Connect with us

Video Stories

ഞാനൊന്നു നോക്കീ, അവനൊന്നു നോക്കീ

Published

on

പൂഞ്ഞാര്‍ സിങ്കം പി.സി ജോര്‍ജ് മാധ്യമങ്ങളോട് ചോദിക്കുന്നു, ഞാന്‍ ഇതു പോലെ വൃത്തികെട്ട ഒരുത്തനെ തല്ലിയെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ എന്ന്. കെ.ആര്‍ ഗൗരിയമ്മ തന്തയില്ലായ്മ പറയുന്നുവെന്ന് പറഞ്ഞതിനെ കുറിച്ച് ചോദിച്ചപ്പോഴും ഞാനങ്ങനെ പറയുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ എന്ന മറു ചോദ്യമായിരുന്നു പി.സിയുടെ ആവനാഴിയില്‍. സ്വന്തമായി ഒരു കേരള ജനപക്ഷം രൂപവത്കരിച്ച് ദിവസങ്ങള്‍ പിന്നിടും മുമ്പാണ് വനിതാ കാന്റീന്‍ ജീവനക്കാരനെ മര്‍ദിച്ചുവെന്ന പരാതി ഈ ജനനേതാവിനെതിരെ ഉണ്ടായിരിക്കുന്നത്. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഈരാറ്റുപേട്ട അരുവിത്തറയില്‍ ചാക്കോച്ചന്‍ – മറിയാമ്മ ദമ്പതികളുടെ മകന്‍ പി.സി കേരള രാഷ്ട്രീയത്തിലെ അപൂര്‍വ ബഹുമതികളുടെ ഉടമയാണ്. 1980 മുതല്‍ ഇരുമുന്നണികളുടെ ഭാഗമായി കോട്ടയം പൂഞ്ഞാറില്‍ നിന്ന് ഏഴു തവണ നിയമ സഭയിലെത്തിയ ജോര്‍ജ് ഇക്കുറി ജയിച്ചത് ഇരു മുന്നണി സ്ഥാനാര്‍ഥികളെയും തോല്‍പിച്ചാണ്. 2011ല്‍ 59809 വോട്ടാണ് യു.ഡി.എഫിന്റെ ഭാഗമായിരുന്ന പി.സിക്ക് ലഭിച്ചതെങ്കില്‍ 2016ല്‍ രണ്ടു മുന്നണികളെയും ഒന്നിച്ച് നേരിട്ടപ്പോള്‍ വോട്ട് 63621 ആയി വര്‍ധിച്ചത് ശ്രദ്ധേയമാണ്. മണ്ഡലത്തിലെ ഇടതുവോട്ടിലാണ് വലിയ ചോര്‍ച്ചയുണ്ടായത്. ഇടതു സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
വിവാദങ്ങള്‍ ജോര്‍ജിന്റെ കൂടെപ്പിറപ്പെന്ന പോലെയാണ്. യൂട്യൂബില്‍ കയറി രാഷ്ട്രീയക്കാരുടെ തെറിയെന്ന് കൊടുത്തു തെരഞ്ഞാല്‍ കയറി വരുന്നതിലേറെയും ജോര്‍ജിന്റെ സാംസ്‌കാരിക ഭാഷണങ്ങളാണ്. ‘തന്ത’യാണ് പ്രധാന ദൗര്‍ബല്യം. നവതി പിന്നിട്ട പരിണതപ്രജ്ഞയായ കെ.ആര്‍ ഗൗരിയമ്മയെ തന്തയില്ലായ്മക്ക് ശിക്ഷിച്ച ജോര്‍ജ് ഗണേഷനെയും പിള്ളയെയും ഒന്നിച്ചാണ് വിളിച്ചത്. ബാര്‍ കോഴക്കേസ് ചര്‍ച്ചക്കിടയില്‍ ബിജു രമേശിന്റെ തന്തക്ക് വിളിക്കുന്നത് സാമൂഹ്യ മാധ്യമങ്ങളില്‍ ലൈവാണ്. എന്നിട്ട് കൂളായി ചോദിക്കും. ഞാനങ്ങനെ വിളിക്കുമെന്ന് തോന്നുന്നുണ്ടോ എന്ന്. കാന്റീനിലെ ജീവനക്കാരന്‍ ഊണ് വൈകിച്ചതിന് ശകാരിച്ചെന്നേയുള്ളൂവെന്നാണ് ജോര്‍ജിന്റെ വിശദീകരണം. കാന്റീനിലെ പയ്യനെ വൃത്തി കെട്ടവന്‍ എന്നും എടാ എന്നും വിളിച്ചെന്ന് ജോര്‍ജ് തന്നെ സമ്മതിക്കുന്നു.
കേരള കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി പ്രസ്ഥാനമായ കെ.എസ്.സിയിലൂടെയാണ് ജോര്‍ജും രാഷ്ട്രീയത്തിലേക്ക് വന്നത്. 1971-76 കാലത്ത് കെ.എസ്.സി എറണാകുളം ജില്ലാ കമ്മിറ്റിയിലും സംസ്ഥാന കമ്മിറ്റിയിലും ഭാരവാഹിയായി. 1980ല്‍ തന്നെ നിയമസഭയിലേക്ക് മത്സരിക്കാന്‍ അവസരം കിട്ടി. ജയിക്കുകയും ചെയ്തു. 1987ല്‍ തോല്‍ക്കുകയും 1991ല്‍ മത്സരത്തില്‍നിന്ന് മാറി നില്‍ക്കുകയും ചെയ്തതൊഴിച്ചാല്‍ പൂഞ്ഞാറില്‍ ജോര്‍ജുണ്ടായിരുന്നു. ഇടതുമുന്നണിയുടെ ഭാഗമായ പി.ജെ ജോസഫ് വിഭാഗം കേരള കോണ്‍ഗ്രസിന്റെ നേതാവും നിയമസഭാംഗവുമായിരിക്കെ സി.പി.എമ്മിലെ വി.എസ്- പിണറായി പോരില്‍ പക്ഷം പിടിച്ച ജോര്‍ജിന് മുന്നണിയില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നും പുറത്തു പോകേണ്ടിവന്നു. ഇനി പുറത്തുപോകാന്‍ വേണ്ടിയാണോ പക്ഷം പിടിച്ചതെന്ന് തീര്‍ത്തു പറയാന്‍ വയ്യ. ജോസഫില്‍ നിന്ന് പുറത്തുവന്ന് സ്വന്തമായി കേരള കോണ്‍ഗ്രസ് (സെക്കുലര്‍ ) രൂപവത്കരിച്ച ജോര്‍ജ് അധികം വൈകാതെ മാണി വിഭാഗത്തില്‍ ലയിക്കുകയും അവിടെ വൈസ് ചെയര്‍മാനാകുകയും ചെയ്തു. കേരള കോണ്‍ഗ്രസ് എമ്മില്‍ ലയിച്ചുകൊണ്ട് പി.സി നടത്തിയ പ്രസംഗവും ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ലഭ്യമാണ്. മാണിയുടെ അധ്വാന വര്‍ഗ സിദ്ധാന്തത്തെ അദ്ദേഹം പുകഴ്ത്തി. മാണി പുത്രന്‍ ജോസ് കെ മാണിയെയും പുകഴ്ത്താന്‍ പി.സി മറന്നില്ല. മീനച്ചിലാറില്‍ പിന്നെയും കുറെ വെള്ളം ഒഴുകിയ ശേഷമാണ് വെളിപാടിന് ശേഷമെന്ന വണ്ണം ജോസഫ് തന്നെയും ഇടതു മുന്നണി വിടുകയും മാണി വിഭാഗത്തില്‍ ലയിക്കുകയും ചെയ്തത്. പക്ഷെ ജോര്‍ജിന്റെ വൈസ് ചെയര്‍മാന്‍ കസേരക്ക് ഇളക്കമുണ്ടായില്ല.
2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒമ്പത് എം.എല്‍.എമാരിലേക്ക് ചുരുങ്ങിയ കേരള കോണ്‍ഗ്രസ് (എം.) രണ്ടു മന്ത്രി സ്ഥാനമാണ് ആവശ്യപ്പെട്ടത്. മാണിയും പി.ജെ ജോസഫും അവ പങ്കിട്ടു. മൂന്നു ചോദിക്കണമന്നും താങ്കള്‍ മന്ത്രിയാവണമെന്നും മാണി പാര്‍ട്ടി യോഗത്തില്‍ പറഞ്ഞെങ്കിലും രഹസ്യമായി താന്‍ മന്ത്രിയാവുന്നതിനെതിരെ കരുക്കള്‍ നീക്കിയത് മാണിയാണെന്ന് വിശ്വസിക്കാന്‍ പ്രയാസമില്ല. ഡെപ്യൂട്ടി സ്പീക്കര്‍ പദവി ഔദ്യോഗികമായി ചോദിച്ചെങ്കിലും അവസാനം ഗവ. ചീഫ് വിപ്പ് പദവി ലഭിച്ചു. കാറും സൗകര്യങ്ങളുമുള്ള ഈ പദവി വഹിച്ചുകൊണ്ടിരിക്കെയാണ് മുന്നണിയുടെ കടയ്ക്കല്‍ വാളു വെച്ചു തുടങ്ങുന്നത്. പാലക്കാട്ടെ എസ്റ്റേറ്റ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് വനം വകുപ്പ് മന്ത്രിഗണേഷിനോട് ഏറ്റുമുട്ടിയാണ് തുടങ്ങിയത്. അത് ഗണേഷിന്റെ രാജിയിലാണ് കലാശിച്ചത്. ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ തുടക്കത്തില്‍ മുന്നണിയുടെ നിയമസഭയിലെ ഭൂരിപക്ഷം വര്‍ധിപ്പിക്കാന്‍ ഉതകും വിധത്തില്‍ സി.പി.എം അംഗം സെല്‍വരാജിനെ രാജി വെപ്പിച്ചത് പി.സിയാണെന്ന് വാര്‍ത്തിയുണ്ടായിരുന്നു. ഉമ്മന്‍ചാണ്ടിക്കെതിരെ വിധി നല്‍കിയ വിജിലന്‍സ് ജഡ്ജിയെ അധിക്ഷേപിച്ചതും തലവേദനയായി. ഇതിനിടയില്‍ തക്കം കിട്ടുമ്പോഴെല്ലാം ഇനി കെ.എം മാണി മുഖ്യമന്ത്രിയാവട്ടെ എന്ന പ്രചരണവും നടത്തി ഉമ്മന്‍ചാണ്ടിക്കും മറ്റും അലോസരമുണ്ടാക്കി. പെട്ടെന്നാണ് ഇടിത്തീയെന്ന പോലെ ബാര്‍ കോഴക്കേസ് ഉയര്‍ന്നുവന്നത്. ആദ്യം മാണിയെ പിന്തുണച്ച ജോര്‍ജ് പിന്നീട് പരസ്യമായി മാണിയെയും പുത്രനെയും വെല്ലുവിളിച്ചു. 2016ല്‍ ഇടതുപക്ഷത്തു നില്‍ക്കാന്‍ ജോര്‍ജ് തയ്യാറായിരുന്നെങ്കിലും പിണറായി അടുപ്പിച്ചില്ലെന്ന് മാത്രമല്ല, ജോര്‍ജ് നിയമസഭ കാണാതിരിക്കാന്‍ പൂഞ്ഞാറില്‍ രണ്ടുതവണ പ്രചാരണത്തിനെത്തുകയും ചെയ്തു പിണറായി. ജോര്‍ജിന് അതു തണലായെന്ന് വേണം കരുതാന്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Celebrity

