Connect with us

india

കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്; പ്രചാരണത്തിന് തുടക്കം

ണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിന്റെ ചിത്രം തെളിഞ്ഞതിനു പിന്നാലെ പ്രചാരണത്തിന് തുടക്കം കുറിച്ച് നേതാക്കള്‍

Published

on

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിന്റെ ചിത്രം തെളിഞ്ഞതിനു പിന്നാലെ പ്രചാരണത്തിന് തുടക്കം കുറിച്ച് നേതാക്കള്‍. നേതാക്കളെ നേരില്‍ കണ്ടാണ് ശശി തരൂരും മല്ലി്കാര്‍ജുന ഖാര്‍ഗെയും വോട്ടഭ്യര്‍ത്ഥിക്കുന്നത്. ഡല്‍ഹിയിലെ പ്രതിനിധികളുമായാണ് ഖാര്‍ഗെ ഇന്നലെ കൂടിക്കാഴ്ചകള്‍ നടത്തിയത്. മഹാരാഷ്ട്രയിലായിരുന്നു തരൂരിന്റെ ഇന്നലത്തെ പ്രചാരണം. കോണ്‍ഗ്രസിലെ ജനാധിപത്യത്തിന്റെ വിജയമായാണ് തെരഞ്ഞെടുപ്പിനെ വ്യാഖ്യാനിക്കുന്നത്. ശശി തരൂരും ഖാര്‍ഗെയും തമ്മിലുള്ളത് ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുള്ള പോരാട്ടമാണ്.

സംവാദത്തിന് താല്‍പര്യം പ്രകടിപ്പിച്ച് തരൂര്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയതിനു പിന്നാലെ മത്സര രംഗത്തുള്ള മുതിര്‍ന്ന നേതാവ് മല്ലികാര്‍ജ്ജനു ഖാര്‍ഗെയുമായി പരസ്യ സംവാദത്തിന് താല്‍പര്യം പ്രകടിപ്പിച്ച് ശശി തരൂര്‍ എം.പി. വാര്‍ത്താ ഏജന്‍സിയുമായി നടത്തിയ അഭിമുഖത്തിനിടെയാണ് അടുത്തിടെ നടന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ തമ്മില്‍ നടന്ന ടെലിവിഷന്‍ സംവാദത്തിന്റെ മാതൃക ആഗ്രഹിക്കുന്നതായി തരൂര്‍ പറഞ്ഞത്. പ്രസിഡണ്ട് സ്ഥാനത്തേക്ക് നടക്കുന്നത് സഹപ്രവര്‍ത്തകര്‍ക്കിടയിലെ സൗഹൃദ മത്സരമാണെന്ന തന്റെ മുന്‍ വാദം തരൂര്‍ ആവര്‍ത്തിക്കുകയും ചെയ്തു. ഗാന്ധി – നെഹ്‌റു കുടുംബത്തിന് കോ ണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മനസ്സില്‍ പ്രത്യേക സ്ഥാനമുണ്ട്. അത് വൈകാരികമാണ്. വെല്ലുവിളികളെ അതിജീവിക്കാ ന്‍ കോണ്‍ഗ്രസില്‍ സമൂല മാറ്റം അനിവാര്യമാണ്. കാര്യക്ഷമമായ നേതൃത്വത്തിന്റെയും സംഘടനാ നവീകരണത്തിന്റെയും അപര്യാപ്തതയാണ പ്രധാന വെല്ലുവിളി.

കോണ്‍ഗ്രസിനെ പോലെ ഒരു വലിയ സംഘടനയെ നയിക്കാന്‍ കഴിയുമെന്ന് ആത്മവിശ്വാസമുണ്ടോ എന്ന ചോദ്യത്തിന്, വലിയ സംഘടനയെ നയിച്ച് തനിക്ക് അനുഭവ സമ്പത്തുണ്ടെന്നായിരുന്നു തരൂരിന്റെ മറുപടി. യു.എന്‍ അണ്ടര്‍ സെക്രട്ടറിയായിരുന്ന കാലത്ത് യു.എന്‍ പബ്ലിക് ഇന്‍ഫര്‍മേഷന്‍ വകുപ്പിന്റെ ചുമതല കൂടി വഹിച്ചിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 77 ഓഫീസുകളും 800 ജീവനക്കാരുമുള്ള സംഘടനയാണിത്. ആള്‍ ഇന്ത്യാ പ്രഫഷണല്‍ കോണ്‍ഗ്രസ് സ്ഥാപിച്ചതും തന്റെ നേതൃത്വത്തിലായിരുന്നു. 20 സംസ്ഥാനങ്ങളിലായി 10,000ത്തിലധികം അംഗങ്ങളുണ്ടായിരുന്നു സംഘടനയിലെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

