Connect with us

Video Stories

പ്ലസ്ടു സ്‌കൂളുകളില്‍ അനുവദിച്ചത് 1000 തസ്തികകള്‍ കുറച്ച്

Published

on

സംസ്ഥാനത്തെ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ 3500ഓളം അധ്യാപക തസ്തികകള്‍ വേണമെന്നിരിക്കെ ബജറ്റില്‍ പ്രഖ്യാപിച്ചത് 2500 തസ്തികകള്‍ മാത്രം. അതുതന്നെ 2017-18, 2018-19 വര്‍ഷങ്ങളിലായാണ് സൃഷ്ടിക്കപ്പെടുകയെന്നും ധനമന്ത്രി പറയുന്നു. മുന്‍വര്‍ഷങ്ങളില്‍ അനുവദിച്ച പുതിയ സ്‌കൂളുകള്‍ക്കും ബാച്ചുകള്‍ക്കുമാണ് അധിക തസ്തികകള്‍ സൃഷ്ടിക്കേണ്ടിയിരുന്നത്. എന്നാല്‍ വിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതി നിര്‍ദേശത്തിന് ധനവകുപ്പ് നേരത്തെ ഉടക്ക് വെച്ചിരുന്നു. ഇത് പ്രതിഫലിപ്പിക്കുന്ന പ്രഖ്യാപനമാണ് ബജറ്റിലുണ്ടായത്. 45,000 ക്ലാസ് മുറികള്‍ ഹൈടെക് ആക്കുന്ന പദ്ധതി 2017-18 വര്‍ഷം പൂര്‍ത്തിയാവുമെന്നും ബജറ്റില്‍ പറയുന്നു. ഇതിനുശേഷം സ്‌കൂള്‍ ലബോറട്ടറികള്‍ നവീകരിക്കും. ക്ലാസ്മുറികള്‍, വ്യായാമസൗകര്യങ്ങള്‍, ഇക്കോ പാര്‍ക്കുകള്‍ എന്നിവയുടെ പശ്ചാത്തലസൗകര്യം മെച്ചപ്പെടുത്തുന്നതിന് വിശദമായ രൂപരേഖ തയാറാക്കും. ആയിരം കുട്ടികളില്‍ കൂടുതല്‍ പഠിക്കുന്ന സര്‍ക്കാര്‍ സ്‌കൂളുകളുടെ ഭൗതികസാഹചര്യം മെച്ചപ്പെടുത്തുന്നതിന് കിഫ്ബിയില്‍നിന്ന് 500 കോടി അനുവദിക്കും. ഒരു സ്‌കൂളിന് പരമാവധി മൂന്നുകോടി. ഇതോടൊപ്പം 200 വര്‍ഷം പിന്നിട്ട മൂന്ന് എയ്ഡഡ് സ്‌കൂളുകളടക്കം ഏഴ് പൈതൃക സ്‌കൂളുകള്‍ക്ക് പ്രത്യേക പരിഗണന നല്‍കും. വിദ്യാഭ്യാസനിലവാരം ഉയര്‍ത്തുന്നതിനുള്ള രൂപരേഖ പരിശോധിക്കാന്‍ വിദഗ്ധസമിതിയെ നിയോഗിക്കും.സര്‍വകലാശാലകള്‍ക്ക് പദ്ധതി സഹായമായ 381.8 കോടി രൂപക്ക് പുറമെ 1298.8 കോടി പദ്ധതിയേതര സഹായവും ഉള്‍പ്പെടുത്തി 1680.8 കോടി രൂപ നല്‍കും. റൂസ നടത്തിപ്പിന് 207 കോടി. ഉന്നതവിദ്യാഭ്യാസ രംഗത്തെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് ജില്ലാതല ക്വാളിറ്റി അഷ്വറന്‍സ് സര്‍ക്കിളുകള്‍ രൂപീകരിക്കും. അഡീഷനല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാമിന് 430 കോടി വകയിരുത്തി. എല്ലാ ജില്ലകളിലും ഈവര്‍ഷം നൈപുണി കേന്ദ്രങ്ങള്‍ ആരംഭിക്കും. വിദ്യാഭ്യാസ വായ്പാ പ്രതിസന്ധി പരിഹരിക്കാന്‍ എജ്യുക്കേഷന്‍ ലോണ്‍ റീപേയ്‌മെന്റ് സപ്പോര്‍ട്ട് സ്‌കീം നടപ്പാക്കും. നിഷ്‌ക്രിയ ആസ്തിയായി വായ്പ മാറിയ പാവപ്പെട്ടവരെ വായ്പാത്തുകയുടെ 60 ശതമാനം നല്‍കിക്കൊണ്ട് വായ്പാതിരിച്ചടവ് പൂര്‍ത്തിയാക്കുന്നതിന് സര്‍ക്കാര്‍ സഹായിക്കും. മറ്റ് വിദ്യാഭ്യാസ വായ്പ തിരിച്ചടവുകാര്‍ കൃത്യമായി മുതലും പലിശയും തിരിച്ചടയ്ക്കുകയാണെങ്കില്‍ പലിശയുടെ ഒരുഭാഗം സര്‍ക്കാര്‍ വഹിക്കും. സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയുമായി ചര്‍ച്ച ചെയ്തായിരിക്കും പദ്ധതിക്ക് അന്തിമരൂപം നല്‍കുക. സ്‌കൂള്‍ വിദ്യാഭ്യാസത്തിന് 863 കോടിയുടെ പദ്ധതികളാണ് ബജറ്റില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. എസ്.എസ്.എക്ക് തദ്ദേശസ്ഥാപന വിഹിതമടക്കമുള്ള മൊത്തം അടങ്കല്‍ 826 കോടിയാണ്. സ്‌കൂള്‍ ഉച്ചക്ഷണപദ്ധതിക്ക് 60 ശതമാനം കേന്ദ്രവിഹിതം അടക്കം 640 കോടി. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍ഡസ്ട്രിയല്‍ ട്രെയ്‌നിങ്ങിന് 121 കോടിയുടെ വകയിരുത്തല്‍. 45 കോടി ചെലവില്‍ നിലവിലെ ഐ.ടി.ഐകള്‍ നവീകരിക്കുമെന്നും ബജറ്റ് പ്രഖ്യാപനത്തില്‍ പറയുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending