News
ഹയ ഖത്തര്‍: മദ്യം വേണ്ട, ഫുട്‌ബോളാണ് ലഹരി
ഖത്തറും ഭൂരിപക്ഷ സോക്കര്‍ ലോകവും ആഗ്രഹിക്കുന്നത് മികച്ച ഫുട്‌ബോളാണ്. അത് ആസ്വദിക്കാനാണ് ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് പലരുമെത്തിയിരിക്കുന്നത്.

കമാല്‍ വരദൂര്‍
ഈ ചിത്രം നോക്കു… ഇന്നലെ രാവിലെ ദോഹയിലെ ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയ കാമറൂണ്‍ ആരാധകക്കൂട്ടമാണ്. നാല്‍പ്പതോളം പേരുണ്ട്. സ്വന്തം ടീമിന്റെ ജഴ്‌സിയില്‍. ദേശീയ പതാകയുമേന്തി നല്ല ആഫ്രിക്കന്‍ നൃത്തചുവടുമായാണ് സംഘത്തിന്റെ വരവ്. സാധാരണ പടിഞ്ഞാറന്‍ ചിന്തയില്‍ ആഘോഷത്തിന് അലങ്കാരമായി മദ്യം വേണമല്ലോ… കുറഞ്ഞത് ബിയര്‍ എങ്കിലും…. പക്ഷേ ആഫ്രിക്കയിലെ ക്രൈസ്തവ ഭൂരിപക്ഷ രാജ്യമായ കാമറൂണുകാര്‍ ഓരോ രാജ്യത്തിന്റെയും ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും ബഹുമാനിക്കുന്നവരാണ്.
സംഘത്തിലെ സീനിയറായ സാമുവല്‍ സറീതിനോട് സംസാരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു ഫുട്‌ബോളാണ് ഞങ്ങളുടെ ലഹരി. ആ ലഹരി നുകരാനാണ് ഇവിടെയെത്തിയത്. മറ്റൊന്നും വേണ്ട….ലോകകപ്പ് ചരിത്രത്തിലെ ആഫ്രിക്കന്‍ ഇതിഹാസങ്ങളില്‍ ഒരാളായ റോജര്‍ മില്ലയുടെ നാട്ടുകാര്‍. ഗോള്‍ നേട്ടത്തിന് ശേഷം കോര്‍ണര്‍ ഫ്‌ളാഗിന് അരികിലെത്തി പ്രത്യേക നൃത്തചൂവട് നടത്തി കൈയ്യടി നേടിയ താരം. ഖത്തര്‍ ലോകകപ്പ് സ്‌റ്റേഡിയങ്ങളില്‍ മദ്യസല്‍ക്കാരം വേണ്ട എന്ന സംഘാടക സമിതി തിരുമാനിച്ച ദിവസം തന്നെ വലിയ സംഘം ആരാധകര്‍ അതിനൊപ്പം നില്‍ക്കുന്നത് സംഘാടകര്‍ക്ക് ആശ്വാസമാണ്. എന്തിനും ഏതിനും കുറ്റം പറയുന്ന യൂറോപ്പിന് പുതിയ തീരുമാനം അംഗീകരിക്കാനാവില്ലെങ്കിലും മദ്യത്തിനായി അവര്‍ക്ക് ബഹളമുണ്ടാക്കാനാവില്ല. ബൈത്ത് സ്‌റ്റേഡിയത്തിന് സമീപം കണ്ട ജര്‍മനിക്കാരന്‍ ക്ഷുഭിതനായിരുന്നു. ഒരു ബിയര്‍ പോലുമില്ലാതെ എന്തിനാണിങ്ങനെ ലോകകപ്പ് നടത്തുന്നത്…? കോളോണ്‍കാരനായ കക്ഷിയുടെ നിലപാട് ഇതായിരുന്നു. ഇങ്ങോട്ട് വരുമ്പോള്‍ എന്റെ ബാഗില്‍ രണ്ട് ബോട്ടില്‍ മദ്യമുണ്ടായിരുന്നു. അതവര്‍ പിടിച്ചെടുത്തു. ഇപ്പോള്‍ പറയുന്നു എവിടെയും ബിയറും കിട്ടില്ലെന്ന്… പക്ഷേ ഫുട്‌ബോളിനെ സ്‌നേഹിക്കുന്നവര്‍ ആശ്വാസത്തോടെ പറയുന്നു നല്ല തീരുമാനം. സാധാരണ ലോകകപ്പ് സ്‌റ്റേഡിയങ്ങളില്‍ ബിയറിനായി വലിയ ക്യൂ കാണാറുണ്ട്. മല്‍സരത്തിന്റെ തുടക്കത്തിലും ഇടവേള സമയത്തുമെല്ലാം. മല്‍സര ടിക്കറ്റിന് ചെലവഴിക്കുന്നതിനേക്കാള്‍ പണമാണ് ചിലര്‍ മദ്യത്തിനായി ഉപയോഗിക്കാറ്.
