Connect with us

Culture

കശ്മീര്‍- ഭൂമിയിലെ പറുദീസയിലേക്കൊരു യാത്ര

മഞ്ഞുകാലമായ നവംബര്‍-ഡിസംബര്‍-ജനുവരിയാണ് ഭൂമിയിലെ സ്വര്‍ഗമെന്ന് വിശേഷിപ്പിക്കുന്ന കശ്മീര്‍ താഴ് വര കാണാനുള്ള സമയം.

Published

on

മഞ്ഞുകാലമായ നവംബര്‍-ഡിസംബര്‍-ജനുവരിയാണ് ഭൂമിയിലെ സ്വര്‍ഗമെന്ന് വിശേഷിപ്പിക്കുന്ന കശ്മീര്‍ താഴ് വര കാണാനുള്ള സമയം.

ജലീല്‍ ഖാദര്‍

കശ്മീര്‍-ലഘുചിത്രം

3500 കിലോമീറ്ററാണ് കേരളത്തില്‍നിന്ന് ജമ്മുവിലേക്കുള്ള ദൂരം. അവിടെനിന്ന് 250 കിലോമീറ്റര്‍ ചെന്നാല്‍ കാശ്മീരായി. മൊത്തം നാലായിരത്തോളം കിലോമീറ്റര്‍. മാര്‍ച്ച് മുതല്‍ ജൂലൈ വരെ പച്ചപ്പണിഞ്ഞതും ബാക്കിസമയം മഞ്ഞണിഞ്ഞതുമാണ് കാശ്മീരിലെ കാലാവസ്ഥാന്തരീക്ഷം. പഹല്‍ഗാം, സോന്‍മാര്‍ഗ്, ഗുല്‍മാര്‍ഗ്, ഹസ്രത് ബാല്‍, വൈഷ്ണവിദേവിക്ഷേത്രം (ജമ്മു-ഉദ്ദംപൂര്‍) , ദാല്‍തടാകം, ഷാലിമാര്‍, മുഗള്‍ഗാര്‍ഡനുകള്‍ തുടങ്ങിയവയാണ് പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങള്‍. 100 ചതുരശ്ര കിലോമീറ്ററാണ് കശ്മീര്‍ താഴ് വര. ഏറ്റവും കുറഞ്ഞ നിരക്കില്‍ (8000 രൂപ) നാലുദിവസത്തേക്ക് ടൂര്‍ ഓപ്പറേറ്റ് ചെയ്യുന്ന തൃശൂരിലെ ജംഷിഅബൂബക്കറിന്റെ ട്രിപ്പന്‍സ് ഉള്‍പ്പെടെ നിരവധി ടൂറിസ്റ്റ്ഏജന്റുമാരുണ്ട്. ശ്രീനഗറിലെ വിമാനത്താവളം വഴിയും നിരവധി യാത്രക്കാരിവിടെ എത്തുന്നു. കേരളത്തില്‍നിന്ന് വെള്ളിയാഴ്ച പുറപ്പെടുന്ന ഏകപ്രതിവാര ട്രെയിന്‍സര്‍വീസ് കന്യാകുമാരി-ജമ്മുതാവി എക്‌സപ്രസാണ്. ടിക്കറ്റ് കിട്ടാന്‍ നാലുമാസം മുമ്പെങ്കിലും റിസര്‍വ് ചെയ്യണം. ലഡാക്കിലേക്കും അതിന്റെ തലസ്ഥാനമായ ലേയിലേക്കും ശ്രീനഗറില്‍നിന്ന് 418 കിലോമീറ്റര്‍ദൂരമുണ്ട്. ലേയിലെ വിമാനത്താവളത്തിലേക്കും ഡല്‍ഹിവഴി ടിക്കറ്റ് ലഭിക്കും. കാര്‍ഗില്‍ തുടങ്ങിയ അതിര്‍ത്തിപ്രദേശങ്ങള്‍ ഇവിടെയാണ്.

