kerala
ഇനിയും അലനെ ഭരണകൂട ഭീകരതയ്ക്ക് എറിഞ്ഞു കൊടുക്കരുത്: എം എസ് എഫ്
എസ് എഫ് ഐ ഗുണ്ടായിസത്തിനെതിരെ ജനാധിപത്യപരമായി പ്രതിരോധിച്ചതിന്റെ പേരിലാണ് അലന്‍ ശുഹൈബിനെ എസ് എഫ് ഐ കള്ളകേസില്‍ കുടുക്കിയത്. എം എസ് എഫ് ഓര്‍മപ്പെടുത്തി

അലനെ ഇനിയും ഭരണകൂട ഭീകരതയ്ക്ക് എറിഞ്ഞു കൊടുക്കരുതെന്ന് എംഎസ്എഫ്. ക്യാമ്പസിലെ രാഷ്ട്രീയ പ്രവര്‍ത്തനം ഏതെങ്കിലും ഒരു വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ കുത്തകയല്ലെന്നും സമാധാനപരമായി പഠിക്കാനും രാഷ്ട്രീയ പ്രവര്‍ത്തനം നടത്താനും അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനും എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അവകാശമുണ്ടെന്നും എം എസ് എഫ് പറഞ്ഞു.
എസ് എഫ് ഐ എങ്ങനെയാണ് എ ബി വിക്ക് പഠിക്കുന്നത് എന്നതിനുള്ള ഉദാഹരണമാണ് അലന്‍ ഷുഹൈബ് വേട്ടയാടല്‍. പകല്‍ വെളിച്ചത്തില്‍ യുഎപിഎ ക്കെതിരെ നിലപാടെടുത്ത് പരോക്ഷമായി അതിനെ കൂട്ട് പിടിച്ച് തങ്ങളുടെ രാഷ്ട്രീയ എതിര്‍ശബ്ദങ്ങളെ ഇല്ലാതാക്കുകയാണ് എസ് എഫ് ഐ യും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ചെയ്യുന്നത്. പാലയാട് കാമ്പസിലെ എസ് എഫ് ഐ ഗുണ്ടായിസത്തിനെതിരെ ജനാധിപത്യപരമായി പ്രതിരോധിച്ചതിന്റെ പേരിലാണ് അലന്‍ ശുഹൈബിനെ എസ് എഫ് ഐ കള്ളകേസില്‍ കുടുക്കിയത്. എം എസ് എഫ് ഓര്‍മപ്പെടുത്തി.
പുസ്തകങ്ങള്‍ വായിക്കുന്നു, അറിവ് നേടുന്നു, അനീതിക്കെതിരെ നിര്‍ഭയം പ്രതികരിക്കുന്നു. ഇതെല്ലാം പിണറായി കാലഘട്ടത്തില്‍ വേട്ടയാടപ്പെടാനുള്ള കാരണമാകുന്നു എന്ന് എം എസ് എഫ് ആരോപിച്ചു. അലന്‍ ശുഹൈബിനെ തീവ്രവാദി ചാപ്പ കുത്താനുള്ള എസ് എഫ് ഐയുടെയും കമ്മ്യൂണിസ്റ്റ് കുബുദ്ധികളുടെയും സ്വാര്‍ത്ഥതാല്പര്യം തിരിച്ചറിഞ്ഞ് പ്രതികരിക്കേണ്ടത് പ്രബുദ്ധ ജനാധിപത്യ വിശ്വാസികളുടെ ബാധ്യതയാണ്.
ഭരണകൂട അനീതികള്‍ക്കെതിരെ പ്രതികരിച്ചവര്‍, വിദ്യാര്‍ത്ഥികള്‍, നിരപരാധികള്‍, ആദിവാസി, ദലിത്, മുസ്ലീം വിഭാഗത്തില്‍പ്പെട്ടവര്‍. ആ കൂട്ടത്തിലേക്ക് ഇന്ത്യന്‍ ഭരണകൂടത്തിന് ഇടതുപക്ഷ കേരളത്തിന്റെ സംഭാവനയാണ് അലനും താഹയും.
