Connect with us

News

ഇന്ത്യ-ഓസ്‌ട്രേലിയ ടി-20 പരമ്പര ഇന്ന്

ഓസ്‌ട്രേലിയക്കെതിരായ ടി-20 പരമ്പര ഇന്ന് രാത്രി 7-30 ന് ആരംഭിക്കാനിരിക്കെ വിരാത് കോലിയെ പിണക്കാതെയും കെ.എല്‍ രാഹുലിനെ ഒപ്പം നിര്‍ത്തിയും നായകന്‍ രോഹിത് ശര്‍മയുടെ നയതന്ത്രം.

Published

on

മൊഹാലി:ഓസ്‌ട്രേലിയക്കെതിരായ ടി-20 പരമ്പര ഇന്ന് രാത്രി 7-30 ന് ആരംഭിക്കാനിരിക്കെ വിരാത് കോലിയെ പിണക്കാതെയും കെ.എല്‍ രാഹുലിനെ ഒപ്പം നിര്‍ത്തിയും നായകന്‍ രോഹിത് ശര്‍മയുടെ നയതന്ത്രം. മല്‍സരത്തിന് മുന്നോടിയായി ഇന്നലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെ കോലി ടീമിന്റെ മൂന്നാം ഓപ്പണറാണെന്നും എന്നാല്‍ കെ.എല്‍ രാഹുലിനെ ടീം കൈവിടില്ലെന്നും അദ്ദേഹമാണ് ഓപ്പണര്‍ സ്ഥാനത്തെ പ്രഥമ ചോയിസെന്നും നായകന്‍ പറഞ്ഞു.

ഏഷ്യാ കപ്പിലെ അവസാന മല്‍സരത്തില്‍ അഫ്ഗാനിസ്താനെതിരെ ഓപ്പണറായി ഇറങ്ങിയ കോലി കരിയറിലെ ആദ്യ ടി-20 സെഞ്ച്വരി സ്വന്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് അദ്ദേഹത്തെ മൂന്നാം ഓപ്പണറുടെ റോളില്‍ പരിഗണിക്കുമെന്ന് രോഹിത് വ്യക്തമാക്കിയത്. അഫ്ഗാനെതിരെ രോഹിത് പുറത്തിരുന്നപ്പോഴായിരുന്നു കോലിക്ക് അവസരം നല്‍കിയത്. ലോകകപ്പ് പോലെ വലിയ ചാമ്പ്യന്‍ഷിപ്പിലേക്ക് പോവുമ്പോള്‍ ടീമില്‍ കൂടുതല്‍ ഓപ്ഷനുകള്‍ നല്ലതാണ്. ഏത് പൊസിഷനിലും കളിക്കാന്‍ ഒന്നിലധികം താരങ്ങളുള്ളത് നായകന്‍ എന്ന നിലയില്‍ തനിക്കും കാര്യങ്ങള്‍ എളുപ്പമാക്കുമെന്ന് രോഹിത് പറഞ്ഞു. കഴിഞ്ഞ കൂറെ മല്‍സരങ്ങളില്‍ ധാരാളം പരീക്ഷണങ്ങള്‍ നടത്തി. അതെല്ലാം പരിഗണനയിലുണ്ട്. ടീമില്‍ മൂന്നാമതൊരു ഓപ്പണര്‍ ഇല്ലെന്നിരിക്കെ തീര്‍ച്ചയായും വിരാതിനെ പരിഗണിക്കും.

