഖന്‍. ചെറിയ ബ്രേക്ക് നല്ലതാണ്. സമ്മര്‍ദ്ദമകറ്റി കരുത്തനായി തിരികെ വരാനാവും. എന്നാല്‍ സുനില്‍ ഗവാസ്‌ക്കര്‍ പറയുന്നത് ബ്രേക്ക് വേണ്ടെന്നാണ്. സമീപനം മാത്രം മാറ്റിയാല്‍ മതി. കൂടുതല്‍ കളിക്കുക. ഫോമിലേക്ക് തിരികെ വരുക. മാറി നിന്നാല്‍ അവസരങ്ങളാണ് നഷ്ടമാവുക.

ഐ.പി.എല്ലിനേക്കാള്‍ ക്രിക്കറ്റ് ലോകം വിരാതിന്റെ മികവ് ആവശ്യപ്പെടുന്നത് ഇന്ത്യന്‍ ജഴ്‌സിയിലാണ്. ലോകകപ്പ് വര്‍ഷത്തില്‍ വിരാതിന്റെ മികവ് ഇന്ത്യക്ക്് നിര്‍ബന്ധമാണെന്നും ഗവാസ്‌ക്കര്‍ പറയുന്നു. ബാറ്റിംഗ് പരാജയത്തിലും വിരാത് പക്ഷേ നിരാശനല്ല. ബെംഗളൂരു റോയല്‍ ചാലഞ്ചേഴ്‌സ് പ്ലേ ഓഫില്‍ കളിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. കഴിഞ്ഞ ദിവസം സണ്‍റൈസേഴസ് ഹൈദരാബാദിനെതിരായ മല്‍സരത്തില്‍ ഒമ്പത് പന്തില്‍ നിന്ന് 30 റണ്‍സ് നേടി മടങ്ങിയ ദിനേശ് കാര്‍ത്തിക്കിനെ ഡ്രസ്സിംഗ് റൂമില്‍ വിരാത് സ്വീകരിക്കുന്ന വീഡിയോ സാമുഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

gulf

മക്കമദീന ഹൈവേയില്‍ ഭീകരാപകടം: മരണം 42 ആയി

മക്കയിലെ തീര്‍ഥാടനം പൂര്‍ത്തിയാക്കി മദീനയിലേക്ക് മടങ്ങുന്നതിനിടെയാണ് ദുരന്തം നടന്നത്.

Published

on

മക്കയില്‍ നിന്നും മദീനയിലേക്ക് യാത്ര പോകുന്ന ഉംറ തീര്‍ഥാടകരുടെ ബസ് ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ച് കത്തിയതോടെ മരണസംഖ്യ 42 ആയി ഉയര്‍ന്നു. മക്കയിലെ തീര്‍ഥാടനം പൂര്‍ത്തിയാക്കി മദീനയിലേക്ക് മടങ്ങുന്നതിനിടെയാണ് ദുരന്തം നടന്നത്.

ബസിലുണ്ടായിരുന്ന 43 പേരും ഹൈദരാബാദ് സ്വദേശികളാണ്. മരിച്ചവരില്‍ 20 പേര്‍ സ്ത്രീകളും 11 പേര്‍ കുട്ടികളുമാണെന്ന് റിപ്പോര്‍ട്ടുകള്‍. സംഘത്തിലെ ഒരാള്‍ മാത്രമാണ് ജീവനോടെ രക്ഷപ്പെട്ടത്; ഇയാള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

സൗദി സമയം രാത്രി 11 മണിയോടെയും (ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30) ബദ്‌റ്മദീന ഹൈവേയിലുള്ള മുഫറഹാത്ത് പ്രദേശത്തുവച്ചായിരുന്നു അപകടം. ടാങ്കറുമായി കൂട്ടിയിടിച്ചതോടെ ബസ് തല്‍ക്ഷണം തീപിടിക്കുകയായിരുന്നു. ഉംറ കമ്പനി അപകടം സ്ഥിരീകരിച്ചിട്ടുണ്ട്.