നടി നവ്യാ നായർ ആശുപത്രിയിൽ

Published

on

ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് നടി നവ്യാ നായരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് നവ്യയെ പ്രവേശിപ്പിച്ചിരിക്കുന്നത്.  സുഹൃത്തും നടിയുമായ നിത്യാ ദാസ് താരത്തെ ആശുപത്രിയിൽ സന്ദർശിച്ച വിവരം ഇൻസ്റ്റഗ്രാമിലൂടെ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. നവ്യാ നായരും ഇതേ സ്റ്റോറി ഷെയർ ചെയ്തിട്ടുണ്ട്. ‘വേഗം സുഖം പ്രാപിക്കട്ടെ’ എന്ന കുറിപ്പോടെയാണ് നിത്യാ ദാസ് സ്‌റ്റോറി പോസ്റ്റ് ചെയ്തിരിക്കുന്നത്.

തന്റെ പുതു ചിത്രമായ ജാനകി ജാനേയും പ്രമോഷന്റെ ഭാഗമായി സുൽത്താൻ ബത്തേരിയിൽ എത്താൻ ഇരിക്കവെയാണ് നവ്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതുകൊണ്ട് തന്നെ ബത്തേരിയിൽ എത്തിച്ചേരാൻ കഴിയില്ലെന്ന് നവ്യ തന്നെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ടു.

ഒരിടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരികെ വന്ന നവ്യയെ ഇരുകൈയും നീട്ടിയാണ് മലയാളീ പ്രേക്ഷകർ സ്വീകരിച്ചത്. തിരിച്ചുവരവ് ഗംഭീരമാക്കി ഒരുത്തി, ജാനകീ ജാനേ തുടങ്ങി നായികാ പ്രാധാന്യമുള്ള ചിത്രങ്ങളിൽ നവ്യ തിളങ്ങുകയാണ്.

