Connect with us

india

ഹിമാചലില്‍ കോണ്‍ഗ്രസിന് വന്‍ മുന്നേറ്റമെന്ന് സര്‍വെ ഫലം

ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വന്‍ മുന്നേറ്റമെന്ന് അഭിപ്രായ സര്‍വെ ഫലം.

Published

on

ഷിംല: ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വന്‍ മുന്നേറ്റമെന്ന് അഭിപ്രായ സര്‍വെ ഫലം. വോട്ടെടുപ്പിന് രണ്ടുദിവസം മാത്രം അവശേഷിക്കെ ഭരണകക്ഷിയായ ബി.ജെ.പിക്ക് തിരിച്ചടിയുണ്ടാകുമെന്നും എ.ബി.പി- സീ വോട്ടര്‍ സര്‍വെ ഫലം വ്യക്തമാക്കുന്നു. സംസ്ഥാനത്ത് പോരാട്ടം ഇഞ്ചോടിഞ്ചാണെന്നാണ് പ്രവചനം. കോണ്‍ഗ്രസ് കുതിപ്പ് നടത്തി ഫോട്ടോ ഫിനിഷിലേക്ക് തിരഞ്ഞെടുപ്പ് ഫലം എത്തിക്കുമെന്നും സര്‍വെ ചൂണ്ടികാട്ടുന്നു. ഭരണം തിരിച്ചുപിടിക്കാന്‍ കച്ചകെട്ടിയ കോണ്‍ഗ്രസ് 29 മുതല്‍ 37 വരെ സീറ്റ് നേടും. ബി.ജെ.പിക്ക് 31 മുതല്‍ 39 വരെ സീറ്റ് വരെയാണ് പ്രവചനം.

അവസാന നിമിഷത്തെ അടിയൊഴുക്കുകളാകും തിരഞ്ഞെടുപ്പ് ഫലം തീരുമാനിക്കുകയെന്ന ശക്തമായ സൂചനയാണ് സര്‍വെ വ്യക്തമാകുന്നത്. ബി.ജെ.പി 45% വോട്ടും കോണ്‍ഗ്രസ് 44% വോട്ടും നേടുമെന്ന് പ്രവചിക്കുന്ന സര്‍വെ ആം ആദ്മി പാര്‍ട്ടി സംസ്ഥാനത്ത് ചലനമുണ്ടാക്കില്ലെന്നും ചൂണ്ടികാട്ടുന്നു. ഭരണ തുടര്‍ച്ച സാധ്യത നിലനില്‍ക്കുമ്പോഴും കോണ്‍ഗ്രസ് ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്നു എന്നതാണ് വിലയിരുത്തല്‍. നവംബറില്‍ എ. ബി.പി-സി വോട്ടര്‍ നടത്തിയ സര്‍വെയുടെ ഫലമാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ഒക്ടോബറില്‍ ബി.ജെ.പി അധികാരത്തില്‍ തിരിച്ചെത്തുമെന്ന് 50 ശതമാനത്തിലധികം പേര്‍ അഭിപ്രായപ്പെട്ടിടത്താണ് ഏറ്റവും പുതിയ സര്‍വേയില്‍ ഇത് 45 ശതമാനമായി കുറഞ്ഞത്. കോണ്‍ഗ്രസാകട്ടെ ഒക്ടോബറിലെ സര്‍വെയിലെ 35 ശതമാനത്തില്‍ നിന്നാണ് 44 ശതമാനത്തിലേക്ക് കുതിച്ചു.

india

ചരിത്രമെഴുതി ശുഭാംശു ശുക്ല; ആക്‌സിയം-4 വിക്ഷേപിച്ചു

ശുഭാംശു ശുക്ലയും സംഘവും 14 ദിവസം ബഹിരാകാശ നിലയത്തില്‍ ചെലവഴിക്കും.

Published

on

ആക്‌സിയം-4 വിക്ഷേപിച്ചണം വിജയകരം. 41 വര്‍ഷങ്ങള്‍ക്കു ശേഷമുള്ള ബഹിരാകാശ യാത്രയാണിത്. ഇന്ത്യന്‍ വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാന്‍ഷു ശുക്ല, നാസയുടെ മുന്‍നിര ബഹിരാകാശ സഞ്ചാരികളില്‍ ഒരാളായ പെഗ്ഗി വിറ്റ്‌സണ്‍, പോളണ്ടില്‍നിന്നുള്ള സ്ലാവോസ് വിസ്‌നീവ്‌സ്‌കി, ഹംഗറിയുടെ ടിബോര്‍ കാപു എന്നിവര്‍ ബഹിരാകാശത്തേക്ക് പുറപ്പെട്ടു. ആക്സിയം സ്പേസ് ഇങ്ക്, നാഷണല്‍ എയറോനോട്ടിക്സ് ആന്‍ഡ് സ്പേസ് അഡ്മിനിസ്‌ട്രേഷന്‍ (നാസ), ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐഎസ്ആര്‍ഒ) എന്നിവര്‍ സംയുക്തമായാണ് ആക്‌സിയം -4 ബഹിരാകാശ ദൗത്യം നടത്തുന്നത്.

