india
കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്; പ്രചാരണത്തിന് തുടക്കം
ണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിന്റെ ചിത്രം തെളിഞ്ഞതിനു പിന്നാലെ പ്രചാരണത്തിന് തുടക്കം കുറിച്ച് നേതാക്കള്‍
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിന്റെ ചിത്രം തെളിഞ്ഞതിനു പിന്നാലെ പ്രചാരണത്തിന് തുടക്കം കുറിച്ച് നേതാക്കള്‍. നേതാക്കളെ നേരില്‍ കണ്ടാണ് ശശി തരൂരും മല്ലി്കാര്ജുന ഖാര്‍ഗെയും വോട്ടഭ്യര്‍ത്ഥിക്കുന്നത്. ഡല്‍ഹിയിലെ പ്രതിനിധികളുമായാണ് ഖാര്‍ഗെ ഇന്നലെ കൂടിക്കാഴ്ചകള്‍ നടത്തിയത്. മഹാരാഷ്ട്രയിലായിരുന്നു തരൂരിന്റെ ഇന്നലത്തെ പ്രചാരണം. കോണ്‍ഗ്രസിലെ ജനാധിപത്യത്തിന്റെ വിജയമായാണ് തെരഞ്ഞെടുപ്പിനെ വ്യാഖ്യാനിക്കുന്നത്. ശശി തരൂരും ഖാര്‍ഗെയും തമ്മിലുള്ളത് ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുള്ള പോരാട്ടമാണ്.
സംവാദത്തിന് താല്പര്യം പ്രകടിപ്പിച്ച് തരൂര്‍
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയതിനു പിന്നാലെ മത്സര രംഗത്തുള്ള മുതിര്‍ന്ന നേതാവ് മല്ലികാര്ജ്ജനു ഖാര്‍ഗെയുമായി പരസ്യ സംവാദത്തിന് താല്പര്യം പ്രകടിപ്പിച്ച് ശശി തരൂര്‍ എം.പി. വാര്‍ത്താ ഏജന്‍സിയുമായി നടത്തിയ അഭിമുഖത്തിനിടെയാണ് അടുത്തിടെ നടന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ തമ്മില്‍ നടന്ന ടെലിവിഷന്‍ സംവാദത്തിന്റെ മാതൃക ആഗ്രഹിക്കുന്നതായി തരൂര്‍ പറഞ്ഞത്. പ്രസിഡണ്ട് സ്ഥാനത്തേക്ക് നടക്കുന്നത് സഹപ്രവര്‍ത്തകര്‍ക്കിടയിലെ സൗഹൃദ മത്സരമാണെന്ന തന്റെ മുന്‍ വാദം തരൂര്‍ ആവര്‍ത്തിക്കുകയും ചെയ്തു. ഗാന്ധി – നെഹ്റു കുടുംബത്തിന് കോ ണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മനസ്സില്‍ പ്രത്യേക സ്ഥാനമുണ്ട്. അത് വൈകാരികമാണ്. വെല്ലുവിളികളെ അതിജീവിക്കാ ന് കോണ്‍ഗ്രസില്‍ സമൂല മാറ്റം അനിവാര്യമാണ്. കാര്യക്ഷമമായ നേതൃത്വത്തിന്റെയും സംഘടനാ നവീകരണത്തിന്റെയും അപര്യാപ്തതയാണ പ്രധാന വെല്ലുവിളി.
