Connect with us

News

ലോകകപ്പ് സെമിയില്‍ ഇന്ന് ഇന്ത്യ-ഇംഗ്ലണ്ട് പോരാട്ടം

ഇന്ന് ഉച്ചതിരിഞ്ഞ് 1-30 നാണ് രണ്ടാം സെമി ഫൈനല്‍.

Published

on

അഡലെയ്ഡ്:ടോസ് കിട്ടിയാല്‍ രോഹിത് ശര്‍മ എന്ത് ചെയ്യും…? അഡലെയ്ഡ് ഓവലില്‍ ഇത് വരെ നടന്ന പതിനൊന്ന് ടി-20 മല്‍സരങ്ങളുടെ ചരിത്രത്തിലാണ് അദ്ദേഹത്തിന് വിശ്വാസമെങ്കില്‍ ഇംഗ്ലണ്ടിനെ ബാറ്റിംഗിന് ക്ഷണിക്കും. കാരണം ടോസ് കിട്ടി ബാറ്റിംഗ് തെരഞ്ഞെടുത്തവരെല്ലാം തോറ്റവരാണ് ഇവിടെ. പക്ഷേ മറുഭാഗത്ത് ഇംഗ്ലണ്ടാവുമ്പോള്‍ ചെറിയ ഭയവും രോഹിതിനുണ്ട്. അതിനാല്‍ ടോസ് കിട്ടാതാവട്ടേ എന്നാവാം ഇന്ത്യന്‍ നായകന്റെ മനസ് പറയുന്നത്. ഇന്ന് ഉച്ചതിരിഞ്ഞ് 1-30 നാണ് രണ്ടാം സെമി ഫൈനല്‍.

പാക്കിസ്താന്‍ കിവസിനെ തകര്‍ത്ത് അവസാന പോരാട്ടത്തിന് യോഗ്യത നേടിയതിനാല്‍ ക്രിക്കറ്റ് ലോകം കൊതിക്കുന്നത് ഇന്ത്യ-പാക് സ്വപ്‌ന ഫൈനലാണ്.ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെ പതിവ് സന്തോഷം രോഹിതിന്റെ മുഖത്ത് പ്രകടമായിരുന്നില്ല. അദ്ദേഹത്തിന് പരിശീലനത്തിനിടെ ചെറിയ പരുക്കേറ്റതാണോ കാരണം എന്നത് വ്യക്തമല്ല. പല ചോദ്യങ്ങള്‍ക്കും ഉത്തരമുണ്ടായിരുന്നില്ല. വിക്കറ്റിന് പിറകില്‍ ആരായിരിക്കും…? റിഷാഭ് പന്തോ അതോ ദിനേശ് കാര്‍ത്തിക്കോ…? ആ ചോദ്യത്തിന് ടീം ഇലവനായിട്ടില്ല എന്ന മറുപടി. ചാമ്പ്യന്‍ഷിപ്പില്‍ വ്യക്തിഗതമായി ഉയര്‍ന്ന സ്‌ക്കോര്‍ സമ്പാദിക്കാന്‍ നായകനായിട്ടില്ല. അഡലെയ്ഡ് ഓവലില്‍ ഇന്ന് അദ്ദേഹത്തിന്റെ ദിവസമായാല്‍ ഇന്ത്യക്ക് പേടിക്കാനില്ല. വിരാത് കോലി, സൂര്യകുമാര്‍ യാദവ്, കെ.എല്‍ രാഹുല്‍ എന്നിവരെല്ലാം നല്ല ഫോമിലാണ്. മുന്‍നിരക്കാര്‍ വലിയ സ്‌ക്കോര്‍ സമ്പാദിച്ചാല്‍ ഇംഗ്ലണ്ടിനെ വിറപ്പിക്കാനാവും. ബൗളിംഗില്‍ ഇന്ത്യ സ്ഥിരത പുലര്‍ത്തുന്നുണ്ട്. ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, അര്‍ഷദിപ് സിംഗ്, ഹാര്‍ദിക് പേസ് സഖ്യങ്ങള്‍ നാലോവര്‍ വീതം ഭദ്രമായി പന്തെറിയുന്നുണ്ട്. സ്പിന്നറായി അശ്വിന്‍ തന്നെ വരും. അദ്ദേഹത്തിന്റെ ബാറ്റിംഗ് ടീമിന് കരുത്താണ്.

ജോസ് ബട്്‌ലര്‍ നയിക്കുന്ന ഇംഗ്ലീഷ് സംഘത്തില്‍ കിടിലന്‍ ബാറ്റര്‍മാരായി മോയിന്‍ അലി, അലക്‌സ് ഹെയില്‍സ്, ലിയാം ലിവിങ്‌സ്റ്റണ്‍, ബെന്‍ സ്റ്റോക്‌സ് തുടങ്ങിയവരുണ്ട്. ഇന്ത്യക്കെതിരെ മികവ് പ്രകടിപ്പിക്കുന്നവരാണ് ഇവര്‍. ബൗളിംഗില്‍ പക്ഷേ സാം കറനാണ് ഇംഗ്ലീഷ് ആയുധം. അതിവേഗക്കാര്‍ ടീമില്‍ ഇല്ല. ബെന്‍ സ്‌റ്റോക്‌സ്, ക്രിസ് വോഗ്‌സ്, സാം കറന്‍ എന്നീ ഓള്‍റൗണ്ടര്‍മരെ പക്ഷേ സൂക്ഷിക്കണം.

kerala

വെള്ളാപ്പള്ളിയുടെ നോമിനിയെ സ്ഥാനാര്‍ത്ഥിയാക്കി; മാരാരിക്കുളത്ത് സിപിഎമ്മില്‍ പൊട്ടിത്തെറി

മൂന്ന് ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ രാജിക്കത്ത് നല്‍കി

Published

on

ആലപ്പുഴ: മാരാരിക്കുളത്ത് സിപിഎമ്മില്‍ പൊട്ടിത്തെറി. മൂന്ന് ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ രാജിക്കത്ത് നല്‍കി. മാരാരിക്കുളം ചെത്തി ലോക്കല്‍ കമ്മിറ്റിയിലാണ് തര്‍ക്കം. വാര്‍ഡ് കമ്മിറ്റി തെരഞ്ഞെടുത്ത ആളെ സ്ഥാനാര്‍ത്ഥി ആക്കിയില്ലെന്നും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നോമിനിയെ സ്ഥാനാര്‍ത്ഥിയാക്കിയെന്നുമാണ് ആരോപണം.

Continue Reading

kerala

മൂവാറ്റുപുഴയില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു

മൂവാറ്റുപുഴയില്‍ നിന്ന് മടങ്ങുകയായിരുന്ന ഇവര്‍ സഞ്ചരിച്ച ബൈക്ക് മിങ്കുന്നം പള്ളിക്കു സമീപം നിയന്ത്രണം വിട്ട് റോഡിലേക്ക് മറിഞ്ഞുവീണതാണ് അപകട കാരണം

Published

on

മൂവാറ്റുപുഴ: മൂവാറ്റുപുഴകൂത്താട്ടുകുളം എം.സി. റോഡില്‍ മിങ്കുന്നത്ത് ഞായറാഴ്ച രാത്രി നടന്ന അപകടത്തില്‍ രണ്ട് യുവാക്കളുടെ ജീവന്‍ നഷ്ടമായി. ആറൂര്‍ മൂഞ്ഞേലിലെ ആല്‍ബിന്‍ (16), കൈപ്പം തടത്തില്‍ ശ്യാംജിത്ത് (21) എന്നിവരാണ് മരിച്ചത്.

മൂവാറ്റുപുഴയില്‍ നിന്ന് മടങ്ങുകയായിരുന്ന ഇവര്‍ സഞ്ചരിച്ച ബൈക്ക് മിങ്കുന്നം പള്ളിക്കു സമീപം നിയന്ത്രണം വിട്ട് റോഡിലേക്ക് മറിഞ്ഞുവീണതാണ് അപകട കാരണം. സ്ഥലത്തേക്ക് ഓടിയെത്തിയ നാട്ടുകാര്‍ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

Continue Reading

gulf

മദീനയില്‍ ഉംറ ബസ് ടാങ്കര്‍ കൂട്ടിയിടിച്ച് തീപിടിത്തം; കണ്‍ട്രോള്‍ റൂം തുറന്നു

സൗദി സമയം  രാത്രി 11 മണിയോടെയാണ് (ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30) മക്കയില്‍ നിന്ന് പുറപ്പെട്ട ഉംറ ബസ് അപകടത്തില്‍പ്പെട്ടത്.

Published

on

മക്ക: മദീനയില്‍ ഉംറ തീര്‍ഥാടക ബസ് ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ച് കത്തി 42 ഇന്ത്യക്കാര്‍ ദാരുണമായി മരിച്ച സംഭവത്തെ തുടര്‍ന്ന് ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രത്യേക കണ്‍ട്രോള്‍ റൂം ആരംഭിച്ചു. ഇത് 24 മണിക്കൂറും പ്രവര്‍ത്തിക്കുകയും സഹായങ്ങള്‍ക്കും വിവരങ്ങള്‍ക്കും താഴെ നല്‍കിയിരിക്കുന്ന നമ്പറുകളില്‍ ബന്ധപ്പെടുകയും ചെയ്യാം:

സഹായ ഡെസ്‌ക് നമ്പറുകള്‍:
8002440003 (ടോള്‍ ഫ്രീ)
0122614093
0126614276
0556122301

സൗദി സമയം  രാത്രി 11 മണിയോടെയാണ് (ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30) മക്കയില്‍ നിന്ന് പുറപ്പെട്ട ഉംറ ബസ് അപകടത്തില്‍പ്പെട്ടത്. ഹൈദരാബാദ് സ്വദേശികളായ 43 പേര്‍ ബസിലുണ്ടായിരുന്നു. ഇതില്‍ 20 സ്ത്രീകളും 11 കുട്ടികളും ഉള്‍പ്പെടെ 42 പേര്‍ മരിച്ചു. ഒരു പേര്‍ മാത്രമാണ് രക്ഷപ്പെട്ടത്. ഇയാളെ ആശുപത്രിയില്‍ ചികിത്സയ്ക്കായി മാറ്റിയിട്ടുണ്ട്.

മക്കയില്‍ തീര്‍ത്ഥാടനം പൂര്‍ത്തിയാക്കി മദീനയിലേക്ക് പോകുമ്പോള്‍ ബദ്‌റും മദീനയും തമ്മിലുള്ള മുഫറഹാത്ത് എന്ന സ്ഥലത്താണ് അപകടം നടന്നത്. ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ച ഉടന്‍ തന്നെ ബസിന് തീപിടിച്ച് തീര്‍ത്ഥാടകര്‍ക്ക് രക്ഷപ്പെടാനായില്ല.

ബസിലുണ്ടായിരുന്നവര്‍ മുഴുവനും ഹൈദരാബാദ് സ്വദേശികളാണെന്ന് ഉംറ കമ്പനി സ്ഥിരീകരിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.

 

Continue Reading

Trending