ലോകകപ്പിന് മുന്നോടിയായി ഇന്ത്യ കളിക്കുന്ന ആറ് ടി-20 മല്‍സരങ്ങളില്‍ ഏതെങ്കിലും മല്‍സരത്തില്‍ ഓപ്പണറായി കോലിയെ പരിഗണിക്കുമോ എന്ന് ചോദിച്ചപ്പോള്‍ ഇക്കാര്യത്തില്‍ രാഹുല്‍ ഭായിയുമായി (രാഹുല്‍ ദ്രാവിഡ്) സംസാരിച്ച് തീരുമാനമെടുക്കുമെന്നായിരുന്നു മറുപടി. ഇതിനര്‍ത്ഥം കെ.എല്‍ രാഹുലിനെ അവഗണിക്കുമെന്നല്ല. ലോകകപ്പില്‍ ഒന്നാം ഓപ്പണര്‍ രാഹുലാണ്. ടീമിലെ വളരെ പ്രധാനപ്പെട്ട താരമാണ് അദ്ദേഹം. കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷത്തെ അദ്ദേഹത്തിന്റെ പ്രകടനം മാത്രം വിലയിരുത്തിയാല്‍ മികവ് വ്യക്തമാവുമെന്നും നായകന്‍ പറഞ്ഞു. അതേ സമയം ഇന്ത്യയെ ഭയമില്ലെന്നും ലോകകപ്പിന് മുന്നോടിയായി കരുത്തോടെ ഒരുങ്ങുകയാണ് പ്രധാനമെന്നും ഓസീസ് ക്യാപ്റ്റന്‍ അരോണ്‍ ഫിഞ്ച് വ്യക്തമാക്കി. ഡേവിഡ് വാര്‍ണറെ പോലുള്ള അനുഭവ സമ്പന്നര്‍ ഇല്ലാത്തത് ടീമിനെ ബാധിക്കില്ല. നല്ല യുവതാരങ്ങളുണ്ട്. സ്റ്റീവന്‍ സ്മിത്ത് മൂന്നാം നമ്പറില്‍ കളിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഇന്ത്യ

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ.എല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), രവിചന്ദ്രന്‍ അശ്വിന്‍, ജസ്പ്രീത് ബുംറ, യുസവേന്ദ്ര ചാഹല്‍, ദീപക് ചാഹര്‍, ദീപക് ഹുദ, ദിനേശ് കാര്‍ത്തിക്, വിരാത് കോലി, ഭുവനേശ്വര്‍ കുമാര്‍, ഹാര്‍ദിക് പാണ്ഡ്യ, റിഷാഭ് പന്ത്, അക്‌സര്‍ പട്ടേല്‍, ഹര്‍ഷല്‍ പട്ടേല്‍, ഉമേഷ് യാദവ്, സൂര്യകുമാര്‍ യാദവ്.

ഓസ്‌ട്രേലിയ

അരോണ്‍ ഫിഞ്ച് (ക്യാപ്റ്റന്‍), പാറ്റ് കമിന്‍സ് (വൈസ് ക്യാപ്റ്റന്‍), സീന്‍ അബോട്ട്, ആഷ്ടണ്‍ ആഗര്‍, ടീം ഡേവിഡ്, നതാന്‍ എലിസ്, കാമറൂണ്‍ ഗ്രീന്‍, ജോഷ് ഹേസില്‍വുഡ്, ജോ ഇന്‍ഗ്ലിസ്, ഗ്ലെന്‍ മാക്‌സ് വെല്‍, കെയിന്‍ റിച്ചാര്‍ഡ്‌സണ്‍, ഡാനിയല്‍ സാംസ്, സ്റ്റീവന്‍ സ്മിത്ത്, മാത്യു വെയിഡെ, ആദം സാംപ

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

മതസൗഹാര്‍ദ്ദത്തിനു മറ്റൊരു മാതൃക; അബുദാബി ഭരണകൂടം നല്‍കിയ സൗജന്യഭൂമിയില്‍ ക്രൈസ്തവ ദേവാലയം നാളെ തുറക്കും

അബുദാബി ദുബൈ റോഡില്‍ ഈയിടെ ഉല്‍ഘാടനം ചെയ്ത ഹൈന്ദവക്ഷേത്രത്തിന് സമീപമാണ് ക്രൈസ്തവ ദേവാലയവും നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുള്ളത്

Published

on

അബുദാബി: മതസൗഹാര്‍ദ്ദത്തിനും സഹിഷ്ണുതക്കും മറ്റൊരു മാതൃകയായി അബുദാബിയില്‍ യുഎഇ പ്രസിഡണ്ട് സൗജന്യമായി നല്‍കിയ ഭൂമിയില്‍ സിഎസ്‌ഐ (ചർച്ച് ഓഫ് സൗത്ത് ഇന്ത്യ പാരിഷ് ) ദേവാലയം നാളെ തുറക്കുന്നു.

