Connect with us

News

ദോഹ 100 നാള്‍ ആഘോഷത്തിലേക്ക്

ഖത്തറില്‍ ആവേശത്തിന്റെ പെരുമ്പറ മുഴങ്ങുകയാണ്. ലോകകപ്പിന് പന്തുരുളാന്‍ ഇനി 100 നടുത്ത ദിവസങ്ങള്‍ മാത്രം.

Published

on

ദോഹ: ഖത്തറില്‍ ആവേശത്തിന്റെ പെരുമ്പറ മുഴങ്ങുകയാണ്. ലോകകപ്പിന് പന്തുരുളാന്‍ ഇനി 100 നടുത്ത ദിവസങ്ങള്‍ മാത്രം. നവംബര്‍ 20 ന് ആരംഭിക്കുന്ന മെഗാ മാമാങ്കത്തിനായി എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി കാത്തിരിക്കുകയാണ് മണലാരണ്യത്തിലെ കൊച്ചു രാജ്യം. വേദികളെല്ലാം പൂര്‍ണമായും സജ്ജമായ സാഹചര്യത്തില്‍ അവസാന മിനുക്ക് പണി മാത്രം ബാക്കി.

100 ദിവസത്തേക്കുള്ള ക്ലോക്ക് ഉല്‍സവം ഗംഭീരമാക്കാനുള്ള പരിപാടികളിലാണ് ഖത്തര്‍. ഫിഫയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു അറബ് രാജ്യം ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ഫിഫ ക്ലബ് ലോകകപ്പ് ഉള്‍പ്പെടെ നിരവധി രാജ്യാന്തര ഫുട്‌ബോള്‍ മാമാങ്കങ്ങള്‍ക്ക് ആതിഥേയത്വം വഹിച്ച കരുത്തുണ്ട് ഖത്തറിന്. സമീപകാലത്തായി ധാരാളം മല്‍സരങ്ങള്‍ ഇവിടെ നടക്കുന്നു. വിവിധ രാജ്യങ്ങളുടെ ലോകകപ്പ് യോഗ്യതാ പ്ലേ ഓഫ് മല്‍സരങ്ങള്‍ക്കും ദോഹ ആതിഥേയത്വം വഹിച്ചു. മല്‍സര നടത്തിപ്പിന്റെ കാര്യത്തില്‍ ശക്തമായ അനുഭവ സമ്പത്താണ് രാജ്യത്തിന്റെ മുതല്‍ക്കൂട്ട്.

കാലാവസ്ഥയെക്കുറിച്ചുള്ള പരാതികള്‍ അകറ്റാനാണ് നവംബര്‍-ഡിസംബറിലേക്ക് മല്‍സരങ്ങള്‍ മാറ്റിയത്. ശീതീകരിച്ച കളിമുറ്റങ്ങള്‍ ഉള്‍പ്പെടെ ഇത് വരെ ഫുട്‌ബോള്‍ കാണാത്ത മല്‍സര സംവിധാനങ്ങളില്‍ ഫിഫ ഉള്‍പ്പെടെ ഫുട്‌ബോള്‍ ഭരണസമൂഹം ഖത്തറിന് നല്ല മാര്‍ക്ക്് നല്‍കിയിട്ടുണ്ട്. ഫുട്‌ബോള്‍ മൈതാനത്തെ ഇതിഹാസങ്ങളായ കൃസ്റ്റിയാനോ റൊണാള്‍ഡോ, ലിയോ മെസി തുടങ്ങിയവരുടെ അവസാന ലോകകപ്പ് മാമാങ്കമെന്ന പ്രത്യേകതയും ഖത്തര്‍ ലോകകപ്പിനുണ്ട്. രണ്ട് ഇതിഹാസങ്ങള്‍ക്കും ഇത് വരെ ലോകകപ്പില്‍ മുത്തമിടാനായിട്ടില്ല. 2014 ലെ ബ്രസീല്‍ ലോകകപ്പില്‍ മെസി നയിച്ച അര്‍ജന്റീന ഫൈനല്‍ വരെയെത്തിയിരുന്നു. എന്നാല്‍ അന്തിമ അങ്കത്തില്‍ തോല്‍ക്കുകയായിരുന്നു. ഇത്തവണ അര്‍ജന്റീനയും മെസിയും അപാര ഫോമിലാണ്. 37 മല്‍സരങ്ങളില്‍ തോല്‍വിയില്ല. പോര്‍ച്ചുഗലും കരുത്തരാണ്. മികച്ച ടീമാണ് റൊണാള്‍ഡോക്കൊപ്പമുള്ളത്. ഇറ്റലിക്കാര്‍ ഇല്ലാത്തത് മാത്രമാണ് ഖത്തറിന്റെ നഷ്ടം. യൂറോപ്പില്‍ നിന്നും യോഗ്യത നേടാന്‍ ഇറ്റലിക്കായിരുനനില്ല. അഞ്ച് വട്ടം ചാമ്പ്യന്മാരായ ബ്രസീല്‍, കരുത്തരായ ഇംഗ്ലണ്ട്, ജര്‍മനി, സ്‌പെയിന്‍, ആഫ്രിക്കന്‍ പ്രബലരായ സെനഗല്‍ തുടങ്ങിയവര്‍ക്കായെല്ലാം കാത്തിരിക്കയാണ് ഖത്തര്‍.

ഖത്തര്‍ ലോകകപ്പ് ഒരു നാള്‍ നേരത്തെ ആരംഭിക്കാന്‍ വ്യക്തമായ സാധ്യത

സുറിച്ച്: ഖത്തര്‍ ലോകകപ്പ് ഒരു നാള്‍ നേരത്തെ ആരംഭിക്കാന്‍ വ്യക്തമായ സാധ്യത. നിലവിലെ ഫിക്‌സ്ച്ചര്‍ പ്രകാരം നവംബര്‍ 21 ന് ആരംഭിക്കുന്ന വിശ്വ കാല്‍പ്പന്ത് മാമാങ്കം നവംബര്‍ 20 ന് തുടങ്ങാനാണ് നീക്കം. ആതിഥേയരായ ഖത്തറും ഇക്വഡോറും തമ്മിലുള്ള മല്‍സരം 20 ന് നടത്താനാണ് പ്ലാന്‍. ലോകകപ്പ് ചരിത്ര പ്രകാരം ഉദ്ഘാടനം പോരാട്ടത്തില്‍ ഒന്നുങ്കില്‍ ആതിഥേയരോ അല്ലെങ്കില്‍ നിലവിലെ ചാമ്പ്യന്മാരോ ആണ് കളത്തിലിറങ്ങാറ്. എന്നാല്‍ ഖത്തര്‍ ലോകകപ്പ് ഫിക്‌സ്ച്ചര്‍ പ്രകാരം സെനഗലും നെതര്‍ലന്‍ഡ്‌സും തമ്മിലാണ് ആദ്യ മല്‍സരം വരുന്നത്. ഖത്തര്‍ അന്ന് തന്നെ മൂന്നാമതായാണ് കളിക്കുന്നത്. ഇതിനെതിരെ ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഫിഫക്ക് പരാതി നല്‍കിയ പശ്ചാത്തലത്തിലാണ് മല്‍സരം ഒരു നാള്‍ നേരത്തെയാക്കാനുള്ള നീക്കം നടക്കുന്നത്. ഖത്തറുമായും ഇക്വഡോറുമായും ഫിഫ ഇക്കാര്യം സംസാരിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടവര്‍ ഫിഫ കൗണ്‍സിലാണ്. ആറ് വന്‍കരാ കോണ്‍ഫെഡറേഷനുകളുടെ പ്രസിഡണ്ടുമാരും ഫിഫ തലവന്‍ ജിയോവനി ഇന്‍ഫാന്‍ഡിനോയും ഉള്‍പ്പെടുന്നതാണ് കൗണ്‍സില്‍.ഫിഫ കൗണ്‍സില്‍ ഈ നിര്‍ദ്ദേശം അംഗീകരിച്ചാല്‍ ലോകകപ്പിന്റെ ഉദ്ഘാടനം പോരാട്ടം 20ന് ഖത്തറും ഇക്വഡോറും തമ്മിലാവും. സെനഗലും നെതര്‍ലന്‍ഡ്‌സും തമ്മിലുള്ള മല്‍സരം 21 ന് തന്നെ നടക്കും. നിലവിലെ ഫിക്‌സ്ച്ചറില്‍ നാല് മല്‍സരങ്ങളാണ് 21ന് ഷെഡ്യൂള്‍ ചെയ്തിരുന്നത്. അത് മൂന്നായി മാറും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ലൈംഗിക അതിക്രമക്കേസ്; പ്രജ്ജ്വൽ രേവണ്ണയ്ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

ഹാസനിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ജെഡിഎസ് സിറ്റിംഗ് എംപിയുമാണ് പ്രജ്ജ്വല്‍ രേവണ്ണ. ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിനാല്‍, പ്രജ്ജ്വല്‍ രാജ്യത്ത് പ്രവേശിച്ച് ഇമിഗ്രേഷന്‍ പോയിന്റുകളില്‍ റിപ്പോര്‍ട്ട് ചെയ്താലുടന്‍ കസ്റ്റഡിയിലെടുത്തേക്കുമെന്നാണ് സൂചന.

Published

on

ലൈംഗികാതിക്രമ കേസില്‍ പ്രജ്ജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്. ലൈംഗികാതിക്രമ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്. ഹാസനിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ജെഡിഎസ് സിറ്റിംഗ് എംപിയുമാണ് പ്രജ്ജ്വല്‍ രേവണ്ണ. ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിനാല്‍, പ്രജ്ജ്വല്‍ രാജ്യത്ത് പ്രവേശിച്ച് ഇമിഗ്രേഷന്‍ പോയിന്റുകളില്‍ റിപ്പോര്‍ട്ട് ചെയ്താലുടന്‍ കസ്റ്റഡിയിലെടുത്തേക്കുമെന്നാണ് സൂചന.

ഏപ്രില്‍ 28ന് ഹോളനര്‍സിപൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രജ്ജ്വലും പിതാവ് എച്ച് ഡി രേവണ്ണയും പ്രതികളാണ്. എന്നാല്‍, കേസെടുക്കുന്നതിനു മുന്‍പേ രാജ്യം വിട്ട പ്രജ്ജ്വല്‍ ഇപ്പോള്‍ ജര്‍മ്മനിയിലാണെന്നാണ് റിപ്പോര്‍ട്ട്. പ്രജ്ജ്വലിന്റെ നയതന്ത്ര പാസ്‌പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചിരുന്നു.

സ്ത്രീകളെ ബലാത്സംഗത്തിന് ഇരയാക്കി പീഡന ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക് മെയിലിന് വിധേയരാക്കിയെന്നാണ് പ്രജ്ജ്വല്‍ രേവണ്ണയ്‌ക്കെതിരായ കേസ്. കേസില്‍ പ്രജ്ജ്വല്‍ രേവണ്ണയ്ക്കും പിതാവ് എച്ച് ഡി രേവണ്ണയ്ക്കും പ്രത്യേകാന്വേഷണസംഘം സമന്‍സയച്ചിരുന്നു. എത്രയും പെട്ടെന്ന് നേരിട്ട് ഹാജരാകാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരുന്നത്.

പ്രജ്ജ്വലിനെ കഴിഞ്ഞ ദിവസം ജെഡിഎസ് സസ്പെന്‍ഡ് ചെയ്തിരുന്നു. പാര്‍ട്ടിയുടെ കോര്‍ കമ്മിറ്റി യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് പീഡന ദൃശ്യങ്ങളില്‍ ചിലത് രണ്ടാം ഘട്ട തിരഞ്ഞെടുപ്പിന് മുമ്പ് പുറത്ത് വന്നത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു. തിരഞ്ഞെടുപ്പ് രംഗത്ത് കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ പ്രധാന പ്രചാരണ ആയുധവുമായിരുന്നു പ്രജ്ജ്വലിന്റെ വീഡിയോ വിവാദം.

അന്വേഷണം തീരും വരെ പ്രജ്ജ്വലിനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യാനാണ് ഹുബ്ബള്ളിയില്‍ ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചത്. എസ്ഐടി അന്വേഷണത്തെയും ജെഡിഎസ് സ്വാഗതം ചെയ്തു. അതേസമയം സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ കര്‍ണാടക ഡിജിപിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

പ്രജ്വലിനെതിരായ പരാതി ദേശീയ തലത്തില്‍ ബിജെപിയെ കൂടി പ്രതിരോധത്തിലാക്കിയതോടെ ഘടക കക്ഷി നേതാവിനെ അമിത് ഷാ തള്ളിപ്പറയുകയും ചെയ്തിരുന്നു. സംഭവത്തില്‍ ബിജെപിയെ ചോദ്യം ചെയ്യുന്നതിന് പകരം സ്വന്തം സര്‍ക്കാര്‍ ഇത്രയും നാള്‍ എന്ത് ചെയ്യുകയായിരുന്നു എന്നാണ് രാഹുലും പ്രിയങ്കയും ചോദിക്കേണ്ടത് എന്ന് അമിത് ഷാ പറഞ്ഞിരുന്നു.

 

Continue Reading

kerala

മലപ്പുറത്ത് സൂര്യാതാപമേറ്റ് 63കാരന് ദാരുണാന്ത്യം

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് മരണം

Published

on

മലപ്പുറം: സംസ്ഥാനത്ത് പലയിടങ്ങളിലും ഉഷ്ണതരംഗം നിലനില്‍ക്കെ വീണ്ടും സൂര്യ താപമേറ്റ് ഒരാള്‍ മരിച്ചു. മലപ്പുറം പടിഞ്ഞാറ്റുംമുറി സ്വദേശി മുഹമ്മദ് ഹനീഫ (63)യാണ് ഇന്ന് പുലര്‍ച്ചയോടെ മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് മരണം. ഇന്നലെ ഉച്ചയ്ക്ക് കുഴഞ്ഞ് വീണ ഹനീഫയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കും.

അതേസമയം പാലക്കാട്,തൃശ്ശൂര്‍,കോഴിക്കോട് ജില്ലകളില്‍ ചില പ്രദേങ്ങളില്‍ ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്ത് ഈ ജില്ലകളില്‍ നാളെ വെരെ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. താപനില ഉയരുന്ന പശ്ചാത്തലത്തില്‍ ഇടുക്കി,വയനാട് ഒഴികെഴുള്ള ജില്ലകളില്‍ താപനില മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. പാലക്കാട് 40 ഉം തൃശൂരില്‍ 39 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരാന്‍ സാധ്യതയുണ്ട്.

Continue Reading

kerala

‘മലപ്പുറം എന്ന് കേട്ടാല്‍ രോഷം കൊള്ളുന്നത് വേറെ സൂക്കേട്’; ഗണേഷ് കുമാറിനെതിരെ സിഐടിയു

മലപ്പുറം എന്ന് കേള്‍ക്കുമ്പോള്‍ രോഷം കൊള്ളുന്നത് മന്ത്രിയുടെ വേറെ സൂക്കേടാണ്. കേരളത്തിലെ 86 ഇടങ്ങളിലും സമരം ഉണ്ട്. സമരം നടത്തുന്നത് തൊഴിലാളികളാണ്. മാഫിയകള്‍ അല്ല. ഗതാഗത മന്ത്രിയുടെത് അധിക്ഷേപ പരാമര്‍ശമാണെന്നും പാരമാര്‍ശം പിന്‍വലിച്ച് മന്ത്രി മാപ്പ് പറയണമെന്നും സിഐടിയു ആവശ്യപ്പെട്ടു.

Published

on

ഗതാഗത വകുപ്പ് മന്ത്രിക്കെതിരെ രൂക്ഷ പ്രതികരണവുമായി സിഐടിയു. മലപ്പുറത്തെ മാഫിയ എന്ന മന്ത്രിയുടെ പരാമര്‍ശത്തിനെതിരെയാണ് സിഐടിയു രംഗത്തുവന്നത്. മലപ്പുറം എന്ന് കേള്‍ക്കുമ്പോള്‍ രോഷം കൊള്ളുന്നത് മന്ത്രിയുടെ വേറെ സൂക്കേടാണ്. കേരളത്തിലെ 86 ഇടങ്ങളിലും സമരം ഉണ്ട്. സമരം നടത്തുന്നത് തൊഴിലാളികളാണ്. മാഫിയകള്‍ അല്ല. ഗതാഗത മന്ത്രിയുടെത് അധിക്ഷേപ പരാമര്‍ശമാണെന്നും പാരമാര്‍ശം പിന്‍വലിച്ച് മന്ത്രി മാപ്പ് പറയണമെന്നും സിഐടിയു ആവശ്യപ്പെട്ടു.

