Video Stories
വിദ്വേഷം പരത്തുന്ന വിദ്യാഭ്യാസം
മദ്രസകളും സരസ്വതി ശിശു മന്ദിരങ്ങളും ഒരുപോലെ വിദ്വേഷം പരത്തുകയാണെന്ന ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ ട്വീറ്റ് വിവിധ വിഭാഗങ്ങളില്‍ നിന്ന് നിരവധി പ്രതികരണങ്ങളാണ് ഉയര്‍ത്തിയിരിക്കുന്നത്. മദ്രസകളെ മോശമായി ചിത്രീകരിക്കുന്നതിന്റെ ഭാഗമാണ് ഇത്തരം പ്രചാരണങ്ങളെന്നാണ് ഒരു വശത്ത് മുസ്‌ലിംകള്‍ ഇതിനെ വിലയിരുത്തുന്നത്. മറുവശത്ത് ‘ഭീകരതയുടെ ഇരുട്ടറകളായ’ മദ്രസകളുമായി സരസ്വതി ശിശു മന്ദിരങ്ങളെ തുലനം ചെയ്യുന്നതിനെ വിമര്‍ശിക്കുകയാണ് ആര്‍.എസ്.എസ് അനുയായികള്‍.
ലോക തലത്തില്‍ തന്നെ മദ്രസകളെ മോശമായി ചിത്രീകരിക്കാന്‍ തുടങ്ങിയത് പ്രത്യേകിച്ചും 2001 ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തോടുകൂടിയാണ്. അമേരിക്കന്‍ മാധ്യമങ്ങള്‍ ‘ഇസ്‌ലാമിക തീവ്രവാദ’മെന്ന പ്രയോഗവും ഇക്കാലത്ത് പ്രചാരത്തില്‍വരുത്തി. താലിബാന്‍- അല്‍ഖാഇദ സംഘങ്ങള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കാനായി പാക് മദ്രസകള്‍ പ്രയോജനപ്പെടുത്തുന്നുണ്ടെന്ന വാര്‍ത്ത പരക്കുന്ന സമയം കൂടിയായിരുന്നു ഇത്. ഇത്തരത്തില്‍ വിദ്യാഭ്യാസം നല്‍കുന്ന താലിബാന്‍ നിയന്ത്രണത്തിലുള്ള ഏതാനും ചില സ്ഥാപനങ്ങള്‍ അറിയപ്പെട്ടതും മദ്രസകളെന്ന നിലയിലാണ്. പാക്കിസ്താനിലെ മദ്രസകളില്‍ തീവ്രവാദം പഠിപ്പിക്കുന്നുവെന്നത് സത്യത്തില്‍ നിന്ന് വളരെ അകലെയാണ്.
ഇന്ത്യന്‍ മദ്രസകളില്‍ പ്രധാനമായും ഖുര്‍ആനാണ് പഠിപ്പിക്കുന്നത്. ശരിയായ രീതിയില്‍ ഖുര്‍ആന്‍ പാരായണം ചെയ്യാനും മനസിലാക്കാനും കുട്ടികളെ പര്യാപ്തമാക്കുന്ന രീതിയിലാണ് പാഠ്യപദ്ധതി. ഇന്ത്യയിലെ മുസ്‌ലിംകള്‍ക്കിടയില്‍ മതപരമായും ഭൗതികമായും പഠനം നടത്തുന്നതിനു ഏറെക്കാലത്തെ ചരിത്രമുള്ള സംവിധാനമാണിത്. മുസ്‌ലിം മത വിദ്യാഭ്യാസം ലക്ഷ്യം വെക്കുന്നത് ഇസ്‌ലാമിനെക്കുറിച്ച് പഠിക്കുന്നതിനും പണ്ഡിതന്മാരായി മാറുന്നതിനുമാണ്. ഇത്തരത്തില്‍ പണ്ഡിതന്മാരെ വാര്‍ത്തെടുക്കുന്നതിന് ദയൂബന്ദ് പോലുള്ള നിരവധി സ്ഥാപനങ്ങള്‍ പണ്ടു മുതലേ നിലനിന്നിരുന്നു. സര്‍സയ്യിദിന്റെ പ്രയത്‌നത്തോടെയാണ് മുസ്‌ലിം ഭൗതിക വിദ്യാഭ്യാസത്തിന് ഉണര്‍വ്വുണ്ടായത്. ആധുനികവും യുക്തിസഹവും ശാസ്ത്രീയവുമായ വിദ്യാഭ്യാസം മുസ്‌ലിംകള്‍ക്കിടയില്‍ പരിചയപ്പെടുത്തുന്നതില്‍ മുഖ്യ പങ്ക് വഹിച്ച വ്യക്തിയാണദ്ദേഹം.