ഖത്തറും ഭൂരിപക്ഷ സോക്കര്‍ ലോകവും ആഗ്രഹിക്കുന്നത് മികച്ച ഫുട്‌ബോളാണ്. അത് ആസ്വദിക്കാനാണ് ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് പലരുമെത്തിയിരിക്കുന്നത്. ഖത്തര്‍ രാജകുടുംബത്തിന്റെ ശക്തമായ ഇടപെടലിലാണ് സ്‌റ്റേഡിയങ്ങളില്‍ മദ്യവിതരണം ഇപ്പോള്‍ തടഞ്ഞിരിക്കുന്നത്. യൂറോപ്പില്‍ ലോകകപ്പ് നടന്നപ്പോഴെല്ലാം സ്‌റ്റേഡിയങ്ങളില്‍ മദ്യം സുലഭമായിരുന്നു. ആയിരക്കണക്കിന് ലിറ്റര്‍ ബിയറാണ് ഓരോ മല്‍സരത്തിലും വിറ്റഴിക്കപ്പെട്ടിരിക്കുന്നത്. ഫിഫയുടെ സ്‌പോണ്‍സര്‍ സംഘത്തിലെ മദ്യ ഗ്രൂപ്പുകളുടെ ഇടപെടലുകളിലായിരുന്നു കുത്തഴിഞ്ഞ മദ്യസല്‍ക്കാരം.ഖത്തറിന്റെ പുതിയ തീരുമാനത്തില്‍ ഒന്നുറപ്പാണ് യൂറോപ്യര്‍ക്ക് ഹാലിളകും. ഇപ്പോള്‍ തന്നെ പലവിധ കാരണങ്ങള്‍ പറഞ്ഞ് യൂറോപ്യന്‍ മാധ്യമങ്ങള്‍ ഖത്തറിനെ വിമര്‍ശിക്കുകയാണ്. അത് കേട്ട് ചില ഇന്ത്യന്‍ മാധ്യമങ്ങളും മനുഷ്യാവകാശ ലംഘനങ്ങളെല്ലാം പറഞ്ഞ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്നു. പക്ഷേ ദോഹയിലെ എട്ട് ലോകകപ്പ് വേദികളിലും ഇതിനകം പോയപ്പോള്‍ എല്ലാവരും നൂറ് ശതമാനം ഹാപ്പിയാണ്. ഇന്നലെ ഖലീഫ സ്‌റ്റേഡിയത്തില്‍ രാവിലെ പോയപ്പോള്‍ അവിടെ മെട്രോ സ്‌റ്റേഷനില്‍ നിന്നും ആരാധകരെ സ്‌റ്റേഡിയത്തിലേക്ക് നയിക്കുന്ന വോളണ്ടിയര്‍ സംഘത്തിന്റെ ഓസ്‌ട്രേലിയക്കാരനായ തലവന്‍ പറഞ്ഞത് ഇത് വരെ കണ്ട ഏറ്റവും നല്ല ലോകകപ്പായിരിക്കുമിതെന്നാണ്. മൈതാനത്തിന് പുറത്ത് തലശ്ശേരി കരിയാട്ടുകാരായ 19 അംഗ സംഘത്തെയും കണ്ടു. എല്ലാവരും വോളണ്ടിയര്‍മാര്‍. അവരില്‍ രണ്ട് വനിതകളും. എല്ലാവരും സംഘാടനത്തില്‍ ഹാപ്പി. ജുമുഅ ഖലീഫ സ്‌റ്റേഡിയത്തിന് സമീപത്തെ മാമുസ് പള്ളിയിലായിരുന്നു. അവിടെ നിന്നും പരിചയപ്പെട്ട പാക്കിസ്താന്‍കാരനായ അബ്ദുള്‍ ഖാദിറും വോളണ്ടിയര്‍ തന്നെ. എല്ലാവരും ഒരേ സ്വരത്തില്‍ നല്ലത് മാത്രം പറയുമ്പോള്‍ ചില യൂറോപ്യന്‍ മാധ്യമങ്ങളുടെ കുറ്റപ്പെടുത്തലുകള്‍ ഒന്നുമറിയാതെയാണ്.

ജിദ്ദ: അടുത്ത വർഷത്തേക്കുള്ള ഹജ്ജ് രജിസ്‌ട്രേഷൻ ആരംഭിച്ചു. ജൂലൈ 31 വരെയാണ് രജിസ്‌ട്രേഷനുള്ള സമയം. കുറഞ്ഞ ദിവസത്തേക്കുള്ള ഹജ്ജ് പാക്കേജും ഇത്തവണ ലഭ്യമാക്കിയിട്ടുണ്ട്. പൂർണമായും ഓൺലൈൻ വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ www.hajcommittee.gov.in എന്ന വെബ്‌സൈറ്റ് വഴിയും സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ keralahajcommittee.org എന്ന വെബ്‌സൈറ്റ് വഴിയും അപേക്ഷകൾ സമർപ്പിക്കാം. ഹജ്ജ് സുവിധ മൊബൈൽ ആപ്ലിക്കേഷൻ വഴിയും അപേക്ഷിക്കാനാവും.
india
ഹോം വർക്ക് ചെയ്യാത്ത കുട്ടിയെ ശകാരിച്ച അധ്യാപകരെ മാതാപിതാക്കൾ സ്കൂളിൽ കയറി തല്ലി
ആക്രമണത്തിൽ പരിക്കേറ്റ അധ്യാപകൻ ആശുപത്രിയിൽ ചികിത്സയിലാണ്

ബിഹാർ: ഹോം വർക്ക് ചെയ്യാത്ത വിദ്യാർത്ഥിയെ അധ്യാപകൻ അടിച്ചതിനെ തുടർന്ന് സ്കൂളിൽ കയറി അധ്യാപകരെ തല്ലി കുടുംബം. ബിഹാറിലെ ഗയ ജില്ലയിലാണ് സംഭവം. രാകേഷ് രഞ്ജൻ ശ്രീ വാസ്തവ എന്ന അധ്യാപകനാണ് മർദനമേറ്റത്. ജൂലൈ അഞ്ചാം തീയതിയാണ് സംഭവം നടന്നത്. അധ്യാപകരെ കുടുംബം ആക്രമിക്കുന്നതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ആക്രമണത്തിൽ പരിക്കേറ്റ അധ്യാപകൻ ആശുപത്രിയിൽ ചികിത്സയിലാണ്.
ബിഹാറിലെ ഷാവാസ്പൂർ മിഡിൽ സ്‌കൂളിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ഹോം വർക്ക് ചെയ്യാത്തതിന് വിദ്യാർത്ഥിയെ അധ്യാപകൻ അടിച്ചതും ശകാരിച്ചതും വീട്ടുകാർക്ക് ഇഷ്ടപ്പെടാത്തതിനാലാണ് ആക്രമിച്ചതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അധ്യാപകൻ അടിച്ചതിന് പിറ്റേ ദിവസം കുടുംബാംഗങ്ങൾക്കൊപ്പമാണ് വിദ്യാർത്ഥി സ്കൂളിലെത്തിയത്. ആക്രമണം തടയാൻ ശ്രമിച്ച മറ്റൊരു അധ്യാപകനെയും കുടുംബാംഗങ്ങൾ ആക്രമിച്ചു.
