kerala
ഇടതില്‍ കലാപമണി
കെ.കെ. രമയെ അധിക്ഷേപിച്ച് നിയമസഭയില്‍ എം.എം മണി നടത്തിയ പരാമര്‍ശം ഇടതുമുന്നണിയെ കലുഷിതമാക്കുന്നു. മണിയെ നിലക്കുനിര്‍ത്തണമെന്ന് സി.പി.ഐ നേതൃത്വം സി.പി.എമ്മിനോട് ആവശ്യപ്പെട്ടതോടെയാണ് വിഷയം
കെ.കെ. രമയെ അധിക്ഷേപിച്ച് നിയമസഭയില്‍ എം.എം മണി നടത്തിയ പരാമര്‍ശം ഇടതുമുന്നണിയെ കലുഷിതമാക്കുന്നു. മണിയെ നിലക്കുനിര്‍ത്തണമെന്ന് സി.പി.ഐ നേതൃത്വം സി.പി.എമ്മിനോട് ആവശ്യപ്പെട്ടതോടെയാണ് വിഷയം ഭരണമുന്നണിയുടെ ആഭ്യന്തര രാഷ്ട്രീയത്തെ പിടിച്ചുലക്കുന്നത്. ‘ഇവിടെയൊരു മഹതി വിധവയായത് അവരുടെ വിധി’ എന്ന കെ.കെ രമക്കെതിരായ ആക്ഷേപത്തിനു പിന്നാലെ സി.പി.ഐയുടെ ദേശീയ നേതാവ് ആനി രാജക്കെതിരെയും മണി മോശം പരാമര്‍ശം നടത്തി. ഒരു സ്ത്രീ എന്ന നിലയില്‍ ആനി രാജയെ അധിക്ഷേപിച്ചത് മാത്രമല്ല, ഇത് മുന്നണി മര്യാദകളുടെ ലംഘനം കൂടിയാണെന്ന് സി.പി.ഐ വിലിയിരുത്തുന്നു.
ഇക്കഴിഞ്ഞ വ്യാഴാഴ്ച കെ.കെ രമക്കെതിരെ എം.എം മണി വിവാദപരാമര്‍ശം നടത്തുമ്പോള്‍ നിയമസഭയുടെ അധ്യക്ഷവേദിയില്‍ സി.പി.ഐ നേതാവ് ഇ.കെ വിജയനായിരുന്നു. മണിയുടെ വാക്കുകളെ ‘പറയാന്‍ പാടില്ലാത്തത്’ എന്ന് അപ്പോള്‍ തന്നെ അദ്ദേഹം നിയമസഭയിലെ ഉദ്യോഗസ്ഥനോട് രഹസ്യമായി പറഞ്ഞതിന്റെ വീഡിയോ ദൃശ്യം പുറത്തുവന്നിരുന്നു.
ആദ്യഘട്ടത്തില്‍ വിഷയം ആളിക്കത്തിക്കാന്‍ സി.പി.ഐ തയാറായിരുന്നില്ല. ബിനോയ് വിശ്വം എം.പി മാത്രമാണ് മണിയെ തള്ളിപ്പറഞ്ഞത്. എന്നാല്‍ തുടര്‍ന്ന് നിയമസഭക്ക് പുറത്ത് മാധ്യമങ്ങളെ കണ്ട മണി താന്‍ മാപ്പ് പറയേണ്ട യാതൊരു കാര്യവുമില്ലെന്നും ഇനിയും ഇത്തരം വിമര്‍ശനങ്ങള്‍ തുടരുമെന്നും വ്യക്തമാക്കിയതോടെയാണ് സഭയില്‍ നടന്നത് എന്തെന്ന് സി.പി.ഐ നേതൃത്വം ഇ.കെ വിജയനില്‍ നിന്ന് നേരിട്ടു മനസിലാക്കിയത്. മറ്റ് സി.പി.ഐ എം.എല്‍.എമാരും മണിയെ അനുകൂലിക്കേണ്ടതില്ലെന്ന് നേതൃത്വത്തെ അറിയിച്ചു. ഇതോടെയാണ് ആനിരാജ മണിക്കെതിരെ തുറന്നടിച്ചത്.
ഒന്നാം പിണറായി സര്‍ക്കാരിലും തുടര്‍ന്നും സി.പി.എമ്മുമായി പല വിഷയങ്ങളിലും കൊമ്പുകോര്‍ത്തിട്ടുണ്ടെങ്കിലും മുന്നണിയിലെ രണ്ടാംകക്ഷിയെന്ന നിലയില്‍ സി.പി.ഐ പലപ്പോഴും മൃദുസമീപമാണ് സ്വീകരിച്ചത്. എന്നാല്‍ തങ്ങളുടെ നേതാക്കളെ നേരിട്ട് ആക്രമിക്കുന്നിടത്തോളം പ്രശ്‌നങ്ങള്‍ വഷളായത് സി.പി.ഐക്ക് ഇനിയും നോക്കിനില്‍ക്കാനാവില്ല. അതുകൊണ്ടുതന്നെ എന്താണ് ഇടതുരാഷ്ട്രീയമെന്നും സ്ത്രീകളോടുള്ള സമീപനം എങ്ങനെയായിരിക്കണമെന്നും വ്യക്തമാക്കാന്‍ നേര്‍ക്കുനേര്‍ പോരാട്ടത്തിനു തന്നെയാണ് സി.പി.ഐ തയാറെടുക്കുന്നത്.
അതേസമയം തനിക്കെതിരെ എം.എം മണി നടത്തിയ അധിക്ഷേപം വ്യക്തിപരമായി കാണുന്നില്ലെന്നും സി.പി.എം ആസൂത്രിതമായി തനിക്കെതിരെ പ്രവര്‍ത്തിക്കുകയാണെന്നും കെ.കെ രമ പറഞ്ഞു. നിയമസഭ തന്റെ അഭിപ്രായം പറയാനുള്ള വേദിയാണ്. അത് തുടരുക തന്നെ ചെയ്യും. സി.പി.എം ഇപ്പോഴും ടി.പി ചന്ദ്രശേഖരനെ ഭയപ്പെടുകയാണെന്നും രമ പറഞ്ഞു.നാളെ നിയമസഭാ സമ്മേളനം പുനരാരംഭിക്കാനിരിക്കെ എം.എം മണി വിഷയം കൂടുതല്‍ സങ്കീര്‍ണമാകുമെന്നുറപ്പ്. സഭക്കുള്ളില്‍ സി.പി.ഐ സ്വീകരിക്കുന്ന നിലപാടും ശ്രദ്ധേയമാകും.
kerala
ആര്‍.ശ്രീലേഖ പുറത്തുവിട്ട പ്രീപോള്‍ സര്‍വേ ഫലം; നിര്‍മിച്ചത് ബിജെപി ഓഫീസില്‍ വെച്ചെന്ന് കണ്ടെത്തല്‍
പ്രീ പോള്‍ സര്‍വേ ഫലം പരസ്യപ്പെടുത്തിയ സംഭവത്തില്‍ ശ്രീലേഖക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുത്തിരുന്നു.
തിരുവനന്തപുരം: ആര്‍.ശ്രീലേഖ പുറത്തുവിട്ട പ്രീപോള്‍ സര്‍വേ ഫലം നിര്‍മിച്ചത് ബിജെപി ഓഫീസിലെന്ന് കണ്ടെത്തല്‍. ശ്രീലേഖ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തതും ഇതേ കാര്‍ഡാണ്. തെരഞ്ഞെടുപ്പ് ദിനം വ്യാപകമായി ഈ സര്‍വേ ഫലം പ്രചരിപ്പിച്ചിരുന്നു.
