Connect with us

Cricket

കറുത്ത ആകാശം, ടി-20 ലോകകപ്പ് ഇന്ന് മുതല്‍

ടി-20 ലോകകപ്പ് ആദ്യ റൗണ്ട് മല്‍സരങ്ങള്‍ ഇന്നലെ പൂര്‍ത്തിയായി. ഇന്ന് മുതല്‍ ലോകകപ്പിനായി 12 ടീമുകള്‍ മുഖാമുഖം. ഇതാണ് കളിമുഖം. കളികള്‍ സ്്റ്റാര്‍ സ്‌പോര്‍ട്‌സില്‍ തല്‍സമയം

Published

on

സിഡ്‌നി: മഴയോ മഴയാണ്… ഇന്നലെയും മഴ പെയ്തു… ഇന്ന് പെയ്യുമോ…? പെയ്യുമെന്ന് തന്നെ കാലാവസ്ഥാ നിരീക്ഷകര്‍ പറയുമ്പോള്‍ ടി-20 ലോകകപ്പ് ആവേശത്തിന് പതിവ് കരുത്തില്ല. ഇന്നാണ് ചാമ്പ്യന്‍ഷിപ്പ് ആരംഭിക്കുന്നത്. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ആതിഥേയരായ ഓസ്‌ട്രേലിയക്കാര്‍ അയല്‍ക്കാരായ കിവീസിനെ വെല്ലുവിളിക്കുന്നത് ഉച്ചക്ക് 12-30ന്. വൈകീട്ട് 4-30 ന് നടക്കുന്ന രണ്ടാം മല്‍സരത്തില്‍ അഫ്ഗാനിസ്താന്‍ ഇംഗ്ലണ്ടുമായി കളിക്കും. നാളെയാണ് ഇന്ത്യ-പാക്കിസ്താന്‍ അങ്കം. ഇതിനെല്ലാം മഴ ഭീഷണിയുണ്ട്.

നിലവിലെ ചാമ്പ്യന്മാരാണ് ഓസ്‌ട്രേലിയക്കാര്‍. പക്ഷേ അരോണ്‍ ഫിഞ്ചിന്റെ സംഘത്തിന് സമീപ ദിവസങ്ങള്‍ സുഖകരമായിരുന്നില്ല. ഇന്ത്യക്കെതിരായ പരമ്പരയില്‍ പിറകോട്ട് പോയി. ഇംഗ്ലണ്ടിനെതിരെ തകരുകയും ചെയ്തു. സ്റ്റീവന്‍ സ്മിത്ത്, ഡേവിഡ് വാര്‍ണര്‍ തുടങ്ങിയ സിനീയേഴ്‌സ് ഉള്ളപ്പോള്‍ യുവതാരങ്ങളിലാണ് ടീമിന്റെ പ്രതീക്ഷ. ഒരു വര്‍ഷം മുമ്പാണ് ഞെട്ടിക്കല്‍ പ്രകടനങ്ങളുമായി അവര്‍ കപ്പ് സ്വന്തമാക്കിയത്. കിവി സംഘത്തിലും പ്രശ്‌നങ്ങള്‍ ധാരാളം. കെയിന്‍ വില്ല്യംസണ്‍ എന്ന നായകന് സമീപകാലം തിരിച്ചടികളുടേതായിരുന്നു. പരുക്കും പ്രശ്‌നങ്ങളും. പക്ഷേ ഏതൊരു സാഹചര്യത്തിലും തീരികെ വരാന്‍ കരുത്തരാണ് അവര്‍.

