Connect with us

News

ഇന്ത്യ,ദക്ഷിണാഫ്രിക്ക ടി-20; ഇന്നും തോറ്റാല്‍ പരമ്പര കിട്ടില്ല

വിശാഖപ്പട്ടണത്തെ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്‍ വൈകീട്ട് ഏഴിനാണ് പരമ്പരയിലെ മൂന്നാം മല്‍സരം.

Published

on

വിശാഖപ്പട്ടണം: ഇന്നും തോറ്റാല്‍ പിന്നെ പരമ്പര കിട്ടില്ല. അതാണ് ഇന്ത്യന്‍ സമ്മര്‍ദ്ദം. ഈ സമ്മര്‍ദ്ദത്തിലേക്ക് ടെംപോ ബവുമയുടെ ദക്ഷിണാഫ്രിക്കന്‍ സംഘം ബാറ്റ് വീശിയാല്‍ പഞ്ച മല്‍സര ടി-20 പരമ്പര റിഷാഭ് പന്തിനും സംഘത്തിനും നഷ്ടമാവും.

വിശാഖപ്പട്ടണത്തെ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്‍ വൈകീട്ട് ഏഴിനാണ് പരമ്പരയിലെ മൂന്നാം മല്‍സരം. ഡല്‍ഹിയിലും കട്ടക്കിലും പരാജയപ്പെട്ട ഇന്ത്യക്ക് ഒരു തോല്‍വി കൂടി സഹിക്കാനാവില്ല. എന്നാല്‍ അപാര ഫോമിലാണ് ദക്ഷിണാഫ്രിക്ക. ആദ്യ മല്‍സരത്തില്‍ ഇന്ത്യ 211 റണ്‍സ് നേടിയിട്ടും ദക്ഷിണാഫ്രിക്ക അനായാസം ആ ലക്ഷ്യം മറികടന്നു. കട്ടക്കില്‍ ഇന്ത്യന്‍ ബാറ്റിംഗ് പാളിയപ്പോള്‍ ഹെന്‍ട്രിക് ക്ലാസണ്‍ എന്ന ഒരു ബാറ്ററുടെ വെടിക്കെട്ടില്‍ ഇന്ത്യ തകര്‍ന്നു. ഏത് വലിയ സ്‌ക്കോറും പിന്തുടരാനുള്ള ധൈര്യമാണ് ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ്.

എന്നാല്‍ രോഹിത് ശര്‍മ, കെ.എല്‍ രാഹുല്‍, വിരാത് കോലി, ജസ്പ്രീത് ബുംറ തുടങ്ങിയ വമ്പന്മാരില്ലാത്ത ഇന്ത്യക്ക് ആസന്നമായ. ടി-20 ലോകകപ്പ് മുന്‍നിര്‍ത്തി യുവതാരങ്ങളെ വെച്ച് ഒരുങ്ങാനുള്ള അവസരമാണ് പാഴായി പോവുന്നത്. റിഷാഭ് പന്ത് എന്ന നായകന്‍, യൂസവേന്ദ്ര ചാഹല്‍ എന്ന സ്പിന്നര്‍, ഹാര്‍ദിക് പാണ്ഡ്യ എന്ന ഉപനായകന്‍, ഓപ്പണര്‍മാരായ ഇഷാന്‍ കിഷന്‍, റിഥുരാജ് ഗെയിക്ക്‌വാദ് എന്നിവരെല്ലാം സമ്മര്‍ദ്ദത്തിലാണ്. ഇന്ന് ടീമില്‍ മാറ്റത്തിന് സാധ്യതയുണ്ട്. യുവസീമര്‍ ഉമ്രാന്‍ മാലിക് ആദ്യ ഇലവനില്‍ വരും. വെങ്കടേഷ് അയ്യര്‍ക്കും അവസരമുണ്ടാവും.

gulf

സൗദിയില്‍ കനത്ത ചൂട്; ഉച്ചയ്ക്ക് 12 മുതല്‍ 3 വരെ ജോലി ചെയ്യരുത്

പുതുക്കിയ നിർദേശം ജൂൺ 15 മുതൽ നിലവിൽ വരുകയും സെപ്‌തംബർ 15 വരെ തുടരുകയും ചെയ്യും

Published

on

സൗദിയിൽ ചൂട് കനക്കുന്നതിനാൽ ഉച്ചയ്ക്ക് 12 മുതൽ 3 വരെ ജോലി ചെയ്യരുതെന്ന നിർദേശവുമായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം. പുതുക്കിയ നിർദേശം ജൂൺ 15 മുതൽ നിലവിൽ വരുകയും സെപ്‌തംബർ 15 വരെ തുടരുകയും ചെയ്യും. മൂന്ന് മാസത്തേക്കാണ് നിയന്ത്രണം പ്രഖ്യാപിച്ചത്. നാഷണൽ കൗൺസിൽ ഫോർ ഒക്യുപേഷണൽ സേഫ്റ്റി ആൻഡ് ഹെൽത്തിൻ്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന ഈ നിയന്ത്രണം നടപ്പാക്കുന്നത്.