ഇപ്പോള്‍ ഇന്ത്യയില്‍ മദ്രസ വിദ്യാഭ്യാസം മുസ്‌ലിം കുട്ടികള്‍ക്കിടയില്‍ 2-3 ശതമാനമായി നിയന്ത്രിക്കപ്പെട്ടിരിക്കുകയാണ്. മദ്രസകളില്‍ പറഞ്ഞയക്കാന്‍ കഴിവില്ലാത്ത പാവപ്പെട്ടവരാണ് മുസ്‌ലിംകളില്‍ അധിക പേരും. മുഖ്യധാരാ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ കുട്ടികളെ വിടാന്‍ ബുദ്ധിമുട്ടുള്ള പാവപ്പെട്ട രക്ഷിതാക്കള്‍ക്ക് ചില മദ്രസകളില്‍ ഭക്ഷണവും താമസ സൗകര്യവും നല്‍കുന്നത് ഇത്തരം മദ്രസകളില്‍ കുട്ടികളെ പറഞ്ഞയക്കാന്‍ പ്രചോദനമാകുന്നു. മുഴുവന്‍ മദ്രസകളിലും ആധുനിക വിദ്യാഭ്യാസമല്ലെങ്കിലും മിക്ക മദ്രസകളും ഇംഗ്ലീഷ്, കണക്ക് തുടങ്ങിയ മറ്റ് ഭൗതിക വിഷയങ്ങളും പഠിപ്പിക്കുന്നുണ്ട്.
പാക്കിസ്താനിലെ അല്‍ഖാഇദയും സംഘവും പരിശീലനം നല്‍കുന്ന ഏതാനും ചില മദ്രസകളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് ഇന്ത്യന്‍ മദ്രസകള്‍. അഫ്ഗാനിസ്ഥാനില്‍ അധിനിവേശം നടത്തിയ സോവിയറ്റ് സൈന്യത്തിനെതിരെ പോരാടാന്‍ മതഭ്രാന്തന്മാരെ സൃഷ്ടിച്ചെടുക്കുന്നതിന് ശീത സമരത്തിന്റെ അവസാന നാളുകളില്‍ അമേരിക്കയുടെ പിന്തുണയോടെ പടുത്തുയര്‍ത്തിയതാണ് പാക്കിസ്താനിലെ ഇത്തരം മദ്രസകള്‍. പാക്കിസ്താന്‍ കേന്ദ്രമായുള്ള ഇത്തരം മദ്രസകള്‍ ഇസ്‌ലാമിനെ വികലമായാണ് അവതരിപ്പിക്കുന്നത്. അസഹിഷ്ണുതയും ഭിന്നതയുമാണ് ഇവിടെ നിറഞ്ഞുനില്‍ക്കുന്നത്. ജിഹാദിന്റെ പേരില്‍ കാഫിറുകള്‍ക്കെതിരെ അക്രമത്തിന് പ്രോത്സാഹനം നല്‍കുന്നതാണിവ. പശ്ചിമേഷ്യയിലെ എണ്ണ സമ്പത്ത് നിയന്ത്രിക്കുകയെന്ന അമേരിക്കന്‍ ലക്ഷ്യത്തെ പിന്തുണക്കുകയാണ് ഇത്തരം മദ്രസകള്‍. വാഷിങ്ടണിലാണ് അവരുടെ സിലബസുകള്‍ ആസൂത്രണം ചെയ്യപ്പെടുന്നത്. അവയുടെ ഉത്പത്തിയും വളര്‍ച്ചയും മൂന്ന് തൂണുകളിലാണ്. അമേരിക്കയുടെ ആസൂത്രണവും പണം മുടക്കലും, ഇസ്‌ലാമിനെ വികലമാക്കല്‍, ഇസ്‌ലാമിക ആസ്ഥാനം സഊദിയില്‍ നിന്ന് പാക്കിസ്താനിലേക്ക് മാറ്റല്‍ എന്നിവയാണവ. വ്യാപക പ്രചാരണത്തിലൂടെ മുഴുവന്‍ മദ്രസകളും തീവ്രവാദ കേന്ദ്രങ്ങളാണെന്ന സാമാന്യവത്കരണമാണ് അമേരിക്കയുടെ ലക്ഷ്യം. ഏതാനും മദ്രസകള്‍ വിപരീത ലക്ഷ്യം നടത്തുമ്പോള്‍ മുഴുവന്‍ മദ്രസകളും ഇതിനു തുല്യമാണെന്ന സംസാരമുയരും. ഈ സാമാന്യവത്കരണം സമൂഹത്തില്‍ വ്യാപകമായി ആഴത്തില്‍ സ്പര്‍ശിക്കപ്പെടുകയും രാഷ്ട്രീയ നേതാക്കള്‍ ഇതിനു ചുവടുപിടിച്ച് പ്രസ്താവനകള്‍ നടത്തുകയും ചെയ്യും. ഇപ്പോഴുണ്ടായ പ്രസ്താവന ഇത്തരത്തില്‍പെട്ടതാണ്. സമാനമായി നേരത്തെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യ മദ്രസകള്‍ക്കെതിരെ മോശമായ രീതിയില്‍ പ്രസ്താവന നടത്തിയിരുന്നു.
ഇതില്‍ നിന്നു തികച്ചും വ്യത്യസ്തമായതാണ് ആര്‍.എസ്.എസ് പരിവാരങ്ങളുടെത്. ഹിന്ദു രാഷ്ട്രമെന്ന ലക്ഷ്യത്തിനു വേണ്ടിയാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. സരസ്വതി ശിശു മന്ദിര്‍ പോലുള്ള അവരുടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിച്ചതുതന്നെ ഹിന്ദു ദേശീയതയെന്ന വീക്ഷണത്തിലൂടെയുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കാണ്. അവര്‍ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതും അവരുടെ പാഠ്യ പദ്ധതിയുടെ ഉള്ളടക്കവും അത്തരത്തിലാണ്. മുസ്‌ലിം രാജാക്കന്മാരെ മോശമായി ചിത്രീകരിക്കുകയും ഹിന്ദു രാജാക്കന്മാരെ മഹത്വവത്കരിക്കുകയും വാളുകൊണ്ടാണ് ഇസ്‌ലാം പ്രചരിപ്പിച്ചതെന്ന് വാദിക്കുകയും ക്രിസ്ത്യന്‍ മിഷണറിമാര്‍ക്കെതിരെയുള്ള ഗൂഡാലോചനയും മതേതരത്വം നമ്മുടെ രാജ്യത്തിന് യോജിച്ചതല്ലെന്ന വാദവും ഗാന്ധിജിയും നെഹ്‌റുവുമെല്ലാം ഇന്ത്യയില്‍ നടപ്പാക്കിയത് പാശ്ചാത്യരുടെ മതേതരത്വമാണെന്ന വിഡ്ഢിത്വവുമെല്ലാമാണ് അവരുടെ സ്‌കൂളുകളിലെ സാധാരണ സിലബസ്. കൂടാതെ ജാതി, ലിംഗ ചിന്തകള്‍ അടിസ്ഥാനമാക്കിയും ഹിറ്റ്‌ലറുടെയും മുസ്സോളിനിയുടെയും ദേശീയത വാഴ്ത്തപ്പെടുകയും ചെയ്യുന്ന കാര്യങ്ങളാണ് കുട്ടികളെ പഠിപ്പിക്കുന്നത്. മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയുമൊക്കെ മറ്റൊരു തരത്തില്‍ കാണാനാണ് ഈ സ്‌കൂളുകളിലെ കുട്ടികളെ സംഘ്പരിവാര സംഘം പരിവര്‍ത്തിപ്പിക്കുന്നത്. ഇത്തരം സ്‌കൂളുകളില്‍ ഗാന്ധിജിയും നെഹ്‌റുവുമെല്ലാം അവമതിക്കപ്പെടുകയാണ്.