സ്വര്‍ഗത്തിലെ ദു:ഖപുത്രി

കശ്മീര്‍ എന്നുകേള്‍ക്കുമ്പോള്‍ കോരിത്തരിക്കാത്തവരായി ആരുണ്ട്. അവിടെ എത്തണമെന്ന് മോഹിക്കാത്തവരായും. യൂട്യൂബുകളിലും സിനിമകളിലും ചിത്രങ്ങളിലും വാര്‍ത്തകളിലുമായി നാം കണ്ടും കേട്ടും പരിചിതമായ സ്വര്‍ഗത്തിലേക്ക് ഒരു വെര്‍ച്വല്‍യാത്ര പോയാലോ. ഇന്ത്യയുടെ വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തിയിലെ യൂറോപ്പിനോട് കിടപിടിക്കുന്ന മഞ്ഞണിഞ്ഞ ഹിമാലയന്‍ഭൂപ്രദേശം. ഭൂമിയിലെ സ്വര്‍ഗമെന്നാണ് കശ്മീരിന്റെ ചെല്ലപ്പേര്. കശ്മീരിലെത്തുന്നവരെ സ്വീകരിക്കുന്നത് മഞ്ഞുപോലെ തണുത്തുറഞ്ഞുകിടക്കുന്ന മനുഷ്യജീവിതമാണ്. എല്ലാറ്റിനും ബരാബര്‍ ഹേ( കുഴപ്പമില്ല) എന്ന് കാശ്മീരികള്‍ പൊതുവെ പറയുമെങ്കിലും അവരോട് അടുത്തിടപഴകുമ്പോള്‍ പുറത്തെ കട്ടപിടിച്ച മഞ്ഞ് ഉരുകി സ്‌നേഹത്തിന്റെ തെളിഞ്ഞ നീരുറവ ദൃശ്യമാകും. ജീവിതത്തിലെ നൈരന്തര്യമാര്‍ന്ന പ്രയാസങ്ങളുടെ വലക്കെട്ട് അഴിച്ചെടുക്കുമവര്‍. പിന്നെ വീട്ടിലോട്ട് ക്ഷണിച്ച് ചായ തന്നെന്നിരിക്കും. അത്തരമൊരു അനുഭവമാണ് മഞ്ഞുറയുന്ന 2021 ഡിസംബറിലെ യാത്രയില്‍ എനിക്ക് അനുഭവവേദ്യമായത്. ജീവിതപ്രയാസങ്ങള്‍ക്കിടയിലും മനുഷ്യബന്ധങ്ങള്‍ എത്രകണ്ട് ഇവിടെ സുദൃഢമാണെന്ന് വിളിച്ചോതുന്നതായി ഈ യാത്ര. സ്‌നേഹിക്കാന്‍ മാത്രമറിയാവുന്ന മനുഷ്യരാണ് ശരാശരി കാശ്മീരികള്‍. മഞ്ഞും ഊഷരതയും നിറഞ്ഞ മലനിരകളുടെ താഴ് വാരത്ത് പച്ചമനുഷ്യര്‍ എങ്ങനെയാണ് പിടിച്ചുനില്‍ക്കുന്നതെന്ന് തോന്നിപ്പോകു. ടൂറിസത്തില്‍നിന്നാണ് ഇവരുടെ വരുമാനം പ്രധാനമായും .നെല്ല്, ഗോതമ്പ് കൃഷിയും ആപ്പിളും പച്ചക്കറിയും കുങ്കുമവും വിളവെടുക്കുന്നുണ്ടെങ്കിലും മഞ്ഞുറയുന്നതും ചൂടേറിയതുമായ രണ്ടുതരം കാലാവസ്ഥയില്‍ അവയില്‍നിന്ന് കാര്യമായ മെച്ചം കര്‍ഷകന് ലഭ്യമാകുന്നില്ല. അതുകൊണ്ടുതന്നെ ജമ്മുവിലുള്‍പ്പെടെ കാശ്മീരികളടക്കമുള്ള ഒരുകോടിയിലധികം ജനസംഖ്യയില്‍ മുക്കാല്‍പങ്ക് മനുഷ്യരുടെയും ജീവിതം ദുസ്സഹംതന്നെ. 96 ശതമാനമാണ് കശ്മീരിലെ മുസ്‌ലിംജനസംഖ്യ.
