Connect with us

More

കേന്ദ്ര ന്യൂനപക്ഷ കമ്മീഷന്‍ ഇനി അംഗങ്ങളില്ലാ കമ്മീഷന്‍

Published

on

ന്യൂഡല്‍ഹി: ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരവും നിയമപരവുമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി രൂപീകരിച്ച കേന്ദ്ര ന്യൂനപക്ഷ കമ്മീഷന്‍ (എന്‍.സി.എം) അംഗങ്ങളില്ലാ കമ്മീഷനായി മാറുന്നു.

വൈസ് പ്രസിഡന്റ് ഹാമിദ് അന്‍സാരിയടക്കമുള്ള പ്രമുഖര്‍ ചെയര്‍പേഴ്‌സണായിരുന്ന ന്യൂനപക്ഷ മന്ത്രാലയത്തെ നിലവില്‍ നയിക്കാന്‍ ആരുമില്ല. അവസാന അംഗം ഇന്നു വിരമിക്കുന്നതോടെ അംഗങ്ങളും ഇല്ലാതെയാവും.
അതേ സമയം ചെയര്‍പേഴ്‌സണേയോ അംഗങ്ങളേയോ നിയമിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ ഒരു നടപടിയും കൈക്കൊണ്ടില്ല. കമ്മീഷന്റെ പുനസംഘടനയെ കുറിച്ചുള്ള ചോദ്യത്തിന് ഉടന്‍ നടക്കാന്‍ പോകുന്നില്ലെന്നായിരുന്നു കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വിയുടെ പ്രതികരണം. ചെയര്‍പേഴ്‌സണ്‍, അംഗങ്ങള്‍ എന്നിവരെ നിയമിക്കുന്നതിനായി ഏതാനും പേരുകള്‍ ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍ ഇത് ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ചെയര്‍പേഴ്‌സണടക്കം ഏഴംഗങ്ങളാണ് കമ്മീഷനിലുള്ളത്. മൂന്നു വര്‍ഷമാണ് അംഗങ്ങളുടെ കാലാവധി. നിലവിലെ ഏക അംഗമായ ദാദി ഇ മിസ്ത്രി ഇന്നു വിരമിക്കുന്നതോടെ പൂര്‍ണമായും അംഗങ്ങളില്ലാത്ത കമ്മീഷനായി എന്‍.സി.എം മാറും. കഴിഞ്ഞ ഒക്ടോബറില്‍ അംഗമായിരുന്ന ഫരീദ അബ്ദുള്ള ഖാനും ജനുവരിയില്‍ പ്രവീണ്‍ ദാവറും വിരമിച്ചിരുന്നു. മറ്റൊരംഗമായ മേബിള്‍ റിബല്ലോ 2016 ഫെബ്രുവരിയില്‍ കാലാവധി പൂര്‍ത്തിയാക്കി വിരമിച്ചിരുന്നു.
ഇവര്‍ക്കു പകരക്കാരായി ആരെയും തന്നെ ഇക്കാലയളവില്‍ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചിട്ടില്ല. ജോലി ഭാരം കൂടുതലായതിനാല്‍ കാലാവധി പൂര്‍ത്തിയാക്കിയ അംഗങ്ങള്‍ക്കു പകരം പുതിയ നിയമനം നടത്തണമെന്നാവശ്യപ്പെട്ട് ചെയര്‍പേഴ്‌സണ്‍ നസീം അഹമ്മദ് നേരത്തെ ന്യൂനപക്ഷ മന്ത്രാലയത്തിന്റെ ചുമതല വഹിച്ചിരുന്ന നജ്മ ഹെപ്തുള്ളക്കും പിന്നീട് ചുമതല ഏറ്റെടുത്ത മുക്താര്‍ അബ്ബാസ് നഖ്‌വിക്കും കത്ത് നല്‍കിയിരുന്നു.
ഇരുവരും പരിഗണിക്കാമെന്ന് അറിയിച്ചതൊഴിച്ചാല്‍ ആരെയും നിയമിച്ചില്ല. മാര്‍ച്ച് മൂന്നിന് കാലവധി പൂര്‍ത്തിയാക്കി നസീം അഹമ്മദും വിരമിച്ചു. ഭരണഘടനയും, നിയമങ്ങളും സുരക്ഷ ഒരുക്കുന്നുണ്ടെങ്കിലും ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ അസമത്വം നിലനില്‍ക്കുന്നുവെന്ന ഭീതിയുള്ളതിനാല്‍ ന്യൂനപക്ഷ കമ്മീഷന്‍ ആവശ്യമാണെന്ന് 1978 ജനുവരി 12ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രമേയം പറയുന്നു.
ന്യൂനപക്ഷ ശാക്തീകരണത്തിന് അടിയന്തരമായി സഹായം നല്‍കണമെന്ന് മന്ത്രാലയത്തിന് തോന്നിയതിന്റെ ഫലമാണ് കമ്മീഷന്‍. ഇതു തന്നെ ന്യൂനപക്ഷ കമ്മീഷന്റെ പ്രസക്തി വിളിച്ചോതുന്നതാണെന്ന് മുന്‍ ചെയര്‍പേഴ്‌സണും മുന്‍ ഐ. എ.എസ് ഉദ്യോഗസ്ഥനുമായ നസീം അഹമ്മദ് പറഞ്ഞു. ദേശീയ പട്ടിക ജാതി, പട്ടിക വര്‍ഗ കമ്മീഷനെ പോലെ പൊലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി അന്വേഷണ വിഭാഗം കൂടി കമ്മീഷനു കീഴില്‍ വേണമെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ചട്ടം 1992 പ്രകാരമാണ് കേന്ദ്ര സര്‍ക്കാര്‍ എന്‍.സി.എം സ്ഥാപിച്ചത്.
ഖ്വാസി ജുഡീഷ്യല്‍ അധികാരമാണ് കമ്മീഷനുള്ളത്. മുസ്്‌ലിം, സിഖ്, ക്രിസ്ത്യന്‍, ബുദ്ധ, പാഴ്‌സി എന്നീ അഞ്ച് അംഗീകൃത ന്യൂനപക്ഷ സമുദായത്തില്‍ നിന്നുള്ള അംഗങ്ങളാണ് എന്‍. സി.എമ്മിലുള്ളത്.
2014 മുതല്‍ ജൈന മതക്കാരും അംഗീകൃത ന്യൂനപക്ഷമായി മാറിയിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

ഇടുക്കിയിൽ സ്ത്രീ മരിച്ചത് കാട്ടാന ആക്രമണത്തിൽ അല്ല, കൊലപാതകമെന്ന് റിപ്പോർട്ട്; ഭർത്താവ് കസ്റ്റഡിയിൽ

ഇവരെ ശക്തമായി അടിക്കുകയും തല രണ്ടു തവണ നിലത്ത് അടിക്കുകയും ചെയ്തിട്ടുണ്ട്

Published

on

ഇടുക്കി പീരുമേട്ടിൽ സീതയുടെ മരണം കാട്ടാന ആക്രമണത്തിലല്ലെന്നും കൊലപാതകമാണെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ട്. സംഭവത്തിൽ ഭർത്താവ് ബിനുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ബിനുവിനെ പോലീസിന് നേരത്തെ സംശയം ഉണ്ടായിരുന്നു.
വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതോടെയാണ് കൊലപാതകമെന്ന് തെളിഞ്ഞത്. കൃത്യമായ ആസൂത്രണത്തോടെയുള്ള അതിക്രൂരമായ കൊലപാതകമാണ് നടന്നതെന്ന് പൊലീസ്. മരിച്ച സീതയുടെ ശരീരത്തിൽ കാട്ടാന ആക്രമിച്ചതിന്റെ വലിയ മുറിപ്പാടുകൾ ഒന്നും കാണാത്തത് തന്നെ പോലീസിൽ സംശയം ഉണർത്തി.
ഇവരെ ശക്തമായി അടിക്കുകയും തല രണ്ടു തവണ നിലത്ത് അടിക്കുകയും ചെയ്തിട്ടുണ്ട്. ശേഷം പാറയിലൂടെ വലിച്ചിഴച്ചു. ഇരുഭാഗത്തെയും ആറു വാരിയെല്ലുകൾക്ക് പരിക്കുണ്ട്. മൂന്ന് വാരിയല്ലുകൾ ശ്വാസകോശത്തിലേക്ക് തറച്ച് കയറിയെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ട്.
Continue Reading

kerala

‘പിണറായി സർക്കാരിന്റെ ജനവിരുദ്ധ നിലപാടുകൾക്കെതിരെ നിലമ്പൂരിൽ ജനം വിധിയെഴുതും’: സണ്ണി ജോസഫ്