തൊപ്പിയും തലേക്കെട്ടും കാണുമ്പോഴുള്ള പ്രതിഷേധമാണ്. സമര മാര്‍ഗത്തെയാണ് മന്ത്രി അധിക്ഷേപിച്ചത്. ആര്‍ടിഒ ഓഫീസിലെ അഴിമതിക്ക് ഉത്തരവാദികള്‍ മന്ത്രിക്ക് കീഴിലെ ഉദ്യോഗസ്ഥരാണ്. സംസ്ഥാനത്ത് ഉടനീളം പ്രതിഷേധമുണ്ട്. തിരുവനന്തപുരത്ത് സമരമുണ്ട്. അതൊന്നും മാഫിയ അല്ലേ. അതില്‍ മലപ്പുറത്തെ മാത്രം എന്തിനാണ് അധിക്ഷേപിക്കുന്നത്. കേരളത്തിലെ ഒരു ജില്ല തന്നെ അല്ലേ മലപ്പുറവും. മന്ത്രിക്ക് വേറെ ഉദ്ദേശങ്ങള്‍ ഉണ്ടാകുമെന്നും ഡ്രൈവിങ് സ്‌കൂള്‍ വര്‍ക്കേഴ്സ് യൂണിയന്‍ (സിഐടിയു)ജില്ലാ സെക്രട്ടറി അബ്ദുല്‍ ഗഫൂര്‍ പറഞ്ഞു.

മലപ്പുറത്ത് ഒരു മാഫിയ ഉണ്ട്. അവരാണ് പരിഷ്‌കാരങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്നത്. അത് വിലപ്പോകില്ല. എന്നായിരുന്നു മന്ത്രി ഗണേഷ് കുമാറിന്റെ പരാമര്‍ശം. ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ കച്ചവട താത്പര്യത്തിന് വേണ്ടി ആളുകളുടെ ജീവന്‍ ബലികൊടുക്കാനാകില്ല. ലൈസന്‍സ് നിസ്സാരമായി നല്‍കാന്‍ ബുദ്ധിമുട്ടുണ്ടെന്നും റോഡ് സുരക്ഷ ഉറപ്പാക്കാന്‍ വേണ്ടിയാണ് പരിഷ്‌കാരങ്ങളെന്നും അദ്ദേഹം റിപ്പോര്‍ട്ടറിനോട് പറഞ്ഞു

ജനങ്ങള്‍ക്ക് വേണ്ടിയാണ് പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നത്. അത് മനസ്സിലാക്കണമെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി. പ്രതിദിന ടെസ്റ്റുകളുടെ എണ്ണം കൂടിയതും ലൈസന്‍സ് അനുവദിച്ചതും അത്ഭുതപ്പെടുത്തി. ടെസ്റ്റിന് സര്‍ക്കാര്‍ സംവിധാനം ഉണ്ടാക്കും. മലപ്പുറം ആര്‍ ടി ഓഫീസില്‍ വലിയ വെട്ടിപ്പിന് ശ്രമം നടന്നു. അത് സര്‍ക്കാര്‍ അനുവദിക്കില്ല. ക്രമക്കേട് കാണിക്കുന്ന ഉദ്യോഗസ്ഥരെ പിരിച്ചുവിടുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഡ്രൈവിങ് സ്‌കൂളുകളുടെ ഗ്രൗണ്ടില്‍ ടെസ്റ്റ് വേണ്ടെന്നും സര്‍ക്കാര്‍ സ്ഥലം വാടകയ്ക്കെടുത്ത് ടെസ്റ്റ് നടത്തുമെന്നും വ്യക്തമാക്കിയ മന്ത്രി ഗുണ്ടായിസം സര്‍ക്കാരിനോട് നടക്കില്ലെന്നും മലപ്പുറത്തെ വേല കയ്യില്‍ വെച്ചാല്‍ മതിയെന്നും പറഞ്ഞു.

Continue Reading

Trending