അബുദാബി ദുബൈ റോഡില്‍ ഈയിടെ ഉല്‍ഘാടനം ചെയ്ത ഹൈന്ദവക്ഷേത്രത്തിന് സമീപമാണ് ക്രൈസ്തവ ദേവാലയവും നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുള്ളത്. യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ് യാന്‍ സൗജന്യമായി നല്‍കിയ 4.37 ഏക്കര്‍ സ്ഥലത്താണ് മനോഹരമായ ദേവാലയം നിര്‍മ്മിച്ചിട്ടുള്ളത്.

28ന് ഞായറാഴ്ച വൈകീട്ട് മൂന്നുമണിക്ക് സിഎസ്‌ഐ സഭ മധ്യകേരള മഹാഇടവക ബിഷപ്പ് ഡോ. മലയില്‍ സാബു കോശി ചെറിയാന്റെ മുഖ്യകാര്‍മ്മകത്വ ത്തില്‍ പ്രതിഷ്ട പൂര്‍ത്തിയാക്കി വിശ്വാസികള്‍ക്ക് തുറുന്നുകൊടുക്കുമെന്ന ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

സഭയുടെ ഏറ്റവും സുപ്രധാനമായ ഈ അവസരത്തില്‍
യുഎഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍നഹ് യാനെ സ്മരിക്കുകയും പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ് യാനോടുമുള്ള നന്ദിയും കടപ്പാടും പറഞ്ഞറിയിക്കാനാവാത്തതുമാണെന്ന് അവര്‍ പറഞ്ഞു.

സമാനതകളില്ലാത്ത നേതൃത്വം ഈ രാജ്യത്തു സഹിഷ്ണുത, സാേഹാദര്യം,
സഹവര്‍ത്തിത്വം എന്നീ ഉന്നത മൂല്യങ്ങളില്‍ അധിഷ്ടമായ സമൂഹത്തെ കെട്ടിപ്പെടുക്കുന്നു. കഴിഞ്ഞ 45 വര്‍ഷമായി അബുദാബി സിഎസ്‌ഐ സഭക്ക് നിലനില്‍ക്കാന്‍ സാധിച്ചുവെന്നതും ചാരിതാര്‍ത്ഥ്യത്തോടെ ഓര്‍ക്കുന്നു.

അഷ്ടഭുജ മാതൃകയില്‍ പണികഴിച്ചിട്ടുള്ള ദേവാലയത്തിന്റെ മുന്‍വശം സ്വര്‍ഗ്ഗീയ മാലാഖമാരുെട ചിറകുകളെയും വൃത്താകൃതിയിലുള്ള ദേവാലയത്തിന്റെ ഉള്‍ഭാഗം ദൈവത്തിന്റെ നിരന്തരമായ സാന്നിധ്യത്തെയും സൂചിപ്പിക്കുന്നതായി
ഭാരവാഹികള്‍ പറഞ്ഞു.

ഈ രാജ്യത്തെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങേളാടും ഇതര മത സാമൂഹിക
സ്ഥാപനങ്ങേളാടും ചേര്‍ന്ന് ഈ രാജ്യത്തിന്റെ വളര്‍ച്ചക്ക് പങ്കുേചരാന്‍ എന്നും ഈ സഭ മുന്‍പന്തിയില്‍ ഉണ്ടാകുമെന്ന് ഇടവക വികാരി ലാല്‍ജി എം ഫിലിപ്പ്
പറഞ്ഞു. ദവാലയ പ്രതിഷ്ഠാശുശ്രൂഷയില്‍ പെങ്കടുക്കുന്നവരുടെ
എണ്ണത്തില്‍ നിയന്ത്രണമുള്ളതിനാല്‍ ക്ഷണം ലഭിച്ചവര്‍ക്കും പ്രവേശന പാസ് ഉള്ളവര്‍ക്കും മാത്രമാണ് ചടങ്ങില്‍ പെങ്കടുക്കാന്‍ അനുമതി ഉണ്ടായിരിക്കുകയുള്ളു.

യുഎഇയിലും വിദേശത്തുമുള്ള എല്ലാ അഭ്യുദയകാംഷികള്‍ക്കും പ്രതിഷ്ഠാശുശ്രൂഷ ലൈവായി കാണാനുള്ള ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. ജോർജ് മാത്യു, ചെറിയാൻ വർഗീസ്, ജോൺസൻ തോമസ്, റെജി ജോൺ, ബിജു ജോൺ എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

Continue Reading

crime

അജ്മീറില്‍ മസ്ജിദിനുള്ളില്‍ കയറി ഇമാമിനെ അടിച്ചു കൊന്നു

മുഖംമൂടി ധരിച്ചെത്തിയ മൂന്ന് അക്രമികള്‍ മൗലവി മരിക്കുന്നതുവരെ മര്‍ദിച്ചു

Published

on

അജ്മീര്‍: രാജസ്ഥാനിലെ അജ്മീറില്‍ പള്ളിക്കുള്ളില്‍ കയറി ഇമാമിനെ അടിച്ച് കൊന്ന് മുഖംമൂടിധാരികള്‍. ദൗറായി പ്രദേശത്തെ മൊഹമ്മദി മദീന മസ്ജിദിനുള്ളില്‍ ഇന്ന് പുലര്‍ച്ചയോടെയാണ് അക്രമം നടന്നത്. ഉത്തര്‍ പ്രദേശിലെ രാംപൂര്‍ സ്വദേശി മൗലാന മാഹിര്‍ (30) ആണ് ദാരുണമായി കൊല്ലപ്പെട്ടത്.

മുഖംമൂടി ധരിച്ചെത്തിയ മൂന്ന് അക്രമികള്‍ മൗലവി മരിക്കുന്നതുവരെ മര്‍ദിച്ചു. ഇതേ സമയം ആറ് കുട്ടികളും പള്ളിക്കുള്ളില്‍ ഉണ്ടായിരുന്നു. ബഹളം വെച്ചാല്‍ കൊന്നു കളയുമെന്നും അക്രമികള്‍ ഭീഷണി പ്പെടുത്തി.

മസ്ജിദിന് പിറകിലൂടെയാണ് അക്രമികള്‍ പള്ളിക്കകത്തേക്ക് എത്തിയത്. കൊലപ്പെടുത്തിയ ശേഷം അതേ വഴിയിലൂടെ ഇവര്‍ രക്ഷപ്പെടുകയും ചെയ്തു. മുഖം മൂടി ധരിച്ച മൂന്ന് വ്യക്തികളാണ് കുറ്റവാളികളെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Continue Reading

kerala

കെഎസ്ആര്‍ടിസി ബസ്സിനു പിന്നില്‍ ഫാസ്റ്റ് പാസഞ്ചര്‍ ഇടിച്ചുകയറി 36 പേര്‍ക്ക് പരുക്ക്

ചവറ ഇടപ്പളളിക്കോട്ടയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ്സിനു പിന്നില്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസ് ഇടിച്ചുകയറി 36 പേര്‍ക്ക് പരിക്ക്.5 പേരുടെ നില ഗുരുതരം.

Published

on

കൊല്ലം:ചവറ ഇടപ്പളളിക്കോട്ടയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ്സിനു പിന്നില്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസ് ഇടിച്ചുകയറി 36 പേര്‍ക്ക് പരിക്ക്.5 പേരുടെ നില ഗുരുതരം.

യാത്രക്കാരില്‍ പലര്‍ക്കും മുഖത്താണ് പരുക്ക്. പരുക്കേറ്റവരെ കരുനാഗപ്പളളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇരു ബസ്സുകളും കൊല്ലത്തേക്ക് പോകുന്ന വഴി രാവിലെ 11:15 ന് ആയിരുന്നു അപകടം.ഗുരുതരമയി പരുക്കേറ്റവരെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രയിലെക്ക് മാറ്റി.

 

 

 

Continue Reading

Trending