News
ദോഹ 100 നാള് ആഘോഷത്തിലേക്ക്
ഖത്തറില്‍ ആവേശത്തിന്റെ പെരുമ്പറ മുഴങ്ങുകയാണ്. ലോകകപ്പിന് പന്തുരുളാന്‍ ഇനി 100 നടുത്ത ദിവസങ്ങള്‍ മാത്രം.
ദോഹ: ഖത്തറില്‍ ആവേശത്തിന്റെ പെരുമ്പറ മുഴങ്ങുകയാണ്. ലോകകപ്പിന് പന്തുരുളാന്‍ ഇനി 100 നടുത്ത ദിവസങ്ങള്‍ മാത്രം. നവംബര്‍ 20 ന് ആരംഭിക്കുന്ന മെഗാ മാമാങ്കത്തിനായി എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി കാത്തിരിക്കുകയാണ് മണലാരണ്യത്തിലെ കൊച്ചു രാജ്യം. വേദികളെല്ലാം പൂര്‍ണമായും സജ്ജമായ സാഹചര്യത്തില്‍ അവസാന മിനുക്ക് പണി മാത്രം ബാക്കി.
100 ദിവസത്തേക്കുള്ള ക്ലോക്ക് ഉല്‍സവം ഗംഭീരമാക്കാനുള്ള പരിപാടികളിലാണ് ഖത്തര്‍. ഫിഫയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു അറബ് രാജ്യം ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ഫിഫ ക്ലബ് ലോകകപ്പ് ഉള്‍പ്പെടെ നിരവധി രാജ്യാന്തര ഫുട്ബോള്‍ മാമാങ്കങ്ങള്‍ക്ക് ആതിഥേയത്വം വഹിച്ച കരുത്തുണ്ട് ഖത്തറിന്. സമീപകാലത്തായി ധാരാളം മല്‍സരങ്ങള്‍ ഇവിടെ നടക്കുന്നു. വിവിധ രാജ്യങ്ങളുടെ ലോകകപ്പ് യോഗ്യതാ പ്ലേ ഓഫ് മല്‍സരങ്ങള്‍ക്കും ദോഹ ആതിഥേയത്വം വഹിച്ചു. മല്‍സര നടത്തിപ്പിന്റെ കാര്യത്തില്‍ ശക്തമായ അനുഭവ സമ്പത്താണ് രാജ്യത്തിന്റെ മുതല്‍ക്കൂട്ട്.
കാലാവസ്ഥയെക്കുറിച്ചുള്ള പരാതികള്‍ അകറ്റാനാണ് നവംബര്‍-ഡിസംബറിലേക്ക് മല്‍സരങ്ങള്‍ മാറ്റിയത്. ശീതീകരിച്ച കളിമുറ്റങ്ങള്‍ ഉള്‍പ്പെടെ ഇത് വരെ ഫുട്ബോള്‍ കാണാത്ത മല്‍സര സംവിധാനങ്ങളില്‍ ഫിഫ ഉള്‍പ്പെടെ ഫുട്ബോള്‍ ഭരണസമൂഹം ഖത്തറിന് നല്ല മാര്‍ക്ക്് നല്‍കിയിട്ടുണ്ട്. ഫുട്ബോള്‍ മൈതാനത്തെ ഇതിഹാസങ്ങളായ കൃസ്റ്റിയാനോ റൊണാള്‍ഡോ, ലിയോ മെസി തുടങ്ങിയവരുടെ അവസാന ലോകകപ്പ് മാമാങ്കമെന്ന പ്രത്യേകതയും ഖത്തര്‍ ലോകകപ്പിനുണ്ട്. രണ്ട് ഇതിഹാസങ്ങള്‍ക്കും ഇത് വരെ ലോകകപ്പില്‍ മുത്തമിടാനായിട്ടില്ല. 2014 ലെ ബ്രസീല്‍ ലോകകപ്പില്‍ മെസി നയിച്ച അര്‍ജന്റീന ഫൈനല്‍ വരെയെത്തിയിരുന്നു. എന്നാല്‍ അന്തിമ അങ്കത്തില്‍ തോല്‍ക്കുകയായിരുന്നു. ഇത്തവണ അര്‍ജന്റീനയും മെസിയും അപാര ഫോമിലാണ്. 37 മല്‍സരങ്ങളില്‍ തോല്‍വിയില്ല. പോര്‍ച്ചുഗലും കരുത്തരാണ്. മികച്ച ടീമാണ് റൊണാള്‍ഡോക്കൊപ്പമുള്ളത്. ഇറ്റലിക്കാര്‍ ഇല്ലാത്തത് മാത്രമാണ് ഖത്തറിന്റെ നഷ്ടം. യൂറോപ്പില്‍ നിന്നും യോഗ്യത നേടാന്‍ ഇറ്റലിക്കായിരുനനില്ല. അഞ്ച് വട്ടം ചാമ്പ്യന്മാരായ ബ്രസീല്‍, കരുത്തരായ ഇംഗ്ലണ്ട്, ജര്‍മനി, സ്പെയിന്, ആഫ്രിക്കന്‍ പ്രബലരായ സെനഗല്‍ തുടങ്ങിയവര്‍ക്കായെല്ലാം കാത്തിരിക്കയാണ് ഖത്തര്‍.
ഖത്തര്‍ ലോകകപ്പ് ഒരു നാള് നേരത്തെ ആരംഭിക്കാന്‍ വ്യക്തമായ സാധ്യത
സുറിച്ച്: ഖത്തര്‍ ലോകകപ്പ് ഒരു നാള് നേരത്തെ ആരംഭിക്കാന്‍ വ്യക്തമായ സാധ്യത. നിലവിലെ ഫിക്സ്ച്ചര്‍ പ്രകാരം നവംബര്‍ 21 ന് ആരംഭിക്കുന്ന വിശ്വ കാല്‍പ്പന്ത് മാമാങ്കം നവംബര്‍ 20 ന് തുടങ്ങാനാണ് നീക്കം. ആതിഥേയരായ ഖത്തറും ഇക്വഡോറും തമ്മിലുള്ള മല്‍സരം 20 ന് നടത്താനാണ് പ്ലാന്‍. ലോകകപ്പ് ചരിത്ര പ്രകാരം ഉദ്ഘാടനം പോരാട്ടത്തില്‍ ഒന്നുങ്കില്‍ ആതിഥേയരോ അല്ലെങ്കില്‍ നിലവിലെ ചാമ്പ്യന്മാരോ ആണ് കളത്തിലിറങ്ങാറ്. എന്നാല്‍ ഖത്തര്‍ ലോകകപ്പ് ഫിക്സ്ച്ചര്‍ പ്രകാരം സെനഗലും നെതര്‍ലന്‍ഡ്സും തമ്മിലാണ് ആദ്യ മല്‍സരം വരുന്നത്. ഖത്തര്‍ അന്ന് തന്നെ മൂന്നാമതായാണ് കളിക്കുന്നത്. ഇതിനെതിരെ ലാറ്റിനമേരിക്കന്‍ ഫുട്ബോള്‍ ഫെഡറേഷന് ഫിഫക്ക് പരാതി നല്കിയ പശ്ചാത്തലത്തിലാണ് മല്‍സരം ഒരു നാള് നേരത്തെയാക്കാനുള്ള നീക്കം നടക്കുന്നത്. ഖത്തറുമായും ഇക്വഡോറുമായും ഫിഫ ഇക്കാര്യം സംസാരിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടവര്‍ ഫിഫ കൗണ്‍സിലാണ്. ആറ് വന്‍കരാ കോണ്‍ഫെഡറേഷനുകളുടെ പ്രസിഡണ്ടുമാരും ഫിഫ തലവന്‍ ജിയോവനി ഇന്‍ഫാന്‍ഡിനോയും ഉള്‍പ്പെടുന്നതാണ് കൗണ്‍സില്‍.ഫിഫ കൗണ്‍സില്‍ ഈ നിര്‍ദ്ദേശം അംഗീകരിച്ചാല്‍ ലോകകപ്പിന്റെ ഉദ്ഘാടനം പോരാട്ടം 20ന് ഖത്തറും ഇക്വഡോറും തമ്മിലാവും. സെനഗലും നെതര്‍ലന്‍ഡ്സും തമ്മിലുള്ള മല്‍സരം 21 ന് തന്നെ നടക്കും. നിലവിലെ ഫിക്സ്ച്ചറില്‍ നാല് മല്‍സരങ്ങളാണ് 21ന് ഷെഡ്യൂള്‍ ചെയ്തിരുന്നത്. അത് മൂന്നായി മാറും.
kerala
എസ്ഐആര്‍; പാര്‍ലമെന്റില്‍ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം
എസ്ഐആറില്‍ സഭ നിര്‍ത്തിവെച്ച ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെസി വേണുഗോപാല്‍, അബ്ദുല്‍ വഹാബ് ഉള്‍പ്പെടെയുള്ള എംപിമാര്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കി.
എസ്ഐആറില്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം. സഭാ നടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എസ്ഐആറില്‍ സഭ നിര്‍ത്തിവെച്ച ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെസി വേണുഗോപാല്‍, അബ്ദുല്‍ വഹാബ്, ജോണ്‍ ബ്രിട്ടാസ് ഉള്‍പ്പെടെയുള്ള എംപിമാര്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കി. ലോക്സഭാ നടപടികള്‍ ആരംഭിച്ച ഉടന്‍ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിലേക്ക് ഇറങ്ങി.