Published

on

നിലമ്പൂർ: ഉപതിരഞ്ഞെടുപ്പിൽ പ്രധാന മത്സരം യുഡിഎഫും എൽഡിഎഫും തമ്മിലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. പിണറായി സർക്കാരിന്റെ ജനവിരുദ്ധ നിലപാടുകൾക്കെതിരെ നിലമ്പൂരിൽ ജനം വിധിയെഴുതും. സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്ത് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാർ മണ്ഡലത്തിൽ തമ്പടിച്ച് തിരഞ്ഞെടുപ്പു ചട്ടങ്ങൾക്കു വിരുദ്ധമായി വാഗ്ദാനങ്ങളും മറ്റും പറയുകയാണെന്നും ഇതിനിടെ ജനങ്ങളുടെ ജീവൽപ്രശ്നങ്ങൾക്ക് മറുപടി പറയാൻ ഇവർക്കാവുന്നില്ലെന്നും യുഡിഎഫ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സണ്ണി ജോസഫ് പറഞ്ഞു.

‘‘വിലക്കയറ്റം, വന്യമൃഗശല്യം, ദേശീയപാതയുടെ തകർച്ച, കാർഷികമേഖലയിലെ പ്രശ്നങ്ങൾ തുടങ്ങിയവയിലൊന്നും സർക്കാർ നടപടി സ്വീകരിക്കുന്നില്ല. മലപ്പുറത്തു പലതവണ വന്നിട്ടും മുഖ്യമന്ത്രിയോ പൊതുമരാമത്ത് മന്ത്രിയോ ദേശീയപാത തകർന്ന സ്ഥലം സന്ദർശിച്ചില്ല. പിആർ എജൻസിയിലുള്ളവർക്ക് അഞ്ചു ശതമാനം വേതനവർധനവിനും പിഎസ്‌സി അംഗങ്ങളുടെ ശമ്പള വർധനവിനും നടപടിയെടുക്കുന്ന സർക്കാരിന് മുഴുവൻ സമയവും ജോലിയെടുക്കുന്ന ആശാ പ്രവർത്തകരുടെ രോദനം കേൾക്കാൻ മനസ്സില്ല.’’ – സണ്ണി ജോസഫ് കുറ്റപ്പെടുത്തി.

‘‘മലപ്പുറം ജില്ലയെ പല രംഗത്തും ആവർത്തിച്ചു കുറ്റപ്പെടുത്തിയ മുഖ്യമന്ത്രി അതിൽ ഇതുവരെ ഖേദം പ്രകടിപ്പിച്ചിട്ടില്ല. വന്യമൃഗശല്യത്തെക്കുറിച്ച് നാലുതവണ പ്രതിപക്ഷം അടിയന്തരപ്രമേയം അവതരിപ്പിക്കാൻ നിയമസഭയിൽ നോട്ടിസ് കൊടുത്തെങ്കിലും അതനുവദിക്കാൻ പിണറായി സർക്കാർ തയാറായില്ല. കെട്ടിടനികുതി, ഭൂനികുതി, വൈദ്യുതിനിരക്ക്, ബസ് നിരക്ക് തുടങ്ങി കോടതിച്ചെലവുകൾക്കു വരെ ഫീസ് വർധിപ്പിച്ച് സർക്കാർ ജനങ്ങളുടെ ജീവിതച്ചെലവ് കൂട്ടി.’’ – സണ്ണി ജോസഫ് പറഞ്ഞു.

