Connect with us

Views

സഹോദരിമാരുടെ കൊലപാതകം: സി.പി.എം ബന്ധംതെളിഞ്ഞു; രണ്ടു പ്രതികളെ അറസ്റ്റ് ചെയ്തു

Published

on

പാലക്കാട്: വാളയാറില്‍ സഹോദരിമാരെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ രക്ഷിക്കാന്‍ ഭരണപക്ഷത്തുനിന്നും ഇടപെടലുണ്ടായെന്ന ആരോപണം ഉയര്‍ന്നതോടെ ജാള്യത മറക്കാന്‍ കേസന്വേഷിച്ചിരുന്ന എസ്.ഐയെ സസ്‌പെന്റ് ചെയ്തു. അന്വേഷണചുമതലയുണ്ടായിരുന്ന എസ്.ഐ പി.സി ചാക്കോയെയാണ് അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്തിരിക്കുന്നത്. രണ്ടു ഡിവൈ.എസ്.പിമാര്‍ക്കും കസബ മുന്‍ സി.ഐക്കുമെതിരെയും വകുപ്പുതല അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേസില്‍ പൊലീസില്‍ കസ്റ്റഡിയിലായിരുന്ന കുട്ടികളുടെ അമ്മയുടെ ഇളയച്ഛന്റെ മകന്‍ അട്ടപ്പള്ളം സ്വദേശി മധു, അച്ഛന്റെ സുഹൃത്ത് ഇടുക്കി രാജക്കാട് സ്വദേശി ഷിബു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

പ്രതികളുടെ സി.പിഎം ബന്ധവും പൊലീസിന്റെ വീഴ്ചയും ചൂണ്ടിക്കാട്ടി കഴിഞ്ഞദിവസം പ്രതിപക്ഷം നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. തുടര്‍ന്ന് എസ്.ഐയെ അന്വേഷണ ചുമതലയില്‍ നിന്നും ഒഴിവാക്കിയെങ്കിലും പൊലീസിനെതിരെ നടപടിയുണ്ടായില്ല. തുടര്‍ന്ന് മറുപടി പ്രസംഗം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ സംഭവം നിസാരവത്കരിക്കാനാണ് ശ്രമം നടത്തിയത്. മരണം ആത്മഹത്യയാണെന്നും അസ്വാഭാവിക മരണമല്ലെന്നും ദിവസങ്ങള്‍ക്ക് ശേഷമാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതെന്നുമാണ് മുഖ്യമന്ത്രി സഭയെ ധരിപ്പിച്ചത്. എന്നാല്‍ മരണം നടന്ന പിറ്റേദിവസം തന്നെ റിപ്പോര്‍ട്ട് ലഭിക്കുകയും ക്രൂരമായ പീഡനത്തിനരയായാണ് മൂത്തസഹോദരി മരിച്ചതെന്നും അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തണമെന്നും നിര്‍ദ്ദേശമുണ്ടായിരുന്നു. എന്നാല്‍ സംഭവം രണ്ടുമാസം പൂഴ്ത്തിവെച്ച് മൂത്തസഹോദരിയെ കൊലപ്പെടുത്തിയ പ്രതിതന്നെ രണ്ടാമത്തെ കുട്ടിയെയും കൊലപ്പെടുത്തിയിട്ടും പൊലീസിന്റെ വീഴ്ചയെ സംബന്ധിച്ച് ഇന്നലെ മുഖ്യമന്ത്രി മിണ്ടിയില്ല. പ്രതിഷേധം വ്യാപകമാവുകയും സി.പി.എം ബന്ധംതെളിയുകയും ചെയ്തതോടെയാണ് എസ്.ഐയെ സസ്‌പെന്റ് ചെയ്ത് കേസില്‍ നിന്നും ഒളിച്ചോടാന്‍ സര്‍ക്കാര്‍ ശ്രമം നടത്തുന്നത്.
അറസ്റ്റിലായ അട്ടപ്പള്ളം സ്വദേശി മധു വാളയാറിലെ ഡി.വൈ.എഫ്.ഐ നേതാവും ജില്ലയിലെ ഒരുപ്രധാന നേതാവിന്റെ അടുത്തസുഹൃത്തുമാണ്. പ്രതി ഈ നേതാവിന്റെ കൂടെയുള്ള ഫോട്ടോകളടക്കമുള്ള തെളിവുകള്‍ ഇതിനകം പുറത്തുവന്നുകഴിഞ്ഞു. ഈ ബന്ധംതന്നെയാകാം കേസ് അട്ടിമറിക്കന്‍ കാരണമായതെന്നാണ് നാട്ടുകാര്‍ പറയുന്നത്. എസ്.ഐയുടെ നേതൃത്വത്തില്‍ കേസന്വേഷണം അട്ടിമറിക്കാന്‍ ശ്രമം നടന്നതായി പ്രാഥമികാന്വേഷണത്തില്‍ തന്നെ വ്യക്തമായിട്ടുണ്ട്. മൂത്തമകളുടെ മരണദിവസം തന്നെ അമ്മ പൊലീസില്‍ പരാതി നല്‍കിയെങ്കിലും കേസ് ഗൗരവമായി കണ്ടില്ല. മാത്രമല്ല പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ആത്മഹത്യയാണെന്ന് വരുത്താനുള്ള ശ്രമവും നടന്നു. പിന്നീട് പ്രധാനപ്രതികളില്‍ ഒരാളായ മധുവിനെ പൊലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തുവെങ്കിലും സി.പി.എം നേതാക്കള്‍ ഇടപ്പെട്ടതോടെ വെറുതെവിടുകയായിരുന്നു. സംഭവം നടന്ന് മൂന്നുദിവസത്തിന് ശേഷമാണ് കസ്റ്റഡിയിലുള്ള നാലുപേരില്‍ രണ്ടുപേരുടെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തിയത്. അന്വേഷണം നടക്കുന്നുണ്ടെങ്കിലും പൊലീസിന്മേല്‍ വലിയ സമര്‍ദ്ദങ്ങളുണ്ടെന്നാണ് പറയുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് മുടങ്ങി; പ്രതിഷേധവുമായി ഡ്രൈവിങ് സ്‌കൂളുകള്‍

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരെ പ്രതിഷേധവുമായി ഡ്രൈവിങ് സ്‌കൂളുകള്‍. ആള്‍ കേരള ഡ്രൈവിങ് സ്‌കൂള്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ ആണ് ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ട് അടച്ചുപൂട്ടി പ്രതിഷേധിച്ചത്.

Published

on

മലപ്പുറം: ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരെ പ്രതിഷേധവുമായി ഡ്രൈവിങ് സ്‌കൂളുകള്‍. ആള്‍ കേരള ഡ്രൈവിങ് സ്‌കൂള്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ ആണ് ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ട് അടച്ചുപൂട്ടി പ്രതിഷേധിച്ചത്. സൗകര്യങ്ങള്‍ ഒരുക്കാതെയുള്ള പരിഷ്‌കരണം പ്രായോഗികമല്ലന്നാണ് സംഘടനകളുടെ വാദം. ഉദ്യോഗസ്ഥരെ ഗ്രൗണ്ടിലേക്ക് പ്രവേശിപ്പിക്കില്ലെന്ന കടുത്ത നിലപാടിലാണ് പ്രതിഷേധക്കാര്‍. എറണാകുളം കാക്കനാട് ഡ്രൈവിങ് സ്‌കൂളുകളും കോഴിക്കോടും സമാന രീതിയില്‍ ഡ്രൈവിങ് സ്‌കൂള്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ പ്രതിഷേധിക്കുന്നുണ്ട്.

ഒറ്റ ദിവസം കൊണ്ട് സര്‍ക്കുലര്‍ ഇറക്കി കൊണ്ടുള്ള പരിഷ്‌കാരം അപ്രായോഗികമെന്നും ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം പഴയപടിയാക്കണം എന്നുള്‍പ്പെടെയുള്ള ആവശ്യങ്ങളാണ് സമരക്കാര്‍ ഉന്നയിച്ചത്. ഡ്രൈവിങ് ടെസ്റ്റുകള്‍ തടയുമെന്നും ആര്‍.ടി ഒഫീസുമായി ബന്ധപ്പെട്ട കാര്യങ്ങളുമായി സഹകരിക്കില്ലെന്നും സംഘടനകള്‍ അറിയിച്ചു. അനിശ്ചിതകാല സമരമാണ് ഐഎന്‍ടിയുസി, സിഐടിയു, ബിഎംഎസ് സംഘടനകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഗ്രൗണ്ടുകള്‍ സജ്ജമാകാത്തതിനാല്‍ ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ ഇളവിന് ഗതാഗത മന്ത്രി ഗണേഷ് കുമാര്‍ നിര്‍ദേശിച്ചിരുന്നു.

Continue Reading

kerala

ആലപ്പുഴ ജില്ലയിൽ രണ്ടിടത്തുകൂടി പക്ഷിപ്പനി എന്ന് സംശയം; ഇറച്ചി, മുട്ട വില്പനയ്ക്ക് നിരോധനം ഏപ്രിൽ 26 വരെ തുടരും

മുട്ടാർ, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി ബാധ സംശയം.

Published

on

ആലപ്പുഴ ജില്ലയിൽ രണ്ടിടത്തുകൂടി പക്ഷിപ്പനി എന്ന് സംശയം. മുട്ടാർ, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി ബാധ സംശയം. സാമ്പിൾ ശേഖരിച്ച് ഭോപ്പാലിലെ ലാബിലേക്ക് അയച്ചു.

എടത്വ, ചെറുതന പഞ്ചായത്തുകളിൽ ആണ് നേരത്തെ രോഗം സ്ഥിരീകരിച്ചത്. 17,480 താറാവുകളെ കൊന്ന് മറവ് ചെയ്തു. 34 തദ്ദേശസ്ഥാപനങ്ങളിൽ താറാവ്, കോഴി എന്നിവയുടെ ഇറച്ചി, മുട്ട വില്പനയ്ക്ക് നിരോധനം ഏപ്രിൽ 26 വരെ തുടരും.

പക്ഷിപ്പനിയുടെ സാഹചര്യത്തിൽ തമിഴ്നാട് ജാഗ്രത നിർദ്ദേശം നൽകി. അതിർത്തികളിൽ പരിശോധന ശക്തമാക്കും. കേരളത്തിൽ നിന്നുള്ള വളർത്തു പക്ഷികളും മുട്ടകളുടെയും കയറ്റി വരുന്ന വാഹനങ്ങൾ തിരിച്ചയയ്ക്കും.

12 ചെക്ക് പോസ്റ്റുകളിലും മൃഗസംരക്ഷണ വകുപ്പിനെ നിയോഗിച്ചു. കേരളത്തിൽ നിന്ന് കോയമ്പത്തൂരിലേക്ക് വരുന്ന വാഹനങ്ങൾ അണുവിമുക്തമാക്കും. തമിഴ്നാട്ടിൽ ഇതുവരെ പക്ഷിപ്പനി കണ്ടെത്തിയിട്ടില്ല.

Continue Reading

Interviews

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ

പവന് 400 രൂപ കൂടി 54,520 രൂപയും ഗ്രാമിന് 50 രൂപ കൂടി 6815 രൂപയുമാണ് ഇന്നത്തെ വില.

Published

on

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ. പവന് 400 രൂപ കൂടി 54,520 രൂപയും ഗ്രാമിന് 50 രൂപ കൂടി 6815 രൂപയുമാണ് ഇന്നത്തെ വില. ഈ മാസം മാത്രം പവന് കൂടിയത് 3,640 രൂപ.

രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 2,400 ഡോളറിന് മുകളിലത്തിയതിന് ശേഷം നേരിയ ഇടിവ് രേഖപ്പെടുത്തി. മധ്യേഷ്യയിലെ രാഷ്ട്രീയ അനിശ്ചിതത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷിത ആസ്തികളിലേക്ക് നിക്ഷേപകർ തിരിഞ്ഞതാണ് വിലക്കയറ്റത്തിന് കാരണം. മാർച്ച്-ഏപ്രിൽ മാസങ്ങളിൽ സ്വർണത്തിന്റെ രാജ്യാന്തര വിലയിലുണ്ടായത് 26 ശതമാനം വർധനവാണ്.

Continue Reading

Trending