kerala
ട്രോളിങ് നിരോധനം; തൊഴില്‍ രഹിതരാവുക നാല് ലക്ഷത്തോളം പേര്
52 ദിവസം നീണ്ട് നില്ക്കുന്ന ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരുന്ന തോടെ പ്രത്യക്ഷമായും പരോക്ഷമായും നാല് ലക്ഷത്തോളം പേര് തൊഴില്‍ രഹിതരാകും.

52 ദിവസം നീണ്ട് നില്ക്കുന്ന ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരുന്ന തോടെ പ്രത്യക്ഷമായും പരോക്ഷമായും നാല് ലക്ഷത്തോളം പേര് തൊഴില്‍ രഹിതരാകും. സംസ്ഥാനത്തെ വിവിധ ഹാര്‍ബറുകളിലായി 4,200ലേറെ ബോട്ടുകളാണുള്ളത്.നിരോധനനത്തിന് മുന്നോടിയായി മത്സ്യബന്ധന ബോട്ടുകളിലും ഹാര്‍ബറുകളിലുമായി തൊഴിലെടുക്കുന്ന ഇതര സംസ്ഥാനക്കാരടക്കമുള്ളവര്‍ നാട്ടിക്കേ് മടങ്ങി തുടങ്ങി. പേഴ്സിന് നെറ്റ് ബോട്ടുകളില്‍ ജോലി ചെയ്യുന്നവര്‍ ഏറെയും സ്വദേശികളാണ്. ഗില്‍നെറ്റ്, ട്രോള്‍ നെറ്റ് ബോട്ടുകളിലെ തൊഴിലാളികളില്‍ ഭൂരിഭാഗവും തമിഴ്നാട് കുളച്ചല്‍ സ്വദേശികളുമാണ്. ട്രോളിങ് നിരോധനം ആരംഭിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ ഭൂരിഭാഗം ബോട്ടുകളും മത്സ്യബന്ധനം നിര്‍ത്തി.
85 ശതമാനത്തോളം ബോട്ടുകള്‍ ഹാര്‍ബറുകളിലും യാര്‍ഡുകളിലും കയറ്റിയിട്ടിരിക്കുകയാണെന്ന് ഫിഷിങ് ബോട്ട് ഓപ്പറേറ്റേഴ്സ് അസോസിയേഷന് കൊച്ചി മേഖല പ്രസിഡന്റ് ടി.യു ഫൈസല്‍ പറയുന്നു. വര്‍ധിച്ച ഡീസല്‍ വിലയും നല്കി കടലില്‍ പോയാല്‍ തന്നെ മത്സ്യം കിട്ടാനില്ല. ഡീസല്‍ അടിച്ച പണം പോലും ലഭിക്കാത്ത രീതിയില്‍ കടലില്‍ വറുതിയാണ്.
കടലില്‍ പോയ ട്രോള്‍ നെറ്റ്, പേഴ്സിന് ബോട്ടുകള്‍ ഇന്ന് വൈകിട്ടോടെ ഹാര്‍ബറുകളിലെത്തും. രാത്രി 12ന് കൊല്ലം, നീണ്ടകര ഹാര്‍ബര്‍ കവാടം ചങ്ങലയിട്ട് പൂട്ടുന്നതോടെ നിരോധനം നടപ്പില്‍ വരും. നിരോധന കാലയളവില്‍ പരമ്പരാഗത മത്സ്യയാനങ്ങള്‍ക്ക് സംസ്ഥാന തീരത്ത് മത്സ്യ ബന്ധനം നടത്താന്‍ അനുവാദമുണ്ട്. ഇതര സംസ്ഥാന ബോട്ടുകള്‍ ഭൂരിഭാഗവും നാട്ടിലേക്ക് മടങ്ങി.
ബോട്ടുകളിലെ തൊഴിലാളികള്‍ക്ക് പുറമേ ഹാര്‍ബറുകളിലെഅനുബന്ധ തൊഴിലാളികള്‍ക്കും നിരോധനത്തോടെ ജോലിയില്ലാതാകും. നിരോധന കാലയളവില്‍ ഹാര്‍ബറുകളിലെ ഡീസല്‍ ബങ്കുകള്‍, കായലോര ബങ്കുകള്‍ എന്നിവ അടച്ചിടും. മത്സ്യബന്ധനത്തിന് പോകുന്ന പരമ്പരാഗത യാനങ്ങള്‍ക്ക് ഇന്ധനം നിറക്കുന്നതിനായി മത്സ്യഫെഡ് ബങ്കുകള്‍ക്ക് പുറമേ തിരഞ്ഞെടുക്കപ്പെട്ട കായലോര ബങ്കുകളും പ്രവര്‍ത്തിക്കും.