പ്രതികരിച്ചു വളര്‍ന്നു വരുന്ന തലമുറയിലാണ് ഭാവിയുടെ പ്രതീക്ഷ. വിദ്യാര്‍ത്ഥി രാഷ്ട്രീയം എതിര്‍ ശബ്ദങ്ങളെ ഇല്ലാതാക്കുന്നതിന് പകരം രാഷ്ട്ര നിര്‍മ്മിതിക്കുവേണ്ടിയുള്ളതാകട്ടെ എന്ന് പി കെ നവാസും സി കെ നജാഫും അറിയിച്ചു.
kerala
ഇസ്രായേൽ നേരിടേണ്ടി വന്നത് അനീതിക്കെതിയുള്ള തിരിച്ചടി -മുനവ്വറലി ശിഹാബ് തങ്ങൾ
മുസ്‌ലിം യൂത്ത് ലീഗ് ശാഖ സമ്മേളനങ്ങൾക്ക് തുടക്കമായി

കോഴിക്കോട് : അനീതിയുടെ അതിപ്രസരമുള്ള കാലത്ത് ഇസ്രായേൽ നേരിടേണ്ടി വന്നത് അനീതിക്കെതിരെയുള്ള തിരിച്ചടിയാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. മുസ്‌ലിം യൂത്ത് ലീഗിൻ്റെ മെമ്പർഷിപ്പ് ക്യാമ്പയിൻ്റെ ഭാഗമായി നടക്കുന്ന ശാഖാ സമ്മേളനങ്ങളുടെ സംസ്ഥാന തല ഉദ്ഘാടനം കൊടുവള്ളി മണ്ഡലത്തിലെ സി.എം നഗർ ശാഖയിൽ നിർവ്വഹിക്കുകയായിരുന്നു തങ്ങൾ. ലോകത്ത് എവിടെ നിന്നും അനീതിയുടെ വാർത്തകളാണ് പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. നിരപരാധികളായ വൃദ്ധരും കുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ളവരെ കൊന്നൊടുക്കിയും അവരുടെ അവകാശങ്ങളെ ഇല്ലാതാക്കിയും അനീതിക്ക് ചൂട്ട് പിടിക്കുന്ന ഭരണ വർഗ്ഗം ലോകത്തിന് വെല്ലുവിളിയാണ്. പലസ്തീനിലും ഇറാനിലും ഉൾപ്പെടെ കണ്ട് കൊണ്ടിരിക്കുന്നതും ഇത്തരം അനീതിയുടെ കാഴ്ചകൾ തന്നെയാണ്.
എന്നാൽ ഇത്തരം അനീതികൾക്ക് നിലനിൽപ്പില്ലെന്ന ഓർമ്മപ്പെടുത്തലുകളാണ് അമേരിക്കക്കും ഇസ്രായേലിനും നേരിട്ട തിരിച്ചടികൾ വ്യക്തമാക്കുന്നതെന്നും തങ്ങൾ കൂട്ടിച്ചേർത്തു. ഇന്ത്യയിൽ ജുനൈദും അഖ്ലാഖും ഉൾപ്പെടെയുള്ളവർ കൊല ചെയ്യപ്പെട്ടതും ഭരണകൂട ഭീകരതയുടെ ഭാഗമാണെന്നും മുസ്ലിം ലീഗ് എക്കാലത്തും ഇരകൾക്ക് വേണ്ടി ശബ്ദിച്ചവരാണെന്നും തങ്ങൾ വ്യക്തമാക്കി. അഭ്യസ്തവിദ്യരായ ചെറുപ്പക്കാർ കടന്ന് വരുമ്പോൾ അവർക്ക് തൊഴിലിടങ്ങൾ നിഷേധിക്കപ്പെടുകയാണിന്ന്. രാജ്യത്തിൻ്റെ ഭാവി പ്രതീക്ഷകളായ യുവതക്ക് മുന്നിൽ വാതിൽ കൊട്ടിയടക്കുന്ന ഭരണവർഗ്ഗത്തിനെതിരെ ജനാധിപത്യ രീതിയിൽ പോരാട്ടം നടത്താൻ നാം തയ്യാറാകണമെന്നും തങ്ങൾ അഭിപ്രായപ്പെട്ടു
മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി. കെ ഫിറോസ് മുഖ്യപ്രഭാഷണം നടത്തി. ഡോ എം കെ മുനീർ എം എൽ എ മുഖ്യാതിഥിയായി പങ്കെടുത്തു. ട്രഷറർ പി. ഇസ്മായിൽ പ്രമേയ പ്രഭാഷണം നടത്തി. എം.എ റസാക്ക് മാസ്റ്റർ, വി.എം ഉമ്മർ മാസ്റ്റർ, ടി.പി.എം. ജിഷാൻ, കെ.കെ.എ കാദർ, ടി മൊയ്‌തീൻ കോയ പ്രസംഗിച്ചു. സി.എം നഗർ ശാഖ മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡന്റ് സമീറലി കെ.പി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.യു മുഹമ്മദ് സാലിഹ് സ്വാഗതവും ട്രഷറർ അസ്ഹർ സാദാത്ത് കെ.എം നന്ദിയും പറഞ്ഞു. കെ എം എ റഷീദ്, സമദ് നടേരി, മുഹമ്മദൻസ് കെ.പി, റഫീഖ് കൂടത്തായി, ഒ.കെ ഇസ്മായിൽ, എം നസീഫ്, എ.പി നാസർ മാസ്റ്റർ, കെ.കുഞ്ഞാമു, വി.സി റിയാസ് ഖാൻ, ഷൗകത്ത് എരവന്നൂർ, ഷാഫി സകരിയ, റാഫി ചെരച്ചോറ, കെ.ടി റഹൂഫ്, അൻവർ ചക്കാലക്കൽ, മുനീർ പുതുക്കുടി, അസ്ഹറുദ്ധീൻ, ഷമീം മടവൂർ,അർഷാദ് കിഴക്കോത്ത്, ജൗഹർ പി വി,ജംഷീർ എ പി, റുവൈസ്. കെ പി, അൻഷിദ് പി യു, മില്ലാത്ത് ബഷീർ, കെ പി ജാഫർ, കെ പി ശിഹാബ് സംബന്ധിച്ചു.
പുതിയ കമ്മിറ്റി ഭാരവാഹികളായി റനീഷ് എസ് കെ (പ്രസിഡന്റ്), മിൻഹാജ് കെ.എം (ജനറൽ സെക്രട്ടറി), സാബിത്ത്.യു (ട്രഷറർ), അസ്ഹർ സദാത്ത്, സദ്ധാം വി പി സി, ഷമീറ ശമീർ (വൈസ് പ്രസിഡന്റ്‌മാർ), അസ്‌ലം പുതുക്കുടി, ഇഖ്ബാൽ എം, ഫിദ ഗഫൂർ (ജോയന്റ് സെക്രട്ടറിമാർ). മുസ്‌ലിം യൂത്ത് ലീഗ് സംഘടന ചരിത്രത്തിൽ ആദ്യമായി യുവതികൾ ഭാരവാഹികളായി. എല്ലാ ഘടകത്തിലും യുവതികൾ ഭാരവാഹികൾ ആകുന്ന രീതിയിൽ ഭരണ ഘടനയിൽ ഭേദഗതി വരുതിയിരുന്നു.
ജൂലൈ 31 വരെ ശാഖാ സമ്മേളനങ്ങളും കമ്മിറ്റി രൂപീകരണവും നടക്കും തുടർന്ന് ആഗസ്ത് 1 മുതൽ 31 വരെ പഞ്ചായത്ത് സമ്മേളനങ്ങളും, കമ്മിറ്റി രൂപീകരണവും, സപ്തംബർ 1 മുതൽ 30 വരെ മണ്ഡലം സമ്മേളനങ്ങളും, കമ്മിറ്റി രൂപീകരണവും 2026 ജനുവരി 1 മുതൽ 25 വരെ ജില്ലാ സമ്മേളനങ്ങളും, കമ്മിറ്റി രൂപീകരണവും നടക്കും. 2026 ജനുവരി 30, 31 ഫിബ്രുവരി 1 തിയ്യതികളിൽ സംസ്ഥാന സമ്മേളനവും തുടർന്ന് പുതിയ സംസ്ഥാന കമ്മറ്റിയെ തെരഞ്ഞെടുക്കുകയും ചെയ്യും.
kerala
വിദ്വേഷ പരാമര്‍ശം; പി.സി ജോര്‍ജിനെതിരെ പരാതി നല്‍കി മുസ്‌ലിം യൂത്ത് ലീഗ്
മതവികാരം വ്രണപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ തുടരുന്ന പി.സി ജോര്‍ജിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന ആവശ്യപ്പെട്ട് തൊടുപുഴ പൊലീസ് സ്‌റ്റേഷനിലാണു പരാതി നല്‍കിയത്.

വിദ്വേഷ പരാമര്‍ശത്തില്‍ പി.സി ജോര്‍ജിനെതിരെ പരാതി നല്‍കി മുസ്‌ലിം യൂത്ത് ലീഗ്. മതവികാരം വ്രണപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ തുടരുന്ന പി.സി ജോര്‍ജിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന ആവശ്യപ്പെട്ട് തൊടുപുഴ പൊലീസ് സ്‌റ്റേഷനിലാണു പരാതി നല്‍കിയത്.