Continue Reading

Video Stories

ഗുസ്തി താരങ്ങളുടെ പരാതിയിൽ ബിജെപി എം.പി ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്ന് ബാബ രാംദേവ്

രാജസ്ഥാനിലെ ഭിൽവാരയിൽ നടക്കുന്ന യോഗ് ശിബിരത്തിൽ സംസാരിക്കുമ്പോഴാണ്
ജന്തർ മന്ദറിൽ സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്ക് പിന്തുണയർപ്പിച്ചുകൊണ്ടുള്ള രാംദേവിൻ്റെ പ്രതികരണം

Published

on

ലൈംഗിക പീഡന ആരോപണം നേരിടുന്ന ബിജെപി എം പിയും ദേശീയ ഗുസ്തി ഫെഡറേഷൻ ചെയർമാനുമായ ബ്രിജ് ഭൂഷൺ സിംഗിനെ അറസ്റ്റ് ചെയ്യണമെന്ന് പതഞ്ജലി സ്ഥാപകൻ ബാംബ രാംദേവ് ആവശ്യപ്പെട്ടു.രാജസ്ഥാനിലെ ഭിൽവാരയിൽ നടക്കുന്ന യോഗ് ശിബിരത്തിൽ സംസാരിക്കുമ്പോഴാണ്
ജന്തർ മന്ദറിൽ സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്ക് പിന്തുണയർപ്പിച്ചുകൊണ്ടുള്ള രാംദേവിൻ്റെ പ്രതികരണം “ഇത്തരം ആളുകളെ ഉടൻ അറസ്റ്റ് ചെയ്ത് തടവറയിലാക്കണം. അയാൾ അമ്മമാർക്കും സഹോദരിമാർക്കും പെണ്മക്കൾക്കുമെതിരെ എന്നും അപവാദ പ്രചരണം നടത്തുന്നു. ഇത് അങ്ങേയറ്റം അപലപനീയമായ പൈശാചിക പ്രവൃത്തിയാണ്..”- രാംദേവ് പറഞ്ഞു.

Continue Reading

india

ആര്‍.എസ്.എസിനെയോ ബജ്‌റംഗ്ദളിനെയോ നിരോധിക്കാന്‍ ശ്രമിച്ചാല്‍ കോണ്‍ഗ്രസിനെ ചാരമാക്കും; ബി.ജെ.പി നേതാവ് നളിന്‍ കുമാര്‍ കട്ടീല്‍

Published

on

കോൺഗ്രസിനു മുന്നറിയിപ്പുമായി കർണാടക ബിജെപി പ്രസിഡൻ്റ് നളിൻ കുമാർ കട്ടീൽ. ആർഎസ്എസിനെ നിരോധിക്കാൻ ശ്രമിച്ചാൽ കോൺഗ്രസിനെ ചാരമാക്കും എന്ന് ബിജെപി നേതാവ് മുന്നറിയിപ്പ് നൽകി. ആർഎസ്എസ്, ബജ്റംഗ് ദൾ പോലുള്ള വർഗീയ സംഘടനകളെ നിരോധിക്കാൻ തങ്ങൾക്ക് മടിയില്ലെന്ന് പറഞ്ഞ കോൺഗ്രസ് മന്ത്രി പ്രിയങ്ക് ഖാർഗെയ്ക്ക് മറുപടി ആയാണ് നളിൻ കുമാർ കട്ടീൽ രംഗത്തുവന്നത്.

പ്രിയങ്ക് ഖാർഗെ ആർഎസ്എസിനെ നിരോധിക്കുന്നതിനെപ്പറ്റി പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ആർഎസ്എസ് സ്വയംസേവക് ആണ്. നമ്മളെല്ലാവരും ആർഎസ്എസ് സ്വയംസേവകരാണ്. പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവും ഇന്ദിര ഗാന്ധിയും നരസിംഹറാവു സർക്കാരുമൊക്കെ ആർഎസ്എസിനെ നിരോധിക്കാൻ ശ്രമിച്ചിട്ടും കഴിഞ്ഞില്ല. ആർഎസ്എസിനെയോ ബജ്റംഗ് ദളിനെയോ നിരോധിക്കാൻ ശ്രമിച്ചാൽ കോൺഗ്രസ് ചാരമാകും. ഈ രാജ്യത്തിൻ്റെ ചരിത്രമറിയുന്നത് ഖാർഗെയ്ക്ക് നന്നാവും. പ്രിയങ്ക് ഖാർഗെ തൻ്റെ നാവ് നിയന്ത്രിക്കണമെന്ന് നളിൻ കുമാർ കട്ടീൽ പറഞ്ഞു.

തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് ഖാർഗെ ആർഎസ്എസിനെ നിരോധിക്കാൻ മടിക്കില്ലെന്ന് അറിയിച്ചത്. രാഷ്ട്രീയ, മത സംഘടനകളിൽ പെട്ട ആരെങ്കിലും കർണാടകയിൽ വർഗീയത പടർത്താൻ ശ്രമിച്ചാൽ, അവരെ നിരോധിക്കാൻ സർക്കാർ മടിക്കില്ല. ആർഎസ്എസ് ആയാലും മറ്റേത് സംഘടനയായാലും ശരി എന്നാണ് ഖാർഗെ പറഞ്ഞത്.

Continue Reading

Trending