അതേസമയം, പ്രതിഷേധത്തെ തുടര്‍ന്ന് സഭാ നടപടികള്‍ രണ്ടുതവണ നിര്‍ത്തിവെച്ചു. രാജ്യസഭയില്‍ ഉപരാഷ്ട്രപതിയുടെ അനുമോദനങ്ങള്‍ക്ക് പിന്നാലെ പ്രതിപക്ഷം എസ്ഐആര്‍ വിഷയം ഉയര്‍ത്തി. മുന്‍ ഉപ രാഷ്ട്രപതി ജഗദീപ് ധന്‍ഖഡിന് യാത്രയയപ്പ് പോലും നല്കാന് സാധിച്ചില്ലെന്നും അധ്യക്ഷന്‍ ഭരണ- പ്രതിപക്ഷത്തെ ഒരുപോലെ പരിഗണിക്കണമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു.
india
സ്ത്രീധനപീഡനം; യുവതിയെ ഭര്‍തൃമാതാപിതാക്കള്‍ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതായി പരാതി
സ്ത്രീധനം ആവശ്യപ്പെട്ടുള്ള തുടര്‍ച്ചയായ പീഡനത്തിന് പിന്നാലെ ഹിന എന്ന ഇരുപത്തെട്ടുകാരിയാണ് കൊല്ലപ്പെട്ടത്.
സ്ത്രീധന പീഡനത്തിന് പിന്നാലെ യുവതിയെ ഭര്‍തൃമാതാപിതാക്കള്‍ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതായി പരാതി. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ ജില്ലയിലെ കസോലി ഗ്രാമത്തില്‍ ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. സ്ത്രീധനം ആവശ്യപ്പെട്ടുള്ള തുടര്‍ച്ചയായ പീഡനത്തിന് പിന്നാലെ ഹിന എന്ന ഇരുപത്തെട്ടുകാരിയാണ് കൊല്ലപ്പെട്ടത്.
2023 മേയ്മാസത്തിലാണ് ഹിനയുടെയും ഖുഷ്നസീബിന്റെയും വിവാഹം നടന്നത്. അന്നുമുതല്‍ തുടര്‍ച്ചയായി ഹിന സ്ത്രീധനപീഡനം അനുഭവിക്കുകയായിരുന്നെന്ന് സഹോദരന് പോലീസിന് നല്കിയ പരാതിയില്‍ ആരോപിക്കുന്നു. ഹിനയുടെ ഭര്‍ത്താവ് ഖുഷ്നസീബ്, ഭര്‍തൃമാതാപിതാക്കളായ ഇന്തസാര്, ഫര്‍സാന, ഭര്‍ത്താവിന്റെ രണ്ട് സഹോദരന്മാര് എന്നിവര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍, ആരോപണവിധേയരെല്ലാം ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. ഇവരെ പിടികൂടാന്‍ അന്വേഷണസംഘങ്ങള്‍ രൂപവത്കരിച്ചിട്ടുണ്ടെന്ന് സര്‍ക്കിള്‍ ഓഫീസര്‍ ഡി. ബാജ്പേയ് പറഞ്ഞു.
kerala
സൂരജ് ലാമയുടെ തിരോധാനം; മെഡിക്കല്‍ കോളജിനെതിരെ ഹൈകോടതി രൂക്ഷ വിമര്‍ശനം
മകന് സാന്റോണ്‍ ലാമ നല്കിയ ഹേബിയസ് കോര്‍പസ് ഹരജി പരിഗണിച്ചുകൊണ്ടാണ് ജസ്റ്റിസ് ദേവന് രാമചന്ദ്രനും ജസ്റ്റിസ് എം.ബി. സ്നേഹലതയും അടങ്ങുന്ന ബെഞ്ച് പ്രതികരിച്ചത്.
കൊല്‍ക്കത്ത സ്വദേശി സൂരജ് ലാമയുടെ ദുരൂഹമായ തിരോധാനത്തില്‍ കളമശ്ശേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിനെയും പൊലീസിനെയുംതിരെ ഹൈകോടതി കടുത്ത വിമര്‍ശനം ഉയര്‍ത്തി. മകന് സാന്റോണ്‍ ലാമ നല്കിയ ഹേബിയസ് കോര്‍പസ് ഹരജി പരിഗണിച്ചുകൊണ്ടാണ് ജസ്റ്റിസ് ദേവന് രാമചന്ദ്രനും ജസ്റ്റിസ് എം.ബി. സ്നേഹലതയും അടങ്ങുന്ന ബെഞ്ച് പ്രതികരിച്ചത്.
പൊലീസ് മെഡിക്കല്‍ കോളജില്‍ എത്തിച്ച ആളെ പിന്നീട് കാണാതാവുന്നത് എങ്ങനെ? നഗരത്തില്‍ എന്ത് തരത്തിലുള്ള നിരീക്ഷണ സംവിധാനമാണ് നിലവിലുള്ളത്? ആശുപത്രിയില്‍ നിന്ന് സൂരജ് എങ്ങനെ പുറത്തുപോയി? കോടതി കടുത്ത വിമര്‍ശനവുമായി ചോദ്യം ഉയര്‍ത്തി.
സൂരജ് ലാമയുടേതാണെന്നാണ് സംശയിക്കുന്ന മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളജിന് സമീപമുള്ള ആളൊഴിഞ്ഞ പ്രദേശത്ത് കണ്ടെത്തിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ അഭിഭാഷകന് കോടതിയെ അറിയിച്ചു. മൃതദേഹത്തിന് ആഴ്ചകള്‍ പഴക്കമുണ്ടെന്നും ഡി.എന്‍.എ പരിശോധനയ്ക്ക് ശേഷമേ വ്യക്തത ഉണ്ടാകൂവെന്നും അറിയിപ്പുണ്ടായി.
സംഭവം കൊലപാതകമല്ലെന്ന് പൊലീസ് നേരത്തേ പറഞ്ഞതിനെതിരെ കോടതി ചോദ്യം ഉയര്‍ത്തി.
”സംഭവത്തില്‍ കൊലപാതക സാധ്യത മുന്‍പിലെന്തായാലും ഉണ്ട്. നഗരത്തിലെ ആളൊഴിഞ്ഞ സ്ഥലങ്ങളില്‍ പൊലീസിന്റെ നിരീക്ഷണം എങ്ങനെ ഇല്ല?” ജസ്റ്റിസ് ദേവന് രാമചന്ദ്രന് ചൂണ്ടിക്കാട്ടി.
സൂരജിന്റെ മകന് സാന്റോണ്‍ ലാമ മാധ്യമങ്ങളോട് പറഞ്ഞത്, പിതാവിനെ അഡ്മിറ്റ് ചെയ്തതിന്റെ രേഖകള്‍ ആശുപത്രി ആദ്യം നിഷേധിച്ചു.പിന്നീട് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിനുശേഷമാണ് സൂരജ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നതാണെന്ന് കണ്ടെത്തിയത്.
നിരീക്ഷണവും നടപടിക്രമവുമെല്ലാം വകവെയ്ക്കാതെ പിതാവിനെ വിട്ടയച്ചതാണ് വലിയ വീഴ്ച. പിതാവ് വിഷമദ്യദുരന്തത്തിന്റെ ഇരയായും സ്മൃതി നഷ്ടപ്പെട്ട നിലയിലുമായിരുന്നു.”ഇങ്ങനെയാണോ കേരളം ഒരു രോഗിയെ കൈകാര്യം ചെയ്യുന്നത്?” സാന്റന്‍ വിമര്‍ശിച്ചു.
കുവൈത്തില്‍ വിഷമദ്യ ദുരന്തത്തിനിരയായി ഓര്മ നഷ്ടപ്പെട്ട നിലയില്‍ നാടുകടത്തപ്പെട്ട സൂരജ് ലാമ ഒക്ടോബര്‍ 5-ന് പുലര്‍ച്ചെ കൊച്ചിയിലെത്തി. തൃക്കാക്കര പൊലീസ് കണ്ടെത്തി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും അവിടെ നിന്ന് പുറത്തുപോയതിന് ശേഷം അദ്ദേഹം കാണാതാവുകയുണ്ടായി.
അന്വേഷണത്തിനിടെ ഒക്ടോബര്‍ 10-ന് എച്ച്.എം.ടി റോഡ്, എന്‍.ഐ.എ ഓഫീസ് സമീപം നടക്കുന്നതായി സി.സി.ടി.വിയില്‍ പകര്‍ത്തപ്പെട്ടിരുന്നു. പിന്നീട് ഞായറാഴ്ച എച്ച്.എം.ടി പരിസരത്തെ കാടുവളര്‍ന്ന പ്രദേശത്താണ് മൃതദേഹം കണ്ടെത്തിയത്.
ഹൈകോടതി ഡി.എന്‍.എ ഫലം അടക്കമുള്ള വിശദമായ റിപ്പോര്‍ട്ടുകള്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്. ”സംഭവത്തില്‍ ഉത്തരവാദികളെ കണ്ടെത്താതെ കേസ് അവസാനിപ്പിക്കില്ല,” കോടതി വ്യക്തമാക്കി.
-
india3 days ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment3 days agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
india3 days ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india3 days agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
kerala2 days agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
kerala2 days agoകോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു
-
Sports21 hours agoസെഞ്ചുറി നേടി കോലി, അര്‍ധസെഞ്ചുറിയടിച്ച് രോഹിത്ത്; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് മികച്ച നേട്ടം
-
News16 hours agoദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനം അടിച്ചെടുത്ത് ഇന്ത്യ