ഗ്രൂപ്പ് ഒന്നില്‍ ആറ് ടീമുകളാണ് പരസ്പരം മല്‍സരിക്കുന്നത്. ഇതില്‍ നിന്നും ഏറ്റവും മികച്ച രണ്ട് പേര്‍ സെമി കളിക്കുന്നതിനാല്‍ ഓസ്‌ട്രേലിയക്കും കിവീസിനും ഓരോ പോരാട്ടങ്ങളും നിര്‍ണായകമാണ്. കാരണം ഇംഗ്ലണ്ടും അഫ്ഗാനിസ്താനും ലങ്കയും ഗ്രൂപ്പിലുണ്ട്. ഇംഗ്ലണ്ട് തകര്‍പ്പന്‍ ഫോമില്‍ നില്‍ക്കുന്ന സംഘമാണ്. ജോസ് ബട്‌ലറുടെ ടീമാണ് ഓസീസിനെ മുട്ടുകുത്തിച്ചത്. അതിനാല്‍ തന്നെ അഫ്ഗാനെതിരെ അവര്‍ക്കാണ് മുന്‍ത്തൂക്കം. പക്ഷേ മുഹമ്മദ് നബിയുടെ അഫ്ഗാനികളെ ആരും എഴുതിത്തള്ളില്ല. ടി-20 ക്രിക്കറ്റില്‍ വമ്പന്‍ അട്ടിമറികള്‍ നടത്തിയ പാരമ്പര്യം അവര്‍ക്കുണ്ട്. വന്‍ ടീമുകളെ പലവട്ടം തോല്‍പ്പിച്ച മികവുമുണ്ട്. ഇംഗ്ലണ്ടിന് പക്ഷേ പരുക്കിന്റെ വെല്ലുവിളിയുണ്ട്. ടി-20 ക്രിക്കറ്റില്‍ മികച്ച റെക്കോര്‍ഡുള്ള ജോണി ബെയര്‍‌സ്റ്റോ പരുക്കില്‍ പുറത്താണ്. നായകന്‍ ജോസ് ബട്‌ലര്‍ ഈയിടെയാണ് പരുക്കില്‍ നിന്നും മുക്തനായി എത്തിയത്. മോയിന്‍ അലി ഉള്‍പ്പെടെയുള്ള അനുഭവ സമ്പന്നര്‍ പക്ഷേ ഏത് ടീമിനും വലിയ വെല്ലുവിളിയാണ്.

കഷ്ടം വിന്‍ഡീസ്

ഹൊബാര്‍ട്ട്: കരിബീയക്കാരുടെ കാര്യം മഹാകഷ്ടമാണ്. ടി-20 ലോകകപ്പില്‍ സൂപ്പര്‍ 12 കളിക്കാനാവാതെ ടീം പുറത്തായതല്ല വാര്‍ത്ത. നിരാശജനകമായ അവരുടെ സമീപനമാണ്. അയര്‍ലന്‍ഡിന് മുന്നില്‍ ഒമ്പത് വിക്കറ്റിന് തകര്‍ന്ന ടീം പുറത്തായി. ആദ്യം ബാറ്റ് ചെയ്ത ടീം ആകെ നേടിയത് 146 റണ്‍സ്. 15 പന്ത് ബാക്കി നില്‍ക്കെ വളരെ എളുപ്പത്തില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി അയര്‍ലന്‍ഡ് വിജയവും അത് വഴി സൂപ്പര്‍ 12 ലുമെത്തി. ഇന്നലെ നടന്ന രണ്ടാം മല്‍സരത്തില്‍ അഞ്ച് വിക്കറ്റിന് സ്‌ക്കോട്ട്‌ലന്‍ഡിനെ തോല്‍പ്പിച്ച് സിംബാബ്‌വെയും യോഗ്യത നേടി. ഗ്രൂപ്പ് രണ്ടില്‍ ഇന്നലെ എല്ലാവര്‍ക്കും സാധ്യതയുണ്ടെന്നിരിക്കെ വിജയം മാത്രമായിരുന്നു സൂപ്പര്‍ 12 ലേക്കുള്ള വഴി.

വിന്‍ഡീസ് ബാറ്റിംഗ് ലൈനപ്പില്‍ പുറത്താവാതെ 62 റണ്‍സ് നേടിയ ബ്രാന്‍ഡ് കിംഗ് മാത്രമാണ് പൊരുതിയത്. കുറ്റനടിക്കാരായ ഓപ്പണര്‍ കൈല്‍ മേയേഴ്‌സ് (1), ജോണ്‍സണ്‍ ചാള്‍സ് (24), ഇവാന്‍ ലുയിസ് (13) നായകന്‍ നിക്കോളാസ് പുരാന്‍ (13) റോവ്മാന്‍ പവല്‍ (6) എന്നിവരെല്ലാം നിരാശപ്പെടുത്തി. ചെറിയ സ്‌ക്കോര്‍ പ്രതിരോധിക്കുമ്പോള്‍ ബൗളര്‍മാര്‍ അച്ചടക്കം പാലിക്കണം. പ7 േഒബെദ് മക്കോയി, അഖില്‍ ഹുസൈന്‍, അല്‍സാരി ജോസഫ് എന്നിവരെല്ലാം ദുരന്തമായി. സിംബാബ്‌വെക്കതിരെ സ്‌ക്കോട്ടിഷ് സംഘത്തിനും വലിയ സ്‌ക്കോര്‍ സമ്പാദിക്കാനായില്ല. ജോര്‍ജ് മുന്‍സെ എന്ന ഓപ്പണര്‍ 54 ലെത്തി. മറ്റാരും പിന്തുണച്ചില്ല. നായകന്‍ ക്രെയിഗ് എര്‍വിന്റെ (58) തകര്‍പ്പന്‍ ബാറ്റിംഗും സിക്കന്തര്‍ റാസയുടെ (40) മികവും സിംബാബ്‌വേക്ക് കരുത്തായി.

 

ഗ്രൂപ്പ് 1
അഫ്ഗാനിസ്താന്‍, ഓസ്‌ട്രേലിയ,
ഇംഗ്ലണ്ട്, അയര്‍ലന്‍ഡ്, ന്യുസിലന്‍ഡ്,
ശ്രീലങ്ക

ഗ്രൂപ്പ് 2
ബംഗ്ലാദേശ്, ഇന്ത്യ, നെതര്‍ലന്‍ഡ്‌സ്,
പാക്കിസ്താന്‍,
ദക്ഷിണാഫ്രിക്ക,
സിംബാബ്‌വെ

ഇന്ന്
ഓസ്‌ട്രേലിയ-ന്യുസിലന്‍ഡ്, ഉച്ചക്ക് 12-30
അഫ്ഗാനിസ്താന്‍-ഇംഗ്ലണ്ട്, വൈകീട്ട് 4-30
ഞായര്‍: അയര്‍ലന്‍ഡ്-ശ്രീലങ്ക. രാവിലെ 9-30
ഇന്ത്യ-പാകിസ്താന്‍, ഉച്ചക്ക് 1-30
തിങ്കള്‍: ബംഗ്ലാദേശ്-നെതര്‍ലന്‍ഡ്‌സ്,രാവിലെ 9-30
ദക്ഷിണാഫ്രിക്ക-സിംബാബ്‌വെ, ഉച്ചക്ക് 1-30
ചൊവ്വ: ഓസ്‌ട്രേലിയ-ശ്രീലങ്ക, വൈകീട്ട് 4-30
ബുധന്‍: ഇംഗ്ലണ്ട്-അയര്‍ലന്‍ഡ,് രാവിലെ 9-30
അഫ്ഗാനിസ്താന്‍-ന്യുസിലന്‍ഡ്, ഉച്ചക്ക് 1-30
വ്യാഴം: ബംഗ്ലാദേശ്-ദക്ഷിണാഫ്രിക്ക, രാവിലെ 8-30
ഇന്ത്യ-ഹോളണ്ട് ഉച്ചക്ക് 12-30
പാക്കിസ്താന്‍-സിംബാബ്‌വേ, വൈകീട്ട് 4-30
വെള്ളി: അഫ്ഗാനിസ്താന്‍-അയര്‍ലന്‍ഡ്, രാവിലെ 9-30
ഓസ്‌ട്രേലിയ-ഇംഗ്ലണ്ട് ഉച്ചക്ക് 1-30
ശനി: ന്യുസിലന്‍ഡ്-ശ്രീലങ്ക, ഉച്ചക്ക് 1-30
ഞായര്‍: ബംഗ്ലാദേശ്- സിംബാബ് വെ രാവിലെ 8-30
നെതര്‍ലന്‍ഡ്‌സ്-പാക്കിസ്താന്‍, ഉച്ചക്ക് 12-30
ഇന്ത്യ- ദക്ഷിണാഫ്രിക്ക വൈകീട്ട് 4-30
ഒക്ടോബര്‍ 31: ഓസ്‌ട്രേലിയ-അയര്‍ലന്‍ഡ്, ഉച്ചക്ക് 1-30
നവംബര്‍ 1: അഫ്ഗാനിസ്താന്‍- ശ്രീലങ്ക, രാവിലെ 9-30
ഇംഗ്ലണ്ട്-ന്യുസിലന്‍ഡ്, ഉച്ചക്ക് 1-30
നവംബര്‍ 2: നെതര്‍ലന്‍ഡ്‌സ്- സിംബാബ്‌വേ, രാവിലെ 9-30
ബംഗ്ലാദേശ്-ഇന്ത്യ, ഉച്ചക്ക് 1-30
നവംബര്‍ 3: പാക്കിസ്താന്‍-ദക്ഷിണാഫ്രിക്ക, ഉച്ചക്ക് 1-30
നവംബര്‍ 4: ന്യുസിലന്‍ഡ്- അയര്‍ലന്‍ഡ്, രാവിലെ 9-30
ഓസ്‌ട്രേലിയ-അഫ്ഗാനിസ്താന്‍, ഉച്ചക്ക് 1-30
നവംബര്‍ 5: ഇംഗ്ലണ്ട്-ശ്രീലങ്ക, ഉച്ചക്ക് 1-30
നവംബര്‍ 6: നെതര്‍ലന്‍ഡ്‌സ്-ദക്ഷിണാഫ്രിക്ക, രാവിലെ 5-30
ബംഗ്ലാദേശ്-പാക്കിസ്താന്‍. രാവിലെ 9-30
ഇന്ത്യ- സിംബാബ്‌വേ, ഉച്ചക്ക് 1-30
നവംബര്‍ 9-ഒന്നാം സെമിഫൈനല്‍. ഉച്ചക്ക് 1-30
നവംബര്‍ 10- രണ്ടാം സെമിഫൈനല്‍. ഉച്ചക്ക് 1-30
നവംബര്‍ 13-ഫൈനല്‍. ഉച്ചക്ക് 1-30

