Connect with us

Video Stories

വനിതാ പൊലീസുകാര്‍ക്ക് അവഗണന

Published

on

തിരുവനന്തപുരം: വനിതാ പൊലീസ് 1991 ബാച്ചിലെ നൂറോളം പേര്‍ക്ക് പ്രമോഷന്‍ നല്‍കാതെ സര്‍ക്കാരിന്റെ അവഗണന. 1995 വരെയുള്ള വനിതാ പൊലീസുകാരെ ‘ക്ലോസ്ഡ് വിംഗ്’ ആക്കി പ്രമോഷന്‍ തടഞ്ഞിരിക്കുന്ന നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. സംസ്ഥാനത്ത് 56 വനിതാ എസ്.ഐമാരുടെ തസ്തിക ഒഴിഞ്ഞുകിടക്കുമ്പോഴും മൂന്ന് വര്‍ഷം മാത്രം സര്‍വീസ് ബാക്കിയുള്ള 30ഓളം വനിതാ പൊലീസുകാര്‍ക്ക് 27 വര്‍ഷത്തെ സര്‍വീസിനിടെ ഒരു പ്രമോഷന്‍ പോലും നല്‍കിയിട്ടില്ല. കേരള പൊലീസ് അക്കാദമിയില്‍ ഗ്രേഡ് എ.എസ്.ഐമാരായ 15 പേരുടെയും പ്രമോഷന്‍ തടഞ്ഞുവെച്ചിരിക്കുകയാണ്. പൊലീസ് അക്കാദമിയില്‍ തന്നെ എസ്.ഐ തസ്തികയുണ്ടായിട്ടും ഇത് നികത്താന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല.
അതേസമയം സി.പി.എം നേതാക്കളുടെ ഭാര്യമാര്‍ അടക്കമുള്ള ബന്ധുക്കള്‍ക്ക് ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം പ്രമോഷന്‍ നല്‍കിയിരുന്നു. 1991 ബാച്ചിലെ വനിതാ പൊലീസ് ലിസ്റ്റില്‍ ഉള്ളത് 247 പേരാണ്. ഇതില്‍ 23 പേരെ നേരത്തെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായി ഉദ്യോഗക്കയറ്റം നല്‍കി ജില്ലകളിലെ വനിതാ സെല്ലുകളില്‍ നിയമിക്കുകയായിരുന്നു. ഇവരില്‍ ഒരാളെ ഡിവൈ.എസ്.പിയാക്കി തിരുവനന്തപുരത്തും നിയമനം നല്‍കി. അതേസമയം ഇതേ ലിസ്റ്റില്‍ പെട്ട ബാക്കിയുള്ളവര്‍ ഗ്രേഡ് എ.എസ്.ഐമാരായി തുടരുന്നു. 1991 മുതല്‍ 2011 വരെ പൊലീസ് കോണ്‍സ്റ്റബിള്‍ ആയിരുന്ന ഇവരെ 2011ലെ എല്‍.ഡി.എഫ് സര്‍ക്കാര്‍ തന്നെയാണ് ഹെഡ് കോണ്‍സ്റ്റബിള്‍മാരായി സ്ഥാനക്കയറ്റം നല്‍കിയത്. മുഴുവന്‍ പേര്‍ക്കും പ്രമോഷന്‍ നല്‍കണമെന്ന ആവശ്യവുമായി വനിതാ പൊലീസുകാര്‍ സര്‍ക്കാരിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. സംസ്ഥാനത്തുടനീളം വനിതാ പൊലീസ് സെല്ലുകളും പൊലീസ് സ്റ്റേഷനുകളും സ്ഥാപിച്ചുവരുന്ന സാഹചര്യത്തിലാണ് എസ്.ഐമാരാകാന്‍ യോഗ്യരായ നൂറോളം പേര്‍ ഇപ്പോഴും എച്ച്.സിമാരായി തുടരുന്നത്. ഇവരിലേറെയും കാസര്‍കോട്, വയനാട് ജില്ലകളില്‍ നിന്നുള്ളവരാണ്. എന്നാല്‍ 1991, 92 ബാച്ചുകളില്‍ നിന്നുള്ളവര്‍ക്ക് മാനദണ്ഡങ്ങള്‍ മറികടന്ന് പ്രമോഷന്‍ നല്‍കിയിട്ടുണ്ട്. വനിതാ പൊലീസുകാരോട് സര്‍ക്കാര്‍ കാട്ടുന്ന വിവേചനം ന്യായീകരിക്കാനാകാത്തതാണെന്ന് ഇവര്‍ പറയുന്നു. പൊലീസ് അസോസിയേഷനും സര്‍ക്കാര്‍ നടപടിയില്‍ അതൃപ്തി അറിയിച്ചിട്ടുണ്ട്.
അതേസമയം താലൂക്ക് അടിസ്ഥാനത്തില്‍ സ്ഥാപിതമാകുന്ന പുതിയ വനിതാ പൊലീസ് സ്റ്റേഷനുകള്‍ വരുമ്പോള്‍ ഇവരെ പ്രമോഷനോടു കൂടി അവിടങ്ങളില്‍ നിയമിക്കുമെന്നാണ് ആഭ്യന്തരവകുപ്പ് നല്‍കുന്ന മറുപടി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending