Connect with us

Video Stories

ഞാനൊന്നു നോക്കീ, അവനൊന്നു നോക്കീ

Published

on

പൂഞ്ഞാര്‍ സിങ്കം പി.സി ജോര്‍ജ് മാധ്യമങ്ങളോട് ചോദിക്കുന്നു, ഞാന്‍ ഇതു പോലെ വൃത്തികെട്ട ഒരുത്തനെ തല്ലിയെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ എന്ന്. കെ.ആര്‍ ഗൗരിയമ്മ തന്തയില്ലായ്മ പറയുന്നുവെന്ന് പറഞ്ഞതിനെ കുറിച്ച് ചോദിച്ചപ്പോഴും ഞാനങ്ങനെ പറയുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ എന്ന മറു ചോദ്യമായിരുന്നു പി.സിയുടെ ആവനാഴിയില്‍. സ്വന്തമായി ഒരു കേരള ജനപക്ഷം രൂപവത്കരിച്ച് ദിവസങ്ങള്‍ പിന്നിടും മുമ്പാണ് വനിതാ കാന്റീന്‍ ജീവനക്കാരനെ മര്‍ദിച്ചുവെന്ന പരാതി ഈ ജനനേതാവിനെതിരെ ഉണ്ടായിരിക്കുന്നത്. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഈരാറ്റുപേട്ട അരുവിത്തറയില്‍ ചാക്കോച്ചന്‍ – മറിയാമ്മ ദമ്പതികളുടെ മകന്‍ പി.സി കേരള രാഷ്ട്രീയത്തിലെ അപൂര്‍വ ബഹുമതികളുടെ ഉടമയാണ്. 1980 മുതല്‍ ഇരുമുന്നണികളുടെ ഭാഗമായി കോട്ടയം പൂഞ്ഞാറില്‍ നിന്ന് ഏഴു തവണ നിയമ സഭയിലെത്തിയ ജോര്‍ജ് ഇക്കുറി ജയിച്ചത് ഇരു മുന്നണി സ്ഥാനാര്‍ഥികളെയും തോല്‍പിച്ചാണ്. 2011ല്‍ 59809 വോട്ടാണ് യു.ഡി.എഫിന്റെ ഭാഗമായിരുന്ന പി.സിക്ക് ലഭിച്ചതെങ്കില്‍ 2016ല്‍ രണ്ടു മുന്നണികളെയും ഒന്നിച്ച് നേരിട്ടപ്പോള്‍ വോട്ട് 63621 ആയി വര്‍ധിച്ചത് ശ്രദ്ധേയമാണ്. മണ്ഡലത്തിലെ ഇടതുവോട്ടിലാണ് വലിയ ചോര്‍ച്ചയുണ്ടായത്. ഇടതു സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
വിവാദങ്ങള്‍ ജോര്‍ജിന്റെ കൂടെപ്പിറപ്പെന്ന പോലെയാണ്. യൂട്യൂബില്‍ കയറി രാഷ്ട്രീയക്കാരുടെ തെറിയെന്ന് കൊടുത്തു തെരഞ്ഞാല്‍ കയറി വരുന്നതിലേറെയും ജോര്‍ജിന്റെ സാംസ്‌കാരിക ഭാഷണങ്ങളാണ്. ‘തന്ത’യാണ് പ്രധാന ദൗര്‍ബല്യം. നവതി പിന്നിട്ട പരിണതപ്രജ്ഞയായ കെ.ആര്‍ ഗൗരിയമ്മയെ തന്തയില്ലായ്മക്ക് ശിക്ഷിച്ച ജോര്‍ജ് ഗണേഷനെയും പിള്ളയെയും ഒന്നിച്ചാണ് വിളിച്ചത്. ബാര്‍ കോഴക്കേസ് ചര്‍ച്ചക്കിടയില്‍ ബിജു രമേശിന്റെ തന്തക്ക് വിളിക്കുന്നത് സാമൂഹ്യ മാധ്യമങ്ങളില്‍ ലൈവാണ്. എന്നിട്ട് കൂളായി ചോദിക്കും. ഞാനങ്ങനെ വിളിക്കുമെന്ന് തോന്നുന്നുണ്ടോ എന്ന്. കാന്റീനിലെ ജീവനക്കാരന്‍ ഊണ് വൈകിച്ചതിന് ശകാരിച്ചെന്നേയുള്ളൂവെന്നാണ് ജോര്‍ജിന്റെ വിശദീകരണം. കാന്റീനിലെ പയ്യനെ വൃത്തി കെട്ടവന്‍ എന്നും എടാ എന്നും വിളിച്ചെന്ന് ജോര്‍ജ് തന്നെ സമ്മതിക്കുന്നു.
കേരള കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി പ്രസ്ഥാനമായ കെ.എസ്.സിയിലൂടെയാണ് ജോര്‍ജും രാഷ്ട്രീയത്തിലേക്ക് വന്നത്. 1971-76 കാലത്ത് കെ.എസ്.സി എറണാകുളം ജില്ലാ കമ്മിറ്റിയിലും സംസ്ഥാന കമ്മിറ്റിയിലും ഭാരവാഹിയായി. 1980ല്‍ തന്നെ നിയമസഭയിലേക്ക് മത്സരിക്കാന്‍ അവസരം കിട്ടി. ജയിക്കുകയും ചെയ്തു. 1987ല്‍ തോല്‍ക്കുകയും 1991ല്‍ മത്സരത്തില്‍നിന്ന് മാറി നില്‍ക്കുകയും ചെയ്തതൊഴിച്ചാല്‍ പൂഞ്ഞാറില്‍ ജോര്‍ജുണ്ടായിരുന്നു. ഇടതുമുന്നണിയുടെ ഭാഗമായ പി.ജെ ജോസഫ് വിഭാഗം കേരള കോണ്‍ഗ്രസിന്റെ നേതാവും നിയമസഭാംഗവുമായിരിക്കെ സി.പി.എമ്മിലെ വി.