Connect with us

News

പേസ് ഹീറോ ബുംറ നയിക്കും, എജ്ബാസ്റ്റണ്‍ ടെസ്റ്റ് ഇന്ന് മുതല്‍

രോഹിത് ശര്‍മയല്ല, ജസ്പ്രീത് ബുംറ തന്നെ ഇന്ന് മുതല്‍ ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ ഇന്ത്യയെ നയിക്കും.

Published

on

എജ്ബാസ്റ്റണ്‍: രോഹിത് ശര്‍മയല്ല, ജസ്പ്രീത് ബുംറ തന്നെ ഇന്ന് മുതല്‍ ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ ഇന്ത്യയെ നയിക്കും. ഇന്നലെ നടത്തിയ കോവിഡ് പരിശോധനയിലും സ്ഥിരം നായകന്‍ രോഹിത് ശര്‍മ രോഗ മുക്തനല്ലെന്ന് വ്യക്തമായതോടെയാണ് ഏക ടെസ്റ്റിനുളള സംഘത്തെ നയിക്കാന്‍ ബുംറക്ക് അവസരമൊരുങ്ങിയിരിക്കുന്നത്. കപില്‍ദേവിന് ശേഷം ആദ്യമായി ഇന്ത്യന്‍ ടെസ്റ്റ് സംഘത്തെ നയിക്കാന്‍ അവസരം ലഭിക്കുന്ന ഫാസ്റ്റ് ബൗളര്‍ എന്ന ഖ്യാതി കൈവരുന്ന ബുംറക്ക് പക്ഷേ മൈതാനത്ത് കാര്യങ്ങള്‍ എളുപ്പമാവില്ല.

മറുഭാഗത്ത് ബെന്‍ സ്റ്റോക്‌സ് നയിക്കുന്ന ഇംഗ്ലണ്ട് കരുത്തരാണ്. ന്യൂസിലന്‍ഡിനെതിരെ തുടര്‍ച്ചയായി മൂന്ന് ടെസ്റ്റുകളില്‍ വമ്പന്‍ വിജയം നേടി പരമ്പര തൂത്തുവാരിയവര്‍. സ്വന്തം വേദിയില്‍ കളിക്കുന്നവര്‍ ബാറ്റിംഗിലും ബൗളിംഗിലും ശക്തരാണ്. മുന്‍ നായകന്‍ ജോ റൂട്ട് മികവിലേക്ക് മടങ്ങിയെത്തിയിരിക്കുന്നു. ബെന്‍ സ്‌റ്റോക്‌സ് ഉള്‍പ്പെടെയുളളവരും ഇന്ത്യന്‍ ബൗളിംഗിനെ നേരിട്ട് പരിചയമുള്ളവര്‍. പരമ്പരയില്‍ ഇന്ത്യക്കാഡ് ലീഡ്. പക്ഷേ ഈ മല്‍സരം ജയിച്ചാല്‍ ഇംഗ്ലണ്ടിന് പരമ്പരയില്‍ ഒപ്പമെത്താം.

1987ന് ശേഷം

എജ്ബാസ്റ്റണ്‍: 1987 ലായിരുന്നു അത്. ഇന്ത്യ ലോകകപ്പിന് ആതിഥേയത്വം വഹിച്ച വര്‍ഷത്തില്‍ ടീമിന്റെ നായകന്‍ കപില്‍ദേവ് നിഖഞ്ജ്. മുംബൈയില്‍ ഇംഗ്ലണ്ടിനെതിരെ നടന്ന ഏകദിന പരമ്പരയിലെ അവസാന മല്‍സരം നവംബറിലായിരുന്നു. ആ പരമ്പരക്ക് ശേഷം കപില്‍ നായകസ്ഥാനം ഒഴിഞ്ഞു. പിന്നെ ടീമിനെ നയിച്ചവരെല്ലാം ബാറ്റര്‍മാരായിരുന്നു. കൃഷ്ണമാചാരി ശ്രീകാന്തും മുഹമ്മദ് അസ്ഹറുദ്ദീനും സൗരവ് ഗാംഗുലിയും സച്ചിന്‍ ടെണ്ടുല്‍ക്കറും മഹേന്ദ്രസിംഗ് ധോണിയും രാഹുല്‍ ദ്രാവിഡുമെല്ലാം ബാറ്റര്‍മാരായിരുന്നു. ഇടക്കൊന്ന് അനിംല്‍ കുംബ്ലെക്ക് അവസരം കിട്ടി. അദ്ദേഹം സ്പിന്നറായിരുന്നു. ഇപ്പോള്‍ ആദ്യമായി കപില്‍ദേവിന് പകരം പേസര്‍ നായകനായി ബുംറ വരുന്നു.

മോര്‍ഗന് പകരം ബട്‌ലര്‍

കഴിഞ്ഞ ദിവസം രാജി നല്‍കിയ ഇംഗ്ലീഷ് ഏകദിന, ടി-20 ടീമിന്റെ നായകന്‍ ഇയാന്‍ മോര്‍ഗന് പകരം ആ ചുമതല ജോസ് ബട്‌ലര്‍ക്ക്. ഇന്ത്യക്കെതിരായ ഏകദിന, ടി-20 പരമ്പരയില്‍ ഇംഗ്ലണ്ട് കളിക്കുക ബട്‌ലര്‍ക്ക് കീഴിലാവും.

രോഹിതിന് പകരം മായങ്ക്

രോഹിത് ശര്‍മക്ക് പകരം ഇന്ത്യന്‍ സംഘത്തിലെ രണ്ടാം ഓപ്പണറായി മായങ്ക് അഗര്‍വാള്‍ കളിക്കും. അവസാന ഇലവനെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇന്നലെ കോച്ച്് രാഹുല്‍ ദ്രാവിഡ് ഇത് സംബന്ധിച്ച് സൂചന നല്‍കി. ശുഭ്മാന്‍ ഗില്ലിനൊപ്പം മായങ്ക് വരുമ്പോള്‍ മൂന്നാം നമ്പറില്‍ പതിവ് പോലെ ചേതേശ്വര്‍ പുജാര. വിരാത് കോലി അടുത്ത നമ്പറില്‍ കളിക്കും. അഞ്ചാം നമ്പറില്‍ ശ്രേയാംസ് അയ്യര്‍ക്കാണ് സാധ്യതയെങ്കില്‍ ആറില്‍ വിക്കറ്റ് കീപ്പര്‍ റിഷാഭ് പന്തും ഏഴില്‍ ഓള്‍റൗണ്ടര്‍ രവീന്ദു ജഡേജക്കുമായിരിക്കും അവസരമെന്നാണ് സൂചന. ബൗളര്‍മാരില്‍ നായകന്‍ ബുംറക്കൊപ്പം മുഹമ്മദ് ഷമി പുതിയ പന്ത് പങ്കിടും. മൂന്നാം സീമര്‍ മുഹമ്മദ് സിറാജാവാനാണ് സാധ്യത. വേഗതയാണ് സിറാജിന്റെ കരുത്ത്. അശ്വിനുമാവുമ്പോള്‍ ലൈനപ്പ് പൂര്‍ണം. മല്‍സരം വൈകീട്ട് 3-30 മുതല്‍. സോണി ചാനലുകളില്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

സി.എ.എ: മുസ്‌ലിം ലീഗിന്റെ ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ കേന്ദ്രത്തിന് മൂന്നാഴ്ച സമയം; എപ്രില്‍ 9ന് ഹര്‍ജി വീണ്ടും പരിഗണിക്കും

മുസ്ലിംലീഗിന് വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് സുപ്രിംകോടതിയിൽ വാദിക്കുന്നത്

Published

on

സി.എ.എ വിജ്ഞാപനത്തിനെതിരെ മുസ്‌ലിംലീഗിന്റെ ഹർജിയിൽ മറുപടി നൽകാൻ സുപ്രിംകോടതി കേന്ദ്രത്തിന് മൂന്നാഴ്ച സമയം അനുവദിച്ചു. ഏപ്രിൽ ഒമ്പതിന് ഹർജി വീണ്ടും പരിഗണിക്കും.