700 കോടി രൂപയിലധികം ചിലവ് വരുന്ന ബൃഹദ് പദ്ധതിയും വാണിജ്യപരമായി ഇന്ത്യ ക്രമീകരിക്കുന്ന ആദ്യ സ്‌പേസ് പര്യവേഷണം കൂടിയാണിത്. പോളണ്ട്, ഹംഗറി, അമേരിക്ക തുടങ്ങിയ രാജ്യങ്ങളുമായി ചേര്‍ന്നുള്ള സംയുക്ത ദൗത്യം, ലൈഫ് സപ്പോര്‍ട്ട് സിസ്റ്റത്തി ന് നിര്‍ണായകമായ സയനോ ബാക്ടീരിയ പരീക്ഷണം, വാര്‍ധക്യത്തെ ചെറുത്തു തോല്‍പ്പിക്കാനുള്ള പഠനങ്ങളും ദൗത്യത്തിന്റെ ഭാഗമാണ്.

ഭൂമിയുടെ ഭ്രമണപഥമായ ലിയോയില്‍ ശുഭാംശു ശുക്ലയും സംഘവും വ്യാഴാഴ്ച വൈകീട്ട് നാലരയോടെയാണ് എത്തുക. ഭ്രമണ പഥത്തില്‍ എത്തിക്കഴിഞ്ഞാല്‍ പേടകം ബഹിരാകാശ നിലയവുമായി ബന്ധിപ്പിക്കും. ലിയോയിലെ ഉപഗ്രഹങ്ങളും ബഹിരാകാശ നിലയങ്ങളും സെക്കന്‍ഡില്‍ ഏകദേശം 7.8 കിലോമീറ്റര്‍ വേഗത്തിലാണ് ഭൂമിക്ക് ചുറ്റും സഞ്ചരിക്കുക. 14 ദിവസം ഭൂമിയെ ചുറ്റാനുള്ള ദൗത്യമാണ് സംഘത്തിനുള്ളത്.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് എത്തുന്ന ആദ്യ ഇന്ത്യക്കാരനായി ശുഭാംശു ശുക്ല. ഏഴ് തവണ മാറ്റി വച്ചശേഷമാണ് ഇന്ന് വിക്ഷേപിച്ചത്. ശുഭാംശു ശുക്ലയും സംഘവും 14 ദിവസം ബഹിരാകാശ നിലയത്തില്‍ ചെലവഴിക്കും.

Continue Reading

india

ജി.എം ബനാത് വാല സാഹിബ് വിടപറഞ്ഞിട്ട് ഇന്നേക്ക് 17 വര്‍ഷം

രാജ്യം കണ്ട പ്രഗത്ഭ പാര്‍ലമെന്റേറിയന്മാരില്‍ ഒരാളും ഭരണഘടനാ വിദഗ്ധനും ന്യൂനപക്ഷ പിന്നാക്ക ജനവിഭാഗങ്ങളുടെ അഭിമാനാവകാശ സംരക്ഷണ പോരാട്ടത്തിലെ ധീര നായകനുമായ ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗ് അധ്യക്ഷന്‍ ഗുലാം മഹ്‌മൂദ് ബനാത്ത് വാല അന്തരിച്ചിട്ട് ഇന്ന് 17 വര്‍ഷം.

Published

on

രാജ്യം കണ്ട പ്രഗത്ഭ പാര്‍ലമെന്റേറിയന്മാരില്‍ ഒരാളും ഭരണഘടനാ വിദഗ്ധനും ന്യൂനപക്ഷ പിന്നാക്ക ജനവിഭാഗങ്ങളുടെ അഭിമാനാവകാശ സംരക്ഷണ പോരാട്ടത്തിലെ ധീര നായകനുമായ ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗ് അധ്യക്ഷന്‍ ഗുലാം മഹ്‌മൂദ് ബനാത്ത് വാല അന്തരിച്ചിട്ട് ഇന്ന് 17 വര്‍ഷം. പ്രസിദ്ധ വാഗ്മിയും ഗ്രന്ഥകാരനുമായ ബനാത്ത് വാല മഹാരാഷ്ട്ര നിയമസഭയിലും മുംബൈ കോര്‍പറേഷനിലും അംഗവും 1977 മുതല്‍ തുടര്‍ച്ചയായി (1991 ഒഴികെ) ഏഴ് തവണ കേരളത്തിലെ പൊന്നാനി മണ്ഡലത്തെ ലക്ഷത്തില്‍പരം വോട്ടുകളുടെ ഭൂരിപക്ഷത്തോടെ ലോക്‌സഭയില്‍ പ്രതിനിധീകരിച്ചു. 1986ല്‍ പ്രതിപക്ഷാംഗമായിരിക്കെ അദ്ദേഹം കൊണ്ടുവന്ന മുസ്ലിം വനിതാ ജീവനാംശം സംബന്ധിച്ച സ്വകാര്യ ബില്‍, രാജീവ്ഗാന്ധി ഗവണ്‍മെന്റ് ഏറ്റെടുത്ത് നിയമമാക്കിയത് ശ്രദ്ധേയമാണ്.

Continue Reading

india

വന്ദേ ഭാരതില്‍ ചോര്‍ച്ച; ബുദ്ധിമുട്ടിലായി യാത്രക്കാര്‍

എസി പ്രവര്‍ത്തനരഹിതമായതോടെയാണ് കോച്ചിന്റെ മേല്‍ക്കൂരയില്‍ ചോര്‍ച്ചയുണ്ടായത്.

Published

on

വരാണസി – ന്യൂ ദില്ലി വന്ദേഭാരത് എക്‌സ്പ്രസില്‍ ചോര്‍ച്ച. എസി പ്രവര്‍ത്തനരഹിതമായതോടെയാണ് കോച്ചിന്റെ മേല്‍ക്കൂരയില്‍ ചോര്‍ച്ചയുണ്ടായത്. എന്നാല്‍ കോച്ചിന്റെ മേല്‍ക്കൂരയില്‍ നിന്ന് വെള്ളം ചോരുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ട്രെയിനിലെ യാത്രക്കാരനാണ് അയാള്‍ക്കുണ്ടായ ദുരനുഭവം പങ്കുവെച്ചത്.

‘വന്ദേഭാരത് ട്രെയിനില്‍ എ സി പ്രവര്‍ത്തിക്കുന്നില്ല. വെള്ളം ചോരുകയാണ്. പ്രീമിയം നിരക്ക് ഉണ്ടായിരുന്നിട്ടും വളരെ അസ്വസ്ഥമായ യാത്രയാണ്. നിരവധി പരാതികള്‍ നല്‍കിയെങ്കിലും നടപടിയൊന്നും സ്വീകരിച്ചില്ല. ദയവായി അത് പരിശോധിക്കണമെന്നും’ വീഡിയോ പങ്കുവെച്ചുകൊണ്ട് മിശ്ര എക്‌സില്‍ കുറിച്ചു. റെയില്‍വെ മന്ത്രാലയം, ഐആര്‍സിടിസി റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് എന്നിവരുടെ ഔദ്യോഗിക അക്കൗണ്ടുകള്‍ മിശ്ര ടാഗ് ചെയ്തു. ജീവനക്കാര്‍ ഉത്തരവാദിത്തമില്ലാതെ പെരുമാറിയെന്ന് ആരോപിച്ച് മിശ്ര തന്റെ ടിക്കറ്റിന്റെ മുഴുവന്‍ തുകയും തിരികെ നല്‍കണമെന്നും ആവശ്യപ്പെട്ടു.

അതേസമയം ഈ വീഡിയോ സമൂഹ മാധ്യമത്തില്‍ വലിയ രീതിയില്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെ പ്രതികരണവുമായി റെയില്‍വെ സേവ രംഗത്തെത്തി. റിട്ടേണ്‍ എയര്‍ ഫില്‍ട്ടര്‍ എസി ഡ്രെയിനിലെ ദ്വാരങ്ങള്‍ അടഞ്ഞുപോയതിനാലാണ് വെള്ളം ചോര്‍ന്നതെന്ന് അവര്‍ വിശദീകരിച്ചു. ചോര്‍ച്ചയ്ക്ക് കാരണം ‘കണ്ടന്‍സേറ്റ് വെള്ളം’ ആണെന്ന് റെയില്‍വെ സേവ പ്രതികരിച്ചത്. അധികാരികള്‍ ഇതിനകം നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് റെയില്‍വെയുടെ ഔദ്യോഗിക ഹാന്‍ഡില്‍ ആയ റെയില്‍വെ സേവയിലൂടെ മറുപടി നല്‍കി.

സിസ്റ്റത്തിനുള്ളില്‍ വെള്ളം അടിഞ്ഞുകൂടുകയും, ട്രെയിന്‍ ബ്രേക്ക് ചെയ്തപ്പോള്‍ വെള്ളം എയര്‍ ഡക്റ്റിലേക്ക് ഒഴുകുകയും യാത്രക്കാരുടെ ഭാഗത്തേക്ക് ചോര്‍ന്നൊലിക്കുകയും ചെയ്തുവെന്നാണ് റെയില്‍വെ വ്യക്തമാക്കിയത്. ട്രെയിന്‍ തിരിച്ചുപോകുന്നതിന് മുമ്പ് ന്യൂഡല്‍ഹി സ്റ്റേഷനില്‍ വെച്ച് കേടായ ഡ്രിപ്പ് ട്രേ വൃത്തിയാക്കിയതായും റെയില്‍വെ കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending