Connect with us

india

ജാതീയതയുടെയും വര്‍ഗീയതയുടെയും വേരുകള്‍ക്ക് ഇന്ത്യയില്‍ കാലപ്പഴക്കമേറെയുണ്ട്

മണിപ്പാലില്‍ ഒരു അധ്യാപകനെങ്കില്‍
വിഴിഞ്ഞത്ത് ഒരു പാതിരിയാണ് ഉള്ളില്‍
കെട്ടിക്കിടക്കുന്ന വര്‍ഗീയത ചര്‍ദ്ദിക്കുന്നത്….
രണ്ടുപേരുടേയും പൊതുശത്രു മുസ്ലീമാണ്.
മുസ്ലീം പേരുകളാണ്..

Published

on

ജാതീയതയുടെയും വര്‍ഗീയതയുടെയും വേരുകള്‍ക്ക് ഇന്ത്യയില്‍ കാലപ്പഴക്കമേറെയുണ്ട്. കര്‍ണാടക  മണിപ്പാലിലെ വിദ്യാഭ്യാസസ്ഥാപനത്തില്‍ മുസ്‌ലിംവിദ്യാര്‍ത്ഥിയെ തീവ്രവാദിയെന്ന്  അധിക്ഷേപിച്ച പശ്ചാത്തലത്തില്‍ അത്തരം ജാതീയവിളികള്‍ ഓര്‍മിക്കുന്നവരേറെയുണ്ട്. അതിലൊന്ന് പ്രമുഖസാമ്പത്തികവിദഗ്ധനും അക്കാദമീഷ്യനും അധ്യാപകനുമായ ഡോ.എം കുഞ്ഞാമന്റെ പുസ്‌കത്തില്‍ പറയുന്നുണ്ട്. സമൂഹമാധ്യമത്തില്‍നിന്ന്.

‘ഞാന്‍ മൂന്നാംക്ലാസില്‍ പഠിക്കുമ്പോള്‍
ആ മാഷ് എന്നെ പേര് വിളിക്കില്ല.
പാണന്‍ എന്നാണ് വിളിക്കുക.
ബോര്‍ഡില്‍ കണക്കെഴുതിഃ
”പാണന്‍ പറയെടാ ” എന്നുപറയും.
സഹികെട്ട് ഒരിക്കല്‍ ഞാന്‍ പറഞ്ഞുഃ
”സാര്‍ എന്നെ ജാതിപ്പേര് വിളിക്കരുത്,
കുഞ്ഞാമന്‍ എന്നു വിളിക്കണം”
”എന്താടാ നിന്നെ ജാതിപ്പേര് വിളിച്ചാല്‍ ” എന്നുചോദിച്ച് ചെകിട്ടത്ത് ആഞ്ഞടിച്ചു. അയാള്‍ നാട്ടിലെ പ്രമാണിയാണ്.
എവിടെടാ പുസ്തകം എന്ന് ചോദിച്ചു.
ഇല്ലെന്ന് പറഞ്ഞപ്പോള്‍ കഞ്ഞി കുടിക്കാനാണ് വന്നത്, പഠിക്കാനല്ല എന്നായി പരിഹാസം.
അടിയേറ്റ് വിങ്ങിയ കവിളുമായാണ് വീട്ടിലെത്തിയത്…..
ആ അധ്യാപകന്റെ മര്‍ദ്ദനം ജീവിതത്തിലെ വഴിത്തിരിവായി.
കഞ്ഞി കുടിക്കാനല്ല പഠിക്കുന്നത് എന്ന തിരിച്ചറിവുണ്ടായി….”
(എതിര് -ഡോ.എം.കുഞ്ഞാമന്‍ )

മണിപ്പാലില്‍ ഒരു അധ്യാപകനെങ്കില്‍
വിഴിഞ്ഞത്ത് ഒരു പാതിരിയാണ് ഉള്ളില്‍
കെട്ടിക്കിടക്കുന്ന വര്‍ഗീയത ചര്‍ദ്ദിക്കുന്നത്….
രണ്ടുപേരുടേയും പൊതുശത്രു മുസ്ലീമാണ്.
മുസ്ലീം പേരുകളാണ്..
ഒരാള്‍ക്ക് കസബാണെങ്കില്‍
മറ്റൊരാള്‍ക്ക് അബ്ദുറഹിമാനാണ്.
അതവര്‍ പരസ്യമായ് തന്നെ പ്രകടിപ്പിക്കുന്നു..