നൂറ്റാണ്ടുകളായുള്ള മനുഷ്യവാസവും മഹിതപാരമ്പര്യവുമുള്ള മണ്ണും മനുഷ്യരുമാണ് കാശ്മീരികള്‍. അവര്‍ക്ക് ഇന്ത്യയിലെ തെക്ക്, വടക്ക് ,കിഴക്ക് പ്രദേശങ്ങളിലെ ജനതയേക്കാള്‍ കൂടുതല്‍ ശാരീരികവും സാംസ്‌കാരികവുമായ അടുപ്പം പഴയകാലത്തെ പേര്‍ഷ്യക്കാരോടാണ്. മധ്യകാല സാംസ്‌കാരികകേന്ദ്രമായ പേര്‍ഷ്യയില്‍നിന്ന് (ഇപ്പോഴത്തെ ഇറാന്‍) സിന്ധുനദീതീരംവഴി കുടിയേറിയ ജനതയാണ് കാശ്മീരികളെന്നത് ചരിത്രം. അഫ്ഗാനിസ്ഥാനും ഇന്നത്തെ പാക്കിസ്താനും ഇസ്‌ലാമികസാംസ്‌കാരികത പേറുമ്പോഴും സ്വത്വപരമായി ഇവര്‍ കൂടുതല്‍ യോജിച്ചുനില്‍ക്കുന്നത് പേര്‍ഷ്യന്‍ സംസ്‌കൃതിയോടാണ്. എണ്ണമറ്റ സഞ്ചാരികളും കുടിയേറ്റക്കാരും ഇതുവഴി ഇന്ത്യയിലെത്തി. സിന്ധുനദീതടസംസ്‌കാരത്തിന്റെ കളിത്തൊട്ടിലായിരുന്ന പാക്കിസ്താനിലെ മോഹന്‍ജെദാരോ, ഹാരപ്പ എന്നീ പ്രദേശങ്ങള്‍ ആര്യന്മാരുടെ അധിനിവേശത്തെക്കുറിച്ചാണ് പറയുന്നതെങ്കിലും അതിനൊക്കെ എത്രയോമുമ്പുതന്നെ ഈപ്രദേശത്ത് എത്തിയവരാണ് കശ്മീരികള്‍. ഇന്ത്യയിലെയും പാക്കിസ്താനിലെതന്നെയും മനുഷ്യരുമായി അവര്‍ക്ക് പൂര്‍ണമായും ഇടകലരാന്‍ കഴിയാത്തതും ഇതുകൊണ്ടുതന്നെ. കടുത്ത മൈനസ്ഡിഗ്രിയിലെ മഞ്ഞിലും സ്വന്തം സംസ്‌കാരവും ഭൂമിയും വിട്ടെറിഞ്ഞ് ജനത എങ്ങോട്ടേക്കും പോകാത്തതും മറ്റൊന്നുംകൊണ്ടല്ല.
2019 ഓഗസ്റ്റ് 5നാണ് ജമ്മുകാശ്മീരിനെ വിഭജിച്ച് ജമ്മുകാശ്മീര്‍ ,ലഡാക്ക് എന്നീ കേന്ദ്രഭരണപ്രദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ സൃഷ്ടിച്ചത്. ഭരണഘടനാ ഭേദഗതിയിലൂടെയായിരുന്നു അത്. ഇതിനുപുറമെ ചെയ്ത മറ്റൊരു നിയമനിര്‍മാണം വലിയ കോലാഹലങ്ങള്‍ക്ക് താഴ്‌വരയില്‍ വഴിവെച്ചു. മറ്റുള്ള സംസ്ഥാനത്തെ ആളുകള്‍ക്ക് ഇവിടെ ഭൂമിവാങ്ങാന്‍ അനുമതിയില്ലാതിരുന്നത് ( 370ീ വകുപ്പ്) റദ്ദാക്കി. പാക്കിസ്താനില്‍നിന്നുള്ള തീവ്രവാദികളുടെ ആക്രമണഭീഷണി നിലനില്‍ക്കുന്ന സംസ്ഥാനത്ത് ഇത് വലിയതോതിലുള്ള അസ്വാരസ്യത്തിന് വീണ്ടും വഴിവെച്ചു.സ്വാതന്ത്ര്യകാലം മുതല്‍സംസ്ഥാനം അനുഭവിച്ചുവന്ന പ്രത്യേകപദവിയാണ് 370-ാംവകുപ്പ് . പ്രധാനരാഷ്ട്രീയകക്ഷികളുടെ നേതാക്കളെ തുറങ്കലിലടച്ചും പൗരന്മാരെ ഭീതിപ്പെടുത്തിയും ഇതിനെതിരായ പ്രക്ഷോഭത്തെ കേന്ദ്ര-കേന്ദ്രഭരണപ്രദേശഭരണകൂടങ്ങള്‍ ഉരുക്കുമുഷ്ടിയോടെ നേരിട്ടു.നിരവധിപേര്‍ക്ക്പരിക്കേല്‍ക്കുകയും പലരും മരണപ്പെടുകയുമുണ്ടായി. തീവ്രവാദം ഇല്ലാതാക്കുമെന്നായിരുന്നു പ്രത്യേകവകുപ്പ് റദ്ദാക്കാനായി കേന്ദ്രത്തിലെ മോദിസര്‍ക്കാര്‍ പറഞ്ഞതെങ്കിലും അതിനുശേഷം വലിയതോതിലുള്ള അക്രമമാണ് ഇവിടെനടന്നത്. പക്ഷേ ഏതാനും മാസമായി കോവിഡിന്റെയും മറ്റും ഭീതിയില്‍ ജനങ്ങളില്‍ പലരും അടങ്ങിയൊതുങ്ങിയിരിപ്പാണ്. വീണ്ടും പ്രക്ഷോഭം ഏതുനിമിഷവും പൊട്ടിപ്പുറപ്പെടാനുള്ള സാധ്യതയും അകമേ ദൃശ്യമാണ്. അടുത്തിടെയായി വര്‍ധിച്ചുവരുന്ന ഭീകരാക്രമണങ്ങള്‍തെളിയിക്കുന്നത് കേന്ദ്രത്തിന്റെ വാദങ്ങളെല്ലാം മിഥ്യയാണെന്നാണ്. ഷാലിമാര്‍ഗാര്‍ഡനകത്ത് ജനുവരി ആദ്യദിനത്തില്‍ തീവ്രവാദിയെ വെടിവെച്ചുകൊല്ലുകയുണ്ടായി. പൊലീസ്‌വാഹനം ആക്രമിച്ചതിലെ പ്രതിയാണെന്നായിരുന്നു സര്‍ക്കാര്‍വാദം. സിവില്‍വേഷത്തില്‍ചെന്ന പോലീസുകാരാണ് യിവാവിനെ കൊലപ്പെടുത്തിയത്. ഇതോടെ പ്രസിദ്ധവിനോദകേന്ദ്രമായ ഈ ഗാര്‍ഡനും ഭീതിയിലായി.
പക്ഷേ ഈ പുകിലുകളൊന്നും അറിയാതെ ഹിമവാന്റെ മടിത്തട്ടില്‍ കളിച്ചുല്ലസിക്കാനെത്തുകയാണ് രാജ്യത്തിന്റെ പലയിടത്തുനിന്നുമുള്ള വിനോയാത്രക്കാര്‍. അവര്‍ക്ക് പ്രത്യേകമായ സംവിധാനങ്ങളൊന്നും ലഘുലേഖയോ മറ്റോ ലഭിക്കുന്നില്ലെങ്കില്‍ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ അതെല്ലാം സംഘടിപ്പിക്കും. ടൂറിസത്തിന് യാതൊരു തടസ്സവും സംഭവിക്കരുതെന്നാണ് സര്‍ക്കാരിന്റെ നിലപാടെന്ന് തോന്നുന്നു. ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ഉടമയോട് ക്രമസമാധാനാന്തരീക്ഷത്തെക്കുറിച്ച് ആരാഞ്ഞപ്പോള്‍ ലഭിച്ച മറുപടി കാശ്മീരികളുടെ യഥാര്‍ത്ഥമനസ്സ് വ്യക്തമാക്കുന്നതായി. ‘നിങ്ങള്‍ക്ക് എവിടെയെങ്കിലും വല്ലപ്രശ്‌നമുണ്ടായോ , ഇപ്പോള്‍ എല്ലാം ശാന്തമാണിവിടെ ..’ എന്നെല്ലാമാണ് അയാള്‍ പറഞ്ഞത്. അതായത് വിനോദയാത്രക്കാര്‍ക്കിടയില്‍ ആശങ്കയുണ്ടായാല്‍ തങ്ങളുടെ കഞ്ഞികുടി മുട്ടുമെന്ന് അവര്‍ക്കറിയാം! ഷാലിമാറിലെ തെരുവുകളിലൂടെ തനിച്ച് നടക്കുമ്പോള്‍ ആളുകള്‍ ഇടങ്കണ്ണിട്ട് എന്നെ വീക്ഷിക്കുന്നത് കണ്ടു. അവരിലൊരാളോട്ദീര്‍ഘനേരം സംസാരിക്കുകയും ചെയ്തു. എല്ലാം തുറന്നുപറഞ്ഞ അദ്ദേഹം പക്ഷേ വീട്ടിലേക്ക് ക്ഷണിച്ചെങ്കിലും പകുതിവഴിക്ക് എന്നെ ഒഴിവാക്കി. വിദേശടൂറിസ്റ്റുകളായി ഒരാളെപോലും എവിടെയും കണ്ടില്ല.