മത ന്യൂനപക്ഷങ്ങളോട് വെറുപ്പുണ്ടാക്കുന്നതിന് ചരിത്രത്തെ വികൃതമാക്കി അവതരിപ്പിക്കുന്നതാണ് അവരുടെ പാഠ്യപദ്ധതി. യുക്തി ചിന്തയെ നശിപ്പിക്കുകയും പുരാണേതിഹാസങ്ങള്‍ പറഞ്ഞ് തങ്ങളാണ് ലോക ഗുരുക്കന്മാരെന്നും സര്‍വജ്ഞാനികളെന്നും പ്ലാസ്റ്റിക് സര്‍ജറി, വിമാനം കണ്ടുപിടിച്ചത്, വിത്തുകോശം തുടങ്ങി എല്ലാ ശാസ്ത്രീയ നേട്ടങ്ങളുടെയും പിന്നില്‍ തങ്ങളാണെന്നും മറ്റുമൊക്കെയാണ് പഠിപ്പിക്കുന്നത്. ഈ സങ്കല്‍പം സമുദായത്തില്‍ കുറേശെ സ്വാധീനം ചെലുത്തി പിന്നീട് ആഴത്തില്‍ വേരോടും. വിഭാഗീയ ചിന്താഗതികള്‍ക്ക് ശിലയിടല്‍ ആര്‍.എസ്.എസ് പ്രചാരണ തന്ത്രത്തിന്റെ ഭാഗമാണെന്നുകൂടി ചേര്‍ത്തുവായിക്കേണ്ടതാണ്. അതിനാല്‍ ഇതൊരു മത വിഭ്യാഭ്യാസമല്ലെന്നു തീര്‍ത്തു പറയാനാകും. വിഭാഗീയ ദേശീയതയുടെ രാഷ്ട്രീയ അജണ്ടയാണ് ഇത് ലക്ഷ്യം വെക്കുന്നത്.
പതിരില്‍ നിന്ന് നെല്ല് വേര്‍തിരിച്ചെടുക്കല്‍ അത്യാവശ്യവും സുപ്രധാനവുമാണ്. പാക്കിസ്താന്‍ കേന്ദ്രമായുള്ള ചുരുക്കം ചില മദ്രസകളൊഴികെ എല്ലാ മദ്രസകളിലും ഇസ്‌ലാമിക വിദ്യാഭ്യാസമാണ് നല്‍കുന്നത്. ഇതിനു വിപരീതമായി സരസ്വതി ശിശു മന്ദിരങ്ങളില്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വീക്ഷണത്തിലുള്ള വിദ്യാഭ്യാസമാണ് നല്‍കുന്നത്. മദ്രസകളെ മോശമായി ചിത്രീകരിച്ചുള്ള രാഷ്ട്രീയ നേതൃത്വങ്ങളുടെ പ്രസ്താവനകള്‍ വിദ്വേഷങ്ങള്‍ പരത്താനേ ഉപകരിക്കൂ. ന്യൂനപക്ഷങ്ങളെ മോശമായി അവതരിപ്പിക്കുന്നതിനും അവരുടെ മേല്‍ സംശയത്തിന്റെ വിത്തിടുന്നതിനുമുള്ള അടിസ്ഥാനരഹിതമായ സാമാന്യവത്കരണമാണിത്. ഇത് നമ്മുടെ രാജ്യ താല്‍പര്യത്തിന് യോജിച്ചതല്ല.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
-
india2 days agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
kerala1 day agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala1 day agoതദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി
-
kerala1 day agoശബരിമലയില്‍ സ്പോട്ട് ബുക്കിങ് കുറച്ച് ഹൈക്കോടതി; ദിവസേന 5000 പേര്‍ക്ക് മാത്രം അവസരം
-
kerala1 day agoസഹകരണ ബാങ്ക് ക്രമക്കേടില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷ് 43 ലക്ഷം തിരിച്ചടയ്ക്കാന്‍ ഉത്തരവ്
-
kerala1 day agoബീമാപള്ളി ഉറൂസ്; ശനിയാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍
-
Film1 day agoമമ്മൂട്ടി-വിനായകന് ചിത്രം ‘കളങ്കാവല്‍’: വിനായകന് ചെയ്ത വേഷം ആദ്യം പൃഥ്വിരാജിനായി കരുതിയതെന്ന് സംവിധായകന്
-
kerala2 days agoവാഹനാപകടത്തില്‍ കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് 1.15 കോടി നഷ്ടപരിഹാരം നല്കാന് കോടതി