പാണന്‍ എന്ന് ക്ലാസില്‍ പരസ്യമായി അധിക്ഷേപിക്കപ്പെട്ടപ്പോള്‍
കുഞ്ഞാമന്‍ അതിനെ ചെറുപ്രായത്തിലേ ചോദ്യം ചെയ്യുന്നുണ്ട്.
മണിപ്പാലിലെ വിദ്യാര്‍ത്ഥിയും തന്നെ തീവ്രവാദ ചാപ്പകുത്തുന്നതില്‍ ശക്തമായ് പ്രതികരിക്കുന്നുണ്ട്.
സ്‌കൂളിലെ കഞ്ഞികുടി നിര്‍ത്തിയശേഷം ഉച്ചഭക്ഷണസമയത്ത് സ്‌കൂളിലെ പ്ലാവില്‍ ചോട്ടില്‍ ചെന്നിരിക്കുമ്പോള്‍
മര്‍ദ്ദിച്ച മാഷ് കുഞ്ഞാമനെ ചെന്ന് കാണുന്നുണ്ട്.
അടിച്ചതിലുള്ള കുറ്റബോധം കൊണ്ടാകണം
അടുത്ത് ചെന്ന് മാഷ് ചോദിക്കുന്നുണ്ട്
”കുഞ്ഞാമാ, പോയി കഞ്ഞി കുടിക്ക് ‘
അന്നാണ് ആദ്യമായ് കുഞ്ഞാമന്‍ എന്ന പേര് മാഷ് വിളിക്കുന്നത്.
അതുവരേയും പാണാ എന്ന വിളിയായിരുന്നു.
ദൃഡനിശ്ചയത്തോടെയായിരുന്നു കുഞ്ഞാമന്റെ മറുപടി.
”വേണ്ട സര്‍ ”
”സര്‍ പറഞ്ഞതില്‍ തെറ്റൊന്നുമില്ല.
കഞ്ഞി കുടിക്കാന്‍ വേണ്ടിമാത്രമാണ് ഞാന്‍ വന്നിരുന്നത്.
പക്ഷേ, ഇനി എനിക്കു കഞ്ഞി വേണ്ട, എനിക്കു പഠിക്കണം. ”

തൂക്കിലേറ്റപ്പെട്ട കസബിന്റെ പേര് വിളിച്ച് മണിപ്പാലിലെ വിദ്യാര്‍ത്ഥിയെ അധിക്ഷേപിക്കുമ്പോള്‍
ആ വിദ്യാര്‍ത്ഥി നിശ്ശബ്ദനാകുന്നില്ല.
ശക്തമായ ഭാഷയില്‍തന്നെ പ്രതികരിക്കുന്നുണ്ട്
‘സോറി,ഞാന്‍ തമാശക്ക് പറഞ്ഞതാണെന്ന് അധ്യാപകന്‍ പറഞ്ഞപ്പോള്‍
”നോ…
തീവ്രവാദി എന്ന് വിളിക്കുന്നത് ഒരു തമാശയല്ല….
നീ എന്റെ മകനെപോലെയാണെന്ന് മാഷ് പറഞ്ഞപ്പോള്‍
അതിനും ആ വിദ്യാര്‍ത്ഥിക്ക് ശക്തമായ പ്രതികരണമുണ്ടായിരുന്നു
”നിങ്ങളുടെ മകനോട് നിങ്ങള്‍ ഇതുപോലെ സംസാരിക്കുമോ ?

ജാതി തിരിച്ചുള്ള ഒറ്റപ്പെടുത്തലൊക്കെ നമ്മുടെ കലാലയങ്ങളിലും കുറവൊന്നുമല്ല..
ടഇ കുട്ടികളൊക്കെ ഇപ്പോഴും ഇതൊക്കെ നേരിടുന്നുണ്ട്..
നിനക്ക് പരീക്ഷ പാസാകാന്‍ പകുതി പഠിച്ചാല്‍ പോരേയെന്ന് പരിഹസിച്ച് പറഞ്ഞ ഒരു അധ്യാപകനെ കേട്ടിട്ടുണ്ട്..
അയാളില്‍ കട്ടപ്പിടിച്ചുകിടന്ന ജാതിബോധംതന്നെ കാരണം..
‘എന്റെ ജന്മം തന്നെയാണ് എന്റെ മരണകാരണമെന്ന് ‘
രോഹിത് വെമുലെ തന്റെ ആത്മഹത്യാകുറിപ്പില്‍ എഴുതിയതും
ജാതിതീര്‍ത്ത ഒറ്റപ്പെടുത്തലാല്‍തന്നെ..’
(സതീഷ് തോട്ടത്തില്‍ )

 

crime

മഴു ഉപയോഗിച്ച് ഭാര്യയുടെ തലവെട്ടി, വെട്ടിയ തലയുമായി സ്കൂട്ടറിൽ യാത്ര; യുവാവ് പിടിയിൽ

Published

on

ബെംഗളൂരുവിൽ ഭാര്യയെ കൊലപ്പെടുത്തി തലയറുത്ത് പൊലീസ് സ്റ്റേഷനിൽ എത്തിച്ച് യുവാവ്. ആനേക്കാല്ലിൽ ആണ് സംഭവം. മാനസ (26) ആണ് കൊല്ലപ്പെട്ടത്. പ്രതി ശങ്കറിനെ പോലീസ് പിടികൂടി. ബൈക്കിൽ ആണ് ഭാര്യയുടെ തലയുമായി പൊലീസ് സ്റ്റേഷനിൽ എത്തിയത്.