എസ്- പിണറായി പോരില്‍ പക്ഷം പിടിച്ച ജോര്‍ജിന് മുന്നണിയില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നും പുറത്തു പോകേണ്ടിവന്നു. ഇനി പുറത്തുപോകാന്‍ വേണ്ടിയാണോ പക്ഷം പിടിച്ചതെന്ന് തീര്‍ത്തു പറയാന്‍ വയ്യ. ജോസഫില്‍ നിന്ന് പുറത്തുവന്ന് സ്വന്തമായി കേരള കോണ്‍ഗ്രസ് (സെക്കുലര്‍ ) രൂപവത്കരിച്ച ജോര്‍ജ് അധികം വൈകാതെ മാണി വിഭാഗത്തില്‍ ലയിക്കുകയും അവിടെ വൈസ് ചെയര്‍മാനാകുകയും ചെയ്തു. കേരള കോണ്‍ഗ്രസ് എമ്മില്‍ ലയിച്ചുകൊണ്ട് പി.സി നടത്തിയ പ്രസംഗവും ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ലഭ്യമാണ്. മാണിയുടെ അധ്വാന വര്‍ഗ സിദ്ധാന്തത്തെ അദ്ദേഹം പുകഴ്ത്തി. മാണി പുത്രന്‍ ജോസ് കെ മാണിയെയും പുകഴ്ത്താന്‍ പി.സി മറന്നില്ല. മീനച്ചിലാറില്‍ പിന്നെയും കുറെ വെള്ളം ഒഴുകിയ ശേഷമാണ് വെളിപാടിന് ശേഷമെന്ന വണ്ണം ജോസഫ് തന്നെയും ഇടതു മുന്നണി വിടുകയും മാണി വിഭാഗത്തില്‍ ലയിക്കുകയും ചെയ്തത്. പക്ഷെ ജോര്‍ജിന്റെ വൈസ് ചെയര്‍മാന്‍ കസേരക്ക് ഇളക്കമുണ്ടായില്ല.
2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒമ്പത് എം.എല്‍.എമാരിലേക്ക് ചുരുങ്ങിയ കേരള കോണ്‍ഗ്രസ് (എം.) രണ്ടു മന്ത്രി സ്ഥാനമാണ് ആവശ്യപ്പെട്ടത്. മാണിയും പി.ജെ ജോസഫും അവ പങ്കിട്ടു. മൂന്നു ചോദിക്കണമന്നും താങ്കള്‍ മന്ത്രിയാവണമെന്നും മാണി പാര്‍ട്ടി യോഗത്തില്‍ പറഞ്ഞെങ്കിലും രഹസ്യമായി താന്‍ മന്ത്രിയാവുന്നതിനെതിരെ കരുക്കള്‍ നീക്കിയത് മാണിയാണെന്ന് വിശ്വസിക്കാന്‍ പ്രയാസമില്ല. ഡെപ്യൂട്ടി സ്പീക്കര്‍ പദവി ഔദ്യോഗികമായി ചോദിച്ചെങ്കിലും അവസാനം ഗവ. ചീഫ് വിപ്പ് പദവി ലഭിച്ചു. കാറും സൗകര്യങ്ങളുമുള്ള ഈ പദവി വഹിച്ചുകൊണ്ടിരിക്കെയാണ് മുന്നണിയുടെ കടയ്ക്കല്‍ വാളു വെച്ചു തുടങ്ങുന്നത്. പാലക്കാട്ടെ എസ്റ്റേറ്റ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് വനം വകുപ്പ് മന്ത്രിഗണേഷിനോട് ഏറ്റുമുട്ടിയാണ് തുടങ്ങിയത്. അത് ഗണേഷിന്റെ രാജിയിലാണ് കലാശിച്ചത്. ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ തുടക്കത്തില്‍ മുന്നണിയുടെ നിയമസഭയിലെ ഭൂരിപക്ഷം വര്‍ധിപ്പിക്കാന്‍ ഉതകും വിധത്തില്‍ സി.പി.എം അംഗം സെല്‍വരാജിനെ രാജി വെപ്പിച്ചത് പി.സിയാണെന്ന് വാര്‍ത്തിയുണ്ടായിരുന്നു. ഉമ്മന്‍ചാണ്ടിക്കെതിരെ വിധി നല്‍കിയ വിജിലന്‍സ് ജഡ്ജിയെ അധിക്ഷേപിച്ചതും തലവേദനയായി. ഇതിനിടയില്‍ തക്കം കിട്ടുമ്പോഴെല്ലാം ഇനി കെ.എം മാണി മുഖ്യമന്ത്രിയാവട്ടെ എന്ന പ്രചരണവും നടത്തി ഉമ്മന്‍ചാണ്ടിക്കും മറ്റും അലോസരമുണ്ടാക്കി. പെട്ടെന്നാണ് ഇടിത്തീയെന്ന പോലെ ബാര്‍ കോഴക്കേസ് ഉയര്‍ന്നുവന്നത്. ആദ്യം മാണിയെ പിന്തുണച്ച ജോര്‍ജ് പിന്നീട് പരസ്യമായി മാണിയെയും പുത്രനെയും വെല്ലുവിളിച്ചു. 2016ല്‍ ഇടതുപക്ഷത്തു നില്‍ക്കാന്‍ ജോര്‍ജ് തയ്യാറായിരുന്നെങ്കിലും പിണറായി അടുപ്പിച്ചില്ലെന്ന് മാത്രമല്ല, ജോര്‍ജ് നിയമസഭ കാണാതിരിക്കാന്‍ പൂഞ്ഞാറില്‍ രണ്ടുതവണ പ്രചാരണത്തിനെത്തുകയും ചെയ്തു പിണറായി. ജോര്‍ജിന് അതു തണലായെന്ന് വേണം കരുതാന്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍

കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്‌നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു.

Published

on

കൊച്ചി തീരത്ത് അറബിക്കടലിലുണ്ടായ കപ്പലപകടവുമായി ബന്ധപ്പെട്ട് ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍. ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയില്‍ നഷ്ടപരിഹാരം, കപ്പലപകടം ഉണ്ടാക്കാന്‍ ഇടയുള്ള മലിനീകരണം, കപ്പലപകടം ഉണ്ടാക്കാനിടയുള്ള ആഘാതം എന്നിവ പഠിക്കാനാണ് സമിതികള്‍ രൂപീകരിച്ചത്. പരിസ്ഥിതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി, ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി എന്നിവര്‍ അധ്യക്ഷന്മാരായ സമിതികളാണ് രൂപീകരിച്ചത്.

പരിസ്ഥിതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയാണ് പ്രിന്‍സിപ്പല്‍ ഇംപാക്ട് അസെസ്‌മെന്റ് ഓഫീസര്‍. ഇദ്ദേഹമാണ് കപ്പല്‍ കമ്പനിയുമായി ചര്‍ച്ച നടത്തുന്ന നോഡല്‍ ഓഫീസര്‍. നഷ്ടപരിപരിഹാരം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ചര്‍ച്ച ചെയ്യും. മലിനീകരണം പഠിക്കാനാണ് ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി അധ്യക്ഷനായ സമിതി.