‘‘പൊലീസിനെ അന്യായമായി ഉപയോഗിക്കുന്ന സ്ഥിതിയുണ്ട്. ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും സഞ്ചരിച്ച വാഹനം തടഞ്ഞുനിർത്തി പരിശോധിച്ചു. പാലക്കാട് നടത്തിയ പെട്ടിപരിശോധനയുടെ തനിയാവർത്തനമാണ് നിലമ്പൂരിലും ഉണ്ടായത്. ഒരു ജനപ്രതിനിധിയുടെ മുഖത്ത് ലൈറ്റടിച്ചും ആജ്ഞാപിച്ചും പെട്ടി തുറക്കാൻ ആംഗ്യം കാണിച്ചും നടത്തിയത് മനഃപൂർവമുള്ള അവഹേളനമാണ്. ഇതിൽ തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നൽകുന്നത് ആലോചിക്കും.’’ – സണ്ണി ജോസഫ് പറഞ്ഞു. കെപിസിസി വർക്കിങ് പ്രസിഡന്റുമാരായ പി.സി.വിഷ്ണുനാഥ്, എ.പി.അനിൽകുമാർ, ഡിസിസി പ്രസിഡന്റ് വി.എസ്. ജോയി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Continue Reading

kerala

കെനിയയിലെ വാഹനാപകടം : അഞ്ച് മലയാളികളുടെ മൃതദേഹം നാളെ കൊച്ചിയിലെത്തിക്കും

Published

on

തിരുവനന്തപുരം: കെനിയയിലെ ന്യാഹുരുരുവിലുണ്ടായ ബസ് അപകടത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ ഞായറാഴ്ച കേരളത്തില്‍ എത്തിക്കും. മൂവാറ്റുപുഴ സ്വദേശിനി ജസ്‌ന (29), മകള്‍ റൂഹി മെഹ്‌റിന്‍ (ഒന്നര വയസ്), മാവേലിക്കര ചെറുകോല്‍ സ്വദേശിനി ഗീത ഷോജി ഐസക്ക് (58), പാലക്കാട് മണ്ണൂര്‍ സ്വദേശിനി റിയ ആന്‍ (41), മകള്‍ ടൈറ റോഡ്രിഗസ് (7) എന്നിവരുടെ മൃതദേഹങ്ങളാണ് എത്തിക്കുക. ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തില്‍ ഞായറാഴ്ച രാവിലെ 8.45 ന് മൃതദേഹങ്ങള്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിക്കുന്ന നിലയിലാണ് ക്രമീകരണങ്ങള്‍. സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് മൃതദേഹങ്ങള്‍ നോര്‍ക്ക റൂട്ട്‌സ് അധികൃത‍ർ ഏറ്റുവാങ്ങും.

കെനിയയിൽ നിന്നു ഖത്തറിലേക്കു വിമാനം പുറപ്പെടുന്നതിന് ഏതാനും മണിക്കൂർ മുൻപ് മാത്രമാണ് യെല്ലോ ഫിവർ വാക്സിൻ സർട്ടിഫിക്കറ്റ് അനിവശ്യമാണെന്ന് ട്രാവൽ ഏജൻസി അധികൃതർ വ്യക്തമാക്കിയത്. ഇതോടെ ഭൗതിക ശരീരങ്ങൾ നാട്ടിലെത്തിക്കുന്നത് വൈകുമെന്ന ആശങ്ക ഉയർന്നു. കെനിയയിലെ ലോക കേരള സഭാംഗങ്ങൾ അടിയന്തിര ഇടപെടൽ തേടി നോർക്ക റൂട്ട്സിനെ വിവരം അറിയിച്ചു.

ജൂണ്‍ ഒന്‍പതിന് ഇന്ത്യന്‍ സമയം വൈകിട്ട് എഴു മണിയോടെയാണ് വിനോദസഞ്ചാരികളായി കെനിയയില്‍ എത്തിയ 28 പേരടങ്ങുന്ന ഇന്ത്യന്‍സംഘം അപകടത്തില്‍പ്പെട്ടത്. ഇവര്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് താഴ്ചയിലേയ്ക്ക് കീഴ്‌മേല്‍ മറിയുകയായിരുന്നു. ഖത്തറില്‍ നിന്നുമാണ് സംഘം വിനോദസഞ്ചാരികളായി കെനിയയില്‍ എത്തിയത്. നെയ്‌റോബിയില്‍ നിന്നും 150 കിലോമീറ്റര്‍ അകലെയാണ് അപകടം നടന്ന ന്യാഹുരുരു.

Continue Reading

Trending