രക്തം പുരണ്ട ഷർട്ട് ധരിച്ച് ഒരാൾ രാത്രി സ്കൂട്ടർ ഓടിച്ചു വരുന്നതു കണ്ടാണ് പൊലീസ് സംഘം വാഹനം തടഞ്ഞത്. പരിശോധനയിൽ സ്കൂട്ടറിന്റെ ഫുട്ബോർഡിൽ യുവതിയുടെ തല കണ്ടെത്തുകയായിരുന്നു. കുടുംബ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

ഇന്നലെ രാത്രി 11.30ഓടെയാണ് സംഭവം. അനേക്കലിൽ നിന്ന് ചന്ദാപുരയിലേക്കുള്ള ഹൈവേയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസിന്‍റെ ക്വിക് റെസ്പോൺസ് ടീമാണ് നടുക്കുന്ന ഒരു കാഴ്ച കണ്ടത്. രക്തത്തിൽ കുളിച്ച നിലയിൽ ഒരു യുവാവ് സ്കൂട്ടറോടിച്ച് ഹൈവേയിലൂടെ അതിവേഗത്തിൽ പോകുകയായിരുന്നു.

ഴു ഉപയോഗിച്ചാണ് യുവതിയുടെ കഴുത്തിൽ വെട്ടിയത്. 5 വർഷം മുൻപാണ് ഇവർ വിവാഹിതരായത്. മൂന്നു വയസ്സുള്ള മകളുണ്ട്. വാടകവീട്ടിലാണ് താമസിച്ചിരുന്നത്. സ്വകാര്യ സ്ഥാപനങ്ങളിലായിരുന്നു ഇരുവർക്കും ജോലി.

Continue Reading

india

‘അന്വേഷണത്തിന് ഉത്തരവിട്ടു, കേസെടുത്തു സര്‍ക്കാര്‍ ഇതില്‍ക്കൂടുതല്‍ എന്താണ് ചെയ്യേണ്ടത്’: ഡി.കെ ശിവകുമാര്‍

സര്‍ക്കാര്‍ സാധ്യമായ നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ടെന്ന് ഡികെ ശിവകുമാര്‍ പറഞ്ഞു

Published

on

ബെംഗളൂരു: ഐപിഎല്ലിലെ ആദ്യ കിരീട നേട്ടത്തിനു പിന്നാലെ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന് ഒരുക്കിയ സ്വീകരണ ചടങ്ങില്‍ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിച്ച സംഭവത്തില്‍ സര്‍ക്കാര്‍ ഇനി എന്താണ് ചെയ്യേണ്ടതെന്ന ചോദ്യവുമായി ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിടുകയും കേസുകള്‍ ഫയല്‍ ചെയ്യുകയും ചെയ്തു. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തു. സര്‍ക്കാര്‍ സാധ്യമായ നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ടെന്ന് ഡികെ ശിവകുമാര്‍ പറഞ്ഞു.

‘പ്രതിപക്ഷം സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടു. ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഉടന്‍ തന്നെ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. സംഭവത്തില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. ഒരു സര്‍ക്കാരിന് ഇതില്‍ക്കൂടുതല്‍ എന്ത് ചെയ്യാനാകും? സര്‍ക്കാര്‍ പരമാവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.’-ഡി കെ ശിവകുമാര്‍ പറഞ്ഞു. വിഷയം രാഷ്ട്രീയവത്കരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

18 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കന്നി കിരീടം നേടിയ ആര്‍സിബിക്ക് വലിയ സ്വീകരണമാണ് ബെംഗളൂരു നഗരത്തില്‍ ഒരുക്കിയത്. പൊലീസിന് നിയന്ത്രിക്കാവുന്നതിലും അപ്പുറം ആളുകള്‍ ചിന്നസ്വാമി സ്റ്റേഡിയത്തിനു മുന്നിലേക്ക് എത്തിയതോടെയാണ് ആഘോഷങ്ങള്‍ ദുരന്തത്തിലേക്ക് വഴിമാറിയത്. തിക്കിലും തിരക്കിലുംപെട്ട് പതിനാലുവയസുകാരി ഉള്‍പ്പെടെ 14 പേരാണ് അപകടത്തില്‍ മരിച്ചത്. നിരവധിപേര്‍ക്ക് പരിക്കേറ്റു. കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സ്‌റ്റേഡിയത്തില്‍ സ്വീകരണചടങ്ങ് സംഘടിപ്പിച്ചത്.

