Connect with us

News

പേസ് ഹീറോ ബുംറ നയിക്കും, എജ്ബാസ്റ്റണ്‍ ടെസ്റ്റ് ഇന്ന് മുതല്‍

രോഹിത് ശര്‍മയല്ല, ജസ്പ്രീത് ബുംറ തന്നെ ഇന്ന് മുതല്‍ ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ ഇന്ത്യയെ നയിക്കും.

Published

on

എജ്ബാസ്റ്റണ്‍: രോഹിത് ശര്‍മയല്ല, ജസ്പ്രീത് ബുംറ തന്നെ ഇന്ന് മുതല്‍ ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ ഇന്ത്യയെ നയിക്കും. ഇന്നലെ നടത്തിയ കോവിഡ് പരിശോധനയിലും സ്ഥിരം നായകന്‍ രോഹിത് ശര്‍മ രോഗ മുക്തനല്ലെന്ന് വ്യക്തമായതോടെയാണ് ഏക ടെസ്റ്റിനുളള സംഘത്തെ നയിക്കാന്‍ ബുംറക്ക് അവസരമൊരുങ്ങിയിരിക്കുന്നത്. കപില്‍ദേവിന് ശേഷം ആദ്യമായി ഇന്ത്യന്‍ ടെസ്റ്റ് സംഘത്തെ നയിക്കാന്‍ അവസരം ലഭിക്കുന്ന ഫാസ്റ്റ് ബൗളര്‍ എന്ന ഖ്യാതി കൈവരുന്ന ബുംറക്ക് പക്ഷേ മൈതാനത്ത് കാര്യങ്ങള്‍ എളുപ്പമാവില്ല.

മറുഭാഗത്ത് ബെന്‍ സ്റ്റോക്‌സ് നയിക്കുന്ന ഇംഗ്ലണ്ട് കരുത്തരാണ്. ന്യൂസിലന്‍ഡിനെതിരെ തുടര്‍ച്ചയായി മൂന്ന് ടെസ്റ്റുകളില്‍ വമ്പന്‍ വിജയം നേടി പരമ്പര തൂത്തുവാരിയവര്‍. സ്വന്തം വേദിയില്‍ കളിക്കുന്നവര്‍ ബാറ്റിംഗിലും ബൗളിംഗിലും ശക്തരാണ്. മുന്‍ നായകന്‍ ജോ റൂട്ട് മികവിലേക്ക് മടങ്ങിയെത്തിയിരിക്കുന്നു. ബെന്‍ സ്‌റ്റോക്‌സ് ഉള്‍പ്പെടെയുളളവരും ഇന്ത്യന്‍ ബൗളിംഗിനെ നേരിട്ട് പരിചയമുള്ളവര്‍. പരമ്പരയില്‍ ഇന്ത്യക്കാഡ് ലീഡ്. പക്ഷേ ഈ മല്‍സരം ജയിച്ചാല്‍ ഇംഗ്ലണ്ടിന് പരമ്പരയില്‍ ഒപ്പമെത്താം.

1987ന് ശേഷം

എജ്ബാസ്റ്റണ്‍: 1987 ലായിരുന്നു അത്. ഇന്ത്യ ലോകകപ്പിന് ആതിഥേയത്വം വഹിച്ച വര്‍ഷത്തില്‍ ടീമിന്റെ നായകന്‍ കപില്‍ദേവ് നിഖഞ്ജ്. മുംബൈയില്‍ ഇംഗ്ലണ്ടിനെതിരെ നടന്ന ഏകദിന പരമ്പരയിലെ അവസാന മല്‍സരം നവംബറിലായിരുന്നു. ആ പരമ്പരക്ക് ശേഷം കപില്‍ നായകസ്ഥാനം ഒഴിഞ്ഞു. പിന്നെ ടീമിനെ നയിച്ചവരെല്ലാം ബാറ്റര്‍മാരായിരുന്നു. കൃഷ്ണമാചാരി ശ്രീകാന്തും മുഹമ്മദ് അസ്ഹറുദ്ദീനും സൗരവ് ഗാംഗുലിയും സച്ചിന്‍ ടെണ്ടുല്‍ക്കറും മഹേന്ദ്രസിംഗ് ധോണിയും രാഹുല്‍ ദ്രാവിഡുമെല്ലാം ബാറ്റര്‍മാരായിരുന്നു. ഇടക്കൊന്ന് അനിംല്‍ കുംബ്ലെക്ക് അവസരം കിട്ടി. അദ്ദേഹം സ്പിന്നറായിരുന്നു. ഇപ്പോള്‍ ആദ്യമായി കപില്‍ദേവിന് പകരം പേസര്‍ നായകനായി ബുംറ വരുന്നു.

മോര്‍ഗന് പകരം ബട്‌ലര്‍

കഴിഞ്ഞ ദിവസം രാജി നല്‍കിയ ഇംഗ്ലീഷ് ഏകദിന, ടി-20 ടീമിന്റെ നായകന്‍ ഇയാന്‍ മോര്‍ഗന് പകരം ആ ചുമതല ജോസ് ബട്‌ലര്‍ക്ക്. ഇന്ത്യക്കെതിരായ ഏകദിന, ടി-20 പരമ്പരയില്‍ ഇംഗ്ലണ്ട് കളിക്കുക ബട്‌ലര്‍ക്ക് കീഴിലാവും.

രോഹിതിന് പകരം മായങ്ക്

രോഹിത് ശര്‍മക്ക് പകരം ഇന്ത്യന്‍ സംഘത്തിലെ രണ്ടാം ഓപ്പണറായി മായങ്ക് അഗര്‍വാള്‍ കളിക്കും. അവസാന ഇലവനെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇന്നലെ കോച്ച്് രാഹുല്‍ ദ്രാവിഡ് ഇത് സംബന്ധിച്ച് സൂചന നല്‍കി. ശുഭ്മാന്‍ ഗില്ലിനൊപ്പം മായങ്ക് വരുമ്പോള്‍ മൂന്നാം നമ്പറില്‍ പതിവ് പോലെ ചേതേശ്വര്‍ പുജാര. വിരാത് കോലി അടുത്ത നമ്പറില്‍ കളിക്കും. അഞ്ചാം നമ്പറില്‍ ശ്രേയാംസ് അയ്യര്‍ക്കാണ് സാധ്യതയെങ്കില്‍ ആറില്‍ വിക്കറ്റ് കീപ്പര്‍ റിഷാഭ് പന്തും ഏഴില്‍ ഓള്‍റൗണ്ടര്‍ രവീന്ദു ജഡേജക്കുമായിരിക്കും അവസരമെന്നാണ് സൂചന. ബൗളര്‍മാരില്‍ നായകന്‍ ബുംറക്കൊപ്പം മുഹമ്മദ് ഷമി പുതിയ പന്ത് പങ്കിടും. മൂന്നാം സീമര്‍ മുഹമ്മദ് സിറാജാവാനാണ് സാധ്യത. വേഗതയാണ് സിറാജിന്റെ കരുത്ത്. അശ്വിനുമാവുമ്പോള്‍ ലൈനപ്പ് പൂര്‍ണം. മല്‍സരം വൈകീട്ട് 3-30 മുതല്‍. സോണി ചാനലുകളില്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

കുട്ടികളെ ഇറക്കുന്ന സ്കൂൾ ബസുകളുമായി മറ്റു വാഹനങ്ങൾ അഞ്ചു മീറ്റർ അകലം പാലിക്കണം

Published

on

അബുദാബി: സ്കൂൾ കുട്ടികളുടെ സുരക്ഷാ കാര്യത്തിൽ അബുദാബി പൊലീസ് കൂടുതൽ കർശന നടപടികൾ നടപ്പക്കുന്നു. ഏറ്റവും പുതിയ നിയമമനുസരിച്ചു
കുട്ടികളെ കയറ്റുവാനോ ഇറക്കുവാനോ നിറുത്തിയ സ്കൂൾ ബസുകളുമായി മറ്റു വാഹനങ്ങൾ ചുരുങ്ങിയത് അഞ്ചു മീറ്ററെങ്കിലും അകലം പാലിക്കണമെന്ന് അബുദാബി പൊലീസ് അറിയിച്ചു.

അകലം പാലിക്കാത്തവർക്ക് ആയിരം ദിർഹം പിഴയും ഡ്രൈവിങ് ലൈസൻസിൽ പത്ത് ബ്ലാക് പോയിന്റ് രേഖപ്പെടുത്തുകയും ചെയ്യുമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

kerala

‘റോഡ് നിന്റെ അച്ഛന്റെ വകയാണോ?’, ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ യദു

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു

Published

on

മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവും മോശമായി പെരുമാറിയെന്ന ആരോപണവുമായി തിരുവനന്തപുരത്തെ കെഎസ്ആര്‍ടിസി െ്രെഡവര്‍ യദു. മേയറുടെ കാര്‍ ഇടത് വശത്തൂടെ മറികടക്കാന്‍ ശ്രമിച്ചുവെന്ന് യദു പറയുന്നു. ബസ് തടഞ്ഞിട്ട് സച്ചിന്‍ ദേവ് എം എല്‍ എ അസഭ്യം പറഞ്ഞു. മേയര്‍ ആര്യ രാജേന്ദ്രനും മോശമായാണ് പെരുമാറിയത്. സച്ചിന്‍ ദേവ് എംഎല്‍എ ബസില്‍ കയറി യാത്രക്കാരെ ഇറക്കിവിട്ടു. തന്റെ ജോലി കളയുമെന്ന് ഇരുവരും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയതായും യദു മാധ്യമങ്ങളോട് പറഞ്ഞു.

‘പട്ടം സ്‌റ്റോപ്പില്‍ ആളെ ഇറക്കിയ ശേഷം വണ്ടിയെടുക്കുകയായിരുന്നു ഞാന്‍. രണ്ടുകാറുകള്‍ പാസ് ചെയ്തുപോയെങ്കിലും മൂന്നാമതൊരു കാര്‍ പുറകെ ഹോണടിച്ച് വരികയായിരുന്നു. ഒതുക്കി കൊടുത്തിട്ടും കയറി പോയില്ല. പാളയം വരെയും പിന്നില്‍ ഹോണടിച്ച് വരികയായിരുന്നു. ആളെയിറക്കാന്‍ നിര്‍ത്തുമ്പോള്‍ പുറകില്‍ ബ്രെക്ക് ചെയ്ത നിര്‍ത്തുന്നതല്ലാതെ കയറിപ്പോയില്ല. സിഗ്‌നലില്‍ എത്തിയപ്പോള്‍ ആ കാര്‍ സീബ്രാ ക്രോസില്‍ കൊണ്ടിട്ട് ഒരാള്‍ ഇറങ്ങി വന്നു. നിന്റെ അച്ഛന്റെ വകയാണോടാ റോഡ് എന്നായിരുന്നു ആദ്യത്തെ ചോദ്യം. എംഎല്‍എ ആണെന്ന കാര്യം എനിക്കറിയില്ല. കയര്‍ത്ത് സംസാരിച്ചു. പിന്നാലെ ചുരിദാറിട്ട ഒരു ലേഡി ഇറങ്ങിവന്നു. അവരും മേയര്‍ ആണെന്ന് പിന്നീടാണ് അറിഞ്ഞത്. നീയെന്നെ മോശമായ ആംഗ്യം കാണിച്ചുവെന്നാണ് അവര്‍ പറഞ്ഞത്. ഡ്രൈവിങ്ങിനിടെ എന്ത് മോശം ആംഗ്യം കാണിക്കാനാണെന്ന് തിരിച്ച് ചോദിച്ചു. തുടര്‍ന്നായിരുന്നു ഭീഷണി.’; യദു പറയുന്നു.

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു. കാര്‍ ബസിന് കുറുകെ ഇട്ട് ട്രിപ് മുടക്കിയെന്നും മോശമായി പെരുമാറിയെന്നും കാണിച്ച് യദു പൊലീസിന് പരാതി നല്‍കിയെങ്കിലും കേസെടുത്തിട്ടില്ല. അതേസമയം, കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Continue Reading

kerala

സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ പീഢനം; ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ആറസ്റ്റില്‍

തെരഞ്ഞെടുപ്പ് ദിവസം രാവിലെ പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം

Published

on

കൊയിലാണ്ടി മൂടാടി പഞ്ചായത്ത് ചിങ്ങപുരത്ത് സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ വിദ്യാര്‍ത്ഥിക്ക് നേരെ പിഢനം. തെരഞ്ഞെടുപ്പ് ദിവസം രാവിലെ ദേശാഭിമാനി പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ചാക്കര വിഗീഷ് കിഴക്കേകുനിയെ കൊയിലണ്ടി പൊലീസ് അറസ്റ്റ് ചെയ്തു.

Continue Reading

Trending