 

Cricket

ഇന്ത്യന്‍ ടീമിന് വിദേശ പരിശീലകന്‍; റിക്കി പോണ്ടിംഗും ഫ്‌ളെമിംഗും പരിഗണനയില്‍

Published

on

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി വിദേശ പരിശീലകര്‍ എത്താന്‍ സാധ്യത. പരിശീലകര്‍ക്ക് വേണ്ടി ഔദ്യോഗികമായി ബിസിസിഐ അപേക്ഷ ക്ഷണിച്ചുവെങ്കിലും ഓസ്‌ട്രേലിയന്‍ ഇതിഹാസം റിക്കി പോണ്ടിംഗും ന്യൂസിലന്‍ഡ് മുന്‍ ക്യാപ്റ്റന്‍ സ്റ്റീഫന്‍ ഫ്‌ളെമിങ്ങുമാണ് മുന്‍ഗണനാ പട്ടികയിലുള്ളത്.

ഇരുവരും നീണ്ട കാലമായി ഇന്ത്യയില്‍ പരിശീലക റോളിലുള്ളരാണ്. ഫ്‌ളെമിംഗ്
ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പവും റിക്കി പോണ്ടിംഗ് ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പവുമാണ് പരിശീലക കുപ്പായത്തിലുള്ളത്. മൂന്ന് ഫോര്‍മാറ്റിനും യോജിച്ച പരിശീലകനെയാണ് ബിസിസിഐ തേടുന്നത്. മെയ് 27 വരെയാണ് ബിസിസിഐ അപേക്ഷ സമര്‍പ്പണത്തിന് സമയം നല്‍കിയിരിക്കുന്നത്. ദ്രാവിഡ് സ്ഥാനം ഒഴിഞ്ഞാല്‍ ഇവരില്‍ ഒരാളെ പരിശീലക സ്ഥാനത്തേക്ക് കൊണ്ടുവരാനാണ് ബിസിസിഐ ആലോചിക്കുന്നത്.

ജൂണ്‍ 29 ടി20 ലോകകപ്പോടെയാണ് നിലവിലെ പരിശീലകനായ രാഹുല്‍ ദ്രാവിഡിന്റെ കാലാവധി തീരുന്നത്. 2025ലെ ചാമ്പ്യന്‍സ് ട്രോഫിയും 2027ലെ ഏകദിന ലോകകപ്പും കൂടി ലക്ഷ്യം വെച്ചാണ് പുതിയ നിയമനം. 2021ലാണ് ദ്രാവിഡ് പരീശീലകനായി എത്തുന്നത്. രാഹുലിന് കീഴില്‍ 2022ല്‍ ഇന്ത്യ ടി20 ലോകകപ്പ് സെമിഫൈനലിലെത്തി. തുടര്‍ന്ന് 2023 ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും 2023 ഏകദിന ലോകകപ്പിലും ഫൈനലില്‍ പ്രവേശിച്ചു.

 

Continue Reading

Cricket

ട്വന്റി 20 ലോകകപ്പ്: ഇംഗ്ലണ്ടിനെ ജോസ് ബട്‍ലർ നയിക്കും

പരിക്ക് കാരണം ദീര്‍ഘകാലമായി പുറത്തിരുന്ന പേസര്‍ ജോഫ്ര ആര്‍ച്ചര്‍ 15 അംഗ ടീമില്‍ ഇടംപിടിച്ചു.

Published

on

ജൂണില്‍ തുടങ്ങുന്ന ട്വന്റി 20 ലോകകപ്പില്‍ മുന്‍ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് ടീമിനെ ജോസ് ബട്‌ലര്‍ നയിക്കും. കൈമുട്ടിലെ പരിക്ക് കാരണം ദീര്‍ഘകാലമായി പുറത്തിരുന്ന പേസര്‍ ജോഫ്ര ആര്‍ച്ചര്‍ 15 അംഗ ടീമില്‍ ഇടംപിടിച്ചു. 2021ന് ശേഷം ആദ്യമായാണ് ആര്‍ച്ചര്‍ ടീമിലെത്തുന്നത്.

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുത്ത സ്പിന്നര്‍ ടോം ഹാര്‍ട്ട്‌ലിയും സ്‌ക്വാഡിലുണ്ട്. ലോകകപ്പ് നേടിയ ട്വന്റി 20, ഏകദിന ടീമുകളില്‍ അംഗമായിരുന്ന ആള്‍റൗണ്ടര്‍ ക്രിസ് വോക്‌സ്, ബാറ്റര്‍ ഡേവിഡ് മലാന്‍ എന്നിവര്‍ പുറത്തായി. ജൂണ്‍ നാലിന് ബര്‍ബദോസില്‍ സ്‌കോട്ട്‌ലന്‍ഡിനെതിരെയാണ് ഇംഗ്ലീഷുകാരുടെ ആദ്യ അങ്കം.

ഇംഗ്ലണ്ട് ടീം: ജോസ് ബട്‌ലര്‍ (ക്യാപ്റ്റന്‍), മൊയീന്‍ അലി, ജോഫ്ര ആര്‍ച്ചര്‍, ജൊനാഥന്‍ ബെയര്‍‌സ്റ്റോ, ഹാരി ബ്രൂക്, സാം കറണ്‍, ബെന്‍ ഡക്കറ്റ്, ടോം ഹാര്‍ട്ട്‌ലി, വില്‍ ജാക്‌സ്, ക്രിസ് ജോര്‍ദാന്‍, ലിയാം ലിവിങ്സ്റ്റണ്‍, ആദില്‍ റാഷിദ്, ഫില്‍ സാള്‍ട്ട്, റീസ് ടോപ്‌ലി, മാര്‍ക് വുഡ്.

Continue Reading

Cricket

ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു ടീമില്‍

സഞ്ജുസാംസണിനൊപ്പം ഋഷഭ് പന്തചും വിക്കറ്റ് കീപ്പറായി ടീമിലിടം നേടിയിട്ടുണ്ട്.

Published

on

2024 ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനേയാണ് പ്രഖ്യാപിച്ചത്. മലയാളി താരം സഞ്ജു സാംസണ്‍ ടീമിലിടം നേടി. 2015 ജൂലൈയിലാണ് സിംബാബ്‌വെയ്‌ക്കെതിരെ സഞ്ജു സാംസണ്‍ ഇന്ത്യയ്ക്കായി ട്വന്റി20യില്‍ അരങ്ങേറ്റിയത്.25 രാജ്യാന്തര മത്സരങ്ങളില്‍ നിന്നായി 374 റണ്‍സ് താരം നേടിയിട്ടുണ്ട്.ഋഷഭ് പന്തും വിക്കറ്റ് കീപ്പറായി ടീമിലുണ്ട്.

രോഹിത് ശർമയാണ് ഇന്ത്യൻ ടീമിനെ നയിക്കുന്നത്. ഹർദിക് പാണ്ഡ്യയാണ് ഉപനായകൻ. സഞ്ജുസാംസണിനൊപ്പം ഋഷഭ് പന്തചും വിക്കറ്റ് കീപ്പറായി ടീമിലിടം നേടിയിട്ടുണ്ട്.ശിവം ദുബെയും ടീമിലെത്തി. പകരക്കാരുടെ നിരയില്‍ ശുഭ്മാന്‍ ഗില്‍, റിങ്കു സിംഗ്, ഖലീല്‍ അഹമ്മദ്, ആവേഷ് ഖാന്‍ എന്നിവരുണ്ട്.

ജൂണ്‍ രണ്ടിനാണ് ട്വന്റി20 ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കുന്നത്.ജൂണ്‍ അഞ്ചിനാണ് അയര്‍ലന്‍ഡിനെതിരെ ഇന്ത്യയുടെ ആദ്യ മത്സരം.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യൂസ്‌വേന്ദ്ര ചാഹല്‍, ജസ്പ്രിത് ബുമ്ര, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്.

Continue Reading

Trending