Connect with us

kerala

ഗവര്‍ണര്‍ വി.സി. തര്‍ക്കം ഇനി കോടതിയിലേക്ക്

രണ്ടു ദിവസത്തിനകം നിയമനം നല്‍കുമെന്ന് വിസി ഗോപിനാഥ് രവീന്ദ്രന്‍ പ്രഖ്യാപ്പിച്ച് മണിക്കൂറുകള്‍ക്കകമാണ് ഗവര്‍ണര്‍ ആരിഫ്ഖാന്‍ തിരിച്ചടിച്ചത്.

Published

on

കണ്ണൂര്‍: ചാന്‍സലര്‍ കൂടിയായ ഗവര്‍ണറെ തള്ളി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയെ അസോസിയേറ്റഡ് പ്രൊഫസറായി നിയമിക്കാനുള്ള നീക്കത്തിന് അതേ നാണയത്തില്‍ തിരിച്ചടിച്ച് ഗവര്‍ണറുടെ മറുപടി. രണ്ടു ദിവസത്തിനകം നിയമനം നല്‍കുമെന്ന് വിസി ഗോപിനാഥ് രവീന്ദ്രന്‍ പ്രഖ്യാപ്പിച്ച് മണിക്കൂറുകള്‍ക്കകമാണ് ഗവര്‍ണര്‍ ആരിഫ്ഖാന്‍ തിരിച്ചടിച്ചത്.

സര്‍വ്വകലാശാല ചരിത്രത്തില്‍ നിര്‍ണായകമായ തീരുമാനമാണ് ഗവര്‍ണറുടെ ഭാഗത്തു നിന്നുണ്ടായതെന്ന് വിദ്യഭ്യാസ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇതോടെ ചാന്‍സലറും വൈസ് ചാന്‍സലറും തമ്മിലുള്ള തര്‍ക്കം രാഷ്ട്രീയ, നിയമ പോരാട്ടത്തിലേക്ക് കടക്കുകയാണ്.
വിസിക്കെതിരെയുള്ള നടപടി സര്‍ക്കാറിനെതിരെയുള്ള നീക്കമെന്ന നിലയില്‍ രാഷ്ട്രീയ വിവാദത്തിനും തിരശ്ശീല ഉയരുകയാണ്. ഗവര്‍ണറുടെ അധികാരം വെട്ടിച്ചുരുക്കിയുളള ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കിയതിനു പിന്നാലെയാണ് ശക്തമായ തീരുമാനവുമായി ചാന്‍സലര്‍ രംഗത്ത് എത്തിയതെന്നത് രാഷ്ട്രീയ കേരളം ഉറ്റുനോക്കുകയാണ്. സര്‍ക്കാറിന്റെ പിന്‍ബലത്തില്‍ ഇന്നലെ രാവിലെയാണ് ഗവര്‍ണറെ വെല്ലുവിളിച്ച് വി.സി രംഗത്ത് എത്തിയത്.

നിയമനത്തില്‍ അസ്വാഭാവികതയില്ലെന്നും എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് മുന്നോട്ട് പോകുന്നതെന്നും പ്രഖ്യാപിച്ചിരുന്നു. ഇതാണ് ഗവര്‍ണറെ ചൊടിപ്പിച്ചത്. കഴിഞ്ഞ ദിവസം കണ്ണൂര്‍ സര്‍വകലാശലയ്‌ക്കെതിരെ രൂക്ഷമായ ഭാഷയില്‍ ഗവര്‍ണര്‍ പ്രതികരിച്ചിരുന്നു. തന്റെ അധികാരം വെട്ടിക്കുറക്കാനുള്ള നീക്കത്തിനെതിരെ ശക്തമായി പ്രതികരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

ഗണര്‍ണറുടെ അധികാരം വെട്ടിച്ചുരുക്കാനുള്ള ബില്ലിന് കഴിഞ്ഞ ദിവസം മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രിയ വര്‍ഗീസിന്റെ നിയമനത്തിനുള്ള തിരക്കിട്ട നീക്കം നടന്നത്. അടുത്ത ദിവസം തന്നെ ഉത്തരവ് പുറത്തിറങ്ങുമെന്ന് വി.സി ഗോപിനാഥ് വ്യക്തമാക്കുയും ചെയ്തു. ഇതോടെ നിയമന വിവാദം മറ്റൊരു തലത്തിലേക്ക് നീങ്ങുകയാണ്. യു.ജി.സിയുടെ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് കെ.കെ രാഗേഷിന്റെ ഭാര്യക്ക് നിയമനം നല്‍കുന്നത്. ഇതിനെതിരെ സേവ് സര്‍വകലാശാല ഫോറമാണ് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയത്.
കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ്് പ്രൊഫസര്‍ നിയമനത്തിന് ഒരു വര്‍ഷം മുമ്പാണ് വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. എട്ടു വര്‍ഷത്തെ അസിസ്റ്റന്റ് ഫ്രൊഫസര്‍ പരിചയമാണ് യോഗ്യത. എന്നാല്‍ എയ്ഡഡ് കോളജില്‍ അധ്യാപികയായ പ്രിയ കണ്ണൂര്‍ സര്‍വ്വകലാശാല സ്റ്റുഡന്റ്ഡീനായി ഡെപ്യുട്ടേഷനില്‍ പ്രവര്‍ത്തിച്ച കാലാവധി കൂടി അധ്യാപക പരിചയമായി കണക്കാക്കാനുള്ള നീക്കം നടന്നതോടെയാണ് വിവാദം ഉടലെടുത്തത്.

പ്രിയയെ നിയമിക്കാനുള്ള ക്രമവിരുദ്ധ നീക്കം തെളിയിക്കുന്ന നിര്‍ണായക രേഖ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഉയര്‍ന്ന റിസര്‍ച്ച്സ്‌കോര്‍ പോയിന്റുള്ളവരെ മറികടന്ന് അഭിമുഖത്തില്‍ കൂടുതല്‍ മാര്‍ക്ക് നല്‍കിയാണ് നിയമനത്തിനുള്ള സാഹചര്യം ഒരുക്കിയത്. ഗവര്‍ണറുടെ നീക്കത്തെ പൂര്‍ണമായും തള്ളി മുന്നോട്ട് പോകാനുള്ള വിസിയുടെ നീക്കം ഇതോടെ പ്രതിസന്ധിയിലായി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കെഎസ്ആര്‍ടിസി ഡ്രൈവർ യദുവിന്റെ ഹർജി; മേയർക്കെതിരെ കേസെടുക്കാൻ കോടതി നിർദേശം

മേയർ ആര്യ രാജേന്ദ്രൻ, സച്ചിൻ ദേവ്, മേയറുടെ സഹോദരൻ ,സഹോദരന്റെ ഭാര്യ, കണ്ടാലറിയാവുന്ന ഒരാൾ എന്നിവർക്കെതിരെയാകും കേസ്

Published

on

തിരുവനന്തപുരം: മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ ഡ്രൈവര്‍ യദു നല്‍കിയ ഹര്‍ജിയില്‍ കേസെടുക്കാന്‍ കോടതി നിര്‍ദേശം. പരാതി കോടതി പൊലീസിന് കൈമാറി. എഫ്‌ഐആര്‍ ഇട്ട് അന്വേഷിക്കാനാണ് നിര്‍ദേശം.

മേയർ ആര്യ രാജേന്ദ്രൻ, സച്ചിൻ ദേവ്, മേയറുടെ സഹോദരൻ ,സഹോദരന്റെ ഭാര്യ, കണ്ടാലറിയാവുന്ന ഒരാൾ എന്നിവർക്കെതിരെയാകും കേസ്. കോടതി വിധി ലഭിച്ചശേഷം കന്‍റോണ്‍മെന്‍റ് പോലീസ് തുടർനടപടികൾ സ്വീകരിക്കും.

വിധിയിൽ സന്തോഷമെന്ന് യദു പ്രതികരിച്ചു. ആത്മാർത്ഥമായി കോടതി ഇടപെട്ടതിൽ സന്തോഷം. ശരി തന്റെ ഭാഗത്താണെന്ന് തെളിയുമെന്നും യെദു പറഞ്ഞു. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നും പൊതുഗതാഗതം സ്തംഭിപ്പിച്ചുവെന്നും ചൂണ്ടികാണിച്ചാണ് യദു കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. കുറ്റകൃത്യം ചെയ്യാനായി അന്യായമായി ബസില്‍ അതിക്രമിച്ചുകടന്നതും അന്യായമായി തടഞ്ഞുവെച്ചതും അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

Continue Reading

crime

യുവാവിനെ ഹോക്കി സ്റ്റിക്ക് കൊണ്ട് തലക്കടിച്ച് കൊന്നു

Published

on

ത്യശ്ശുര്‍: കോടന്നൂരില്‍ യുവാവിനെ ഹോക്കി സ്റ്റില്‍ കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി.വെങ്ങിണിശ്ശേരി ശിവപുരം സ്വദേശി മനുവാണ് കൊല പ്പെട്ടത്. മ്യതദേഹം റോഡരികില്‍ ഉപോക്ഷിച്ച നിലയില്‍ കണ്ടെത്തി.