kerala
കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ നാളെ അഖിലേന്ത്യാ പണിമുടക്ക്

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ കേന്ദ്ര ട്രേഡ് യൂണിയനുകളും ജീവനക്കാരുടെ ഫെഡറേഷനുകളും ഇന്ന് അര്‍ധരാത്രി മുതല്‍ 24 മണിക്കൂര്‍ അഖിന്ത്യ പണിമുടക്ക് നടത്തും. തിരുവനന്തപുരത്ത് രാജ്ഭവന് മുന്നിലും ജില്ലാ കേന്ദ്രങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും മുന്നിലും പ്രതിഷേധിക്കും. കെഎസ്ആര്‍ടിസി സര്‍വീസുണ്ടാവും എന്ന ഗതാഗത മന്ത്രിയുടെ വാക്കുകള്‍ തള്ളി ജീവനക്കാരുടെ യൂണിയനുകള്‍ രംഗത്ത് വന്നു.
17 ഓളം സംഘടനകള്‍ പണിമുടക്കില്‍ പങ്കെടുക്കും. കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും പൊതുമേഖലാ ജീവനക്കാരും ബാങ്കിംഗ് ഇന്‍ഷുറന്‍സ് മേഖലയിലുള്ളവരും, പണിമുടക്കുന്നുണ്ട്. കേരളത്തില്‍ കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുമെന്നാണ് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാര്‍ പറഞ്ഞത്.
എന്നാല്‍ മന്ത്രിയുടെ വാക്കുകള്‍ കെഎസ്ആര്‍ടിസിയിലെ യൂണിയനുകള്‍ തള്ളി. പണിമുടക്കില്‍ പങ്കെടുക്കുമെന്ന് സിഐടിയു, ടിഡിഎഫ് യൂണിയനുകള്‍ അറിയിച്ചു. രണ്ടാഴ്ച മുമ്പേ പണിമുടക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും യൂണിയനുകള്‍ വ്യക്തമാക്കി. ലേബര്‍കോഡുകള്‍ പിന്‍വലിക്കുക, വിലക്കയറ്റം തടയുക, പൊതുമേഖലാ ഓഹരിവില്‍പ്പന അവസാനിപ്പിക്കുക,
സ്‌കീം വര്‍ക്കര്‍മാരെ തൊഴിലാളികളായി അംഗീകരിക്കുക, മിനിമം വേതനം 26,000 രൂപയായും പെന്‍ഷന്‍ 9000 രൂപയായും നിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് അഖിലേന്ത്യ പണിമുടക്ക്.
-
kerala3 days ago
നിപ; സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 425 പേര്
-
india2 days ago
ഇന്ത്യയില്‍ റോയിട്ടേഴ്സ് എക്സ് അക്കൗണ്ട് ബ്ലോക്ക് ചെയ്തു
-
kerala3 days ago
സൂംബ വിവാദം: ടി.കെ അഷ്റഫിന്റെ സസ്പെന്ഷന് പിന്‍വലിക്കണം; മുസ്ലിം സംഘടനാ നേതാക്കള്‍
-
kerala3 days ago
മുഹറം അവധി തിങ്കളാഴ്ചത്തേക്ക് മാറ്റില്ല; ആവശ്യം തള്ളി സര്‍ക്കാര്‍
-
kerala3 days ago
നിപ സ്ഥിരീകരിച്ച യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി
-
kerala2 days ago
വ്യാജ മോഷണക്കുറ്റം; വീട്ടുടമയെയും കുടുംബത്തെയും പൊലീസുകാരെയും അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ബിന്ദു
-
News2 days ago
അമേരിക്ക പാര്‍ട്ടി; പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് എലോണ്‍ മസ്ക്
-
india2 days ago
ചാരവൃത്തക്കേസില്‍ അറസ്റ്റിലായ ജ്യോതി മല്‍ഹോത്ര കേരളത്തിലെത്തിയത് ടൂറിസം വകുപ്പിന്റെ ക്ഷണപ്രകാരം; വിവരാവകാശ രേഖ പുറത്ത്