കോണ്‍ഗ്രസിനെ പോലെ ഒരു വലിയ സംഘടനയെ നയിക്കാന്‍ കഴിയുമെന്ന് ആത്മവിശ്വാസമുണ്ടോ എന്ന ചോദ്യത്തിന്, വലിയ സംഘടനയെ നയിച്ച് തനിക്ക് അനുഭവ സമ്പത്തുണ്ടെന്നായിരുന്നു തരൂരിന്റെ മറുപടി. യു.എന്‍ അണ്ടര്‍ സെക്രട്ടറിയായിരുന്ന കാലത്ത് യു.എന്‍ പബ്ലിക് ഇന്‍ഫര്‍മേഷന്‍ വകുപ്പിന്റെ ചുമതല കൂടി വഹിച്ചിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 77 ഓഫീസുകളും 800 ജീവനക്കാരുമുള്ള സംഘടനയാണിത്. ആള് ഇന്ത്യാ പ്രഫഷണല്‍ കോണ്‍ഗ്രസ് സ്ഥാപിച്ചതും തന്റെ നേതൃത്വത്തിലായിരുന്നു. 20 സംസ്ഥാനങ്ങളിലായി 10,000ത്തിലധികം അംഗങ്ങളുണ്ടായിരുന്നു സംഘടനയിലെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.
ദളിത് നേതാവായല്ല,മത്സരിക്കുന്നത് കോണ്‍ഗ്രസ് നേതാവായി: ഖാര്‍ഗെ
ന്യൂഡല്‍ഹി; കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ ദളിത് നേതാവായി മാത്രമല്ല, കോണ്‍ഗ്രസ് നേതാവായി തന്നെയാണ് മത്സരിക്കുന്നതെന്ന് മല്ലികാര്‍ജ്ജുന ഖാര്‍ഗെ. മുതിര്‍ന്ന പാര്‍ട്ടി നേതാക്കളുടെ സമ്മര്‍ദ്ദത്തെതുടര്‍ന്നാണ് താന്‍ മത്സര രംഗത്തെത്തിയതെന്നും ഖാര്‍ഗെ പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സോണിയാ ഗാന്ധി, രാഹുല്‍ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവര്‍ മത്സരിക്കില്ലെന്ന് തീര്‍ത്തു പറഞ്ഞ സാഹചര്യത്തിലാണ് മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ഉയര്‍ന്നത്. ഇതിന്റെ തുടര്‍ച്ചയായാണ് തന്നിലേക്ക് ഈ ദൗത്യം എത്തിയത്. ഏതെങ്കിലും വ്യക്തിക്ക് എതിരെയല്ല ഈ പോരാട്ടം, കോണ്‍ഗ്രസ് മുന്നോട്ടുവെക്കുന്ന ആശയങ്ങള്‍ക്കു വേണ്ടിയാണ്. താന്‍ പ്രസിഡണ്ട് സ്ഥാനത്തെത്തിയാല്‍ നിലവിലുള്ള അവസ്ഥ തുടരുമോ മാറ്റം വരുമോ എന്ന് തീരുമാനിക്കേണ്ടത് കോണ്‍ഗ്രസ് പ്രതിനിധികളാണ്. ഒരു വ്യക്തിയല്ല തീരുമാനം എടുക്കേണ്ടത്. എല്ലാവരോടും കൂടിയാലോചിച്ച് തീരുമാനം എടുക്കുന്നതാണ് തന്റെ ശൈലിയെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു. മഹാത്മാഗാന്ധിയുടേയും ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടേയും ജന്മദിനത്തിലാണ് താനീ പോരാട്ടത്തിന് തുടക്കം കുറിക്കുന്നത്. ഞാന്‍ ഉയര്‍ത്തിപ്പിടിച്ചിട്ടുള്ള ആശയങ്ങള്‍ക്കും മൂല്യങ്ങള്‍ക്കു വേണ്ടി എല്ലാ കാലത്തും പോരാടിയിട്ടുണ്ട്. അതിന്റെ തുടര്‍ച്ച തന്നെയാണീ പോരാട്ടവും. ചില മൂല്യങ്ങളും ആശയങ്ങളും മുന്നോട്ടു കൊണ്ടുപോകാന്‍ കൂടിയാണ് ഈ പോരാട്ടമെന്നും ഖാര്‍ഗെ പറഞ്ഞു.മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കവെയാണ്, ദളിത് നേതാവായി മാത്രമല്ല, കോണ്‍ഗ്രസ് നേതാവായി തന്നെയാണ് മത്സരിക്കുന്നതെന്ന് ഖാര്‍ഗെ പറഞ്ഞത്.