ദളിത് നേതാവായല്ല,മത്സരിക്കുന്നത് കോണ്‍ഗ്രസ് നേതാവായി: ഖാര്‍ഗെ

ന്യൂഡല്‍ഹി; കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ ദളിത് നേതാവായി മാത്രമല്ല, കോണ്‍ഗ്രസ് നേതാവായി തന്നെയാണ് മത്സരിക്കുന്നതെന്ന് മല്ലികാര്‍ജ്ജുന ഖാര്‍ഗെ. മുതിര്‍ന്ന പാര്‍ട്ടി നേതാക്കളുടെ സമ്മര്‍ദ്ദത്തെതുടര്‍ന്നാണ് താന്‍ മത്സര രംഗത്തെത്തിയതെന്നും ഖാര്‍ഗെ പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സോണിയാ ഗാന്ധി, രാഹുല്‍ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവര്‍ മത്സരിക്കില്ലെന്ന് തീര്‍ത്തു പറഞ്ഞ സാഹചര്യത്തിലാണ് മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ഉയര്‍ന്നത്. ഇതിന്റെ തുടര്‍ച്ചയായാണ് തന്നിലേക്ക് ഈ ദൗത്യം എത്തിയത്. ഏതെങ്കിലും വ്യക്തിക്ക് എതിരെയല്ല ഈ പോരാട്ടം, കോണ്‍ഗ്രസ് മുന്നോട്ടുവെക്കുന്ന ആശയങ്ങള്‍ക്കു വേണ്ടിയാണ്. താന്‍ പ്രസിഡണ്ട് സ്ഥാനത്തെത്തിയാല്‍ നിലവിലുള്ള അവസ്ഥ തുടരുമോ മാറ്റം വരുമോ എന്ന് തീരുമാനിക്കേണ്ടത് കോണ്‍ഗ്രസ് പ്രതിനിധികളാണ്. ഒരു വ്യക്തിയല്ല തീരുമാനം എടുക്കേണ്ടത്. എല്ലാവരോടും കൂടിയാലോചിച്ച് തീരുമാനം എടുക്കുന്നതാണ് തന്റെ ശൈലിയെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു. മഹാത്മാഗാന്ധിയുടേയും ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടേയും ജന്മദിനത്തിലാണ് താനീ പോരാട്ടത്തിന് തുടക്കം കുറിക്കുന്നത്. ഞാന്‍ ഉയര്‍ത്തിപ്പിടിച്ചിട്ടുള്ള ആശയങ്ങള്‍ക്കും മൂല്യങ്ങള്‍ക്കു വേണ്ടി എല്ലാ കാലത്തും പോരാടിയിട്ടുണ്ട്. അതിന്റെ തുടര്‍ച്ച തന്നെയാണീ പോരാട്ടവും. ചില മൂല്യങ്ങളും ആശയങ്ങളും മുന്നോട്ടു കൊണ്ടുപോകാന്‍ കൂടിയാണ് ഈ പോരാട്ടമെന്നും ഖാര്‍ഗെ പറഞ്ഞു.മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കവെയാണ്, ദളിത് നേതാവായി മാത്രമല്ല, കോണ്‍ഗ്രസ് നേതാവായി തന്നെയാണ് മത്സരിക്കുന്നതെന്ന് ഖാര്‍ഗെ പറഞ്ഞത്.