ദാല്‍തടാകക്കരയിലെ ഗ്രാമത്തിലും ഇങ്ങനെ നടന്നു. അവിടെയും ഗ്രാമീണര്‍ നിങ്ങളെ സംശയത്തോടെയാണ് നോക്കുക. പക്ഷേ അടുത്തുപോയി സലാം പറഞ്ഞ് സംസാരം തുടങ്ങുമ്പോള്‍ അവര്‍ പ്രത്യേകിച്ച് പ്രായമായവര്‍ എല്ലാം തുറന്നുപറയും. ഒരു ചായകുടിക്കാന്‍ കയറിയ കടയിലെ ആളോട് സംസാരിക്കുന്നതിനിടെ രാഷ്ട്രീയവിഷയങ്ങളിലേക്ക് കടന്നതോടെ അദ്ദേഹം സംസാരത്തിന് സുല്ലിട്ടു. എന്നാല്‍ മറ്റൊരു വയോധികന്‍ ഒരുപാടുനേരം കാശ്മീരിനെയും ജീവിതത്തെയും കുറിച്ച് നന്മനിറഞ്ഞ മനസ്സോടെ സംവദിച്ചു. ചായക്കടക്കാരനോട് ഒപ്പമൊരു സെല്‍ഫിയെടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ വേണ്ടെന്നായിരുന്നു മറുപടി. പിന്നീടയാള്‍ ചോദിച്ചു: ആപ് ഖോസിഹേ? (താങ്കള്‍ പട്ടാളക്കാരനാണോ) പലരൂപത്തിലും വേഷത്തിലും സര്‍ക്കാരിന്റെ ചാരന്മാര്‍ കാശ്മീരിലുണ്ടാകുമെന്നാണ ്എന്റെ പത്രപ്രവര്‍ത്തകതിരിച്ചറിയല്‍ കാര്‍ഡ് കാട്ടിയപ്പോള്‍ അയാള്‍ പറഞ്ഞത്. യുവാക്കളും പ്രായമായവരും അവിടവിടെയായി ഓടിനടക്കാറുണ്ടെങ്കിലും സ്ത്രീകളെയും കുട്ടികളെയു അപൂര്‍വമായേ കാണൂ. കഴിഞ്ഞ മൂന്നുവര്‍ഷം പ്രക്ഷോഭവും കോവിഡും കാരണം സ്തംഭനാവസ്ഥയിലായിരുന്ന കാശ്മീരിലെ വിനോദസഞ്ചാരരംഗം പതുക്കെ ഉണരുകയാണെങ്കിലും കച്ചവടവും വരുമാനവും വേണ്ടത്രയില്ലെന്നാണ് വ്യാപാരികള്‍ എല്ലായിടത്തും പറയുന്നത്. ദാല്‍തടാകത്തിലും പഹല്‍ഗാമിലും സോന്‍മാര്‍ഗിലുമെല്ലാം സംസാരിച്ചവരില്‍നിന്ന ്‌ലഭിച്ചതും ഇതേ മറുപടിതന്നെ. കേന്ദ്രഭരണപ്രദേശത്ത് പലപ്പോഴും വൈദ്യുതി മുടങ്ങുന്നതും നേരനുഭവമായി. ഭൂമിയിലെ ഈ ‘അശാന്തിയുടെ സ്വര്‍ഗ’ -ത്തില്‍നിന്ന് തിരിച്ചിറങ്ങി 250 കിലോമീറ്റര്‍ അകലെയുള്ള ജമ്മുവിലെ മറ്റൊരു തണുപ്പന്‍ പട്ടണത്തിലേക്കെത്തുമ്പോള്‍ മഞ്ഞും ഐസും നിറച്ച മലകളും താഴ്‌വരകളും പുഴകളും നഷ്ടമാകുമെങ്കിലും ഏതോ ഒരുശാന്തി നിങ്ങളെ തേടിയെത്തും. ബ്രഹ്മപുത്രയെയാണ് ഇന്ത്യയിലെ ദു:ഖപുത്രിയെന്ന് പറയാറുള്ളതെങ്കിലും ഇനിയെന്നാണാവോ ഇന്ത്യയുടെ കാശ്മീരെന്ന ദു:ഖപുത്രിക്ക് യഥാര്‍ത്ഥത്തില്‍ മോചനം ലഭിക്കുക എന്ന ചോദ്യമാണുയരുന്നത്.