ദിവസത്തിലെ ഏറ്റവും ചൂടേറിയ സമയത്ത് നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന പുറം ജോലികൾ ചെയ്യുന്നത് നിയന്ത്രിക്കുന്നതിലൂടെ തൊഴിലാളികളുടെ ആരോഗ്യവും ക്ഷേമവും സംരക്ഷിക്കുന്നതിനായാണ് മന്ത്രാലയം ഇങ്ങനെയൊരു സംവിധാനം കൊണ്ടുവരുന്നതെന്ന് മന്ത്രാലയത്തെ ഉദ്ധരിച്ച് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു.

ആരോഗ്യ അപകടസാധ്യതകൾ കുറയ്ക്കുക, സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കുക, അന്താരാഷ്ട്ര തൊഴിൽ സുരക്ഷയും ആരോഗ്യ മാനദണ്ഡങ്ങളും പാലിക്കുക എന്നിവയാണ് ഇത്തരത്തിൽ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങളിലൂടെ ലക്ഷ്യം വെയ്ക്കുന്നത്.

തീരുമാനത്തിന് അനുസൃതമായി ജോലി സമയം ക്രമീകരിക്കാനും അതിൻ്റെ നിർദേശങ്ങൾ പൂർണമായും പാലിക്കാനും മന്ത്രാലയം തൊഴിലുടമകൾക്ക് നിർദേശം നൽകി. ശരിയായ രീതിയിൽ പദ്ധതി നടപ്പിലാക്കിയാൽ എക്സ്പോഷർ ചൂട് മൂലമുണ്ടാകുന്ന പരിക്കുകളും രോഗങ്ങളും കുറയ്ക്കാൻ സഹായിക്കും, അതുവഴി ജോലിസ്ഥല സുരക്ഷ വർദ്ധിപ്പിക്കുകയും ഉൽപ്പാദനക്ഷമത നിലനിർത്തുകയും ചെയ്യുമെന്നും നിർദേശത്തിൽ പറയുന്നു.

സൂര്യപ്രകാശം ഏൽക്കുന്നതിൻ്റെ പ്രത്യാഘാതങ്ങൾ തടയുന്നതിനുള്ള നടപടികൾ വിശദീകരിക്കുന്ന നടപടിക്രമങ്ങൾ ഗൈഡ് മന്ത്രാലയം അതിൻ്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിർദേശത്തിൽ എന്തെങ്കിലും ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉപഭോക്തൃ സേവന ഹോട്ട്‌ലൈൻ (19911) വഴിയോ ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷൻ വഴിയോ റിപ്പോർട്ട് ചെയ്യണമെന്നും പൊതുജനങ്ങളോട് മന്ത്രാലയം ആവശ്യപ്പെട്ടു.

 

Continue Reading

kerala

നിലമ്പൂരിൽ എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത് എ വിജയരാഘവനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം; ദത്താത്രേയ സായി സ്വരൂപ്നാഥ്

Published

on

അഖിലഭാരത ഹിന്ദു മഹാസഭ എല്‍.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചത് എ വിജയരാഘവനുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമെന്ന് സംഘടന. കഴിഞ്ഞ ദിവസമാണ് എ. വിജയരാഘവനുമായി കൂടിക്കാഴ്ച നടത്തിയതെന്ന് അഖിലഭാരത ഹിന്ദു മഹാസഭാ സംസ്ഥാന പ്രസിഡന്റ് ദത്താത്രേയ സായി സ്വരൂപ്നാഥ് മാധ്യമങ്ങളോട് പറഞ്ഞു.

അഖിലഭാരത ഹിന്ദു മഹാസഭാ കഴിഞ്ഞ പാര്‍ലമെന്റ്‌റ് തിരഞ്ഞെടുപ്പിലും 20 മണ്ഡലങ്ങളില്‍ എല്‍ഡിഎഫിനായി പിന്തുണ പ്രഖ്യാപിച്ചിരുന്നു. അത് തന്നെയാണ് ഇപ്പോള്‍ പിന്തുടര്‍ന്ന് വരുന്നതെന്നും ദത്താത്രേയ സായി സ്വരൂപ്നാഥ് പറഞ്ഞു.

 

Continue Reading

kerala

കോഹിനൂരിൽ ദേശീയപാതയിൽ വാഹനാപകടം: പോത്തുകല്ല് സ്വദേശിക്ക് ദാരുണാന്ത്യം

Published

on

തേഞ്ഞിപ്പാലം: കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് സമീപം കോഹിനൂരിൽ ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ 32-കാരി മരിച്ചു. ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. നിലമ്പൂർ പോത്തുകല്ല് സ്വദേശി സ്വപ്നയാണ് മരിച്ചത്. ദേശീയപാതാ നിർമ്മാണ കമ്പനിയായ കെ എൻ ആർ സി-യുടെ ലോറിയിൽ ബൈക്കിടിച്ചാണ് അപകടം. ലോറിയുടെ അടിയിൽപെട്ടാണ് യുവതി മരിച്ചതെന്നാണ് വിവരം. തൃശ്ശൂർ- കോഴിക്കോട്- കോഹിനൂർ പാതയിലാണ് അപകടമുണ്ടായത്. യുവതിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

Continue Reading

Trending