ഈ മാസം 17നാണ് കോണ്‍ഗ്രസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പ് നടക്കുന്നത്. 19നാണ് വോട്ടെണ്ണല്‍. 29 സംസ്ഥാനങ്ങളിലേയും ഒമ്പത് കേന്ദ്ര ഭരണ പ്രദേശങ്ങളിലേയും ഡി.സി.സി ഭാരവാഹികള്‍ തൊട്ട് മുകളിലേക്കുള്ള 9000 കോണ്‍ഗ്രസ് നേതാക്കള്‍ക്കാണ് തിരഞ്ഞെടുപ്പില്‍ വോട്ടവകാശമുള്ളത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

രാമക്ഷേത്രവുമായി ബന്ധപ്പെട്ട പരാമർശം: മോദിയുടെ പ്രസംഗത്തിൽ ചട്ടലംഘനമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ

അതേസമയം മുസ്‌ലിം വിരുദ്ധ പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനം എടുത്തിട്ടുമില്ല

Published

on

പ്രധാനമന്ത്രിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്. രാമക്ഷേത്രവും കര്‍ത്താര്‍പൂര്‍ ഇടനാഴിയും പരാമര്‍ശിച്ചതില്‍ തെറ്റില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. മതത്തിന്റെ പേരില്‍ വോട്ടു തേടിയതായി പരിഗണിക്കാന്‍ കഴിയില്ല. തന്റെ ഭരണ നേട്ടങ്ങള്‍ വിവരിക്കുക മാത്രമായിരുന്നു അദ്ദേഹം ചെയ്തത് എന്ന് കമ്മീഷന്‍ പ്രതികരിച്ചത്.

സിഖ് വിശുദ്ധ ഗ്രന്ഥം ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതിലും ചട്ടലംഘനമില്ല. ഉത്തര്‍പ്രദേശിലെ പിലിബിത്തിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു പരാതിക്കിടയാക്കിയ പരാമര്‍ശം. അതേസമയം മുസ്‌ലിം വിരുദ്ധ പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനം എടുത്തിട്ടുമില്ല.

സുപ്രിം കോടതി അഭിഭാഷകൻ ആനന്ദ് എസ് ജോണ്ടാലെ യാണ്‌ പ്രധാനമന്ത്രിക്കെതിരെ കമ്മീഷനിൽ പരാതി നൽകിയത്. ഏപ്രിൽ 9 ന് പിലിബിത്തിലെ റാലിയിൽ പ്രധാന മന്ത്രി നടത്തിയ പ്രസംഗത്തിനെതിരെയായിരുന്നു പരാതി.

Continue Reading

india

വയനാട് രാജ്യത്തിന് വേണ്ടി വോട്ടുചെയ്യുന്നു’; പ്രധാനമന്ത്രിയെ വിമർശിച്ച് പ്രിയങ്ക ​ഗാന്ധി

തിരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നേരിടാൻ ധൈര്യമില്ലാത്തതുകൊണ്ടാണ് ഈ നടപടിയെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി. 

Published

on

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് പ്രിയങ്ക ​ഗാന്ധി. രാഹുൽ ​ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം കേരളത്തിലെത്തിയതാണ് പ്രിയങ്ക. ഗുരുദേവന്റെ ആശയങ്ങൾ പിൻതുടരുന്നവരാണ് കേരളീയ ജനത. തെരഞ്ഞെടുപ്പിൽ നിങ്ങൾ ചെയ്യുന്ന ഈ വോട്ട് വളരെ പ്രാധാന്യം അർഹിക്കുന്നതാണ്. വയനാടിന് മാത്രമല്ല രാജ്യത്തിനു വേണ്ടി കൂടിയാണ് നിങ്ങൾ വോട്ടു ചെയ്യുന്നതെന്നും പ്രിയങ്ക പറഞ്ഞു.

രാജ്യത്തെ ഭൂരിഭാഗം മാധ്യമങ്ങളും ബിജെപി നിയന്ത്രിക്കുന്നു. അവശ്യ വസ്തുക്കളുടെയും നിത്യോപയോഗ സാധനങ്ങളുടെയും വിലയിൽ വൻ വർധനയാണ് ഓരോ ദിവസവും ഉണ്ടാകുന്നത്. രാജ്യത്ത് തൊഴിലില്ലായ്മ വർധിച്ചു. പ്രധാനമന്ത്രിയും ബിജെപിയും രാജ്യത്തെ പ്രധാന പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുന്നില്ല. കഴിഞ്ഞ് പത്തു വർഷമായി ഭരണഘടന സ്ഥപനങ്ങളെല്ലാം ബിജെപി തകർക്കുന്നു. രാജ്യത്തെ ഭരണഘടനയെ മാറ്റി എഴുതാൻ ബിജെപി ശ്രമിക്കുന്നു. തിരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നേരിടാൻ ധൈര്യമില്ലാത്തതുകൊണ്ടാണ് ഈ നടപടിയെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി.

ഇലക്ട്രൽ ബോണ്ട്‌ വഴി അഴിമതി ഉണ്ടാകുമെന്ന് സുപ്രീം കോടതി പറഞ്ഞിരുന്നു. രാജ്യത്തെ പല കോർപറേറ്റ് കമ്പനികളും ആയിരക്കണക്കിന് കോടി രൂപ ബിജെപിക്ക് നൽകി. രാജ്യത്തെ ജനങ്ങളോട് ഉത്തരവാദിത്തമില്ലാതെയാണ് പ്രധാനമന്ത്രി പെരുമാറുന്നത്. രാജ്യത്തെ ജനങ്ങളെ ശാക്തീകരിക്കുന്നതിന് പ്രധാനമന്ത്രി എന്താണ് ചെയ്തതെന്ന് പ്രിയങ്ക ചോദിച്ചു.

തന്റെ സഹോദരൻ രാഹുൽ ഗാന്ധിയെ നരേന്ദ്ര മോദി വർഷങ്ങളായി ആസൂത്രിതമായി ആക്രമിക്കുന്നു. രാജ്യത്തിന്റെ പല ഭാഗത്തും കള്ളകേസുകൾ എടുക്കുന്നതായും പ്രിയങ്ക ​ഗാന്ധി ആരോപിച്ചു.

Continue Reading

india

‘മോദിക്കെതിരെ നടപടിയെടുക്കണം’ 93 മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു

അഹമ്മദാബാദ് ഐഐഎമ്മിൽ പ്രൊഫസറായിരുന്ന ജഗദീപ് ചോക്കർ എഴുതിയ കത്തിനെ പിന്തുണച്ചാണ് 93 മുൻ സിവിൽ ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചത്.

Published

on

വിദ്വേഷ പ്രസംഗം നടത്തിയ പ്രധാനമന്ത്രി മോദിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സിവിൽ സർവീസ് ഉദ്യോഗസ്ഥരായിരുന്ന 93 പേർ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. അഹമ്മദാബാദ് ഐഐഎമ്മിൽ പ്രൊഫസറായിരുന്ന ജഗദീപ് ചോക്കർ എഴുതിയ കത്തിനെ പിന്തുണച്ചാണ് 93 മുൻ സിവിൽ ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചത്.

മുസ് ലിംകൾക്കെതിരായ വിദ്വേഷം നിറഞ്ഞ പരാമർശങ്ങളായിരുന്നു മോദിയുടെ രാജസ്ഥാൻ പ്രസംഗത്തിലുണ്ടായിരുന്നത്. വർഗിയ- വിദ്വേഷ പ്രസംഗത്തിനെതിരെ 2200 ലധികം പരാതികൾ തെരഞ്ഞെടുപ്പ് കമീഷന് ലഭിച്ചുവെന്നാണ് പുറത്തുവന്ന റിപ്പോർട്ടുകളിലുള്ളത്.

പെരുമാറ്റച്ചട്ടം, ജനപ്രാതിനിധ്യ നിയമം, ഇന്ത്യൻ ശിക്ഷാനിയമം എന്നിവ മോദി ലംഘിച്ചുവെന്നാണ് കത്തിലുള്ളത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ, തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ ജ്ഞാനേഷ് കുമാർ​, ഡോ. എസ്.എസ് സന്ധു എന്നിവർക്കാണ് കത്തയച്ചിരിക്കുന്നത്.

‘കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ വിവിധ പദവികളിൽ സേവനമനുഷ്ഠിച്ച മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ ഒരു കൂട്ടമാണ് ഞങ്ങൾ. ഞങ്ങൾക്ക് ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമില്ല, പക്ഷെ ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന ആശയങ്ങളോട് ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് പറഞ്ഞാണ് കത്ത് തുടങ്ങുന്നത്. 2024 ഏപ്രിൽ 21-ന് പ്രധാനമന്ത്രി നടത്തിയ വർഗീയ പ്രസംഗത്തിൽ ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു​വെന്നും കത്തിലുണ്ട്.

 

Continue Reading

Trending