അതേസമയം കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്‌നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു. മെയ് 29ന് വൈകിട്ട് 5.30 വരെയുള്ള കണക്കനുസരിച്ച് കൊല്ലത്ത് നിന്ന് 43 എണ്ണവും ആലപ്പുഴ തീരത്ത് നിന്ന് രണ്ടെണ്ണവും തിരുവനതപുരംത്ത് നിന്ന് 13 എണ്ണവുമാണ് കണ്ടെത്തിയത്.

നിലവില്‍ അപകടകാരിയായ കാല്‍സ്യം കാര്‍ബൈഡ് അടങ്ങിയ കണ്ടെയ്‌നറുകള്‍ കണ്ടെത്താനായിട്ടില്ല.

Continue Reading

india

ഫുഡ് ലേബലിംഗിലും പ്രമോഷനുകളിലും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ‘100%’ ക്ലെയിമുകള്‍ ഉപയോഗിക്കരുത്: എഫ്എസ്എസ്എഐ

ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്‌സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

Published

on

ന്യൂഡല്‍ഹി: ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) ഫുഡ് ലേബലിംഗിലും പ്രൊമോഷണല്‍ മെറ്റീരിയലുകളിലും ‘100%” എന്ന പദം ഉപയോഗിക്കുന്നതിനെതിരെ ശക്തമായ ഉപദേശം നല്‍കി, ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാനുള്ള സാധ്യത ചൂണ്ടിക്കാട്ടി.

ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്‌സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്, നിലവിലുള്ള റെഗുലേറ്ററി വ്യവസ്ഥകള്‍ക്ക് കീഴിലുള്ള അവ്യക്തതയും തെറ്റായ വ്യാഖ്യാനത്തിനുള്ള സാധ്യതയും കാരണം.

ഭക്ഷ്യ ഉല്‍പന്ന ലേബലുകളിലും പരസ്യ പ്ലാറ്റ്ഫോമുകളിലും ‘100%” ഉപയോഗത്തില്‍ ശ്രദ്ധേയമായ വര്‍ദ്ധനവ് എഫ്എസ്എസ്എഐ വ്യാഴാഴ്ച പുറത്തിറക്കിയ ഒരു ഉപദേശത്തില്‍ എടുത്തുകാട്ടി. നിലവിലെ നിയന്ത്രണങ്ങള്‍ പ്രകാരം ഈ പദം നിര്‍വചിക്കപ്പെട്ടിട്ടില്ലെന്നും ഉപഭോക്താക്കള്‍ക്കിടയില്‍ തെറ്റിദ്ധരിപ്പിക്കുന്ന മതിപ്പ് സൃഷ്ടിക്കാന്‍ കഴിയുമെന്നും അതോറിറ്റി ഊന്നിപ്പറഞ്ഞു.

2018ലെ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് (പരസ്യവും ക്ലെയിമുകളും) റെഗുലേഷന്‍സ് അനുസരിച്ച്, 2006ലെ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് ആക്ട് പ്രകാരമോ അതിന് കീഴിലുള്ള ഏതെങ്കിലും നിയമങ്ങളും നിയന്ത്രണങ്ങളും പ്രകാരം ‘100%” എന്ന പദം നിര്‍വചിക്കുകയോ പരാമര്‍ശിക്കുകയോ ചെയ്തിട്ടില്ല.

കൂടാതെ, മേല്‍പ്പറഞ്ഞ നിയന്ത്രണങ്ങളുടെ ഉപനിയന്ത്രണം 10(7) മറ്റ് നിര്‍മ്മാതാക്കളെ ഇകഴ്ത്തുന്നതോ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ ഏതെങ്കിലും പരസ്യമോ ??അവകാശവാദമോ വ്യക്തമായി നിരോധിക്കുന്നു. സബ്-റെഗുലേഷന്‍ 4(1) പ്രകാരം, എല്ലാ ക്ലെയിമുകളും സത്യസന്ധവും അവ്യക്തവും അര്‍ത്ഥവത്തായതും തെറ്റിദ്ധരിപ്പിക്കുന്നതും അല്ലാത്തതും ഉപഭോക്താക്കള്‍ക്ക് നല്‍കിയിരിക്കുന്ന വിവരങ്ങള്‍ മനസ്സിലാക്കാന്‍ സഹായിക്കുന്നതുമായിരിക്കണം.