മുന്‍ പ്രധാനമന്ത്രി ജവാഹര്‍ ലാല്‍ നെഹ്രുവിനെയടക്കം അപമാനിക്കുന്ന പരാമര്‍ശമാണ് പി.സി ജോര്‍ജ് രാവിലെ നടത്തിയത്. മുസ്ലിം സമുദായത്തിനെതിരെ വിദ്വേഷ പരാമര്‍ശം നടത്തുകയും, തനിക്കെതിരെ കേസെടുത്താല്‍ പോലും പ്രശ്‌നമില്ല എന്നും പി.സി ജോര്‍ജ് പറഞ്ഞു. നിലവില്‍ പര്യാപടിയുടെ ദൃശ്യങ്ങള്‍ പരിശോധിച്ച് കേസെടുക്കേണ്ടതുണ്ടെങ്കില്‍ കേസെടുക്കും എന്നാണ് പോലീസ് അറിയിച്ചത്.
kerala
കേരള സര്‍വകലാശാലയില്‍ ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ ഭാരതാംബ ചിത്രം
സര്‍വകലാശാല രജിസ്ട്രാര്‍ വേദിയിലെത്തി ഭാരതാംബ ചിത്രം മാറ്റണമെന്ന് ആവശ്യപ്പെട്ടെങ്കിലും സംഘാടകര്‍ മാറ്റാന്‍ തയ്യാറായില്ല.

കേരള സര്‍വകലാശാലയിലെ സെനറ്റ് ഹാളില്‍ ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ ഭാരതാംബ ചിത്രം. സര്‍വകലാശാല രജിസ്ട്രാര്‍ വേദിയിലെത്തി ഭാരതാംബ ചിത്രം മാറ്റണമെന്ന് ആവശ്യപ്പെട്ടെങ്കിലും സംഘാടകര്‍ മാറ്റാന്‍ തയ്യാറായില്ല. ശ്രീ അനന്തപത്മനാഭ സേവാസമിതിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ചിത്രം മാറ്റിയില്ലെങ്കില്‍ പരിപാടി റദ്ദാക്കണമെന്നും രജിസ്ട്രാര്‍ ആവശ്യപ്പെട്ടു.
സെനറ്റ് ഹാളില്‍ ചിത്രം വെച്ചതിന് പിന്നാലെ ലഭിച്ച പരാതിയെ തുടര്‍ന്ന് ചിത്രം മാറ്റണമെന്ന് റെജിസ്ട്രര്‍ ആവശ്യപ്പെടുകയായിരുന്നു. ഇത്തരം ചിത്രങ്ങള്‍ വെച്ച് തന്നെയാണ് വര്‍ഷങ്ങളായി ശ്രീ അനന്തപത്മനാഭ സേവാസമിതി പരിപാടികള്‍ സംഘടിപ്പിക്കാറുള്ളതെന്ന് സംഘാടകര്‍ പറഞ്ഞു.
-
kerala3 days ago
തൃശൂരില്‍ പതിനഞ്ച്കാരി വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
-
kerala3 days ago
സമസ്ത മുശാവറാംഗം ശൈഖുനാ മാണിയൂര്‍ ഉസ്താദ് വിട പറഞ്ഞു
-
kerala2 days ago
‘നന്ദി ഉണ്ട് മാഷേ’; എം വി ഗോവിന്ദന് പരോക്ഷ വിമർശനവുമായി ‘റെഡ് ആർമി’
-
kerala3 days ago
ഇഞ്ചോടിഞ്ച് പോരാട്ടം, ആര്യാടന് ഷൗക്കത്തിന്റെ ലീഡ് ഉയരുന്നു
-
kerala2 days ago
പോത്തുകല്ലും തൂക്കി യുഡിഎഫ്’; സിപിഎം കോട്ടയായ വി.എസ് ജോയിയുടെ വാർഡിലടക്കം വൻ മുന്നേറ്റം, ആര്യാടൻ ഷൗക്കത്തിന്റെ വിജയം 11432 വോട്ടിന്
-
kerala2 days ago
7000 കടന്ന് ആര്യാടന് ഷൗക്കത്തിന്റെ ലീഡ്; ആവേശത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍
-
kerala3 days ago
നിലമ്പൂരില്‍ ആര്; വോട്ടെണ്ണല്‍ രാവിലെ എട്ട് മുതല്‍, പ്രതീക്ഷയോടെ മുന്നണികള്‍
-
india2 days ago
അഹമ്മദാബാദ് വിമാന ദുരന്തം; രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു