kerala
ഇനിയും അലനെ ഭരണകൂട ഭീകരതയ്ക്ക് എറിഞ്ഞു കൊടുക്കരുത്: എം എസ് എഫ്
എസ് എഫ് ഐ ഗുണ്ടായിസത്തിനെതിരെ ജനാധിപത്യപരമായി പ്രതിരോധിച്ചതിന്റെ പേരിലാണ് അലന്‍ ശുഹൈബിനെ എസ് എഫ് ഐ കള്ളകേസില്‍ കുടുക്കിയത്. എം എസ് എഫ് ഓര്‍മപ്പെടുത്തി

അലനെ ഇനിയും ഭരണകൂട ഭീകരതയ്ക്ക് എറിഞ്ഞു കൊടുക്കരുതെന്ന് എംഎസ്എഫ്. ക്യാമ്പസിലെ രാഷ്ട്രീയ പ്രവര്‍ത്തനം ഏതെങ്കിലും ഒരു വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ കുത്തകയല്ലെന്നും സമാധാനപരമായി പഠിക്കാനും രാഷ്ട്രീയ പ്രവര്‍ത്തനം നടത്താനും അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനും എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അവകാശമുണ്ടെന്നും എം എസ് എഫ് പറഞ്ഞു.
എസ് എഫ് ഐ എങ്ങനെയാണ് എ ബി വിക്ക് പഠിക്കുന്നത് എന്നതിനുള്ള ഉദാഹരണമാണ് അലന്‍ ഷുഹൈബ് വേട്ടയാടല്‍. പകല്‍ വെളിച്ചത്തില്‍ യുഎപിഎ ക്കെതിരെ നിലപാടെടുത്ത് പരോക്ഷമായി അതിനെ കൂട്ട് പിടിച്ച് തങ്ങളുടെ രാഷ്ട്രീയ എതിര്‍ശബ്ദങ്ങളെ ഇല്ലാതാക്കുകയാണ് എസ് എഫ് ഐ യും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ചെയ്യുന്നത്. പാലയാട് കാമ്പസിലെ എസ് എഫ് ഐ ഗുണ്ടായിസത്തിനെതിരെ ജനാധിപത്യപരമായി പ്രതിരോധിച്ചതിന്റെ പേരിലാണ് അലന്‍ ശുഹൈബിനെ എസ് എഫ് ഐ കള്ളകേസില്‍ കുടുക്കിയത്. എം എസ് എഫ് ഓര്‍മപ്പെടുത്തി.
പുസ്തകങ്ങള്‍ വായിക്കുന്നു, അറിവ് നേടുന്നു, അനീതിക്കെതിരെ നിര്‍ഭയം പ്രതികരിക്കുന്നു. ഇതെല്ലാം പിണറായി കാലഘട്ടത്തില്‍ വേട്ടയാടപ്പെടാനുള്ള കാരണമാകുന്നു എന്ന് എം എസ് എഫ് ആരോപിച്ചു. അലന്‍ ശുഹൈബിനെ തീവ്രവാദി ചാപ്പ കുത്താനുള്ള എസ് എഫ് ഐയുടെയും കമ്മ്യൂണിസ്റ്റ് കുബുദ്ധികളുടെയും സ്വാര്‍ത്ഥതാല്പര്യം തിരിച്ചറിഞ്ഞ് പ്രതികരിക്കേണ്ടത് പ്രബുദ്ധ ജനാധിപത്യ വിശ്വാസികളുടെ ബാധ്യതയാണ്.
ഭരണകൂട അനീതികള്‍ക്കെതിരെ പ്രതികരിച്ചവര്‍, വിദ്യാര്‍ത്ഥികള്‍, നിരപരാധികള്‍, ആദിവാസി, ദലിത്, മുസ്ലീം വിഭാഗത്തില്‍പ്പെട്ടവര്‍. ആ കൂട്ടത്തിലേക്ക് ഇന്ത്യന്‍ ഭരണകൂടത്തിന് ഇടതുപക്ഷ കേരളത്തിന്റെ സംഭാവനയാണ് അലനും താഹയും.
പ്രതികരിച്ചു വളര്‍ന്നു വരുന്ന തലമുറയിലാണ് ഭാവിയുടെ പ്രതീക്ഷ. വിദ്യാര്‍ത്ഥി രാഷ്ട്രീയം എതിര്‍ ശബ്ദങ്ങളെ ഇല്ലാതാക്കുന്നതിന് പകരം രാഷ്ട്ര നിര്‍മ്മിതിക്കുവേണ്ടിയുള്ളതാകട്ടെ എന്ന് പി കെ നവാസും സി കെ നജാഫും അറിയിച്ചു.
kerala
സിനിമയ്ക്ക് ജാനകി എന്ന ടൈറ്റിൽ മാറ്റി ‘ജാനകി വി’ എന്നാക്കും; നിർമാതാകൾ ഹൈക്കോടതിയിൽ

ജാനകി vs സ്റ്റേറ്റ് ഓഫ് കേരള വിവാദത്തിൽ പ്രതികരണവുമായി നിർമാതാകൾ. ജാനകി എന്ന് വിളിക്കുന്ന സിൻ മ്യുട്ട് ചെയ്യാൻ തയ്യാർ എന്ന് അണിയറ പ്രവർത്തകർ ഹൈക്കോടതിയെ അറിയിച്ചു. ജാനകി എന്ന ടൈറ്റിൽ പേര് മാറ്റാമെന്നും നിർമാതാക്കൾ പറഞ്ഞു.
ജാനകി എന്ന ടൈറ്റിൽ മാറ്റി ‘ജാനകി വി’ എന്നാക്കും. രണ്ട് സ്ഥലങ്ങളിൽ ജാനകി എന്ന പേര് മ്യൂട്ട് ചെയ്യും. എഡിറ്റ് ചെയ്ത സിനിമയുടെ സർട്ടിഫിക്കറ്റ് 3ദിവസത്തിനുള്ളിൽ നൽകണമെന്ന് കോടതി ആവശ്യപ്പെട്ടു. എഡിറ്റ് ചെയ്ത സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കേറ്റ് – മൂന്ന് ദിവസത്തിൽ നൽകണമെന്നും കോടതി പറഞ്ഞു. അടുത്ത ആഴ്ച കേസ് പരിഗണിക്കും.
സിനിമയിലെ കോടതി രംഗത്തിൽ ക്രോസ് വിസ്താരത്തിനിടെ ജാനകി എന്ന പേര് ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് സെൻസർ ബോർഡ് ആവശ്യപ്പെട്ടു. സിനിമയുടെ പേര് ജാനകി വി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള എന്നാക്കുന്നതുകൊണ്ട് കുഴപ്പമില്ലെന്നും സെൻസർ ബോർഡ് അറിയിച്ചു. വി ജാനകി എന്നോ ജാനകി വി എന്നോ ഉപയോഗിക്കാം. കഥാപാത്രത്തിന്റെ ഇനീഷ്യല്‍ കൂടി ചേർക്കണമെന്നും വ്യക്തമാക്കി.
രാമായണത്തിലെ സീതയുടെ പര്യായമാണ് ജാനകി എന്ന പേര്. ആ പേര് ഉപയോഗിക്കുന്നത് ഒരു മതവിഭാഗത്തെ വ്രണപ്പെടുത്തും . ക്രോസ് എക്സാമിനേഷൻ സീനിൽ പ്രതിഭാഗം അഭിഭാഷകനായ നായകൻ ജാനകി എന്ന കഥാപാത്രത്തോട് ചോദിക്കുന്ന ചോദ്യങ്ങൾ ഈ മതവിഭാഗത്തിൽ പെട്ടവരെ വ്രണപ്പെടുത്തും, ജാനകി എന്ന കഥാപാത്രം മയക്കുമരുന്ന് ഉപയോഗിക്കുമോ എന്നൊക്കെ അഭിഭാഷകൻ ചോദിക്കുന്നത് ശരിയല്ലെന്നും സെൻസർ ബോർഡ് വ്യക്തമാക്കി.
kerala
പി.സി ജോര്‍ജിന്റെ വിദ്വേഷ പരാമര്‍ശം; പൊലീസിനോട് റിപ്പോര്‍ട്ട് തേടി കോടതി
ഒരാഴ്ചയ്ക്കകം മറുപടി നല്‍കാന്‍ തൊടുപുഴ പൊലീസിനാണ് തൊടുപുഴ മജിസ്‌ട്രേറ്റ് കോടതി നിര്‍ദ്ദേശം നല്‍കിയത്.