‘100%’ എന്ന പദം സ്വന്തമായോ മറ്റ് വിവരണങ്ങളുമായി സംയോജിപ്പിച്ചോ ഉപയോഗിക്കുന്നത് കേവലമായ പരിശുദ്ധിയോ ശ്രേഷ്ഠതയോ തെറ്റായി നിര്‍ദ്ദേശിക്കാന്‍ സാധ്യതയുണ്ടെന്ന് FSSAI അഭിപ്രായപ്പെട്ടു. ”ഇത് വിപണിയില്‍ ലഭ്യമായ മറ്റ് താരതമ്യപ്പെടുത്താവുന്ന ഉല്‍പ്പന്നങ്ങള്‍ നിലവാരം കുറഞ്ഞതോ അല്ലെങ്കില്‍ റെഗുലേറ്ററി മാനദണ്ഡങ്ങള്‍ പാലിക്കാത്തതോ ആണെന്ന് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കും,” പ്രസ്താവനയില്‍ പറയുന്നു.

ഈ ആശങ്കകളുടെ വെളിച്ചത്തില്‍, ഭക്ഷ്യ ഉല്‍പ്പന്ന ലേബലുകള്‍, പാക്കേജിംഗ്, ഏതെങ്കിലും തരത്തിലുള്ള പ്രമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ‘100%’ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ എല്ലാ FBO-കളോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഉപഭോക്തൃ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും അറിവോടെയുള്ള തീരുമാനമെടുക്കല്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഫുഡ് ലേബലിംഗില്‍ സുതാര്യതയും നീതിയും ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധത FSSAI ആവര്‍ത്തിച്ചു.

Continue Reading

Video Stories

എറണാകുളത്ത് കോണ്‍ക്രീറ്റ്കട്ട തലയില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

Published

on

സംസ്ഥാനത്ത് മഴക്കെടുതിയില്‍ വീണ്ടും മരണം. ജോലി കഴിഞ്ഞു മടങ്ങവെ വൈകീട്ട് കെട്ടിടത്തിന്റെ മുകളില്‍ നിന്നും കോണ്‍ക്രിറ്റ് കട്ട തലയില്‍ വീണ് യുവതിക്ക് ദാരൂണാന്ത്യം. വടക്കേക്കര സത്താര്‍ ഐലന്റ് സ്വദേശിനി ആര്യാ ശ്യാംമോനാണ് മരിച്ചത്. മൂന്നാം നിലയില്‍ നിന്നും കോണ്‍ക്രീറ്റ് കട്ട യുവതിയുടെ തലയിലേക്ക് പതിക്കുകയായിരുന്നു.

തുടര്‍ന്ന് ആര്യയെ നാട്ടുക്കാര്‍ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ഇന്ന് രാവിലെ ചികിത്സയിലിരിക്കെ മരണം സംഭവിച്ചു. മകള്‍ക്കൊപ്പമാണ് ആര്യ ബസ് സ്റ്റോപ്പില്‍ പോയിരുന്നത്. എന്നാല്‍ അപകടത്തില്‍ പരുക്കേല്‍ക്കാതെ കുട്ടി രക്ഷപ്പെടുകയായിരുന്നു. സംസ്ഥാനത്തെ മഴക്കെടുതിയില്‍ ഇന്ന് മാത്രം മൂന്ന് പേരാണ് മരണപ്പെട്ടത്.

എറണാകുളത്ത് മഴക്കെടുതിയില്‍ വ്യാപകനഷ്ടമാണ് ഉണ്ടായത്. കണ്ണമാലി, നായരമ്പലം എന്നീ ഭാഗങ്ങളിലും കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. തെക്കന്‍ കേരളത്തിലും ശക്തമായ മഴ തുടരുകയാണ്. തിരുവനന്തപുരത്തും കൊല്ലത്തും നിരവധി വീടുകള്‍ തകര്‍ന്നു. പത്തനംതിട്ടയില്‍ വിവിധ നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു.

Continue Reading

Trending