ഈ മാസം 17നാണ് കോണ്‍ഗ്രസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പ് നടക്കുന്നത്. 19നാണ് വോട്ടെണ്ണല്‍. 29 സംസ്ഥാനങ്ങളിലേയും ഒമ്പത് കേന്ദ്ര ഭരണ പ്രദേശങ്ങളിലേയും ഡി.സി.സി ഭാരവാഹികള്‍ തൊട്ട് മുകളിലേക്കുള്ള 9000 കോണ്‍ഗ്രസ് നേതാക്കള്‍ക്കാണ് തിരഞ്ഞെടുപ്പില്‍ വോട്ടവകാശമുള്ളത്.
india
ദുബൈ എയര്‍ഷോയില്‍ തേജസ് വിമാനം തകര്‍ന്ന സംഭവം: അവസാന നിമിഷം രക്ഷപ്പെടാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട്
അപകടത്തിന്റെ പുതിയ ദൃശ്യങ്ങള്‍ വിശകലനം ചെയ്താണ് ഈ വിലയിരുത്തല്‍.
ന്യൂഡല്‍ഹി: ദുബൈ എയര്‍ഷോയിലുണ്ടായ ദുരന്തത്തില്‍ ഇന്ത്യയുടെ അഭിമാനമായ തേജസ് യുദ്ധവിമാനം തകര്‍ന്നുവീഴുന്നതിന് നിമിഷങ്ങള്‍ മുമ്പ് പൈലറ്റ് വിങ് കമാന്‍ഡര്‍ നമന്‍ഷ് ശ്യാല്‍ രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നുവെന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. അപകടത്തിന്റെ പുതിയ ദൃശ്യങ്ങള്‍ വിശകലനം ചെയ്താണ് ഈ വിലയിരുത്തല്‍.
വീഡിയോയില്‍ 49 മുതല്‍ 52 സെക്കന്‍ഡ് വരെയുള്ള ഭാഗത്ത്, വിമാനം നിലത്ത് ഇടിച്ച് പൊട്ടിത്തെറിക്കുന്ന സമയത്ത് പാരച്യൂട്ടിനോട് സാമ്യമുള്ള ഒരു വസ്തു കാണപ്പെടുന്നുവെന്ന് വിദഗ്ധര്‍ പറയുന്നു. ഇത് പൈലറ്റിന്റെ അവസാന നിമിഷ ശ്രമത്തിന് തെളിവാകാമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ വിമാനം അതിവേഗത്തില്‍ താഴേക്ക് പതിച്ചതിനാല്‍ പൈലറ്റിന് പൂര്‍ണമായി പുറത്തേക്ക് എത്താന്‍ കഴിഞ്ഞില്ലെന്നാണ് സൂചന.
അതേസമയം, വീരമൃത്യു വരിച്ച നമന്‍ഷ് ശ്യാലിന്റെ സംസ്കാരം ഇന്ന് ഹിമാചല്‍ പ്രദേശിലെ നാട്ടില്‍ ഔദ്യോഗിക ബഹുമതികളോടെ നടക്കും. സുലൂര്‍ ബേസ് ക്യാമ്പില്‍ നിന്ന് മൃതദേഹം ഇന്നലെ നാട്ടിലെത്തി. വ്യോമ അഭ്യാസത്തിന്റെ ദൃശ്യങ്ങള്‍ യൂട്യൂബില്‍ കാണുന്നതിനിടെയാണ് തേജസ് തകര്‍ന്നുവെന്ന വാര്‍ത്ത പിതാവിന് ലഭിച്ചത്.
എയര്‍ ഷോ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് പ്രതിരോധ സഹമന്ത്രി സഞ്ജു സേത്ത്, ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി ദീപക് മിത്തല്‍, അഡീഷണല്‍ സെക്രട്ടറി അസീം മഹാജന് എന്നിവരോടൊപ്പം നമന്‍ഷ് ശ്യാല്‍ നില്ക്കുന്ന ദൃശ്യവും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
അപകടം പ്രാദേശിക സമയം 2.15ഓടെയാണ് നടന്നത്. സംഭവത്തെ കുറിച്ച് വ്യോമസേന നടത്തുന്ന അന്വേഷണം പുരോഗമിക്കുകയാണ്. വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്താന്‍ ദുബൈ ഏവിയേഷന്‍ വകുപ്പിന്റെ സഹായം തേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
24 വര്‍ഷത്തെ വികസനശേഷം സേവനത്തില്‍ എത്തിയ തേജസ് യുദ്ധവിമാനത്തിന്റെ രണ്ടാമത്തെ അപകടമാണ് ഇത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ജയ്സാല്‍മീറില്‍ നടന്ന അപകടമാണ് ആദ്യത്തേത്. എച്ച്.എ.എല്‍എ.ഡി.എ സംയുക്തമായി വികസിപ്പിച്ച, വിദേശ എന്ജിന് ഉപയോഗിക്കുന്നതായിട്ടും ഇന്ത്യയുടെ ആദ്യ തദ്ദേശീയ യുദ്ധവിമാനം എന്ന നിലയില്‍ തേജസ് ശ്രദ്ധേയമാണ്.
india
നൈജീരിയയിലെ സ്കൂളില്‍ അതിക്രമം: 303 വിദ്യാര്‍ത്ഥികളെയും 12 അധ്യാപകരെയും തട്ടിക്കൊണ്ടുപോയി
ശനിയാഴ്ച നടത്തിയ കണക്ക് പരിശോധിച്ചപ്പോള്‍ 300-ല്‍ അധികം കുട്ടികളെ കാണാനില്ലെന്നതാണ് സ്ഥിരീകരണം.
അബുജ: നൈജീരിയ വീണ്ടും സ്കൂള്‍ തട്ടിക്കൊണ്ടുപോകല്‍ സംഭവത്തിന്റെ നടുവില്‍. നൈഗര്‍ നോര്‍ത്ത് സെന്‍ട്രിലെ സെന്റ് മേരീസ് കാത്തലിക് സ്കൂളില്‍ വെള്ളിയാഴ്ച ആയുധധാരികള്‍ അതിക്രമിച്ചുകയറി 303 വിദ്യാര്‍ത്ഥികളെയും 12 അധ്യാപകരെയും തട്ടിക്കൊണ്ടുപോയതായി ക്രിസ്ഥാന അസോസിയേഷന് ഓഫ് നൈജീരിയ (CAN) അറിയിച്ചു. ആദ്യം 215 കുട്ടികളെയാണ് കാണാതായതായി റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ ശനിയാഴ്ച നടത്തിയ കണക്ക് പരിശോധിച്ചപ്പോള്‍ 300-ല്‍ അധികം കുട്ടികളെ കാണാനില്ലെന്നതാണ് സ്ഥിരീകരണം.
CAN നൈജര്‍ സ്റ്റേറ്റ് ചാപ്റ്റര്‍ ചെയര്മാന് മോസ്റ്റ് റവറന്റ് ബുലസ് ഡൗവ യോഹന്ന സ്കൂള്‍ സന്ദര്‍ശിച്ചശേഷമാണ് വിവരം സ്ഥിരീകരിച്ചത്. 10നും 18നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളും ആണ്‍കുട്ടികളുമാണ് തട്ടിക്കൊണ്ടുപോയത്. സംഭവത്തിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച 88 കുട്ടികളെയും പ്രതികള്‍ വീണ്ടും പിടികൂടിയതായി വിവരമുണ്ട്.