അപകടവുമായി ബന്ധപ്പെട്ട് ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യാഴാഴ്ച സസ്പെന്‍ഡ് ചെയ്തിരുന്നു. കബ്ബണ്‍ പാര്‍ക്ക് പോലീസ് സ്റ്റേഷന്‍ പോലീസ് ഇന്‍സ്പെക്ടര്‍, സ്റ്റേഷന്‍ ഹൗസ് മാസ്റ്റര്‍, സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍, എസിപി, സെന്‍ട്രല്‍ ഡിവിഷന്‍ ഡിസിപി, ക്രിക്കറ്റ് സ്റ്റേഡിയം ഇന്‍-ചാര്‍ജ്, അഡീഷണല്‍ പോലീസ് കമ്മീഷണര്‍, പോലീസ് കമ്മീഷണര്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജി ജസ്റ്റിസ് മൈക്കല്‍ ഡി’കുന്‍ഹ അധ്യക്ഷനായ ഒരു ഏകാംഗ കമ്മീഷനെ നിയമിച്ചതായി സിദ്ധരാമയ്യ അറിയിച്ചിരുന്നു. ആര്‍സിബി, പരിപാടി നടത്താന്‍ ചുമതലപ്പെട്ട ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനമായ ഡിഎന്‍എ, കെഎസ്സിഎ എന്നിവരെ നേരത്തെ കേസില്‍ പ്രതിചേര്‍ത്തിരുന്നു.
Continue Reading

india

രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച് കമല്‍ ഹാസന്‍

ചെന്നൈയിലെ തമിഴ്‌നാട് സെക്രട്ടേറിയറ്റിൽ  മുസ്‌ലിംലീഗ് തമിഴ്‌നാട് സ്‌റ്റേറ്റ് ജനറല്‍ സെക്രട്ടറി കെഎഎം മുഹമ്മദ് അബൂബക്കര്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍റെയും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍റെയും സാന്നിധ്യത്തിലായിരുന്നു നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്

Published

on

ചെന്നൈ: മക്കൾ നീതി മയ്യം (എം.എൻ.എം) പ്രസിഡന്‍റും നടനുമായ കമൽ ഹാസൻ രാജ്യസഭയിലേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ചെന്നൈയിലെ തമിഴ്‌നാട് സെക്രട്ടേറിയറ്റിൽ  മുസ്‌ലിംലീഗ് തമിഴ്‌നാട് സ്‌റ്റേറ്റ് ജനറല്‍ സെക്രട്ടറി കെഎഎം മുഹമ്മദ് അബൂബക്കര്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍റെയും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍റെയും സാന്നിധ്യത്തിലായിരുന്നു നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്.

ഡി.എം.കെ സഖ്യകക്ഷികളായ വി.സി.കെ നേതാവ് തിരുമാവളവൻ, എം.ഡി.എം.കെ നേതാവ് വൈകോ, തമിഴ്‌നാട് കോൺഗ്രസ് അധ്യക്ഷൻ കെ.സെൽവപെരുന്ദഗൈ എന്നിവരും പങ്കെടുത്തു. ജൂൺ 19നാണ് തമിഴ്നാട്ടിൽ നിന്നുള്ള ആറു രാജ്യസഭ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുക.

നടനും ‘മക്കൾ നീതി മയ്യം’ പ്രസിഡന്റുമായ കമൽഹാസനും കവയിത്രിയും എഴുത്തുകാരിയും പാർട്ടി വക്താവുമായ സൽമയുമാണ് ഡി.എം.കെയിൽ നിന്നും രാജ്യസഭയിലേക്ക് മത്സരിക്കുന്ന പുതിയ സ്ഥാനാർഥികൾ. നിലവിലെ രാജ്യസഭാംഗം അഡ്വ. പി. വിൽസൺ, സേലം മുൻ എം.എൽ.എ എസ്.ആർ. ശിവലിംഗം എന്നിവരാണ് മറ്റു ഡി.എം.കെ സ്ഥാനാർഥികൾ.

നിയമസഭയിലെ എം.എൽ.എമാരുടെ എണ്ണം വെച്ച് ഡി.എം.കെ സഖ്യത്തിന് നാലും അണ്ണ ഡി.എം.കെ-ബി.ജെ.പി സഖ്യത്തിന് രണ്ട് സീറ്റുകളും ലഭിക്കും. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പാണ് മക്കൾ നീതി മയ്യം ഡി.എം.കെ സഖ്യത്തിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചത്. 2018ലാണ് കമൽഹാസൻ മക്കൾ നീതി മയ്യം രൂപീകരിച്ച് സജീവ രാഷ്ട്രീയത്തിൽ ഇറങ്ങിയത്.

Continue Reading

Trending