Connect with us

india

ജാതീയതയുടെയും വര്‍ഗീയതയുടെയും വേരുകള്‍ക്ക് ഇന്ത്യയില്‍ കാലപ്പഴക്കമേറെയുണ്ട്

മണിപ്പാലില്‍ ഒരു അധ്യാപകനെങ്കില്‍
വിഴിഞ്ഞത്ത് ഒരു പാതിരിയാണ് ഉള്ളില്‍
കെട്ടിക്കിടക്കുന്ന വര്‍ഗീയത ചര്‍ദ്ദിക്കുന്നത്….
രണ്ടുപേരുടേയും പൊതുശത്രു മുസ്ലീമാണ്.
മുസ്ലീം പേരുകളാണ്..

Published

on

ജാതീയതയുടെയും വര്‍ഗീയതയുടെയും വേരുകള്‍ക്ക് ഇന്ത്യയില്‍ കാലപ്പഴക്കമേറെയുണ്ട്. കര്‍ണാടക  മണിപ്പാലിലെ വിദ്യാഭ്യാസസ്ഥാപനത്തില്‍ മുസ്‌ലിംവിദ്യാര്‍ത്ഥിയെ തീവ്രവാദിയെന്ന്  അധിക്ഷേപിച്ച പശ്ചാത്തലത്തില്‍ അത്തരം ജാതീയവിളികള്‍ ഓര്‍മിക്കുന്നവരേറെയുണ്ട്. അതിലൊന്ന് പ്രമുഖസാമ്പത്തികവിദഗ്ധനും അക്കാദമീഷ്യനും അധ്യാപകനുമായ ഡോ.എം കുഞ്ഞാമന്റെ പുസ്‌കത്തില്‍ പറയുന്നുണ്ട്. സമൂഹമാധ്യമത്തില്‍നിന്ന്.

‘ഞാന്‍ മൂന്നാംക്ലാസില്‍ പഠിക്കുമ്പോള്‍
ആ മാഷ് എന്നെ പേര് വിളിക്കില്ല.
പാണന്‍ എന്നാണ് വിളിക്കുക.
ബോര്‍ഡില്‍ കണക്കെഴുതിഃ
”പാണന്‍ പറയെടാ ” എന്നുപറയും.
സഹികെട്ട് ഒരിക്കല്‍ ഞാന്‍ പറഞ്ഞുഃ
”സാര്‍ എന്നെ ജാതിപ്പേര് വിളിക്കരുത്,
കുഞ്ഞാമന്‍ എന്നു വിളിക്കണം”
”എന്താടാ നിന്നെ ജാതിപ്പേര് വിളിച്ചാല്‍ ” എന്നുചോദിച്ച് ചെകിട്ടത്ത് ആഞ്ഞടിച്ചു. അയാള്‍ നാട്ടിലെ പ്രമാണിയാണ്.
എവിടെടാ പുസ്തകം എന്ന് ചോദിച്ചു.
ഇല്ലെന്ന് പറഞ്ഞപ്പോള്‍ കഞ്ഞി കുടിക്കാനാണ് വന്നത്, പഠിക്കാനല്ല എന്നായി പരിഹാസം.
അടിയേറ്റ് വിങ്ങിയ കവിളുമായാണ് വീട്ടിലെത്തിയത്…..
ആ അധ്യാപകന്റെ മര്‍ദ്ദനം ജീവിതത്തിലെ വഴിത്തിരിവായി.
കഞ്ഞി കുടിക്കാനല്ല പഠിക്കുന്നത് എന്ന തിരിച്ചറിവുണ്ടായി….”
(എതിര് -ഡോ.എം.കുഞ്ഞാമന്‍ )

മണിപ്പാലില്‍ ഒരു അധ്യാപകനെങ്കില്‍
വിഴിഞ്ഞത്ത് ഒരു പാതിരിയാണ് ഉള്ളില്‍
കെട്ടിക്കിടക്കുന്ന വര്‍ഗീയത ചര്‍ദ്ദിക്കുന്നത്….
രണ്ടുപേരുടേയും പൊതുശത്രു മുസ്ലീമാണ്.
മുസ്ലീം പേരുകളാണ്..
ഒരാള്‍ക്ക് കസബാണെങ്കില്‍
മറ്റൊരാള്‍ക്ക് അബ്ദുറഹിമാനാണ്.
അതവര്‍ പരസ്യമായ് തന്നെ പ്രകടിപ്പിക്കുന്നു..

പാണന്‍ എന്ന് ക്ലാസില്‍ പരസ്യമായി അധിക്ഷേപിക്കപ്പെട്ടപ്പോള്‍
കുഞ്ഞാമന്‍ അതിനെ ചെറുപ്രായത്തിലേ ചോദ്യം ചെയ്യുന്നുണ്ട്.
മണിപ്പാലിലെ വിദ്യാര്‍ത്ഥിയും തന്നെ തീവ്രവാദ ചാപ്പകുത്തുന്നതില്‍ ശക്തമായ് പ്രതികരിക്കുന്നുണ്ട്.
സ്‌കൂളിലെ കഞ്ഞികുടി നിര്‍ത്തിയശേഷം ഉച്ചഭക്ഷണസമയത്ത് സ്‌കൂളിലെ പ്ലാവില്‍ ചോട്ടില്‍ ചെന്നിരിക്കുമ്പോള്‍
മര്‍ദ്ദിച്ച മാഷ് കുഞ്ഞാമനെ ചെന്ന് കാണുന്നുണ്ട്.
അടിച്ചതിലുള്ള കുറ്റബോധം കൊണ്ടാകണം
അടുത്ത് ചെന്ന് മാഷ് ചോദിക്കുന്നുണ്ട്
”കുഞ്ഞാമാ, പോയി കഞ്ഞി കുടിക്ക് ‘
അന്നാണ് ആദ്യമായ് കുഞ്ഞാമന്‍ എന്ന പേര് മാഷ് വിളിക്കുന്നത്.
അതുവരേയും പാണാ എന്ന വിളിയായിരുന്നു.
ദൃഡനിശ്ചയത്തോടെയായിരുന്നു കുഞ്ഞാമന്റെ മറുപടി.
”വേണ്ട സര്‍ ”
”സര്‍ പറഞ്ഞതില്‍ തെറ്റൊന്നുമില്ല.
കഞ്ഞി കുടിക്കാന്‍ വേണ്ടിമാത്രമാണ് ഞാന്‍ വന്നിരുന്നത്.
പക്ഷേ, ഇനി എനിക്കു കഞ്ഞി വേണ്ട, എനിക്കു പഠിക്കണം. ”

തൂക്കിലേറ്റപ്പെട്ട കസബിന്റെ പേര് വിളിച്ച് മണിപ്പാലിലെ വിദ്യാര്‍ത്ഥിയെ അധിക്ഷേപിക്കുമ്പോള്‍
ആ വിദ്യാര്‍ത്ഥി നിശ്ശബ്ദനാകുന്നില്ല.
ശക്തമായ ഭാഷയില്‍തന്നെ പ്രതികരിക്കുന്നുണ്ട്
‘സോറി,ഞാന്‍ തമാശക്ക് പറഞ്ഞതാണെന്ന് അധ്യാപകന്‍ പറഞ്ഞപ്പോള്‍
”നോ…
തീവ്രവാദി എന്ന് വിളിക്കുന്നത് ഒരു തമാശയല്ല….
നീ എന്റെ മകനെപോലെയാണെന്ന് മാഷ് പറഞ്ഞപ്പോള്‍
അതിനും ആ വിദ്യാര്‍ത്ഥിക്ക് ശക്തമായ പ്രതികരണമുണ്ടായിരുന്നു
”നിങ്ങളുടെ മകനോട് നിങ്ങള്‍ ഇതുപോലെ സംസാരിക്കുമോ ?

ജാതി തിരിച്ചുള്ള ഒറ്റപ്പെടുത്തലൊക്കെ നമ്മുടെ കലാലയങ്ങളിലും കുറവൊന്നുമല്ല..
ടഇ കുട്ടികളൊക്കെ ഇപ്പോഴും ഇതൊക്കെ നേരിടുന്നുണ്ട്..
നിനക്ക് പരീക്ഷ പാസാകാന്‍ പകുതി പഠിച്ചാല്‍ പോരേയെന്ന് പരിഹസിച്ച് പറഞ്ഞ ഒരു അധ്യാപകനെ കേട്ടിട്ടുണ്ട്..
അയാളില്‍ കട്ടപ്പിടിച്ചുകിടന്ന ജാതിബോധംതന്നെ കാരണം..
‘എന്റെ ജന്മം തന്നെയാണ് എന്റെ മരണകാരണമെന്ന് ‘
രോഹിത് വെമുലെ തന്റെ ആത്മഹത്യാകുറിപ്പില്‍ എഴുതിയതും
ജാതിതീര്‍ത്ത ഒറ്റപ്പെടുത്തലാല്‍തന്നെ..’
(സതീഷ് തോട്ടത്തില്‍ )

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

ആറുവയസ്സുകാരനെ മുതലകളുള്ള അരുവിയിലേയ്ക്ക് അമ്മ എറിഞ്ഞു; കണ്ടെടുത്തത് പാതിഭക്ഷിച്ച മൃതദേഹം

കർണാടകയിലെ ദാന്‍ദെലി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.

Published

on

കുടുംബ പ്രശ്‌നത്തെ തുടര്‍ന്ന് അമ്മ മുതലകളുള്ള അരുവിയിലേയ്ക്ക് എറിഞ്ഞ ആറുവയസ്സുകാരന് ദാരുണാന്ത്യം. പാതി ഭക്ഷിച്ച നിലയില്‍ ഞായറാഴ്ചയാണ് ആറ് വയസ്സുകാരന്റെ മൃതദേഹം അരുവിയില്‍ നിന്ന് പുറത്തെടുത്തത്. കർണാടകയിലെ ദാന്‍ദെലി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.

ശനിയാഴ്ച വൈകുന്നേരം ഏഴുമണിയോടെ ഭര്‍ത്താവുമായുള്ള തര്‍ക്കത്തിന് പിന്നാലെയാണ് 23 വയസ്സുകാരിയായ യുവതി ആറ് വയസ്സുള്ള കുട്ടിയെ വീടിന് പിന്‍വശത്തുള്ള അരുവിയിലേയ്ക്ക് വഴിച്ചെറിഞ്ഞത്. ദാന്‍ദെലി മുതല സങ്കേതത്തിനോട് ചേര്‍ന്നുള്ള ഈ അരുവിയിലും മുതലകളുണ്ട്.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ രക്ഷാപ്രവര്‍ത്തകര്‍ക്ക് വെളിച്ചക്കുറവ് മൂലം കുട്ടിയെ വീണ്ടെടുക്കാന്‍ സാധിച്ചില്ല. ഞായറാഴ്ച രാവിലെയാണ് പാതിഭക്ഷിച്ച നിലയിലുള്ള കുട്ടിയുടെ മൃതദേഹം രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തത്.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേയ്ക്ക് മാറ്റി. പൊലീസ് കുട്ടിയുടെ മാതാപിതാക്കളെ അറസ്റ്റ് ചെയ്യുകയും ഇരുവര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.

Continue Reading

india

‘ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാൻ കഴിയുന്നവരെയാണ് രാജ്യത്തിന് ആവശ്യം’; കോൺഗ്രസിൽ തിരിച്ചെത്തി ഡൽഹി മുൻ മന്ത്രി യോഗാനന്ദ്

എ.ഐ.സി.സി ചുമതലയുള്ള ദീപക് ബാബരിയയുടെ സാന്നിധ്യത്തിലാണ് പാര്‍ട്ടിയില്‍ ചേര്‍ന്നത്.

Published

on

ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍.സി.പി) നേതാവും ഡല്‍ഹി മുന്‍ മന്ത്രിയുമായ യോഗാനന്ദ് ശാസ്ത്രി കോണ്‍ഗ്രസില്‍ ചേര്‍ന്നു. എ.ഐ.സി.സി ചുമതലയുള്ള ദീപക് ബാബരിയയുടെ സാന്നിധ്യത്തിലാണ് പാര്‍ട്ടിയില്‍ ചേര്‍ന്നത്. 2021ലാണ് കോണ്‍ഗ്രസ് വിട്ട് അദ്ദേഹം എന്‍.സി.പി.യില്‍ ചേര്‍ന്നത്.

കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പ്രത്യേക കാരണങ്ങളൊന്നും ഇല്ലെന്നും എന്‍.സി.പിയുടെയും കോണ്‍ഗ്രസിന്റെയും ആശയങ്ങള്‍ക്ക് സമാനതകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാന്‍ കഴിയുന്നവരെയാണ് രാജ്യത്തിന് ആവശ്യമെന്നും എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അതാണ് കോണ്‍ഗ്രസിന്റെയും എന്‍.സി.പിയുടെയും ആത്മാവെന്നും യോഗാനന്ദ് ശാസ്ത്രി പറഞ്ഞു.

മുന്‍ ഡല്‍ഹി നിയമസഭ സ്പീക്കറായിരുന്ന യോഗാനന്ദ് ശാസ്ത്രി ഡല്‍ഹി കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളാണ്. അന്നത്തെ ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ ഒന്നര ദശാബ്ദക്കാലത്തെ ഭരണത്തില്‍ സുപ്രധാന പദവികള്‍ വഹിച്ച അദ്ദേഹം രണ്ടുതവണ മാളവ്യ നഗര്‍ മണ്ഡലത്തെയും ഒരു തവണ മെഹ്റൗളി നിയമസഭ മണ്ഡലത്തെയും പ്രതിനിധീകരിച്ചിട്ടുണ്ട്.

യോഗാനന്ദ് ശാസ്ത്രിയുടെ പാര്‍ട്ടി പ്രവേശനം പാര്‍ട്ടിക്ക് വലിയ ഉത്തേജനമാകുമെന്ന് വിശ്വസിക്കുന്നതായി ദീപക് ബാബരിയ പറഞ്ഞു. യുവാക്കളെ പ്രോത്സാഹിപ്പിക്കുന്നതില്‍ അദ്ദേഹം സമര്‍ത്ഥനാണെന്നും ദീപക് ബാബരിയ കൂട്ടിച്ചേര്‍ത്തു.

Continue Reading

crime

മധ്യപ്രദേശില്‍ മണല്‍ക്കടത്ത് സംഘം പൊലീസുകാരനെ ട്രാക്ടര്‍ കയറ്റി കൊലപ്പെടുത്തി

ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.

Published

on

മധ്യപ്രദേശില്‍ മണല്‍ മാഫിയ പൊലീസുകാരനെ ട്രാക്ടര്‍ കയറ്റിക്കൊന്നു. ശാഹ്ഡോലിലെ എ.എസ്.ഐ. മഹേന്ദ്ര ബാഗ്രിയാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. പ്രദേശത്ത് മണല്‍ക്കടത്ത് നടക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പ്രസാദ് കനോജി, സഞ്ജയ് ദൂബേ എന്നീ കോണ്‍സ്റ്റബിള്‍മാര്‍ക്കൊപ്പം പരിശോധനയ്ക്ക് പോയതായിരുന്നു ബാഗ്രി.

മണലുമായി പോവുകയായിരുന്ന ട്രാക്ടര്‍ ബാഗ്രി തടയാന്‍ ശ്രമിച്ചു. തുടര്‍ന്ന് ട്രാക്ടര്‍ അദ്ദേഹത്തിന്റെ ദേഹത്തുകൂടി കയറ്റിയിറക്കുകയായിരുന്നു. ബാഗ്രി സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. പ്രസാദും സഞ്ജയും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ട്രാക്ടറിന്റെ ഡ്രൈവറും ഉടമയുടെ മകനും അറസ്റ്റിലായതായി പൊലീസ് അറിയിച്ചു.

അതേസമയം വാഹനത്തിന്റെ ഉടമയെ ഇനിയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ഇയാളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പൊലീസ് മുപ്പതിനായിരം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.

മധ്യപ്രദേശില്‍ മണല്‍ക്കടത്ത് വ്യാപകമാണ്. സോന്‍ നദീതീരത്തുനിന്ന് വലിയ അളവിലാണ് മണല്‍ കടത്താറുള്ളത്. കഴിഞ്ഞവര്‍ഷം, ശാഹ്ദോളില്‍ മണല്‍ക്കടത്ത് തടയാന്‍ ശ്രമിച്ച റവന്യൂവകുപ്പ് ജീവനക്കാരനെയും ട്രാക്ടര്‍ കയറ്റിക്കൊലപ്പെടുത്തിയിരുന്നു.

 

Continue Reading

Trending