സംഭവത്തിനു 170 കിലോമീറ്റര്‍ അകലെയുള്ള അയല്‍ സംസ്ഥാനമായ കെബ്ബിയിലും സമാനമായ ആക്രമണം നടന്നിരുന്നു. അവിടെയുള്ള മാഗ പട്ടണത്തിലെ സെക്കന്‍ഡറി സ്കൂളില്‍ തിങ്കളാഴ്ച നടന്ന ആക്രമണത്തില്‍ 25 വിദ്യാര്‍ത്ഥികളെ തട്ടിക്കൊണ്ടുപോയിരുന്നു, ഇതില്‍ ഒരാള്‍ രക്ഷപ്പെട്ടെങ്കിലും 24 പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
അടിക്കടിയുള്ള ഇത്തരം ആക്രമണങ്ങള്‍ സംസ്ഥാനത്ത് വന്‍ സുരക്ഷാ ഭീഷണി സൃഷ്ടിക്കുന്നതായി അധികൃതര്‍ വ്യക്തമാക്കി. കുട്ടികളെ കണ്ടെത്തുകയും സുരക്ഷിതമായി തിരികെ കൊണ്ടുവരാനായി പ്രാദേശിക സംഘങ്ങളെയും പ്രത്യേക സ്ക്വാഡുകളെയും വിന്യസിച്ചു. ആക്രമണത്തിനിടെ സ്കൂളിന്റെ വൈസ് പ്രിന്‍സിപ്പല്‍ വെടിയേറ്റ് മരിക്കുകയും ചെയ്തു.
സംഭവത്തിന് ഇതുവരെ ആരും ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. കുട്ടികളെ രക്ഷപ്പെടുത്താന്‍ സര്‍ക്കാര്‍, സുരക്ഷാ ഏജന്‍സികള്‍ എന്നിവരുമൊത്ത് സംയുക്ത പരിശ്രമം തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
india
ജമ്മുകശ്മീരില്‍ മലയാളി സൈനികന് വീരമൃത്യു
സുരന്‍കോട്ടില്‍ പെട്രോളിംഗ് നടത്തുന്നതിനിടെ കാല് വഴുതി കൊക്കയിലേക്ക് വീണതാണ് ദുരന്തത്തിന് കാരണമായത്.
ജമ്മുകശ്മീരിലെ പൂഞ്ചില്‍ മലയാളി സൈനികന് വീരമൃത്യുവിന് കീഴടങ്ങി. മലപ്പുറം ഒതുക്കുങ്ങല്‍ സ്വദേശിയും സൈന്യത്തില്‍ 27 വര്‍ഷമായി സേവനമനുഷ്ഠിച്ചുവരികയുമായ സബ്േദാര്‍ സജീഷ് കെ (47) നാണ് മരണം സംഭവിച്ചത്. സുരന്‍കോട്ടില്‍ പെട്രോളിംഗ് നടത്തുന്നതിനിടെ കാല് വഴുതി കൊക്കയിലേക്ക് വീണതാണ് ദുരന്തത്തിന് കാരണമായത്.
ഇന്നലെ നടന്ന അപകടത്തെ തുടര്‍ന്ന് സജീഷിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം സൈന്യം ഭൗതികശരീരം കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിച്ചു.
നാളെ രാവിലെ നാട്ടില്‍ പൊതുദര്‍ശനത്തിനു ശേഷം സംസ്കാരകര്‍മ്മങ്ങള്‍ നടക്കും.
-
india2 days agoബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
-
GULF2 days agoദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം
-
kerala2 days agoവിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്
-
india2 days agoകേന്ദ്ര സര്‍ക്കാര്‍ സംസ്കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്
-
kerala3 days agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
world15 hours agoക്യൂബയ്ക്കെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കണം: യു.എന്‍
-
kerala2 days agoപാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു
-
kerala2 days agoതൃശൂര്‍ ബി.ജെ.പിയില്‍ തമ്മില്‍ത്തല്ല്; കൗണ്‍സിലര്‍ക്ക് അവസാന നിമിഷം സീറ്റ് നഷ്ടം, പകരം ആര്.എസ്.എസ് നേതാവിന്റെ മകള്‍ സ്ഥാനാര്‍ത്ഥി