മുനമ്പത്തും വൈപ്പിനിലുമായി രണ്ട് ബങ്കുകള്‍ സജ്ജമാക്കിയതായി മറൈന്‍ എന്‍ഫോഴ്സ്മെന്റ് അറിയിച്ചു. ഇന്ന് ഉച്ചയോടെ ട്രോളിങ് നിരോധനം സംബന്ധിച്ച് ഹാര്‍ബറുകളില്‍ അറിയിപ്പ് നല്‍കും. മൂന്ന് ബോട്ടുകള്‍ തീരത്ത് നിരീക്ഷണം നടത്തും. അധികമായി സീ ഗാര്‍ഡുകളുമുണ്ട്. അനുവദിക്കപെട്ട കായലോര ബങ്കുകളില്‍ നിന്ന് യന്ത്രവല്‍കൃത ബോട്ടുകള്‍ ഡീസല്‍ നല്കാന് പാടില്ല. കടലില്‍ പോകുന്ന പരമ്പരാഗത മത്സ്യ തൊഴിലാളികള്‍ ബയോ മെട്രിക് തിരിച്ചറിയല്‍ കാര്‍ഡും സുരക്ഷാഉപകരണങ്ങളും കരുതണം.
india
എല്ലാ ഇരുചക്രവാഹനങ്ങളിലും എബിഎസ് നിര്‍ബന്ധമാക്കി
പുതിയ ഇരുചക്ര വാഹനം വാങ്ങുമ്പോള്‍ ബിഐഎസ് സാക്ഷ്യപ്പെടുത്തിയ രണ്ട് ഹെല്‍മെറ്റുകള്‍ നല്‍കേണ്ടതും സര്‍ക്കാര്‍ നിര്‍ബന്ധമാക്കും.

2026 ജനുവരി 1 മുതല്‍ സ്കൂട്ടറുകളും മോട്ടോര്‍ സൈക്കിളുകളും ഉള്‍പ്പെടെ ഇന്ത്യയില്‍ വില്‍ക്കുന്ന എല്ലാ പുതിയ ഇരുചക്ര വാഹനങ്ങളിലും ആന്റി-ലോക്ക് ബ്രേക്കിങ് സിസ്റ്റം (ABS) നിര്‍ബന്ധമാക്കി. എന്ജിന് വലിപ്പം പരിഗണിക്കാതെ എല്ലാ ഇരുചക്രവാഹനങ്ങളിലും എബിസി സംവിധാനം ഇന്‍സ്റ്റാള്‍ ചെയ്യണമെന്നതാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം. റോഡപകടങ്ങളും മരണങ്ങളും കുറയ്ക്കുന്നതിനുള്ള പരിശ്രമത്തിന്റെ ഭാഗമായാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ തീരുമാനം.
നിലവില്‍, 125 സിസിയില്‍ കൂടുതല്‍ എന്ജിന് ശേഷിയുള്ള ഇരുചക്ര വാഹനങ്ങള്‍ക്ക് മാത്രമേ എബിഎസ് നിര്‍ബന്ധമുള്ളൂ. അതായത് ഏകദേശം 40 ശതമാനം ഇരുചക്ര വാഹനങ്ങളിലും ഈ സുരക്ഷാ സംവിധാനം ഇല്ല. റൈഡര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നിലനിര്‍ത്താന്‍ ഇതുവഴി സാധിക്കും. സ്കിഡ് ചെയ്യാനോ ക്രാഷ് ചെയ്യാനോ ഉള്ള സാധ്യത കുറയ്ക്കാനും ഇത് ഉപകരിക്കും. എബിഎസിന് അപകട സാധ്യത 35 ശതമാനം മുതല്‍ 45 ശതമാനം വരെ കുറയ്ക്കാന്‍ കഴിയുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
എബിഎസിന് പുറമേ, പുതിയ ഇരുചക്ര വാഹനം വാങ്ങുമ്പോള്‍ ബിഐഎസ് സാക്ഷ്യപ്പെടുത്തിയ രണ്ട് ഹെല്‍മെറ്റുകള്‍ നല്‍കേണ്ടതും സര്‍ക്കാര്‍ നിര്‍ബന്ധമാക്കും. നിലവില്‍ ഒരു ഹെല്‍മെറ്റ് മാത്രമാണ് നല്‍കുന്നത്. റൈഡറുടെയും പിന്‍സീറ്റ് യാത്രികന്റെയും സുരക്ഷ മെച്ചപ്പെടുത്തുകയാണ് ഈ നടപടിയുടെ ലക്ഷ്യം. ഇന്ത്യയിലെ റോഡപകട മരണങ്ങളില്‍ 44 ശതമാനവും ഇരുചക്ര വാഹന യാത്രികരാണ്. ഈ മരണങ്ങളില്‍ പലതും ഹെല്‍മെറ്റ് ധരിക്കാത്തതിന്റെ ഫലമായി തലയ്ക്ക് പരിക്കേറ്റാണ് സംഭവിക്കുന്നത്.
kerala
കോട്ടയം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോട്ടയം: ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കിളിരൂര്‍ എസ്.വി.ജി.പി. എച്ച്.എസിനും കിളിരൂര്‍ ഗവണ്മെന്റ് യു.പി.എസ്, തിരുവാര്‍പ്പ് സെന്റ് മേരീസ് എല്‍.പി. സ്കൂള്‍, തിരുവാര്‍പ്പ് ഗവണ്മെന്റ് യു.പി. സ്കൂള്‍, വേളൂര്‍ ഗവണ്മെന്റ് എല്‍.പി. സ്കൂള്‍, വേളൂര്‍ ഗവണ്മെന്റ് യു.പി. സ്കൂള്‍, ചീപ്പുങ്കല്‍ ഗവണ്മെന്റ് വെല്‍ഫെയര്‍ യു.പി. സ്കൂള്‍ എന്നീ സ്കൂളുകള്‍ക്കും ശനിയാഴ്ച (2025 ജൂണ്‍ 21) ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.
kerala
തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; സവാദ് വീണ്ടും അറസ്റ്റില്‍
2023ല്‍ നെടുമ്പാശേരിയില്‍ വെച്ച് സമാന കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു.

തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. വടകര സ്വദേശി സവാദ് ആണ് തൃശൂരില്‍ അറസ്റ്റിലായത്. തൃശൂര്‍ ഈസ്റ്റ് പൊലീസില്‍ യുവതി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
ഇക്കഴിഞ്ഞ 14ന് മലപ്പുറത്തേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ വെച്ചായിരുന്നു യുവാവ് ലൈംഗികാതിക്രമം നടത്തിയത്. സവാദിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
2023ല്‍ നെടുമ്പാശേരിയില്‍ വെച്ച് സമാന കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു. ജാമ്യത്തിലിറങ്ങിയ സവാദിന് ഓള് കേരള മെന്‍സ് അസോസിയേഷന് സ്വീകരണം നല്കിയ സംഭവം ഏറെ വിവാദമായിരുന്നു.
മെന്‍സ് അസോസിയേഷന് പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ആലുവ സബ് ജയിലിനു പുറത്ത് സവാദിന് സ്വീകരണം നല്‍കിയത്. ജയിലിന് പുറത്തിറങ്ങിയ സവാദിനെ അജിത് കുമാറിന്റെ നേതൃത്വത്തില്‍ പൂമാലയണിയിച്ചാണ് സ്വീകരിച്ചത്.
-
kerala2 days ago
കണ്ണൂരില്‍ തെരുവുനായയുടെ കടിയേറ്റ അഞ്ച് വയസുകാരന് പേവിഷബാധയേറ്റു
-
News2 days ago
അഹമ്മദാബാദ് വിമാനാപകടം: 210 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു
-
News2 days ago
ഇസ്രാഈലിന്റെ വ്യോമ പ്രതിരോധ ശേഖരം കുറയുന്നു, മിസൈലുകള്‍ 10-12 ദിവസം മാത്രം നിലനില്‍ക്കുവെന്ന് റിപ്പോര്‍ട്ട്
-
GULF2 days ago
പുണ്യാനുഭവവുമായി മലയാളി ഹാജിമാര്‍ മദീനയില്‍; കെഎംസിസി ഊഷ്മള സ്വീകരണം നല്കി
-
kerala2 days ago
കേരള സര്‍വകലാശാല പരീക്ഷ മൂല്യനിര്‍ണയം ക്രമക്കേട്: അന്വേഷണം നടത്താന്‍ മൂന്നംഗ സമിതി
-
More2 days ago
ഗസയില്‍ ഭക്ഷണം വാങ്ങാന്‍ വരി നിന്നവര്‍ക്ക് നേരെ വീണ്ടും ഇസ്രാഈല്‍ ആക്രമണം; 59 മരണം
-
kerala2 days ago
സ്വരാജിന് പണി കൊടുക്കാനാണെങ്കിലും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞത് ചരിത്ര സത്യമാണ്: സന്ദീപ് വാര്യർ
-
kerala2 days ago
എംവി ഗോവിന്ദൻ അറിയാതെ സത്യംപറഞ്ഞു, കോൺഗ്രസിനെ തോൽപിക്കാൻ സിപിഎം- ആർഎസ്എസ് രഹസ്യബന്ധം: സണ്ണി ജോസഫ്