 

Continue Reading

kerala

ചികിത്സിച്ച് ചികിത്സിച്ച് ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തുന്ന മലയാളി

രോഗം വന്ന് ചികിത്സിച്ച് ദുരിതക്കയത്തിലേക്ക് വീഴുന്ന മലയാളിയെ അഭിമുഖീകരിക്കാത്തവര്‍ എത്രപേരുണ്ടാകും ഈയൊരു ക്രൂരയാഥാര്‍ത്ഥ്യത്തിന്റെ വസ്തുതകളിലേക്ക് വെളിച്ചം വീശുന്ന കവര്‍ സ്റ്റോറിയാണ് ഇത്തവണത്തേത്.

Published

on

രോഗം വന്ന് ചികിത്സിച്ച് ദുരിതക്കയത്തിലേക്ക് വീഴുന്ന മലയാളിയെ അഭിമുഖീകരിക്കാത്തവര്‍ എത്രപേരുണ്ടാകും ഈയൊരു ക്രൂരയാഥാര്‍ത്ഥ്യത്തിന്റെ വസ്തുതകളിലേക്ക് വെളിച്ചം വീശുന്ന കവര്‍ സ്റ്റോറിയാണ് ഇത്തവണത്തേത്.

ചികിത്സാ ചെലവിന്റെ കാര്യത്തില്‍ ഇന്ത്യന്‍ ശരാശരിയേക്കാളും എന്തിന് സമീപത്തെ കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനത്തിനേക്കാളും ഉയരത്തിലേക്ക് കുതിക്കുകയാണ് കേരളം – മറ്റു പല കാര്യത്തിലും മേന്മ അവകാശപ്പെടുന്ന മലയാളി എന്തുകൊണ്ട് ഇവ്വിധത്തിലേക്ക് എത്തിച്ചേര്‍ന്നു അങ്ങനെ ചികിത്സിച്ച് ചികിത്സിച്ച് ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തുന്ന മലയാളിയുടെ ഏറ്റവും പുതിയ സ്ഥിതിഗതികളെക്കുറിച്ചാണ് / വസ്തുതകളെ കുറിച്ചാണ് ആരോഗ്യ മേഖലയിലെ ആധികാരിക എഴുത്തുകാരന്‍ ഡോ. ജയകൃഷ്ണന്റെ ടി പറയാന്‍ ശ്രമിക്കുന്നത്.

ഒപ്പം ‘അതിദാരിദ്ര്യമുക്ത കേരളം’ എന്ന പ്രഖ്യാപനത്തിന്റെ നിയോലിബറല്‍ ബന്ധം എന്തെന്ന് തുറന്നെഴുതുന്നു സാമ്പത്തിക വിദഗ്ദന്‍ ഡോ. പി. ജെ ജെയിംസ്

ആഴ്ചപ്പതിപ്പ് ഹാര്‍ഡ് കോപ്പി ലഭ്യമാക്കുന്നത് സംബന്ധിച്ച സംശയങ്ങള്‍ക്ക് ഈ നമ്പറില്‍

+91 81390 00226 വിളിക്കാവുന്നതാണ്.

 

Continue Reading

kerala

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ആറു ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ട്

തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

Published

on

തിരുവനന്തപുരം: കേരളത്തിലെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയെ തുടര്‍ന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ ലഭിക്കാനാണ് മുന്നറിയിപ്പ്.

ചൊവ്വാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിലും ബുധനാഴ്ച കോട്ടയം, ഇടുക്കി ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട, കോട്ടയം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും യെല്ലോ അലര്‍ട്ട് തുടരും.

24 മണിക്കൂറില്‍ 64.5 എം മുതല്‍ 115.5 എം വരെ മഴ ലഭിക്കാവുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്ന് വ്യാഖ്യാനിക്കുന്നത്. അധിക ജാഗ്രത ആവശ്യമാണെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Continue Reading

Trending