അല്‍പം ചരിത്രം
കാശ്മീര്‍ എന്ന പേര് മുമ്പ് നിര്‍വചിക്കപ്പെട്ടിരുന്നത് തീരെകുറഞ്ഞ ഒരു ഭൂപ്രദേശത്തിനായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിലാണ് ഈ പ്രദേശത്തിന് വലിയമാനം കൈവരുന്നത്. അത് ഇപ്പോള്‍ വടക്ക് ലഡാക്ക് മുതല്‍ അക്‌സായ്ചിന്‍ വരെയും ഇങ്ങ് ജമ്മുവരെയും ഉള്‍പ്പെടുന്നു. ഇന്ത്യയെ അതിന്റെ വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തിയിലെ പ്രദേശങ്ങള്‍ ചേര്‍ത്ത് പാക്കിസ്താനായി വിഭജിച്ചത് ബ്രിട്ടീഷ് ഭരണക്കാരായിരുന്നു. 1947 ഓഗസ്റ്റ് 15ന്ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ ഇന്ത്യയുടെ തൊട്ടരികത്തായി പാക്കിസ്താനു രൂപം കൊള്ളുകയായിരുന്നു. അന്ന് കാശ്മീര്‍ ഭരിച്ചിരുന്നത് ഹിന്ദു രാജാവായ ഹരി സിംഗാ യിരുന്നു.
പന്ത്രണ്ടാംനൂറ്റാണ്ടില്‍ ഭരിച്ചിരുന്ന ശംസുദ്ദീന്‍ഷാആയിരുന്നു കശ്മീരിന്റെ ആദ്യരാജഭരണാധികാരിയെന്നാണ് ചരിത്രരേഖകള്‍ പറയുന്നത്. ഷാ മീര്‍ വംശമായിരുന്നു അത്. അവരുടേതായി 1500 വരെ രാജഭരണംനിലനിന്നു. പിന്നീട് 1585ല്‍ അഫിഗാനില്‍നിന്നെത്തിയ മുഗള്‍ഭരണാധികാരി അക്ബറാണ് ഭരണം നടത്തിയത്. അന്ന് അഫ്ഗാനിസ്ഥാന്‍മുതല്‍ പാക്കിസ്താന്‍വരെ കാശ്മീര്‍ കേന്ദ്രീകരിച്ചുള്ള ഭരണമായിരുന്നു. എന്നാല്‍ ഷാജഹാനാണ് ശ്രീനഗര്‍ തലസ്ഥാനമാക്കി കാശ്മീരിനെ പ്രത്യേകഭരണപ്രദേശമാക്കിയത്.
കശ്മീര്‍ ഇന്ന് സംഘര്‍ഷകലുഷിതമായി തുടരുന്നതിന് കാരണം ഇന്ത്യയുമായുള്ള തര്‍ക്കമാണ്. പാക്കിസ്താനും ചൈനയും നടത്തുന്ന സൈനികമായും അല്ലാതെയുമുള്ള ഇടപെടലുകളാണ് പ്രദേശത്തെ സംഘര്‍ഷത്തിലേക്ക് വലിച്ചിഴക്കുന്നത്. സ്വാതന്ത്ര്യസമയത്ത് പ്രത്യേകാധികാരങ്ങള്‍ നിലനിര്‍ത്തിയാണ് പ്രഥമപ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രു കശ്മീരിനെ ഇന്ത്യയിലെ സംസ്ഥാനമാക്കി രാജ്യത്തോട്‌ചേര്‍ത്തത്. അന്ന് ജനങ്ങളില്‍ നല്ലൊരു വിഭാഗവും പാക്കിസ്താനുമായി കൂട്ടുകൂടുന്നതിനോ സ്വതന്ത്രരാജ്യമായിനികൊള്ളുന്നതിനോ ആണ് ആഗ്രഹിച്ചിരുന്നത്. ഇന്ത്യയുമായുള്ള ലയനം കശ്മീരികളില്‍ പ്രത്യേകവികാരമൊന്നുമുണ്ടാക്കിയില്ല. പക്ഷേ കാലങ്ങളുടെ ഗതിപ്രവാഹത്തില്‍ പാക്കിസ്താനും ചൈനയും കാശ്മീരിനെ സ്ഥിരം തര്‍ക്കപ്രദേശമായി നിലനിര്‍ത്തുന്നതിനും ഇന്ത്യാഭരണകൂടത്തിന് വെല്ലുവിളിയായി അവശേഷിപ്പിക്കുകയുമായിരുന്നു.
പാക്കിസ്താനില്‍നിന്ന് നുഴഞ്ഞുകയറിവരുന്നവരും കാശ്മീരിലെതന്നെ യുവാക്കളിലെ ചിലരുമാണ് ഇന്നത്തെ പ്രശ്‌നങ്ങളുടെ യഥാര്‍ഥഉടമകള്‍.ഇന്ത്യന്‍പട്ടാളത്തോട് കാശ്മീരികള്‍ക്ക് പ്രത്യേകമായ മമതയൊന്നുമില്ലെന്ന് യാത്രകളില്‍അറിയാനാകും. അവര്‍കാശ്മീരികളെ ശത്രുക്കളായി കാണുന്നതാണ് പ്രശ്‌നമെന്നാണ് ചില ഗ്രാമീണര്‍ പറയുന്നത്.
യാത്രയില്‍ ദര്‍ശിച്ചതും അനുഭവിച്ചതുമായ സംഭവങ്ങള്‍ ഒരു ശരാശരിഇന്ത്യക്കാരനെന്ന നിലയില്‍ കോരിത്തരിപ്പിക്കുന്നതാണ്. മനുഷ്യനെ അവന്റെ ജാതിയോ മതമോ പ്രദേശമോ നോക്കാതെ സ്വീകരിക്കുന്നവരാണ് കശ്മീരികളെന്ന് തലസ്ഥാനമായ ശ്രീനഗറിലെ ദാല്‍തടാകക്കരയിലെ അനുഭവം വെളിപ്പെടുത്തുന്നു. യാത്രക്കിടെ ദാല്‍ തടാകക്കരയില്‍ ഉലാത്താനിറങ്ങിയ ‘ഹോട്ടല്‍ അടുത്തുണ്ടോ’ എന്ന് വെറുതെയൊന്ന് ചോദിച്ചതിന് മീന്‍പിടിച്ചുകൊണ്ടിരുന്ന കശ്മീരിദമ്പതികള്‍ തന്ന സ്വീകരണവും സത്കാരവും കാശ്മീരിനെക്കുറിച്ചുള്ള നിത്യഓര്‍മയായി അവശേഷിക്കും. ദാല്‍തടാകക്കരയില്‍ തണുപ്പുകാലത്ത് നിത്യവും കാണുന്ന കാഴ്ച മഞ്ഞില്‍ ഒളിച്ചിരിക്കുന്ന തടാകത്തിലെ വെള്ളവും ജീവികളുംതന്നെ. ടൂറിസത്തിന്റെ ഭാഗമായി എത്തുന്ന ആളുകളെ ആദ്യംസ്വീകരിക്കുന്നത് തടാകത്തില്‍ ഈ കൊടുംതണുപ്പത്തും വെള്ളത്തിന് മുകളിലൂടെ ഓടിക്കളിക്കുന്ന പറവകളാണ്. പ്രാവിന് സമാനമായ പക്ഷിയാണവ. മീന്‍പിടുത്തത്തിലാണവര്‍. തണുപ്പിനെ പ്രതിരോധിക്കുന്നതരം തോല്‍ അവയുടെ ശരീരത്തിലുണ്ടാവാം.