വിദ്വേഷ പരാമര്‍ശത്തില്‍ പി.സി ജോര്‍ജിനെതിരെ കേസെടുക്കണമെന്ന സ്വകാര്യ അന്യായത്തില്‍ പൊലീസിനോട് റിപ്പോര്‍ട്ട് തേടി കോടതി. ഒരാഴ്ചയ്ക്കകം മറുപടി നല്‍കാന്‍ തൊടുപുഴ പൊലീസിനാണ് തൊടുപുഴ മജിസ്‌ട്രേറ്റ് കോടതി നിര്‍ദ്ദേശം നല്‍കിയത്.
കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കും. അടിയന്തരാവസ്ഥ അനുസ്മരണ പരിപാടിയിലായിരുന്നു പി.സി ജോര്‍ജിന്റെ മതവിദ്വേഷ പരാമര്‍ശം. മറ്റുള്ളവര്‍ക്ക് ജീവിക്കാന്‍ അവകാശമില്ലെന്ന് കരുതുന്ന തലമുറയെ മുസ്‌ലിംകള്‍ വളര്‍ത്തിക്കൊണ്ടുവരുന്നെന്നായിരുന്നു പിസി ജോര്‍ജിന്റെ പരാമര്‍ശം.
ഭാരതത്തോട് സ്‌നേഹമില്ലാത്ത ഒരുവനും ഇവിടെ ജീവിക്കുന്നത് ശരിയല്ല. ക്രിക്കറ്റ് മാച്ചില്‍ പാകിസ്താന്റെ വിക്കറ്റ് പോകുമ്പോള്‍ ചിലര്‍ അല്ലാഹു അക്ബര്‍ വിളിക്കുന്നു. ഇതിന്റെ പേരില്‍ പിണറായി കേസെടുത്താലും തനിക്ക് പ്രശ്‌നമില്ലെന്നാണ് എച്ച്ആര്‍ഡിഎസ് സംഘടിപ്പിച്ച പരിപാടിയില്‍ പി.സി ജോര്‍ജ് പറഞ്ഞത്.
നെഹ്‌റു മുസല്‍മാനാണെന്നും ദൈവവിശ്വാസമില്ലെന്ന് പറഞ്ഞ് നടന്നിരുന്ന നെഹ്‌റു വീട്ടിനകത്ത് അഞ്ച് നേരം നമസ്‌കരിക്കുമായിരുന്ന തുടങ്ങിയ വിചിത്രവാദങ്ങളും ജോര്‍ജ് ഉന്നയിച്ചിരുന്നു.
kerala
സംസ്ഥാനത്ത് അഞ്ചുദിവസം ശക്തമായ മഴ; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഞായറാഴ്ച വരെ മഴയ്ക്ക് സാധ്യത. ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
-
india3 days ago
നഗ്ന പൂജ; ഭാര്യയുടെയും അമ്മായിയമ്മയുടെയും ചിത്രം പ്രചരിപ്പിച്ച യുവാവിനെതിരെ കേസ്
-
india3 days ago
ഹിമാചല്‍ പ്രദേശ് വെള്ളപ്പൊക്കത്തില്‍ കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു, മരണസംഖ്യ 75 ആയി
-
kerala20 hours ago
കൊച്ചി റിഫൈനറിയില്‍ അപകടം; 45ഓളം കുടുംബങ്ങളെ ഒഴിപ്പിച്ചു
-
Health2 days ago
നിപ: കോഴിക്കോട് മെഡിക്കൽ കോളേജിലെ വൈറോളജി ലാബ് നിര്‍മാണം അനിശ്ചിത്വത്തിൽ
-
kerala2 days ago
ലഹരിക്കെതിരെ റാലി നടത്തിയ സിപിഎം നേതാവ് എം.ഡി.എം.എയുമായി പിടിയില്‍
-
kerala2 days ago
ഹിറ്റാച്ചിക്ക് മുകളിലേക്ക് പാറ ഇടിഞ്ഞുവീണു; രണ്ടുപേര്‍ കുടുങ്ങി
-
kerala2 days ago
സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിർ ചോദ്യം ചെയ്യലിന് ഹാജരായി
-
kerala2 days ago
ഉരുള്‍ ദുരന്തത്തില്‍ ഉറ്റബന്ധുക്കളെ നഷ്ടമായ നൗഫലിനെ ചേര്‍ത്തുപിടിച്ച് മസ്കറ്റ് കെഎംസിസി