മുസ്ലിംലീഗിന് വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് സുപ്രിംകോടതിയിൽ വാദിക്കുന്നത്. ഭരണഘടനാ വിരുദ്ധമായ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന മുസ്‌ലിംലീഗിന്റെ ആവശ്യം കേന്ദ്രം എതിർത്തു.

ചട്ടങ്ങൾ നിലവിൽ വന്നതായും ഉപഹർജികളിൽ മറുപടി നൽകാൻ കൂടുതൽ സമയം വേണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. നാല് വർഷത്തിനും നാല് മാസത്തിനും ശേഷം ചട്ടങ്ങൾ പ്രസിദ്ധീകരിച്ചത് നല്ല ഉദ്ദേശ്യത്തിലല്ലെന്ന് മുസ്‌ലിംലീഗ് സുപ്രിംകോടതിയിൽ വ്യക്തമാക്കി. മറുപടി നൽകാൻ നാലാഴ്ച സമയമാണ് കേന്ദ്രം ആവശ്യപ്പെട്ടത്.

Continue Reading

india

രാജ്യം ഭരണമാറ്റം ആഗ്രഹിക്കുന്നു; മോദിയുടെ ഗ്യാരണ്ടി പാഴാകുമെന്ന് മല്ലികാർജുന ഖാർഗെ

Published

on

രാജ്യം ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് എഐസിസി പ്രസിഡന്റ് മല്ലികാർജുന ഖാർഗെ. നരേന്ദ്രമോദിയുടെ മോദിയുടെ ഗ്യാരണ്ടി മുദ്രാവാക്യം പാഴാകുമെന്നും എഐസിസി പ്രവർത്തക സമിതി യോഗത്തിൽ ഖാർഗെ പറഞ്ഞു.

പ്രകടനപത്രിക അടക്കമുള്ള തീരുമാനങ്ങളെടുക്കുന്നതിനായാണ് പ്രവർത്തക സമിതി യോഗം ചേർന്നത്. പ്രകടനപത്രികയുടെ കരട് പ്രവർത്തക സമിതിക്ക് കൈമാറിയിരുന്നു. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഇന്നുണ്ടാകും.

 

Continue Reading

kerala

തെരഞ്ഞെടുപ്പ് പോസ്റ്ററിൽ ചാരിനിന്നതിന് 14കാരന് മര്‍ദനം; ബി.ജെ.പി നേതാവിനെതിരെ ബാലാവകാശ കമ്മിഷനിലും പരാതി നൽകി

സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണു നടപടി

Published

on

പോസ്റ്ററിൽ ചാരിനിന്നതിന് 14കാരനെ ബി.ജെ.പി നേതാവ് മർദിച്ചെന്ന് പരാതി. തിരുവനന്തപുരം കാലടിയിലാണ് സംഭവം. എന്‍.ഡി.എയുടെ ലോക്സഭാ സ്ഥാനാർഥി രാജീവ്‌ ചന്ദ്രശേഖറിന്റെ പോസ്റ്ററിൽ ചാരിനിന്നതിനാണ് മർദനം.

ബി.ജെ.പി കാലടി ഏരിയ വൈസ് പ്രസിഡന്‍റ് സതീശനെതിരെയാണു പരാതിയുള്ളത്. സംഭവത്തില്‍ ഫോർട്ട്‌ പൊലീസ് സ്വമേധയാ കേസെടുത്തു. സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണു നടപടി. സംഭവത്തില്‍ സമീപവാസികൾ ബാലാവകാശ കമ്മിഷനിലും പരാതി നൽകിയിട്ടുണ്ട്.

Continue Reading

Trending