പട്ടാളത്തിനിടയിലെ ജീവിതം

കാശ്മീരില്‍ പൊതുവെ കാണപ്പെടുന്ന മറ്റൊരുജീവിവര്‍ഗം നായയാണ്. നഗരത്തില്‍ എവിടെയും നായകളെ കാണാം. നായയോട് പൊതുവെ അത്രകണ്ട് അകല്‍ച്ച കശ്മീരികള്‍ക്കില്ല. അവ അതിന്റെ പാട്ടിന ്ജീവിച്ചുകൊണ്ടിരിക്കുന്നു. ആരും ശുശ്രൂഷിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നില്ല. ശരീരത്തില്‍ ഇവയ്ക്കും തണുപ്പിന്റെ പ്രതിരോധ ആവരണമുണ്ടായിരിക്കാം. ഡല്‍ഹിയിലും മറ്റും നായകള്‍ക്ക് ആളുകള്‍ മേല്‍വസ്ത്രം കെട്ടിക്കൊടുക്കുന്നത് കണ്ടിട്ടുണ്ടെങ്കിലും ശ്രീനഗറില്‍ അത് കണ്ടില്ല. മൈനസില്‍ 20 ഡിഗ്രിവരെയാണ് കാശ്മീരിന്റെ മിക്കയിടത്തും.പട്ടണത്തില്‍ പകല്‍ മൈനസ് ഒന്നിനോടടുത്തായിരിക്കും താപനില. ആളുകള്‍ ഷെര്‍വാണിക്കിടയില്‍ കൂടക്കുള്ളിലെ മണ്‍കലത്തില്‍ കല്‍ക്കരിയിട്ട് ചൂടാക്കി അതില്‍ ഒരുകൈയിട്ടാണ് നടപ്പ്. കംഗ്രിയെന്നും സക്കിടിയെന്നുമാണ്ിതിന്റെ പേര്.
ജമ്മുകാശ്മീരിന്റെ തലസ്ഥാനമായ ശ്രീനഗറിലാണ ്‌സെക്രട്ടറിയേറ്റും ലെഫ്.ഗവര്‍ണറുടെ വസതിയുമൊക്കെയുള്ളതെങ്കിലും മഞ്ഞുകാലത്ത് ആറുമാസത്തേക്ക് ജമ്മുവിലാകും സംസ്ഥാനഭരണ സിരാകേന്ദ്രം .ഒക്ടോബറോടെ മാറ്റപ്പെടുന്ന ഭരണകേന്ദ്രം പിന്നീട് തിരിച്ചെത്തുക ഫെബ്രുവരിയോടെയായിരിക്കും. ഞങ്ങള്‍താമസിച്ച ഷാലിമാര്‍ പൊതുവെ ശാന്തമാണെന്ന ്പുറത്തേക്ക്‌തോന്നുമെങ്കിലും അകത്ത് സാമൂഹികവും രാഷ്ട്രീയവുമായി അത്രകണ്ട് ശാന്തമല്ല. ഡിസംബറില്‍ 20നാണ് ഞങ്ങള്‍ അവിടെയെത്തിയത്.പക്ഷേ അതിന് ഒരാഴ്ചമുമ്പ് അവിടെ പൊലീസ് വാഹനത്തിന് നേര്‍ക്ക്ഭീകരര്‍ വെടിയുതിര്‍ത്ത് ഏതാനും പൊലീസുകാര്‍ മരണപ്പെട്ടിരുന്നു. വിനോദസഞ്ചാരികള്‍ക്ക് പ്രത്യേകിച്ചൊരു സുരക്ഷയുംഅവിടെ ലഭിക്കുന്നില്ല. എവിടെയും പട്ടാളത്തിന്റെയും അര്‍ധസൈനികവിഭാഗങ്ങളുടെയും സാന്നിധ്യം കാണാറുണ്ടെങ്കിലും അവരൊന്നും യാത്രികരെ തടസ്സപ്പെടുത്തുകയോ അനാവശ്യചോദ്യങ്ങളുന്നയിച്ച് വഴിമുടക്കുകയോ ഇല്ല. ഷാലിമാറില്‍ ഞങ്ങള്‍ ഭക്ഷണം കഴിച്ചിടത്തിന് തൊട്ട് പട്ടാളക്കാര്‍ പത്ത് മീറ്റര്‍ ഇടവിട്ട് നില്‍ക്കുന്നത് കണ്ടു. പഹല്‍ഗാമിലും മറ്റും ഇതുതന്നെയായിരുന്നും കാഴ്ച. ഇവരെ കണ്ടുകൊണ്ട് കാശ്മീരിലെ കാഴ്ചകളുടെ ഗാംഭീര്യംകൂട്ടാമെന്ന് മാത്രം.
ഷാലിമാറില്‍ നഗരത്തിന്റെ കേന്ദ്രത്തായാണ് ഷാലിമാര്‍ഗാര്‍ഡനുള്ളത്. മുഗള്‍ഭരണകാലത്ത് നിര്‍മിക്കപ്പെട്ട ദൃശ്യഭംഗിയാര്‍ന്ന എടുപ്പുകളുള്ള പൂന്തോട്ടമാണത്. 24രൂപയുടെ ടിക്കറ്റെടുത്ത് അകത്ത് കടന്നാല്‍ തണുപ്പുകാലം കാരണം ചെടികളെല്ലാം ഇലകൊഴിഞ്ഞുനില്‍ക്കുന്നതാണ് കാഴ്ച. മരങ്ങള്‍ക്ക് ചുവട്ടില്‍നിന്ന് ഏതാനും സന്ദര്‍ശകര്‍ ഫോട്ടോകള്‍ പകര്‍ത്തുന്നുണ്ട്. മലയിറങ്ങിവരുന്ന ചെറിയകനാലില്‍ വെള്ളമില്ല. കനാലിലെ ചെളി നീക്കുകയാണ് തൊഴിലാളികള്‍. തൊട്ടടുത്ത കനാലിലേക്കാണ് മലകളില്‍നിന്നെത്തുന്ന വെള്ളം ഒഴുകുക. അതിലും കാര്യമായവെള്ളമില്ല. ദാല്‍തടാകത്തില്‍ അത് ചെന്നുചേരുന്നു. ദാല്‍തടാകത്തെരക്ഷിക്കുക (സേവ് ദാല്‍) എന്ന ബോര്‍ഡുകള്‍ പലയിടത്തും ഷാലിമാറില്‍ കാണാം. ദാല്‍വൃത്തിയാക്കുന്ന ജോലിയിലാണിപ്പോള്‍ ഭരണകൂടം. എല്ലാം സര്‍ക്കാര്‍ സ്വന്തമായാണ് ചെയ്യുന്നത.് കരാറുകാരെ ഏല്‍പിക്കുന്നത് തുലോംകുറവാണ്. ദാല്‍ താടകക്കരയില്‍വിനോദത്തിനായി പാര്‍ക്കും മറ്റും നിര്‍മിക്കുന്നതും കാണാനായി. കശ്മീരിലെ വീടുകള്‍ക്കൊന്നും അടച്ചിട്ട ജനാലകളില്ലെന്നതാണ് പ്രത്യേകത. ആരും ചാടിയോ മറ്റോ അകത്തുകടക്കില്ല. ജനലുകളില്‍ മരത്തിന്റെ ഇഴകള്‍ കാണാമെങ്കിലും വാതിലുകള്‍ പൊതുവെ കാണാറില്ല. മോഷണം തീരെയില്ലെന്നാണ് ടൂര്‍ഓപ്പറേറ്റര്‍ പറഞ്ഞത്.

(കശ്മീര്‍ കാഴ്ചകള്‍  എന്ന പുസ്തകത്തില്‍നിന്ന്‌
– ജലീല്‍ഖാദര്‍ )

 

 

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Trending