പ്രീ പോള്‍ സര്‍വേ ഫലം പരസ്യപ്പെടുത്തിയ സംഭവത്തില്‍ ശ്രീലേഖക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുത്തിരുന്നു. സൈബര്‍ പൊലീസിനോട് റിപ്പോര്‍ട്ട് നല്‍കാനാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എച്ച്.ഷാജഹാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടലിന് പിന്നാലെ ശ്രീലേഖ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു.
തിരുവനന്തപുരം കോര്‍പറേഷനിലെ ശാസ്തമംഗലം വാര്‍ഡില്‍ സ്ഥാനാര്‍ഥിയാണ് ആര്‍.ശ്രീലേഖ. പ്രീ പോള്‍ സര്‍വേ പ്രസിദ്ധീകരിക്കാന്‍ പാടില്ല എന്ന സുപ്രിംകോടതിയുടെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെയും മാര്‍ഗനിര്‍ദേശം നിലനില്‍ക്കെയാണ് ശ്രീലേഖയുടെ നടപടി വിവാദമായത്. ബിജെപിയ്ക്ക് തിരുവനന്തപുരം കോര്‍പറേഷനില്‍ ഭൂരിപക്ഷമുണ്ടാകും എല്‍ഡിഎഫ് പിന്നോട്ട് പോകുമെന്നുള്ള ഒരു സ്വകാര്യ സര്‍വേയാണ് ശ്രീലേഖ പങ്കുവെച്ചത്. ജനഹിതം ഇങ്ങനെയാകട്ടെ എന്ന തലക്കെട്ടോടെയായിരുന്നു പോസ്റ്റ്.
india
‘ഉമീദ് പോർട്ടൽ-കേരള വഖഫ് ബോർഡ് അടിയന്തിരമായി വഖഫ് ട്രൈബ്യൂണലിനെ സമീപിക്കണം’: സാദിഖലി ശിഹാബ് തങ്ങൾ
വഖഫ് സ്വത്തുക്കൾ ഉമീദ് പോർട്ടലിൽ ചേർക്കാനുളള കാലാവധി ഡിസംബർ 6 ന് അവസാനിച്ചിരിക്കുകയാണ്. കാലാവധി നീട്ടുന്നതിനായി സുപ്രീം കോടതിയെ സമീപിച്ചെങ്കിലും കോടതി അതനുവദിച്ചിട്ടില്ല. എങ്കിലും ഈ ആവശ്യം വഖഫ് ട്രൈബ്യൂണലിൽ ഉന്നയിക്കാവുന്നതാണെന്ന് സുപ്രീം കോടതി വിധിയിൽ പറയുന്നു. അതിൻ്റെ അടിസ്ഥാനത്തിൽ ഉത്തർപ്രദേശ് സുന്നി വഖഫ് ബോർഡും, ഗുജറാത്ത് വഖഫ് ബോർഡും അതാത് ട്രൈബ്യൂണുകളെ സമീപിക്കുകയും, ഡിസംബർ 10 ന് ട്രൈബ്യൂണൽ ഗുജറാത്തിലും, ഉത്തർപ്രദേശിലും, 6 മാസം കാലാവധി നീട്ടി നൽകുകയും ചെയ്തിട്ടുള്ളതുമാണ്. മധ്യ പ്രദേശിലും 2 മാസം കാലാവധി നീട്ടി കിട്ടിയിട്ടുള്ളതാണ്.
എന്നാൽ ഇത് വരെ കേരള വഖഫ് ബോർഡ് കാലാവധി നീട്ടുന്നതിനായി ട്രൈബ്യൂണലിനെ സമീപിച്ചിട്ടില്ല. മേൽ സാഹചര്യത്തിൽ അടിയന്തിരമായി കേരള വഖഫ് ബോർഡ് ട്രൈബ്യൂണലിനെ സമീപിച്ച് ഉമീദ് പോർട്ടലിൽ വഖഫ് വസ്തുക്കൾ ചേർക്കുന്നതിൻ്റെ കാലാവധി 6 മാസം നീട്ടി വാങ്ങണമെന്ന് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
kerala
ശബരിമല സ്വര്‍ണക്കൊള്ള കേസ്: എ. പത്മകുമാറിന്റെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി
കൊല്ലം വിജിലന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്.
കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറിന്റെ ജാമ്യഹര്‍ജിയില്‍ ഇന്ന് വിധി പ്രഖ്യാപിക്കും. കൊല്ലം വിജിലന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്.
താന്‍ ചെയ്തതു ദേവസ്വം ബോര്‍ഡിന്റെ കൂട്ടുത്തരവാദിത്തമുള്ള തീരുമാനങ്ങളാണെന്ന് പത്മകുമാര്‍ ഹര്‍ജിയില്‍ വ്യക്തമാക്കി. മിനുറ്റ്‌സില്‍ രേഖപ്പെടുത്തിയ കാര്യങ്ങള്‍ എല്ലാവരുടെയും അറിവോടെ നടപ്പിലാക്കിയതാണെന്നും അദ്ദേഹം വാദിക്കുന്നു. കൂടാതെ, തനിക്ക് പ്രായം കൂടിയതിനാല്‍ പരിഗണന നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, പ്രോസിക്യൂഷന്‍ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്തിട്ടുണ്ട്. ദ്വാരപാലക ശില്‍പ കേസിലും പ്രതി ചേര്‍ത്തതിനെ തുടര്‍ന്ന് എസ്‌ഐടി പത്മകുമാറിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്തിരുന്നു.
ജാമ്യം തേടി കോടതിയെ സമീപിച്ച മുരാരി ബാബുവിനും കെ.എസ്. ബൈജുവിനും എന്‍. വാസുവിനും നേരത്തെ കോടതി ജാമ്യം നിഷേധിച്ചിരുന്നു.
-
india2 days agoരാജ്യസ്നേഹം പഠിപ്പിക്കാന്‍ അമിത് ഷാ വളര്‍ന്നിട്ടില്ല; നെഹ്റുവിനെ അപമാനിച്ചതിനെതിരെ ഖാര്‍ഗെ
-
kerala3 days ago‘ഒരു സ്ത്രീക്കും അനുഭവിക്കാനാകാത്ത ക്രൂരത ആ നടുക്കം ഇന്നും മനസില്‍’; നടിയുടെ മൊഴി രേഖപ്പെടുത്തിയ എസ്എച്ച്ഒയുടെ വെളിപ്പെടുത്തല്‍
-
kerala2 days agoമലയാറ്റൂരില്‍ രണ്ട് ദിവസം മുമ്പ് കാണാതായ പെണ്‍കുട്ടി മരിച്ചനിലയില്‍
-
india3 days agoആര്‍എസ്എസ് പിന്തുടരുന്നത് അരാജകത്വമാണ്, അവര്‍ സമത്വത്തെ പിന്തുണക്കുന്നില്ല; രാഹുല്‍ ഗാന്ധി
-
kerala3 days agoവയനാട് പുല്‍പ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്ക്
-
kerala3 days agoഎറണാകുളത്ത് കള്ളവോട്ടിന് ശ്രമിച്ച സിപിഎം പ്രവര്ത്തകന് പിടിയില്‍
-
india2 days ago‘മോദിജി പകുതി സമയവും വിദേശത്ത്, പിന്നെ രാഹുലിന്റെ യാത്രയെ ചോദ്യം ചെയ്യുന്നത് എന്തിന്?’: പ്രിയങ്ക ഗാന്ധി
-
Sports17 hours agoകൂച്ച് ബെഹാര്‍ ട്രോഫിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; ആറു റണ്‍സിന് കേരളത്തിന് തോല്‍വി