ഇന്നലെ രാത്രി ശിവപുരം കോളനിയിലുണ്ടായ ഒരു കുടുംബ തര്‍ക്കത്തില്‍ മനു ഇടപ്പെട്ടതാണ് കൊലപാതകത്തിലേക്ക് വഴിവച്ചതെന്നാണ് പൊലീസ് പറയുന്നത്. തര്‍ക്കം പരിഹരിക്കാന്‍ മനുഇടപെട്ടിരുന്നു. എന്നാൽ മനുവിനും സംഘർഷത്തിൽ ചെറുതായി പരുക്കേറ്റു. തുടർന്ന്  ആശുപത്രിയിൽ പോയ മനു തിരികെ വരുന്ന വഴി കോടന്നൂരിലെ പെട്രോൾ പമ്പിന് സമീപത്ത് വച്ച് മൂന്നംഗ സംഘം ആക്രമിക്കുകയും തലയ്ക്കടിച്ച് കൊല്ലുകയുമായിരുന്നു. കുടുംബപ്രശ്നത്തിൽ ഇടപെട്ടതിലുള്ള വൈരാഗ്യമാണ് കൊലയ്ക്ക്  കാരണമെന്ന് പൊലീസ് പറഞ്ഞു.

ഹോക്കി സ്റ്റിക്കു കൊണ്ടുള്ള അടിയേറ്റ് വീണ മനുവിനെ റോഡിലുപേക്ഷിച്ച് പ്രതികള്‍ മടങ്ങി. മനുവിന്റെ ഒപ്പമുണ്ടായിരുന്ന സുഹൃത്തായിരുന്നു നാട്ടുകാരെയും പൊലീസിനെയും വിവരമറിയിച്ചത്. പൊലീസെത്തുമ്പോഴേക്കും മനു മരിച്ചിരുന്നു. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി ചേര്‍പ്പ് പൊലീസ് പറഞ്ഞു.

Continue Reading

kerala

നവജാതശിശുവിന്റെ മൃതദേഹം ഏറ്റെടുക്കില്ലന്ന് ബന്ധുക്കള്‍; സംസ്‌കാരം നടത്തി പൊലീസ്

യുവതി കുറ്റം സമ്മതിച്ചാല്‍ പീഡനത്തെക്കുറിച്ച്‌ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു

Published

on

കൊച്ചി: പനമ്പിളളി നഗറില്‍ അമ്മ കൊലപ്പെടുത്തിയ നവജാത ശിശുവിന്റെ സംസ്‌കാരം നടത്തി. കൊച്ചി പുല്ലേപ്പടി പൊതുശ്മശാനത്തിലാണ് സംസ്‌ക്കരിച്ചത്.പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കുകയായിരുന്നു.കുഞ്ഞിന്റെ മൃതദേഹം ഏറ്റെടുക്കാന്‍ അമ്മയുടെ കുടുംബവും യുവതിയുടെ ആണ്‍സുഹൃത്തിന്റെ കുടുംബവും തയ്യാറല്ലന്ന് പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് പൊലീസാണ് മൃതദേഹം ഏറ്റെടുത്ത് സംസ്‌ക്കാരം നടത്തിയത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ്‌ ജനിച്ച ഉടന്‍ കുഞ്ഞിനെ അമ്മ ശ്വസം മുട്ടിച്ച് കൊന്ന് റോഡിലേക്ക് വലിച്ചെറിഞ്ഞത്. കേസിലെ പ്രതിയായ യുവതി റിമാന്‍ഡിലാണ്. കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരിക്കുന്ന യുവതിയെ ആശുപത്രി വിട്ട ശേഷമാണ് പൊലീസ് കസ്റ്റഡില്‍ എടുക്കുന്നതും ചോദ്യം ചെയ്യുന്നതും. യുവതി കുറ്റം സമ്മതിച്ചാല്‍ പീഡനത്തെക്കുറിച്ച്‌ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു. ആണ്‍സുഹൃത്തിന്റെ മൊഴി പൊലീസ് നേരത്തെ എടുത്തിരുന്നു. താന്‍ യുവതിയെ പീഡിപ്പിച്ചിട്ടില്ലെന്നാണ് ആണ്‍സുഹൃത്തിന്റെ മൊഴി.

Continue Reading

Trending